“” ആരാ വിളിച്ചേ….!!””
എന്നേം ചൂഴ്ന്ന് നോക്കിയുള്ള അവളുടെ ചോദ്യം വന്നതും ഞാനവളെയൊന്ന് നോക്കി.
“” എന്നെപ്പലരും വിളിക്കും… അതൊക്കെ നിന്നെബോദിപ്പിക്കേണ്ടാവിശ്യം എനിക്കില്ല…!! “”
എത്രയൊക്കെ അടങ്ങിയിരിക്കാം എന്നോർത്താലും സമ്മതിക്കില്ല… അവളല്ല… എന്റെ മനസ്…!!
എന്തോ പറയാനോങ്ങിയ അവൾ എന്തോ ഓർത്തിട്ടെന്നപോലെ അത് വിഴുങ്ങി. പിന്നെ ചുണ്ടുകോട്ടി എന്തോ പിറുപിറുത്ത് ഫോണിൽ നോക്കിയിരിപ്പായി.
“” നമുക്ക് പോണ്ടേ…!! “”
എന്റെ നോട്ടം മാറിയതും ചോദ്യമെത്തി.
“” ആരുങ്കെട്ടിവച്ചിട്ടില്ലല്ലോ…. പോണോങ്കി പോയ്ക്കൂടെ…!””
ചൊറിയുക എന്ന് തന്നെയാണ് എന്നെന്റെയുദ്ദേശം എന്ന് മനസിലാക്കിയപ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി.
അത് കണ്ട് ഞാനൊന്ന് പതറാതിരിന്നില്ല. കാരണം അവളെ പേടിക്കണം. മാടമ്പള്ളിയിലെ മനോരോകിയാണ് മുന്നിലിരിക്കുന്നത്. പ്രാന്തി എന്ത് ചെയ്യുമെന്ന് ഒരു കണിയാനും പ്രവചിക്കാൻ പറ്റില്ല.!
“” താൻ എപ്പഴേലും കെട്ടിയെടുക്ക്…!””
എന്നുമ്പറഞ്ഞവൾ പുറത്തേക്കിറങ്ങിയപ്പോൾ തന്നെ ജിൻസി കാറുമായി ഓഫീസിന് മുന്നിലെത്തിയിരുന്നു.
എന്നെയൊന്ന് കലിപ്പിച്ച് നോക്കി തടകചെന്ന് കാറിൽ കയറി. പിന്നാലെ ഞാനും.
“” ജിൻസി…. എനിക്കെന്തേലുങ്കഴിക്കണം… നല്ല വിശപ്പുണ്ട്… ഏതേലും റസ്റ്റോറന്റിൽ നിർത്തുവോ…!? “”
കാറ് നീങ്ങിതുടങ്ങിയപ്പഴേ തടകയുടെ നാവ് ചലിച്ചു.
“” അതെന്നതാ പെട്ടന്നൊരു വെശപ്പ്… രണ്ടുങ്കൂടെ തല്ലുപിടിയായിരുന്നോ ഓഫീസിൽ… ഏഹ്..””
എന്തോ വല്യതമാശ പറഞ്ഞമട്ടിലിരുന്ന് സ്വയം ചിരിച്ച ജിൻസിയെ ഞാനറിയാതെയൊന്ന് നോക്കിപ്പോയി…
ഇനിയമ്മൂന്റെ കൂടെനടന്നിട്ടാണോയെന്തോ..!! കാരണമവളുടെ വായീന്നാണ് ഇതുപോലുള്ള ഊളച്ചളികൾ പൊതുവെ വരാറ്.
“” ഉച്ചക്കൊന്നുങ്കഴിച്ചില്ലടീ… ഹോ..!! “”
“” അതെന്നാ കഴിക്കാഞ്ഞേ… “”
ജിനിസിയുടേത് ന്യായമായ ചോദ്യമായിരുന്നു.
“” രാവിലെച്ചെന്നപ്പോമുതലുള്ള അവരുടെ സംസാരോം നോട്ടോം കാണണം…. തൊലിപൊളിഞ്ഞുപോയി… പിന്നേങ്കേറിച്ചെന്ന് കോമഡിപ്പീസാവാൻ തോന്നീല…!””
അഭിരാമിയുടെ ശബ്ദം നന്നേ പതിഞ്ഞുപോയിരുന്നു.
അതിനാരുമൊന്നും പറഞ്ഞില്ലേലും
“” നീയുമൊന്നും കഴിച്ചില്ലേടാ…?!””
എന്നയവളുടെ ചോദ്യം എനിക്ക് നേരെവന്നു.
” ആഹ്… ഞാങ്കഴിച്ചതാ… “”
എന്ന് മറുപടികൊടുത്തതും അവള് തന്ന മറുപടിക്കെട്ട് ഞാനങ്ങില്ലാണ്ടായി.
“” ആഹ്… നിനക്കല്ലേലും നാണോം മാനോമൊന്നുമില്ലല്ലോ…!! “”
“” മൊത്തത്തിനാറിനിക്കണ എനിക്കിത്തിരി നാണോമ്മാനോം കുറവാ…!! അല്ലേലും ചാണകക്കൂഴീവീണ എനിക്കതൊന്നും വല്യ നാറ്റായിട്ടൊന്നും തോന്നീല്ല…! “”
അതത്യാവശ്യം നല്ലരീതിക്ക് കൊണ്ടെങ്കിലും പിടിച്ച് നിൽക്കണല്ലോന്ന് ഓർത്ത് പറഞ്ഞ ഡയലോഗ് അവസാനിക്കുമ്പോ അത് താടകയെ നോക്കിയാണ് പറഞ്ഞത്.
അത് കണ്ടവളൊന്ന് പല്ല് കടിച്ചു. അപ്പൊ ഞാനുദ്ദേശിച്ചതാൾക്ക് മനസിലായി. നോം കൃതാർത്ഥനായി..!!
അങ്ങനെ തടകയെ ഊട്ടാനായി അത്യാവശ്യന്നല്ലയൊരു റെസ്റ്റോറന്റിൽ തന്നെയാണ് ജിൻസി കയറിയത്.
അവിടെ പോസ്റ്റടിക്കണല്ലോ എന്നോർത്ത് ഞാനൊരു ഷേക്ക് ഓർഡർ ചെയ്തു. തരക്കേടില്ലാത്ത രുചിയൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്കെന്തോ അതങ്ങട് പിടിച്ചില്ല.
“” ഡീയമ്മു… നിനക്കിത് വേണോ…. എനിക്കിഷ്ടായില്ല…!! “”
ക്യാഷുകൊടുത്തുവാങ്ങിയ സാധനം ചുമ്മാ കളയണമെന്നോർത്താണ് അത് ചോദിച്ചത്.
പക്ഷേ അമ്മുവിനുമ്മുന്നേ അതിലേക്ക് നോട്ടംപോയത് തടകയുടേതാണ്.
അവള് കഴിക്കണ വീറ്റ് പൊറോട്ട വായിൽ കുത്തിക്കയറ്റി രണ്ടുകവിളും വീർത്താണ് ഇരിക്കുന്നത്. എന്നിട്ടവൾടെയാ നോട്ടങ്കൂടെ കണ്ടതുമെനിക്ക് ചിരിവന്നുപോയി. എങ്കിലുമത് പുറത്തുചാടാതെ പിടിച്ചുനിർത്താൻ അത്യാവശ്യം നന്നായി മെനക്കെടേണ്ടിവന്നു.
വിശന്നാൽ ഇങ്ങനെയുമുണ്ടോ ആൾക്കാര്.!!
അമ്മുവതെടുത്തു കുടിക്കണത് കണ്ട് അവളെ നോക്കിപ്പേടിപ്പിക്കുന്ന താടകയേക്കണ്ടപ്പോൾ എന്റെ പിടിവിട്ടുപോയി.
എന്റെ ചിരികണ്ട് ഞെട്ടിയ ജിൻസിയും അമ്മുവും കൂടെ താടകയുടെ ഇരുത്തവും കഴിപ്പും ഭാവവും ഒക്കെ കണ്ടതോടെ ചിരിക്കാൻ തുടങ്ങി. ഒന്നും ചുറ്റും നോക്കിയപ്പോൾ കാണുന്നത് അവിടിരുന്നവരൊക്കെ നേർത്ത ഒരു ചിരിയോടെ ഞങ്ങളെ നോക്കുന്നതാണ്.
