ആശ്വാസത്തിൽ ഞാൻ മൊബൈലിനെ പൂർണ്ണമായും മറന്നിരുന്നു….
അത് മേശപ്പുറത്ത് എവിടെയോ
സൈലന്റ് മോഡിൽ ശവം പോലെ കിടക്കുകയായിരുന്നു…
കൃത്യം മൂന്നുമണിക്ക് ക്യാബിനിൽ നിന്നിറങ്ങി മീറ്റിംഗ് റൂമിലേക്ക് നടന്നു.
മീറ്റിംഗ് നോട്ടുകളും, ഒപ്പം അലസമായി
മൊബൈലും പോക്കറ്റിലേക്ക് തിരുകി…
മീറ്റിംഗ് കൃത്യസമയത്ത് തന്നെ തുടങ്ങി.
പക്ഷേ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ
പോക്കറ്റിൽ കിടക്കുന്ന മൊബൈൽ
ഒന്ന് വിറച്ചു…
ഒരു മെസ്സേജ്…
പിന്നെ
വീണ്ടും…
വീണ്ടും…
തുടരെ തുടരെ…
ആരോ,, ഒന്നിന് പിറകെ ഒന്നായി എന്നെ വിളിച്ചുകൂട്ടുന്നതുപോലെ…
ഒരു ചെറിയ നിശ്ശബ്ദത… പിന്നെ
അങ്ങോട്ട് നീണ്ടു നിൽക്കുന്ന വിറയൽ
കോൾ…
മീറ്റിംഗിലെ വാക്കുകൾ എന്റെ മനസ്സിൽ എത്താതെ പോയി…
ഞാൻ പതിയെ പോക്കറ്റിൽ കൈയിട്ട്
കോൾ ഡിസ്കണക്ട് ചെയ്തു…
പക്ഷേ
കൈ പിൻവലിക്കുന്നതിനു മുൻപേ
വീണ്ടും അടുത്ത കോൾ…
വീണ്ടും …വീണ്ടും …വീണ്ടും കോളുകൾ വന്നുകൊണ്ടിരിന്നു …
ഒടുവിൽ ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു…
അന്ന് ഞാൻ എടുത്ത ഏറ്റവും അപകടകരമായ തീരുമാനം!!
മീറ്റിംഗ് പതിവിലും അല്പം വൈകിയാണ് തീർന്നത്…. സമയം — 5:20
ക്യാബിനിൽ തിരിച്ചെത്തി കുറച്ചു സമയം കഴിഞ്ഞാണ് മുന്പുണ്ടായിരുന്ന വിറയലുകൾ
എന്റെ മനസ്സിൽ തിരികെ വന്നത്…
“ആരാണ് ആ മൈരൻ മീറ്റിംഗ് സമയത്ത് തന്നെ വിളിച്ചു കൊണ്ടിരുന്നത്…”
മനസ്സിൽ പ്രാകിക്കൊണ്ട് പതിയെ മൊബൈൽ സ്വിച്ച് ഓൺ ചെയ്തു…
അപ്പോൾ—
ഷബീനയുടെ 12 മിസ്ഡ് കോളുകൾ…
ആ സംഖ്യ കണ്ട നിമിഷം എന്റെ ശരീരം
ഒന്നാകെ വിറച്ചു.
കാര്യമായ കാരണമില്ലാതെ അവൾ
ഒരിക്കലും ഇങ്ങനെ വിളിക്കില്ല…
വിറക്കുന്ന കൈകളോടെ വാട്സ്ആപ്പ് തുറന്നു…
മെസ്സേജുകൾ…
ഒന്നിന് പിറകെ ഒന്നായി…
ഓരോ വാക്കും എന്റെ നെഞ്ച് അകത്തു നിന്നു കീറി എറിയുകയായിരുന്നു…
“നിങ്ങൾ ഡോക്ടറെ മാറ്റുന്ന കാര്യം
അദ്ദേഹത്തോട് പറഞ്ഞില്ലായിരുന്നോ…??”
ആദ്യ മെസ്സേജ് വായിച്ചപ്പോൾ തന്നെ
എന്റെ ശരീരം തളരുന്നത് പോലെ തോന്നി…
“ഡോക്ടർ വിളിച്ചിരുന്നു…
ലാൻഡ് ലൈനിൽ…”
“ഡോക്ടറെ മാറ്റിയ കാര്യം ഇപ്പോഴാണ് അറിയുന്നത് എന്ന് പറഞ്ഞു…”
“എന്നെ കാണണം എന്ന് പറഞ്ഞു…”
“ഞാൻ വരാൻ സാധിക്കില്ലെന്ന് പറഞ്ഞു…
പക്ഷേ അയാൾ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞു…”
“ഞാൻ എന്തു പറഞ്ഞിട്ടും കേൾക്കുന്നില്ല…”
“അദ്ദേഹം ഓൺ ദ വേ യാണ്…”
“ഞാൻ എന്താണ് ചെയ്യേണ്ടത്…??”
ഹലോ…
ഹലോ…
റിപ്ലൈ അയക്കൂ…
അതിന് താഴെ കുറെ മിസ്ഡ് കോളുകൾ…
സമയം — 3:27
അടുത്ത മെസ്സേജ് വന്നത് 4:03-ന്…
“ഡോക്ടർ ഇവിടെ എത്തി”
അത്… അവസാനത്തെ മെസ്സേജ് ആയിരുന്നു..
അവസാനമായത് അവളുടെ വാക്കുകൾ മാത്രമല്ല… എന്റെ നിയന്ത്രണവുമായിരുന്നു…
ഇപ്പോൾ സമയം 5:33…
ഡോക്ടർ വന്നെത്തിയിട്ട് കൃത്യം ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു…
ഷിറ്റ്!!
ഞാൻ ഷബീനയുടെ മൊബൈലിലേക്ക് വിളിച്ചു… മുഴുവൻ റിംഗ് ചെയ്തു… അവസാനം കട്ട് ആയി…
അവൾ കോൾ അറ്റന്റ് ചെയ്തില്ല.
വീണ്ടും…
വീണ്ടും…
വീണ്ടും…
ഓരോ തവണയും ഒരേ ഫലം —
നിശ്ശബ്ദത…
വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ചു.
അതും അതേ…
പൂർണ്ണമായി റിംഗ് ചെയ്തു തീരുന്നു…
പക്ഷേ ആരും ഫോൺ എടുക്കുന്നില്ല…
അപ്പോഴൊക്കെ എന്റെ മനസ്സിൽ
തെയ്യം തുള്ളുകയായിരുന്നു…
ചിന്തകൾ കയ്യിൽ നിന്നു വിട്ടുപോയി…
അടുത്ത അര മണിക്കൂർ ഡ്യൂട്ടി സമയം കഴിയുന്നതുവരെ ഞാൻ വിളിച്ചു കൊണ്ടേയിരുന്നു…
എന്നാൽ ഒരു പ്രതികരണവും ഉണ്ടായില്ല!!
ഡ്യൂട്ടി സമയം തീരുന്നതിന് ഒരു മിനിറ്റ് പോലും കാത്തിരുന്നില്ല…
കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യാനോ
ഫയലുകൾ അടയ്ക്കാനോ എനിക്ക് മനസ്സില്ലായിരുന്നു…
കസേര പിന്നിലേക്ക് തള്ളി ഞാൻ എഴുന്നേറ്റത് ഒരു തീരുമാനത്തോടെ അല്ല — ഒരു ഭയത്തോടെ ആയിരുന്നു!!
