തിരിച്ച് പോകുബോൾ തീർച്ചയായും കയറാം എന്ന ഉറപ്പ് കൊടുത്ത് ഞാൻ വണ്ടി ഒറ്റപ്പാലം ലക്ഷ്യമാക്കി ഓടിച്ചു.
അങ്ങനെ കേരളത്തിലെ ആദ്യ തുരങ്കപാതയായ കുതിരനും പിന്നിട്ട് അല്പം ഉൾ വഴിയിലൂടെ ഒറ്റപ്പാലം വന്ന് ചാടി.
എനിയങ്ങോട്ട് ദൂരം അതികം ഇല്ലാത്തതുകൊണ്ട് ഞാൻ വണ്ടി പതിയെയാണ് ഓടിച്ചത്. എന്റെ നാട്ടിലെ ഓരോ കാര്യങ്ങളും ഞാനവൾക്ക് പറഞ്ഞ് പരിജയപെടുത്തി കൊടുത്തു.
അമ്മ പറഞ്ഞ രാഹുകാലം ആവുന്നതിന് മുൻപ് തന്നെ ഞങ്ങൾ എന്റെ വീട്ടിലെത്തി.
കാറിന്റെ സൗണ്ട് കേട്ടതും ഏടത്തി ചിരിച്ചുകൊണ്ട് അമ്മേ.. അവരെത്തിട്ടോ… എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു.
നീനുവിന് ഏടത്തിയെ വല്ലാണ്ട് ഇഷ്ടപെട്ടെന്നു തോനുന്നു. ഏടത്തി വന്ന് കൈ നീട്ടിയതും അഭിയുടെ കൈയിൽനിന്നും ഏടത്തിയുടെ ഒക്കത്തേക് ഒരു ചാട്ടമായിരുന്നു കക്ഷി.
വാ അഭി.. ഏടത്തി അഭിയുടെ കയ്യും പിടിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു.
അപ്പോഴേക്കും അമ്മയും അമ്മായിയും (എന്റെ അച്ഛൻ പെങ്ങൾ ) ചേർന്ന് നിലവിളക്കും അരിയും പൂവും കൊണ്ടുവന്നു.
ഡാ.. കിച്ച ഒപ്പം നിൽക്ക്. ഏടത്തി എന്നോട് വിളിച്ച് പറഞ്ഞു.
ഞാൻ അഭിയുടെ ഒപ്പം നിന്നുകൊടുത്തു. അപ്പോഴേക്കും ഏടത്തി നീനുവിനെ കൂടി എന്റെ കയ്യിൽ തന്നു.
അമ്മയി ഞങ്ങളുടെ മൂന്നുപേരുടെയും തലയിൽ അരിയും പൂവും ഇട്ടു. അതിനുശേഷം അമ്മ അഭിക്ക് നേരെ നിലവിളക്ക് നീട്ടി.
അഭിരാമി ആ നിലവിളക്ക് രണ്ട് കയ്യും നീട്ടി വാങ്ങിയ ശേഷം അമ്മക്ക് ഒരു ചിരിയും നൽകി വലത്കാൽ വച്ച് ഉള്ളിലേക്ക് കയറി. ഒപ്പം ഞാനും നീനുവും.
അച്ഛമേ… എനിക്ക് പിടിക്കാൻ വിളക്കിലെ… എല്ലാരും നിശബ്ദമായി ഇരിക്കുന്നതിനിടയിലാണ് നീനുവിന്റെ ചോദ്യമെത്തിയത്.
അത് കേട്ട് ഞാൻ ചിരിച്ചുകൊണ്ട് അഭിയെ നോക്കി. അവൾ നിലവിളക്ക് പിടിച്ച് കയറുന്നതിനിടയിലും ഇടത് കൈകൊണ്ട് വാ പൊത്തിപ്പിടിച്ച് ചിരിക്കുന്നത് കണ്ടു.
അതിന് ശേഷം ഞാൻ നോക്കിയത് അമ്മയെയാണ്. അമ്മയുടെയും അവസ്ഥ മറിച്ചാല്ലായിരുന്നു. അമ്മയും വാ പൊതി ചിരിച്ചുകൊണ്ട് നീനുവിനെ നോക്കി.
ഞങ്ങൾ അമ്മക്ക് പുറകെ പൂജ റൂമിലേക്ക് നടന്നു. വിളക്ക് ഭദ്രമായി അവിടെ വച്ച ശേഷം അവിടെയുള്ള ചെറിയ കൃഷ്ണന്റെ വിഗ്രഹതുനുമുന്നിൽ നിന്ന് പ്രാർത്ഥിച്ചാശേഷം പുറത്തേക്കിറങ്ങി.
അഭിരാമി ഏടത്തിയുടെ സഹായത്തോടെ എന്റെ റൂമിലേക്കും ഞാൻ അച്ഛന്റെ അടുത്തേക്കുമാണ് പോയത്.
ഞാൻ അച്ഛനോട് next സാറ്റർഡേ നടക്കുന്ന വെഡിങ് റിസപ്ഷൻ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ച് മനസിലാക്കി.
കുറച്ച് കാര്യങ്ങൾ മാത്രമാണ് അച്ഛന് അറിയാവുന്നത് ഭാക്കി കാര്യങ്ങളെല്ലാം ചേട്ടനോട് ചോദിക്കേണ്ടിവരുമെന്ന് അച്ഛൻ പറഞ്ഞു.
ചേട്ടനാണെങ്കിൽ ഓഫീസിൽ പോയതിനാൽ അവൻ വന്നതിന് ശേഷം മറ്റുകാര്യങ്ങൾ അവനുമായി സംസാരികം എന്ന് തോന്നി.
ഞാൻ ഡ്രസ്സ് മാറുവാൻ വേണ്ടി റൂമിലേക്ക് പോകുബോൾ അഭി ഡ്രസ്സ് മാറി കഴിഞ്ഞ് പുറത്തേക്ക് പോകുന്നത് കണ്ടു.
അഭി.. നീനുയെവിടെ..
അവള് ഏടത്തിടെ ഒപ്പമുണ്ട്. എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ കിച്ചു.
പേടിയുണ്ടോ നിനക്ക്… ഞാൻ ചോദിച്ചു.
ചെറുതായിട്ട്.
പേടിക്കണ്ട. അവരൊക്കെ പാവങ്ങളാണ്. നിന്നെപ്പോലെ തന്നെ. ഞാൻ അവൾക്ക് ധൈര്യം പകർന്നു കൊടുത്തു.
അവളൊരു ചിരിയും തന്ന് അടുക്കളയിലേക്ക് പോയി.
ഞാൻ ഡ്രസ്സ് മാറി വരുബോൾ അമ്മാവൻ ടീവിയും കണ്ടുകൊണ്ട് ഇരിക്കുന്നത് കണ്ടു.
എനിക്കും പിന്നെ പ്രത്യകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് അങ്ങേർക്കൊപ്പം ഞാനും ടീവി കാണാൻ ഇരുന്നു.
സംഭവം ന്യൂസാണ്. വല്ല സിനിമയും വെക്കണം എനെനിക്ക് ആഗ്രഹമുണ്ട് പക്ഷേ അമ്മാവൻ ഉള്ളതുകൊണ്ട് അത് നടക്കില്ല. പിന്നെ ഞാനും കരുതി എന്തെങ്കിലും ആയ്കോട്ടെയെന്ന്. ഇന്ന് മാത്രം സഹിച്ചാൽ മതിയല്ലോ.
അമ്മാവനും അമ്മായിക്കും രണ്ട് മക്കളാണ്. ഒരു പെണ്ണും ഒരണും. പെണ്ണിന്റെ കല്യാണം കഴിഞ്ഞതാണ് എന്നെക്കാൾ മൂന്ന് വയസിന് മൂത്തതാണ് അവൾ. പേര് അമ്പിളി. കല്യാണത്തിന് എറണാകുളത്തേക്ക് വന്നിരുന്നു.
പിന്നെയുള്ളത് അഭിഷേക് അവൻ എന്റെ അതെ പ്രായമാണ്. അവൻ ദുബായിലാണ്. അവിടെ ഒരു കമ്പനിയിൽ തരക്കേടില്ലാത്ത എന്തോ ജോലിയാണ്. അതുകൊണ്ട് തന്നെ കല്യാണത്തിന് ലീവ് കിട്ടിയില്ല.
ഏകദേശം ഒരുമണി ആയപ്പോൾ അടുക്കളയിൽ നിന്നും അമ്മയും ഏടത്തിയും അഭിയും അഭിക്ക് പുറക്കെ നീനുവും ഏറ്റവും പുറകിലായി അമ്മായിയും വരി വച്ചുകൊണ്ട് പുറത്തേക്ക് വന്നു. എല്ലാവരുടെ കയ്യിലും ഓരോ പാത്രങ്ങളുമുണ്ട്. അവയെല്ലാം ഡൈനിങ് ടേബിളിന് മുകളിൽ നിരത്തി.
ഏട്ടാ.. എന്ന എനി ഊണ് കഴികാ കിച്ച.. വാ. അമ്മ എന്നെയും അമ്മാവനെയും ഊണ് കഴിക്കാൻ വേണ്ടി വിളിച്ചു.
മോളെ.. എന്ന നിങ്ങള് രണ്ടാളും ഇരുന്നോ.. അച്ഛൻ എനി എപ്പോഴാ പാടത്തുനിന്ന് വര്അ എന്നറിയില്ല. അമ്മ അഭിയോടും ഏട്ടത്തിയോടും കൂടി ഞങ്ങൾക്കൊപ്പോം ഇരുന്നോളാൻ പറഞ്ഞു.
നീനു ഇങ്ങുവാ അമ്മ വാരിതരാം.
വേണ്ട ഇക്കി വല്യമ്മ വാരിതരും.
നീ കഴിച്ചോ അഭി. അവൾക്ക് ഞാൻ വാരി കൊടുത്തോളാം. ഏടത്തി അഭിയോട് പറഞ്ഞു.
അമ്മാവൻ ഉള്ളതുകൊണ്ട് എല്ലാരും സൈലന്റ് ആയിട്ടാണ് ഫുഡ് കഴിച്ചത്.
ഞങ്ങളുടെ ഫുഡ് കഴിക്കല് പകുതിയാവുബോഴേക്കും അച്ഛനും അങ്ങോട്ടേക്ക് കയറിവന്നു.
അച്ഛനുള്ളത് കൂടി അമ്മ വിളമ്പി കൊടുത്തു.
ഊണ് കഴിക്കല് കഴിഞ്ഞ ശേഷം ഞാൻ എന്റെ ഫ്രണ്ട്സിനെ റിസർവേഷന് ക്ഷണിക്കാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി.
കാർ എടുത്തുകൊണ്ടാണ് പോയത്.
അങ്ങനെ ഒരാളെ പോലും വിട്ടുപോകാതെ എല്ലാവരെയും നേരിൽ കണ്ട് റിസപ്ഷന് ക്ഷണിച്ചു.
ഇടക്ക് അഭിയുടെ കാൾ ഉണ്ടാവും എവിടെയെത്തി , എന്തയി എന്നൊക്കെ ചോദിച്ചുകൊണ്ട്.
എല്ലാവരെയും ക്ഷണികല് കഴിഞ്ഞ് ഞാൻ തിരിച്ച് വീട്ടിൽ വന്ന് കയറുബോൾ സമയം 7.00 കഴിഞ്ഞിരുന്നു. വണ്ടിടെ ശബ്ദം കേട്ടതും അഭി ഉമ്മറത്തേക്ക് വന്നു.
എവിടെയായിരുന്നു ഇത്രയും നേരം. എപ്പോ പോയതാ.. ഞാൻ ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ അഭി ചെറിയ കേറുവോടെ എന്നോട് ചോദിച്ചു.
എന്റെ അഭി എല്ലാവരിം ക്ഷണികണ്ടേ.. എനി അതിനായിട്ട് വേറെ സമയം ഇല്ലല്ലോ.. ഞാൻ അവളെ സമദനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
ആ.. എന്തായി നിന്റെ ക്ഷണികല് എല്ലാം കഴിഞ്ഞോ.. ഏട്ടനായിരുന്നു അത്.
ആട കഴിഞ്ഞു. ഞാൻ എട്ടാനുള്ള മറുപടി കൊടുത്തു.
അഭി.. എന്ന നീ അങ്ങോട്ട് ചെല്ല്. ഞാൻ ഇപ്പോ വരാം.
ഞാൻ സാഹചര്യത്തിന് യോജിക്കാത്ത രീതിയിൽ അഭിയോട് അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി.
അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോകുബോഴും അവളുടെ കണ്ണുകൾ എന്നെ സംശയത്തോടെ തന്നെ നോക്കുനുണ്ടായിരുന്നു.
എന്താടാ തെണ്ടി.. നീ കയ്യും കലാസവും കാണിക്കുന്നത്. ഞാൻ പല്ലിറുമ്മിക്കൊണ്ട് ചേട്ടനോട് ചോദിച്ചു.