പറഞ്ഞത് മുഴുവിക്കാതെ ഹരി നിർത്തിയത് സ്വപ്നയെ ഒട്ടും അതിശയിപ്പിച്ചില്ല. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞത് ഹരിക്ക് കാണാം. കണ്ണുകൾ തുടച്ചുകൊണ്ട് ദീർഘനിശ്വാസമെടുത്ത് സ്വപ്ന ആത്മവിശ്വാസത്തോടെ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി വിളിച്ചു….
: ഹരിയേട്ടാ……
സാറിൽ നിന്നും ഹരിയേട്ടനിലേക്കുള്ള ദൂരം ഇത്രയടുത്താണെന്ന് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഹരി വണ്ടി ഓരം ചേർത്ത് നിർത്തി..
: സ്വപ്നേ…. എന്താ വിളിച്ചത്… ഇനി ഞാൻ കേട്ടത് തെറ്റിയതാണോ..
: ഹരിയേട്ടാന്ന്….. ഇനി ഹരിയേട്ടൻ പറയാൻ പോകുന്നത് എന്തുതന്നെയായാലും അതെനിക്കൊരു പ്രശ്നമല്ല. ഹരിയേട്ടന്റെ പ്രശ്നങ്ങൾ ഇനി എന്റേതുകൂടിയാണ്.. പിറകിൽ നടക്കാനല്ല ഹരിയേട്ടന്റെ കൂടെ നടക്കാൻ ഇനി ഞാനുമുണ്ട്…
: ദൈവമേ ഇത് സ്വപ്നമാണോ… ഞാൻ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ തരട്ടെ….
: അയ്യേ…. ആദ്യം ബ്ലെസ്സിയും അമ്മയും… ആ വഴിക്ക് നടന്നാൽ കിട്ടും അവളുടെ മടിക്കുത്തഴിച്ചവളെ….അതൊക്കെ കണ്ടുപിടിച്ചിട്ട് മതി ഉമ്മയും ബാപ്പയുമൊക്കെ…
: അതൊക്കെ ഏകദേശം മനസ്സിലായിട്ടുണ്ട്… പക്ഷെ ദുബായിലുള്ള ബ്ലെസ്സിയെ നാട്ടിലെത്തിക്കണം.. അവളുടെ വായിൽനിന്ന് വേണം എനിക്ക് കേൾക്കാൻ ആരാണ് അവളുടെ പ്രായംതികയാത്ത പൂവറുത്തതെന്ന്..
: ഓഹോ.. അമ്മയും മോളും ഇപ്പൊ ദുബായിൽ ആണോ…
: അമ്മ ഇവിടുണ്ട്…. നമ്മുടെ അവറാച്ചന്റെ വീട്ടിൽ. മേരിയും മോളും അയാളുടെ കെട്ടിയോള് അന്നാമ്മയുടെ ബന്ധുവാണെന്നല്ലേ എന്റെ അച്ഛനെ പറഞ്ഞുപറ്റിച്ചത്.. അതൊക്കെ കള്ളമാണെന്ന് മേരിയെ നന്നായൊന്ന് പെരുമാറിയപ്പോൾ കിട്ടി.. എന്നാലും അവള് ഒന്നും വിട്ടു പറയുന്നില്ല.. പക്ഷെ അവള് പറയും… അതിനുള്ള വടയും ചായും ഞാൻ കാച്ചുന്നുണ്ട്..
ബോംബെയിൽവച്ച് മേരിയെ കണ്ടതും, അതിന്റെ പുറകെ വൈഗയെകൊണ്ട് ബാർ റെയ്ഡ്ചെയ്തതും, ജാമ്യത്തിലിറങ്ങിയ മേരിയെ പൊക്കിയതും അവൾ ഛർദിച്ചതുമായ എല്ലാ വിവരങ്ങളും ഹരി സ്വപ്നയോട് തുറന്നുപറഞ്ഞു.
: അപ്പൊ നമ്മുടെ ഓഫീസിൽ വരുന്ന അന്ന….
: ഉം… ആ അന്നതന്നെ അവറാച്ചന്റെ അന്നാമ്മ.. പക്ഷെ അവൾക്കും കെട്ടിയോനും അറിയില്ല ലക്ഷ്മണന്റെ ലായും ലതയുടെ ലായും ചേർന്നതാണ് ലാലാ ഗ്രൂപ്പെന്ന്..
: അതൊക്കെ കണ്ടുപിടിക്കാൻ എളുപ്പമല്ലേ… കമ്പനി രെജിസ്ട്രേഷൻ നോക്കിയാൽ അറിയില്ലേ
: അവർ ആ വഴിക്കൊക്കെ പോയിക്കാണും.. പക്ഷെ അവിടൊന്നും ഹരിയുടെ പേര് കാണില്ല. എല്ലായിടത്തും ഒരു പേരേ ഉണ്ടാവൂ… അമ്മയുടെ മൂത്ത ചേട്ടൻ.. എന്റെ സ്വന്തം അമ്മാവൻ വാസുഅമ്മാവനെന്ന് ഞാൻ വിളിക്കുന്ന ഭാസ്കരൻ മാഷ്.
: അത് പൊളിച്ചു ഹരിയേട്ടാ…. അപ്പൊ തുടക്കം മുതൽ എല്ലാം പ്ലാൻ ചെയ്തിരുന്നു അല്ലെ..
: പിന്നല്ല…
: ഹരിയേട്ടാ… ഞാൻ ഒരു സംശയം ചോദിക്കട്ടെ.. തെറ്റാണെങ്കിൽ ക്ഷമിക്കണം…
: നീ ചോദിക്കെടി പെണ്ണേ…
: അച്ഛൻ തെറ്റുചെയ്തിട്ടില്ലെന്ന് ഹരിയേട്ടന് ഉറപ്പുണ്ടോ… ഈ പറഞ്ഞ കഥയിലൊക്കെ ഹരിയേട്ടന്റെ സംശയങ്ങൾ മാത്രമല്ലേ ഉള്ളു… നമുക്ക് ഇപ്പോഴും ഉറപ്പില്ലല്ലോ വേറെ ആരാണ് ബ്ലെസ്സിയെ…
: ഈ ചോദ്യം പലയാവർത്തി ഞാൻ എന്നോട് ചോദിച്ചിട്ടുണ്ട്… അന്നൊക്കെ എനിക്ക് ഒരു ഉറപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു… എന്റെ അച്ഛന്റെ കണ്ണീർ വീണ എഴുത്ത്. അതിൽ അച്ഛൻ പറയുന്നില്ല ആരാണ് ഇത് ചെയ്തതെന്ന്… പക്ഷെ അച്ഛൻ ഒരു കാര്യം എന്നോട് പറയുന്നുണ്ട്… നിനക്ക് അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയതിന് ഉത്തരവാദികൾ ആരാണെന്ന് ഈ സമൂഹം അറിയണമെന്ന്.. അവിടെ നിന്നാണ് ഞാൻ തുടങ്ങിയത്. അന്വേഷണങ്ങൾക്കൊടുവിൽ എനിക്കൊരു തുമ്പുകിട്ടി…
: എന്താ അത്…
: ഞാൻ സൂക്ഷിച്ചുവച്ചിരുന്ന പഴയ പത്രങ്ങളിൽ ഒരു റിപ്പോർട്ടർ എഴുതിയ അധികമാരും ശ്രദ്ദിക്കാതെ പോയൊരു വാർത്ത… അച്ഛൻ ഉച്ചയ്ക്ക് കടയിലേക്ക് കയറിപ്പോകുന്നത് കണ്ട ഒരാളുണ്ടായിരുന്നു. അച്ഛൻ കടയിൽ കയറി നിമിഷങ്ങൾക്കുള്ളിൽ ബ്ലെസ്സിയുടെ നിലവിളി കേട്ടിരുന്നു എന്നായിരുന്നു അയാളുടെ മൊഴി.. പക്ഷെ പിന്നീട് ആരും അതിന്റെ പുറകെ പോയില്ല. ഈ മൊഴി പോലീസ് രേഖപെടുത്തിയതുമില്ല.. അയാൾ അച്ഛന്റെ അടുത്ത കൂട്ടുകാരനാണെന്നും പ്രതിയെ സഹായിക്കാനായി കള്ളം പറയുന്നതാണെന്നും നാട്ടുകാർ പറഞ്ഞുപരത്തി.. നാട്ടുകാരുടെ രോക്ഷം അത്രയ്ക്കുണ്ടായിരുന്നു. കാരണം ഇരയായത് പ്രായംതികയാത്ത ഒരു പെൺകുട്ടിയല്ലേ…
