അങ്ങനെ രാത്രി ഒരു 3 മണിയോടെ അവർക്ക് പോകാൻ സമയമായി..
ബാഗുകളെല്ലാം ഫൈസി ബൈക്കിൽ സെറ്റ് ചെയ്തു. ആമിനയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അവൾ തന്റെ ഉമ്മാനെ പിരിഞ്ഞു ജീവിക്കാൻ പോകുന്നത് ഇത് ആദ്യമാണ്.
”ഇളയമ്മേ, വിഷമിക്കണ്ട. ഞാൻ നാളെ വൈകുന്നേരമാകുമ്പോഴേക്കും വിളിച്ച് വിവരം പറയാം,” ഫൈസി അവരെ ആശ്വസിപ്പിച്ചു.
ഫൈസി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഹെൽമറ്റ് വെച്ചു. ആയിഷ തന്റെ ബാഗുമായി അവന്റെ പിന്നിൽ കയറി ഇരുന്നു.
മാസ്ക് വയ്ക്കാൻ അവർ രണ്ടുപേരും മറന്നില്ല. കോറോണയുടെ തുടക്ക സമയമാണ് അപ്പോൾ.
അതുകൊണ്ട് വഴിയോരങ്ങളിൽ മാസ്ക് ഉണ്ടോന്ന് നോക്കാൻ പോലിസ് നിൽക്കുവാൻ സാധ്യത കൂടുതലാണ്..
വണ്ടി മുന്നോട്ട് പോകവേ ഐഷുവിന്റെ സ്പർശം അവനറിഞ്ഞു.
ബൈക്കിന്റെ കുലുക്കത്തിൽ അവളുടെ മാറിടങ്ങൾ ഫൈസിയുടെ പുറത്ത് അമരുന്നത് അവൻ അറിഞ്ഞു. ആ സ്പർശനം അവനിൽ ഒരു പുതിയ അനുഭൂതിയാണ് നൽകിയത്..
”കാക്കാ… പതിയെ വിട്ടോണം, എനിക്ക് പേടിയാ!”
അവൾ അവന്റെ തോളിൽ മുറുകെ പിടിച്ചു.
”നീ പേടിക്കണ്ടെടി… നീ ഇങ്ങ് അടുത്തിരുന്നോ,”
ഫൈസി ഒരു ഗൂഢമായ ചിരിയോടെ ബൈക്ക് ഗിയറിലിട്ടു.
രാത്രിയുടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ബുള്ളറ്റ് ടൗണിലെ റോഡുകളിലൂടെ ബാംഗ്ലൂർ ലക്ഷ്യമാക്കി നീങ്ങി. തനിക്ക് പിന്നിലിരുന്ന് തന്റെ ശരീരത്തോട് ചേർന്നുനിൽക്കുന്ന ഐഷുവിന്റെ സാമീപ്യം ഫൈസി ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
എങ്കിലും ആ ചിന്തകൾ ഒന്നും അതിരു കടക്കാതെ നോക്കുവാനും അവൻ മറന്നില്ല.
ബുള്ളറ്റ് ഹൈവേയുടെ കറുത്ത റോഡിലൂടെ കുതിച്ചുപാഞ്ഞു. തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ ഐഷു ഫൈസിയുടെ തോളിൽ മുറുകെ പിടിച്ചിരുന്നു.
”കാക്കു… നമ്മളെപ്പോ എത്തും? എന്റെ പടച്ചോനെ… ഇജ്ജ് ഇജ്ജ് ഈ പോക്ക് പോയാ നമ്മള് വല്ല കുഴിയിലും വീഴുമല്ലോ!” ഐഷു അവന്റെ ചെവിക്കടുത്ത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
”ഓ… ഒന്ന് മിണ്ടാതിരിയെടി. ബാംഗ്ലൂർ എത്തണ്ടേ? അപ്പൊ പിന്നെ ഇത്തിരി വേഗത വേണ്ടേ. നീ ആ കാറ്റും ആസ്വദിച്ച് അങ്ങട് ഇരിക്ക് പെണ്ണേ,”
ഫൈസി ചിരിച്ചുകൊണ്ട് പറഞ്ഞു.
”കാറ്റൊക്കെ കൊള്ളാം… പക്ഷെ ഇങ്ങള് വണ്ടി ഓടിക്കണ കണ്ടാൽ പേടിയാവാ. പിന്നെ, ആ തമിഴ് സിനിമയിലെ പോലെ ബുള്ളറ്റിലൊക്കെ വരുന്നത് ഒരു ഗെത്താന്നാ കരുതിയേ… ഇതിപ്പോ ആകെ നടുവൊടിയുന്ന അവസ്ഥയാ!”
”അതൊക്കെ അങ്ങനെയേ ഉണ്ടാവൂ. പിന്നെ നിനക്ക് ബാംഗ്ലൂർ പോയി വലിയ പഠിപ്പിസ്റ്റ് ആവണല്ലോ… അതോണ്ട് ഈ കഷ്ടപ്പാടൊക്കെ സഹിച്ചേ പറ്റൂ,”
ഫൈസി അവളെ കളിയാക്കി.
”ഓ… വലിയ കാര്യമായിപ്പോയി. കാക്കുവിനും ബാംഗ്ലൂർ കാണാലോ എന്ന് കരുതിയാ ഞാൻ ഒന്നും മിണ്ടാത്തത്,”
അവൾ അവന്റെ തോളിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു.
നേരം വെളുത്ത് ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിലേക്ക് വണ്ടി പ്രവേശിച്ചു. സിഗ്നലുകളും വലിയ കെട്ടിടങ്ങളും പിന്നിട്ട് ഒരു ചെറിയ കഫേയുടെ മുന്നിൽ ഫൈസി ബുള്ളറ്റ് ഒതുക്കി നിർത്തി.
വണ്ടി നിന്ന പാടെ ഐഷു ഒരുവിധം പണിപ്പെട്ടാണ് ബൈക്കിൽ നിന്നും താഴെ ഇറങ്ങിയത്. ഇറങ്ങിയ ഉടനെ അവൾ നടുവ് ഒന്ന് നിവർത്തി.
”ന്റെ പൊന്നോ… എന്റെ ചന്തി മരവിച്ചു പോയി കാക്കു! ഇതിപ്പോ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയാത്ത അവസ്ഥയാ,” അവൾ രണ്ട് കൈ കൊണ്ടും തന്റെ പിൻഭാഗത്ത് തടവിക്കൊണ്ട് മുഖം ചുളിച്ചു പറഞ്ഞു.
ഫൈസി ഹെൽമെറ്റ് ഊരി ചിരിച്ചുകൊണ്ട് അവളെ നോക്കി. “അതിപ്പോ അത്രയും ദൂരം ഇരുന്നതല്ലേ… ഒന്ന് നടക്കുമ്പോ അത് ശരിയായിക്കോളും.”
”അല്ല കാക്കു… സത്യം പറയുകയാണെങ്കിൽ എന്റെ കശേരുക്കളൊക്കെ സ്ഥാനം മാറിയോ എന്ന് പേടിയുണ്ട്. ഈ വണ്ടിയിൽ ഇനി കേറാൻ എന്നെ കിട്ടില്ല,” അവൾ ഒന്നുരണ്ട് തവണ തുള്ളിക്കൊണ്ട് പറഞ്ഞു.
