The Great Indian Bedroom

“എനിക്ക്…..അത്..”

“ശരി നാളെ നമുക്ക് പോയാലോ…എന്റെ ബൈക്കിൽ”

“എത്രമണിക്ക്..”

“കാലത്തു…ഒരു…5 മണിക്ക്..”

“ശരി..പിന്നെ…ഒരു കാര്യം സാരിയൊന്നും വേണ്ട. കേട്ടോ” “ജീൻസ് ഉണ്ടോ,”

“ഉണ്ട്.. പക്ഷെ ഇച്ചിരി റ്റേയ്റ്റ് ആണ്.”

“അത് സാരമില്ല, തണുപ്പുണ്ടാകും, സൊ ജീൻസ് ആൻഡ് ടോപ് മതി.”

കോർട്ടേസിനു മുൻപിൽ എത്തിയപ്പോൾ ഞാൻ മൊബൈലിൽ സമയം നോക്കി 11:30 ആയിരിക്കുന്നു. ഞാൻ ഇറങ്ങും മുൻപ്, മിഥുന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.

“താങ്ക്സ്…താങ്ക്സ് ലോ..ട്ട്..”

ഞാൻ വീടിനകത്തേക്ക് കയറി, അലാറം വെച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു. മിഥുന്റെ നേച്ചർ ഇങ്ങനെയാണ്, മറ്റുള്ളവരുടെ അതും ഒട്ടും പരിചയം ഇല്ലാത്ത ആളുകളുടെ കൊച്ചു കൊച്ചു സ്വപ്ങ്ങൾക്ക് , അവരുടെ ആഗ്രഹങ്ങൾക്ക് പ്രയത്നിക്കാൻ മനസുള്ള അവൻ, അവനെ തന്റെ ജീവിതത്തിലും ഇന്നൊരു ചിരി സമ്മാനിക്കാൻ കഴിഞ്ഞു. നാളത്തെ ദിവസം ആലോചിച്ചു കൊണ്ട് എനിക്ക് ഉറക്കമേ വന്നില്ല, എന്നിട്ടും ഞാൻ എപ്പോഴോ മയങ്ങി.

അലാറം അടിച്ചും ഞാൻ ഉണർന്നില്ല, അതിടക്കിടെ സ്നൂസ് ആയി ഒടുക്കം, മിഥുന്റെ ഫോൺ വന്നു

“ഗുഡ്മോർണിംഗ് …ഞാൻ പുറത്തുണ്ട് പതിയെ വന്നാ മതി തിരക്കില്ല എന്ന് പറഞ്ഞു” കണ്ണ് തുറന്നപ്പോൾ 5:10 ഞാൻ വേഗം ബ്രഷ് ചെയ്തു റെഡിയായി ടീഷർട്ടും ജീൻസ് പാന്റും ഇട്ടു.

തണുപ്പ് എന്തായാലും കൂടുതൽ ആയിരിക്കും എന്ന് വിചാരിച്ചുകൊണ്ട് ഞാൻ ബൈക്കിന്റെ അടുത്തേക്ക് നടന്നപ്പോൾ മിഥുൻ ഒരു ഫ്രോക്ക് കോട്ട് എനിക്ക് തന്നു കൂടാതെ മഫ്ളർ എന്റെ കഴുത്തിൽ ചുറ്റി തന്നപ്പോൾ, എനിക്ക് എന്താണ് പറയണ്ടേ എന്നറിയില്ല…..ആ നിമിഷം തോന്നിയത്…..എന്റെ കൈവിറച്ചത് തണുപ്പുകൊണ്ട് മാത്രം ആയിരുന്നില്ല….

ഞാൻ ബൈക്കിലേക്ക് കയറി, രണ്ടു കൈ കൊണ്ടും മിഥുനെ കെട്ടിപിടിച്ചുകൊണ്ട് ഇരുന്നു. എന്റെ മുലകുടങ്ങൾ മിഥുന്റെ മുതുകിൽ പൂച്ചക്കുഞ്ഞിനെ പോലെ ഉറങ്ങി. ധാരാളം ട്രാഫിക്ക് ഉണ്ടായിരിന്നു ആ പുലർവേളയിലും, പക്ഷെ മിഥുന്റെ പടക്കുതിര പാഞ്ഞുകൊണ്ട് ഒരു മണിക്കൂറിൽ ഞങ്ങളെ നന്ദി ഹിൽ എത്തിച്ചു.

മഞ്ഞിൽ പൊതിഞ്ഞ നന്ദി ഹിൽസ്. നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് അത് . കബ്ബൻ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകർഷണങ്ങളാണ്. (പോകാത്തവർക്ക് വേണ്ടി.)

കോടമഞ്ഞിൽ കുതിർന്നു ഞാൻ നഗരത്തെ കാണുമ്പോ, എന്റെ മനസ്സിൽ നിറയെ മിഥുൻ മാത്രമായിരുന്നു. ഒഴുകി ഒഴുകി രാഗാനദിയായി എന്നിൽ അവനോടുള്ള പ്രണയം ഒരു നനുത്ത തണുപ്പ് ഏകുന്നത് ഞാൻ അറിഞ്ഞു. ശ്യാമയാമിനിയെപോലെ ഞാൻ മിഥുന്റെ തോളിൽ ചാഞ്ഞുകൊണ്ട് ആ കാഴച്ചകളൊക്കെ കണ്ടു നടന്നു.

മേലെയെത്താൻ വേണ്ടി കുറച്ചു സമയം കൂടി ഞങ്ങൾ നടന്നു, ജീൻസ് റ്റൈയ്റ്റ് ആയോണ്ട് എനിക്ക് കാലു വേദനിച്ചു, പക്ഷെ ആ സമയം ഞങ്ങൾ കൈകൾ കൂട്ടി പിടിച്ചുകൊണ്ട് നടന്നു മേലെയെത്തി. എന്റെ മനസ് പൂർണമായും ഒരു തന്മയീഭാവത്തോടെ അവനിൽ അലിഞ്ഞു ചേരാൻ കൊതിച്ചിരുന്നു.

അന്നത്തെ സൂര്യോദയത്തെ പറ്റി രണ്ടു വാക്കുടെ പറഞ്ഞേലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല. അത്രയും മനോഹരമായ കാഴ്ചകൾ ഞാൻ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല, സൂര്യന്റെ രശ്മികൾ എന്നെ തഴുകുമ്പോ ആദ്യമായി എന്റെ ഉള്ളിൽ നിറഞ്ഞു തൂവുന്ന പ്രണയത്തെ ഞാൻ തിരിച്ചറിയുകയായിരുന്നു.

മിഥുന്റെ കണ്ണിലേക്ക് ഞാൻ നോക്കുമ്പോ, എന്റെ കണ്ണിലൂടെ ഞാൻ പറഞ്ഞു..

പ്രിയനേ…നീയറിയുന്നുണ്ടോ….നിന്നെ….ഞാൻ….എന്ത്….മാത്രം സ്നേഹിക്കുന്നുവെന്ന്… (പ്രണയം ഇപ്പോഴും എപ്പോഴും പൈങ്കിളിയാണ് …)

ഞാൻ ഒരുകാലെടുത്തു മുൻപോട്ടു വെച്ചതും ഒരു ഉരുണ്ട കല്ലിന്റെ മേലെയായിരുന്നു തെന്നി വീഴാൻ പോകുമ്പോ എന്നെ മിഥുൻ കൈകൊണ്ട് പിടിച്ചു…

“ശ്രദ്ധിച്ചു …….വൈഗ ..”“

ഞങ്ങൾ തിരിച്ചു ഇറങ്ങുമ്പോ എനിക്ക് കാൽ ഇടറിക്കൊണ്ടിരുന്നു, മിഥുൻ അപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് മിഥുന്റെ തോളിൽ കയ്യിട്ടുകൊണ്ടു നടന്നു.

തിരിച്ചു ഇറങ്ങിയതും എനിക്ക് വിശക്കുന്നു എന്ന പറഞ്ഞപ്പോൾ നല്ല ചൂട് നെയ്‌റോയ്സ്റ്റും , കോഫിയും മേടിച്ചു തന്നു . ഞാൻ കഴിക്കുന്നത് നോക്കി നിന്ന മിഥുന്റെ കവിളിൽ ഞാൻ അരുമയായി തലോടി.

തിരിച്ചു വീടെത്തിയപ്പോൾ, കോർട്ടേസിനു മുൻപിൽ വെച്ചു ശാന്ത ചേച്ചി ചോദിച്ചു, ഫ്രണ്ട് ആണോ എന്ന്. “അതെ …”. ഞാൻ പറഞ്ഞു . മിഥുൻ അപ്പൊ എന്നെ വീട്ടിലേക്ക് ആക്കി. ഞാൻ വാതിലിൽ വെച്ച് അവനെ നല്ലൊരു ഹഗ്ഗ് കൊടുത്തുകൊണ്ട് യാത്രയാക്കി.

ഞാൻ മുറിയിലെത്തിയപ്പോൾ എനിക്ക്, നേരത്തെ മിഥുൻ അളവെടുത്ത കാര്യം വീണ്ടും ഓർമ വന്നു, അന്ന് എന്നെ തൊട്ടപ്പോൾ ഉള്ളിൽ നോട്ടിയായ വികാരം തോന്നിയെങ്കിൽ, ഇന്ന് തൊടുമ്പോ എനിക്കങ്ങനെ തോന്നുന്നില്ല, പക്ഷെ അതിനുമപ്പുറം മനസ്സിൽ ഒരു തണുപ്പുണ്ട്. ജീവിതത്തെ മുന്നോട്ട് കാണാൻ ഉള്ള പ്രതീക്ഷയുണ്ട്. ഇച്ചിരി ധൈര്യം കൂടിയത് പോലെയുമുണ്ട്.

ഞാൻ ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാകാൻ വേണ്ടി തുടങ്ങി, നല്ല മൂഡായതു കൊണ്ട് ഞാൻ മൂളിപ്പാട്ടൊക്കെ പാടിയാണ് കുക്ക് ചെയ്തോണ്ടിരുന്നത്.

സ്വരങ്ങൾ സപ്തസ്വരങ്ങൾ സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ സ്വരസുന്ദരിമാരെ നിങ്ങളുറങ്ങും സോപാനമല്ലോ സ്വർഗ്ഗം …..

പതിവിലധികം സന്തോഷവതിയായതു ദാസ് കണ്ടെങ്കിലും പക്ഷെ അതെന്തിനാണു എന്ന ചോദ്യം ചോദിക്കാനുള്ള മനസ് അവനു വന്നില്ല. ദാസിന് എന്റെ ജീവിതം പരിഗണിക്ക പെടേണ്ട ഒന്നാണ് എന്ന് തോന്നൽ നഷ്ടപ്പെട്ടത് ഞാൻ നേരത്തെ അറിയണമാ- യിരുന്നു. പക്ഷെ അതാലോചിച്ചു എന്റെ വിലയേറിയ സമയം ഞാൻ പാഴാക്കിയില്ല , വിഷമിക്കാൻ മെനക്കെട്ടില്ല!. ഞാൻ എന്റെ കാര്യം നോക്കി മിണ്ടാതെയിരുന്നു.

എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ, ഞാൻ അത് ബാത്റൂമിലേക്ക് എടുത്തുകൊണ്ട് പോയി

“പറയൂ…മിഥുൻ.”

“നിഹാരികയുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വന്നിട്ടുണ്ട്.”

“എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ല.”

“എന്റെ മനസിനു വെളിച്ചം തരുന്ന ആള് ഇപ്പൊ ഇരുട്ടിലായോ.. എന്ന് ഞാൻ കാവ്യത്മകമായി ചോദിച്ചു.

“വീട്ടുകാർക്ക് എല്ലാം, ആ പ്രൊപോസൽ നല്ല ഇഷ്ടമാണ്..അതാണ്..” “എങ്കിൽ ഇഷ്ടമാണ് എന്ന് പറഞ്ഞോളൂ…മിഥുന്റെ കാഴ്ചപ്പാട് നല്ലതാണു, പക്ഷെ എപ്പോഴും അതിനു പറ്റിയ ആളെ ദൈവം നമുക്കായി തരുമെന്ന്‌ എപ്പോഴും ശാട്യം പിടിക്കാൻ പറ്റില്ലാലോ..”

“ശരി…”

“ഞാൻ ഒന്നുടെ ആലോചിക്കട്ടെ…”

ഫോൺ വെച്ചതും ബാത്‌റൂമിൽ നിലത്തു ഇരുന്നുകൊണ്ട് ഞാൻ പൊട്ടി പൊട്ടി കരഞ്ഞു …..പുറത്തേക്ക് ശബ്ദം വരാതെയിരിക്കാൻ ഞാൻ പൈപ്പ് തുറന്നു.

പക്ഷെ …..ആ മെസ്സേജ്….അത് വരുന്ന വരെ…

“ഐ ടൂ ലവ് യു…” എന്ന മിഥുന്റെ മെസേജ്.. അത് വായിച്ചു ഞാൻ തിരിച്ചു വിളിച്ചപ്പോൾ…മിഥുനും വിങ്ങി പൊട്ടിക്കൊണ്ട് എന്നോട് ഒന്നും പറയാതെ നിന്നു …. ഞാൻ കണ്ണുനീര് തുടച്ചുകൊണ്ട് ഫോൺ വെച്ചു. മുഖം കഴുകി, സാരി തുമ്പു കൊണ്ട് തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *