അമ്മയുടെ കാര്യം ഓർത്ത് നീ പേടിക്കണ്ട, ഇവിടെ ഞാൻ ഉണ്ടല്ലോ. അമ്മായിയെ ഞാൻ നോക്കിക്കോളാം.”
മാളവികയുടെ വാക്കുകൾ കേട്ടപ്പോൾ അർജുന്റെ ഉള്ളിലുണ്ടായിരുന്ന ഭാരം അല്പം കുറഞ്ഞെങ്കിലും, അമ്മയെ ഈ അവസ്ഥയിൽ ഇട്ടിട്ടു പോകുന്നത് അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
”എനിക്ക് അമ്മയെ വിട്ടുപോകാൻ ഭയങ്കര വിഷമമുണ്ട് ചേച്ചി… ഈ അവസ്ഥയിൽ അമ്മയെ തനിച്ചാക്കി ഞാൻ എങ്ങനെയാ…” അവന്റെ വാക്കുകൾ മുറിഞ്ഞു.
”നീ തനിച്ചാക്കുകയല്ലല്ലോ, ഞാൻ ഇവിടെ ഇല്ലേ? നീ നിന്റെ പഠനത്തിൽ ശ്രദ്ധിക്ക്.അർജുൻ മെല്ലെ തലയാട്ടി. എങ്കിലും അവന്റെ മനസ്സ് ഇപ്പോഴും അമ്മയുടെ കിടക്കയ്ക്ക് ചുറ്റും തന്നെയായിരുന്നു.
അർജുൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. “നീയും കൂടി പോയാൽ പിന്നെ ഈ ഹോസ്പിറ്റലിൽ ഞാൻ…” അമ്മയ്ക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മകൻ ദൂരേക്ക് പോകുന്നത് ഓർക്കുമ്പോൾ ആ മനസ്സ് വല്ലാതെ നീറി.
മാളവിക മെല്ലെ അമ്മായിയുടെ അരികിലിരുന്ന് അവരുടെ കൈകൾ ചേർത്തുപിടിച്ചു. “അമ്മായി… എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? അർജുൻ അവന്റെ പഠനത്തിനാണല്ലോ പോകുന്നത്. അവൻ ഇവിടെ നിൽക്കുന്നത് അവന്റെ ഭാവിയെ ബാധിക്കില്ലേ? അമ്മായി സമാധാനമായിട്ടിരിക്കൂ.”
”പക്ഷേ മോളേ…” അമ്മായി എന്തോ പറയാൻ ആഞ്ഞെങ്കിലും മാളവിക അത് തടഞ്ഞു.
”അമ്മായിക്ക് കൂട്ടിന് ഞാൻ ഇവിടെ ഉണ്ടാകും. അമ്മാവൻ വരുന്നത് വരെ ഞാൻ ഇവിടെ നിന്ന് മാറില്ല. അമ്മായിയെ നോക്കാനും എല്ലാ കാര്യങ്ങൾക്കും ഞാൻ കൂടെയുണ്ടാകുമെന്ന് ഞാൻ വാക്ക് തരുന്നു. അർജുൻ പോയാലും അമ്മായി തനിച്ചാണെന്ന് ഒരിക്കലും വിചാരിക്കണ്ട,”
അർജുൻ തന്റെ ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലായി. കോഴ്സിന്റെ പ്രാധാന്യവും അമ്മയുടെ അവസ്ഥയും ഒരേപോലെ അവന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. ഇതിനിടയിൽ മാളവിക ഒരിക്കൽ കൂടി അച്ഛനെ കാര്യങ്ങൾ അവതരിപ്പിച്ചു.
”അച്ഛാ, അമ്മാവൻ വരുന്നത് വരെ ഞാൻ ഇവിടെ അമ്മായിയുടെ കൂടെ നിൽക്കും. അർജുന് നാളെ തന്നെ പോകണം. രാത്രി ഇവിടെ നിൽക്കാൻ എനിക്ക് കുറച്ച് ഡ്രസ്സും മറ്റും എടുക്കണം. ഞങ്ങൾ ഇപ്പോൾ വേഗം ഒന്ന് വീട്ടിൽ പോയി വരാം,” മാളവിക പറഞ്ഞു.
അച്ഛൻ സമ്മതം മൂളിയതോടെ, അവർ രണ്ടുപേരും കൂടി ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് തിരിച്ചു. രാത്രിയിൽ ഹോസ്പിറ്റലിൽ തങ്ങുമ്പോൾ ഇടാനുള്ള സൗകര്യപ്രദമായ വസ്ത്രങ്ങളും, രാത്രിയിലേക്കും അടുത്ത ദിവസത്തേക്കുമുള്ള ഭക്ഷണവും എടുക്കുക.
വീട്ടിലേക്കുള്ള യാത്രയിൽ അർജുൻ വല്ലാതെ നിശബ്ദനായിരുന്നു. “ചേച്ചി, ഞാൻ പോകുന്നത് കൊണ്ട് ചേച്ചിക്ക് ഒരുപാട് ബുദ്ധിമുട്ടാവില്ലേ?” അവൻ ഇടയ്ക്ക് ചോദിച്ചു.
”നീ അത് ഓർത്ത് വിഷമിക്കണ്ട അർജുൻ. നിന്റെ പഠനം പാതിവഴിയിൽ നിന്നുപോയാൽ അതാണ് അമ്മായിക്ക് കൂടുതൽ സങ്കടമുണ്ടാക്കുക. നീ ധൈര്യമായി പൊയ്ക്കോ,” മാളവിക അവനെ സമാധാനിപ്പിച്ചു.
അർജുനും മാളവികയും വീട്ടിലെത്തിയപ്പോൾ ആകെ ഒരു നിശബ്ദതയായിരുന്നു. ഹോസ്പിറ്റലിലെ തിരക്കുകളിൽ നിന്ന് മാറി വീട്ടിലെ ആ തനിച്ചുള്ള നിമിഷം അവർക്കിടയിൽ ഒരു പ്രത്യേകതരം അടുപ്പം നിറച്ചു.
”ഹോസ്പിറ്റലിൽ ഇരുന്നു മടുത്തു. നമുക്ക് ഒന്ന് ഫ്രഷ് ആയിട്ട് ഒരു ചായ കുടിക്കാം,” മാളവിക പറഞ്ഞു.
”എനിക്ക് കട്ടൻ ചായ മതി ചേച്ചി, പാൽ ചായ വേണ്ട,” സോഫയിലേക്ക് ചാരിക്കൊണ്ട് അർജുൻ പറഞ്ഞു.
മാളവിക അടുക്കളയിലേക്ക് നടന്നു. “അതൊന്നും പറ്റില്ല, എനിക്ക് ഇപ്പോൾ പാൽ ചായ കുടിക്കാനാണ് തോന്നുന്നത്. അതുകൊണ്ട് പാൽ ചായ തന്നെ ഉണ്ടാക്കാം,” അവൾ അധികാരത്തോടെ പറഞ്ഞു.
അർജുൻ എഴുന്നേറ്റ് അടുക്കളയുടെ വാതിക്കൽ വന്നു നിന്നു. “ചേച്ചി വിചാരിച്ചാൽ നടക്കാത്തത് എന്തെങ്കിലും ഉണ്ടോ? ചേച്ചിക്ക് ഇഷ്ടമുള്ളത് തന്നെ ഉണ്ടാക്കിക്കോ,” അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
മാളവിക സ്റ്റൗ കത്തിച്ച് പാല് പാത്രത്തിൽ വെച്ചു. ടോപ്പിന്റെ കൈകൾ മുകളിലേക്ക് കയറ്റി വെച്ച് അവൾ ജോലിയിൽ മുഴുകി. ബ്രൗൺ ടോപ്പിന്റെ ഷോൾഡർ ഭാഗത്ത് കൂടെ പുറത്തേക്ക് അല്പം തള്ളിനിൽക്കുന്ന വെള്ള ഷിമ്മിയും, അതിനടിയിലെ ബ്ലാക്ക് ബ്രായുടെ സ്ട്രാപ്പും അർജുന്റെ കണ്ണിൽ പെട്ടു. വൈറ്റ് ലെഗ്ഗിൻസിൽ അവളുടെ കാലഴക് കൂടുതൽ തെളിഞ്ഞു കണ്ടു.
