അവിടെ നിന്നു , എങ്കിലും എനിക്ക് പ്രാർഥിക്കാനൊന്നും കഴിഞ്ഞില്ല. കൈ കൂപ്പിയിരുന്ന സമയത്തും കണ്ണുകളും മനസ്സും അടുത്ത് നിൽക്കുന്ന ആളിലേക്ക് അനുസരണ ഇല്ലാതെ പോവുകയാണ്.
അൽപ നേരം കഴിഞ്ഞ് ശ്രീലക്ഷ്മി കണ്ണുകൾ തുറന്നു. അടുത്തായി തന്നെയും നോക്കി നിൽക്കുന്ന നവനീതിനെ അപ്പോഴാണ് അവൾ കണ്ടത്.
“കി , കിച്ചുവേട്ടനെന്താ ഇവിടെ!?”
“വെറുതെ വന്നതാ” മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവൻ പറഞ്ഞു. “ഇവിടെ ആരും അങ്ങനെ വരാറില്ലല്ലേ?” “ഉം” അവൾ മൂളി.
ഉള്ളിലുള്ളത് എങ്ങനെ പറയും എന്ന സംശയമായിരുന്നു നവിയുടെ മനസ്സിൽ. “ശ്രീക്കുട്ടീ , പോയിട്ടെന്തെങ്കിലും തിരക്കുണ്ടോ?” ഒടുവിൽ ധൈര്യം സംഭരിച്ച് പറഞ്ഞ് തുടങ്ങി. തിരികെ വണ്ടിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു ശ്രീലക്ഷ്മി.
“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല” “എനിക്കൊരു കാര്യം ,” പകുതിക്ക് നിർത്തി അവളെ നോക്കി. “എന്താ കിച്ചുവേട്ടാ?”
“അച്ഛനും അമ്മയും വിടാതെ പിടിമുറുക്കുവാ. എന്റെ കല്യാണം തന്നെ കാര്യം. എനിക്കൊരാളെ ഇഷ്ടാ” അവൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ്.
“ഞാൻ ഒരു പ്രപ്പോസൽ കൊണ്ടുവന്നാ കുഴപ്പമാകുമോ” പെട്ടന്നുള്ള ചോദ്യം അവളിൽ ഞെട്ടലുണ്ടാക്കി.
“എന്താ! , എന്ത് പ്രപ്പോസൽ?” “്് മാരേജ് പ്രപ്പോസൽ” അത്രയും നേരം അവൾക്ക് മുഖം കൊടുക്കാതിരുന്ന നവനീത് പൊടുന്നനെ ശ്രീലക്ഷ്മിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“ഇനിയുള്ള ജീവിതത്തിൽ എനിക്ക് നിന്റെ കൂട്ട് വേണം. വരുവോ എന്റെ പെണ്ണായിട്ട്” ഒരു ഞെട്ടലോടെ അവൾ മുഖം തിരിച്ചു.
“പണ്ടുമുതലേ ഇഷ്ടാ , പക്ഷേ പറയാൻ പറ്റിയില്ല. ഇനിയും വയ്യെടീ. എന്റെ ഒപ്പം ഇനി എന്നും നീ വേണമെന്ന് മനസ്സ് പറയുന്നു. സമ്മതാണോ , Will you be myne for ever?”
“Nooo” നവി പറഞ്ഞ് നിർത്തുമ്പോഴേക്കും ശ്രീലക്ഷ്മിയുടെ ശബ്ദം ഉയർന്നിരുന്നു. പെട്ടന്നുള്ള അവളുടെ മാറ്റം അവനെ വല്ലാതെ വിഷമിപ്പിക്കുന്നതായിരുന്നു.
“ശ്രീക്കുട്ടി , ഞാൻ”
“വേണ്ട. എനിക്ക് ഇതിൽ താൽപര്യമില്ല. ഇനി കിച്ചുവേട്ടൻ ഇതും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്”
ഒന്നും പറയാനാകാതെ നിന്നുപോയിരുന്നു നവനീത്. അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ പോയി. ഉരുണ്ട് കൂടിയ കണ്ണുനീരിന്റെ ഇടയിലൂടെ അകന്നകന്ന് പോവുന്ന അവളുടെ രൂപം അവൻ നോക്കി നിന്നു.
* * * * *
ചിന്നുവും മാളുവും വീട്ടിൽ ചെല്ലുമ്പോൾ ഡോർ തുറന്ന് കിടന്നിരുന്നു.. നവി ടീവിയുടെ മുന്നിൽ ആണ്.
“എന്റെ കിച്ചുവേട്ടാ , എത്രനേരമായിട്ട് വിളിക്കുന്നു , നിങ്ങടെ ഫോൺ ചത്തോ” ചിന്നു അവന്റെ അടുത്തായി സോഫയിൽ ഇരുന്നു. നവി മറുപടി ആയി വെറുതെ ചിരിച്ചു. “പോയിട്ട് എന്തായി?” പ്രതീക്ഷിച്ച ചോദ്യമാണ് മാളു ചോദിച്ചത്.
“പോയിട്ടെന്താ? , നല്ല അടിപൊളി സ്ഥലം. നല്ല കാറ്റൊക്കെ കൊണ്ട് ഇരുന്നു. നേരത്തെ പോവണ്ടതായിരുന്നു”
“കുന്തം. ഡോ മനുഷ്യാ , ലച്ചൂനെ കണ്ടിട്ടെന്തായീന്ന്” രണ്ടാൾക്കും ദേഷ്യം വന്നുതുടങ്ങി.
“ഓഹ് അതോ , കണ്ടു. പ്രതീക്ഷിച്ച മറുപടിതന്നെ”
“എന്ത്!?”
“അവൾക്ക് താൽപര്യമില്ല” അവരുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. ടീവിയിൽ പഴയ ഏതോ ഹിന്ദി സിനിമ ഓടിക്കൊണ്ടിരുന്നു.
“ഇനീപ്പോ എന്താ ചെയ്യാ” ആരോടെന്നില്ലാതെ ചിന്നു ചോദിച്ചു. “ഒന്നുമില്ല , അതങ്ങ് വിട്ടേക്കണം” നവി ഒരു മങ്ങിയ ചിരിയോടെ പറഞ്ഞു.
പിന്നെയും കുറച്ച് സമയം അവർ എന്റെ ഒപ്പം കൂടി. ഫുഡ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടും അടുക്കളയിൽ ചെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടപ്പോഴാണ് ഭക്ഷണം കഴിക്കാൻ ്് ചെല്ലാനുള്ള നിർബന്ധം അവസാനിച്ചത്. അവർ പോയിക്കഴിഞ്ഞിട്ടും ടീവിയും നോക്കി ഇരുന്നു. എവിടെയും നിൽക്കാതെ ചാനലുകൾ റിമോട്ടിന് അനുസരിച്ച് മാറി മാറിക്കൊണ്ടിരുന്നു.
നാട്ടിലേക്ക് വരുമ്പോൾ ഒരുപാട് സംശയങ്ങളായിരുന്നു. പിന്നീട് സംഭവിച്ചത് എല്ലാം എന്നെ ആ പഴയ നവി ആക്കുന്നത് പോലെ തോന്നി. പക്ഷേ ശ്രീക്കുട്ടി , മനസ്സിൽ വല്ലാത്തൊരു വേതനയാണ് അവൾ.
എന്തോ ഭാഗ്യം പോലെ പിറ്റേന്ന് ബോസ് വിളിച്ചു. ഓഡിറ്റിങ്ങ് നടക്കുന്നതിന്റെ സമയമായത് കൊണ്ട് ലീവ് തീരാൻ നാല് ദിവസം കൂടി ഉണ്ടായിട്ടും ഞാൻ തിരിച്ച് മുംബൈയ്യിലേക്ക് ടിക്കറ്റ് എടുത്തു. അന്ന് പോവേണ്ടിവന്നതായിരുന്നു , പക്ഷേ ഇപ്പോൾ ഞാൻ അത് ആഗ്രഹിക്കുന്നു , വ്യത്യാസം അത്രമാത്രം.
