അജു അടുക്കളയിലെ സ്ലാബിൽ ഇരുന്നിരുന്ന ഒരു പഴം എടുത്ത് തൊലി കളഞ്ഞു കഴിക്കാൻ തുടങ്ങി.
“പുട്ടിന്റെ കൂടെ കടലക്കറി തന്നെയാണല്ലോ അല്ലേ? നീ ശരിക്കും ഒരു കുടുംബിനിയായി മാറിയല്ലോ ഐഷൂ,”
അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി.
”കൂടുതൽ ഐസ് ഇടണ്ട അജൂ… പോയി മുഖം കഴുകി വാ, അപ്പോഴേക്കും ഞാൻ ഇത് റെഡിയാക്കാം,” അവൾ അവനെ തള്ളി പുറത്തേക്ക് വിട്ടു. ഷർട്ട് ഇല്ലാത്ത അവന്റെ ആ രൂപം തന്റെ ഉള്ളിലെ ഉറച്ച തീരുമാനങ്ങളെ വീണ്ടും തളർത്തുന്നുണ്ടെന്ന് ഐഷുവിന് തോന്നി.
അജു പുറത്തേക്ക് പോയി നിമിഷങ്ങൾക്കകം ഐഷുവിന്റെ ഫോൺ ചിണുങ്ങി. ഡിസ്പ്ലേയിൽ ‘ഇക്കു’ എന്ന് തെളിയുന്നത് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പ്രകാശം പരന്നു.
”ഹലോ കാക്കു …” അവൾ കൊഞ്ചലോടെ ഫോൺ എടുത്തു.
”എന്താടി പെണ്ണെ .. എഴുന്നേറ്റോ നീ ? അജു അവിടെ ഉണ്ടോ?” ഫൈസിയുടെ ശബ്ദത്തിൽ ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു.
”അവൻ ഇപ്പൊ ഇവിടുന്ന് പോയതേയുള്ളൂ. ഞാൻ ഇവിടെ പുട്ട് ഉണ്ടാക്കുകയാണ്. കാക്കു ഇല്ലാതെ എന്ത് കഴിക്കാനാ…” അവൾ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.
”എടി 14 ദിവസം മാറി നിന്നപ്പോ ഇവിടുള്ള കാര്യമൊക്കെ ആകെ കുഴഞ്ഞ മട്ടാ..
ഒട്ടുമിക്ക ഹെയർ കണ്ടിഷണൽ ക്രീംമും തീർന്ന മട്ടാ. അതും പോരാതെ വേറെയും കുറെ കംപ്ലയിന്റ്. ഒരു 5 ദിവസം കൂടെ മാറിയിരുന്നേൽ ഇവിടെ മൂടിക്കെട്ടി പോവേണ്ടി വന്നേനെ.
വൈകുന്നേരത്തോടെ ഞാൻ എത്തും. രാത്രി നമുക്ക് അടിച്ചു പൊളിക്കാം,പെണ്ണെ…” ഫൈസി ചിരിച്ചുകൊണ്ട് പറഞ്ഞു.
”ഇക്ക കൂടെ ഇല്ലാത്തപ്പോൾ ഈ വീട് വല്ലാതെ പേടിപ്പിക്കുന്നുണ്ട്,” ഐഷു കള്ളം പറഞ്ഞു. യഥാർത്ഥത്തിൽ അവൾ പേടിച്ചത് തന്റെ ഉള്ളിലെ വികാരങ്ങളെയായിരുന്നു.
”പേടിയോ? എന്റെ ഐഷുക്കുട്ടി ഇത്ര പേടിത്തൊണ്ടി ആയിരുന്നോ? ബാംഗ്ലൂരിൽ ഉള്ളപ്പോ ഈ പേടി ഒന്നും ഇല്ലായിരുന്നല്ലോ.. എന്നെ കിടന്ന് വിറപ്പിച്ചില്ലേ നീ…
,” ഫൈസി പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കുസൃതിയോടെ പറഞ്ഞു.
അതുകേട്ടപ്പോൾ ഐഷുവിന്റെ കവിളുകൾ ചുവന്നു. “അത് പിന്നെ… അവിടെ ഇക്ക കൂടെ ഉണ്ടായിരുന്നില്ലേ. ഇവിടെ ഇപ്പൊ അജു ഉണ്ടെങ്കിലും ഇക്കയുടെ ആ ഒരു സുരക്ഷ കിട്ടുന്നില്ല.”
”അതിനെന്താ… വൈകുന്നേരം ഞാൻ വരുന്നുണ്ടല്ലോ. നിനക്ക് വേണ്ടിയുള്ള സർപ്രൈസും എന്റെ കയ്യിലുണ്ട്. പിന്നെ… ഇന്ന് ഡ്രസ്സ് ഒക്കെ ഇടുമ്പോൾ അല്പം സൂക്ഷിക്കണം.
ഞാൻ വരുമ്പോൾ എനിക്ക് നിന്നെ പഴയ ആ ബാംഗ്ലൂർ ലുക്കിൽ തന്നെ കാണണം.. നീ ഈയിടെയായി കുറച്ചു ഡീസന്റ് ആവുന്നുണ്ട്..
,” ഫൈസി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
”ഇക്കാ… നീ വല്ലാതെ മോശമാവുന്നുണ്ട് കേട്ടോ,” അവൾ നാണത്തോടെ പറഞ്ഞു.
“വൈകുന്നേരം വരുമ്പോൾ എനിക്ക് പാനിപ്പൂരി വാങ്ങി വരണം. പിന്നെ ആ വലിയ ചോക്ലേറ്റും.”
”അതൊക്കെ സെറ്റാണ്. പക്ഷെ തിരിച്ച് എനിക്ക് എന്ത് തരും?” ഫൈസിയുടെ ചോദ്യത്തിൽ കുസൃതി കലർന്ന ഒരു ആഗ്രഹമുണ്ടായിരുന്നു.
”അതൊക്കെ വരുമ്പോൾ നോക്കാം… ഇപ്പൊ ഫോൺ വെക്ക്, ,” ഐഷു ചിരിച്ചു.
”എന്തൊക്കെ ആയാലും എനിക്ക് എന്റെ ഐഷുവിനെ കിട്ടിയാൽ മതി. എന്നാ ശരി മോളെ…” ഫൈസി സംഭാഷണം തുടർന്നു കൊണ്ടിരുന്നു. ഫൈസിയുടെ ഓരോ വാക്കും ഐഷുവിന്റെ ഉള്ളിൽ പഴയ പ്രണയം നിറയ്ക്കുകയായിരുന്നു. ഷാനിയോടുള്ളത് വെറുമൊരു ശാരീരികമായ ആകർഷണം മാത്രമാണെന്നും, തന്റെ ഹൃദയം ഫൈസിയുടേതാണെന്നും അവൾ ഉറപ്പിച്ചു.
അടുക്കളയിലെ ജനലിലൂടെ ദൂരേക്ക് നോക്കി, ഫോൺ ചെവിട് ചേർത്ത് ഐഷു നിന്നു. ഫൈസിയുടെ—അവളുടെ പ്രിയപ്പെട്ട ഇക്കുവിന്റെ—ശബ്ദം കേൾക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു പ്രത്യേക കുളിർമയായിരുന്നു.
”അല്ല ഇക്കു… നീ വരാൻ വൈകുന്നേരം ആകുമെന്ന് പറഞ്ഞല്ലോ. പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട്. ആ പഴയ ബാംഗ്ലൂർ ഡ്രസ്സ് ഒക്കെ ഇട്ട് ഞാൻ നിന്നാൽ നിന്റെ അനിയൻ അജുവും ഇതൊക്കെ കാണില്ലേ? അവൻ എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്,” ഐഷു പകുതി കളിയായും പകുതി ഗൗരവത്തിലും ചോദിച്ചു.
