ഭാഗം 39
ആരായിരിക്കും ഈ രാത്രിൽ ഇങ്ങോട്ട് വരുന്നത്? ഏതായാലും പുറമേ നിന്ന് വരാൻ വാഹിദ് മാത്രമേയുള്ളൂ. മറ്റാർക്കും ഇങ്ങോട്ട് എത്തിപ്പെടാൻ അത്ര എളുപ്പമല്ല. എങ്ങിനെ ഇവിടെയെത്തിച്ചേരാം എന്ന് താനാണ് അവന് പറഞ്ഞു കൊടുത്തത്. അപ്പൊ പിന്നെ തുഷാറും ജോർജും ആയിരിക്കുമോ? എന്ത് കൊണ്ടാണ് അവർ തനിക്ക് മുമ്പേ ഇവിടെ എത്താഞ്ഞത്? തന്നെക്കാൾ കൂടുതൽ അവർക്കല്ലേ അവനെ ഇവിടെ ആവശ്യം? ഡെന്നീസ് ഇരുന്ന ഇരുപ്പിൽ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടുകയും സ്വയം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
ഇവിടെയാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പക്ഷെ അവയൊന്നും ഇവിടെ കാണാനില്ല. ചാക്കിൽ കെട്ടി ഭദ്രമായി അടുക്കി വച്ചിരുന്ന കഞ്ചാവൊക്കെ എവിടേക്ക് പോയി? ആരാണ് അവയൊക്കെ മാറ്റിയത്? കിടക്കാനുള്ള മരക്കമ്പു കൂട്ടിക്കെട്ടിയുണ്ടാക്കിയ കട്ടിലും അതിലൊരു മുഷിഞ്ഞ കിടക്കയും മാത്രമേ അവിടെയുള്ളൂ. താൻ വരുന്നതിനു മുമ്പ് ആരോ വന്നു അവയൊക്കെ മാറ്റിയിട്ടുണ്ട്, അഥവാ തന്നോട് വരാൻ പറഞ്ഞിട്ട് താൻ വരുന്നതിനു മുമ്പേ ആരോ വന്നു പോയിട്ടുണ്ട്. എങ്കിൽ ആ ചാക്ക്കെട്ടുകൾ എവിടെക്ക് മാറ്റി.?
കുറച്ച് കഴിഞ്ഞപ്പോൾ കാലൊച്ചകൾ കുറേകൂടി അടുത്തു വന്നു. കുടിലിന്റെ പനയോല വാതിലിന്റെ വിടവിലൂടെ അയാൾ വെളിയിൽ നോക്കി. കൈയിൽ ലൈറ്ററോ തീപ്പെട്ടിയോ ഇല്ല, വിളക്ക് തെളിയിക്കാൻ. അത് എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനും കഴിഞ്ഞില്ല. പെട്ടന്ന് പുറത്തു ടോർച്ചിന്റെ വെളിച്ചം പരന്നു. വാതിൽ എടുത്തു മാറ്റാൻ ശ്രമിക്കുന്ന ശബ്ദം കേട്ടപ്പോൾ ഡെന്നീസ് എഴുന്നേറ്റ് കുറച്ച് പിന്നിലേക്ക് മാറി ഇരുളിൽ പതുങ്ങി. വാതിൽ തുറന്ന് വെളിച്ചം അകത്തേക്ക് കയറി. അയാൾ മുറിയിൽ തീർച്ചടിച്ചു ആകെയൊന്നു ഒന്ന് പരിശോധിച്ചു.
“ഹ സാർ ഇരുട്ടിൽ ഇരിപ്പാണോ. വെളിച്ചം ഇല്ലേ കൈയിൽ.”? അയാൾ ഡെന്നിസിനെ കണ്ടപ്പോൾ ചോദിച്ചു.
ജോസ്.!
കോളനിയിലെ കഞ്ചാവ് കച്ചടവക്കാരൻ ജോസ് അല്ലേ അത്! പെട്ടന്നുള്ള പ്രഭാപ്രവാഹത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഡെന്നീസ് കൈകൾ കണ്ണിനു മുകളിൽ വച്ചു കുറച്ച് നേരം നിന്നു. അപ്പോഴേക്കും ജോസ് പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്തു വിളക്ക് കത്തിച്ചു. മുറിയിൽ മഞ്ഞ വെളിച്ചം പരന്നു.
“ജോസ് എന്താ ഇവിടെ.? ഞാൻ ഇവിടുണ്ടെന്ന് ആര് പറഞ്ഞു.? ഡെന്നീസ് കൈകൾ മാറ്റി കട്ടിലിൽ ഇരുന്നിട്ട് ചോദിച്ചു.
“ഒരു പണിയുണ്ടെന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നതാ. ഒരു വിശ്വാസ വഞ്ചന കാട്ടിയ നാറിയെ തീർക്കാനുണ്ട്. അപ്പൊ ഇന്നിവിടെയാവാം എന്ന് വച്ചു.” ജോസ് ഒരു ബീഡിക്ക് തീകൊളുത്തി കട്ടിലിൽ വന്നിരുന്നു.
“ഓഹ് തന്നെയാണോ ഏർപ്പാട് ചെയ്തേക്കുന്നത്. അവനിന്ന് വരുമെന്ന് പറഞ്ഞു പണി തന്നു. ഇതുവരെ എത്തിയില്ല .” ഡെന്നീസ് വാഹിദിനെ ഉദ്ദേശിച്ചു പറഞ്ഞു.
“ഉം സാരമില്ല. നമ്മുടെ കൈയെത്തും ദൂരത്തു തന്നെയല്ലേ. ടൈം ഉണ്ടെന്നേ.” ജോസ് അർത്ഥഗർഭമായി പറഞ്ഞു.
“അതെയതെ. ബട്ട് ജോസ് വിചാരിക്കുന്ന പോലെ അത്ര നിസ്സാരനല്ല അവൻ.” ഡെന്നീസ് പറഞ്ഞു. അയാൾ തണുപ്പ് കാരണം കൈകൾ കൂട്ടുതിരുമ്മി. ജോസ് ചുണ്ടിലിരുന്ന ബീഡി ആഞ്ഞു വലിച്ചു.
രാവ് വീണ്ടും നീണ്ടുപൊയ്ക്കൊണ്ടിരുന്നു ഇരുട്ടിന്റെ കട്ടി അൽപ്പാൽപ്പമായി കുറഞ്ഞു വരികയും വൈകിയുദിച്ച നിലാവിന്റെ അരണ്ട വെളിച്ചം പ്രദേശത്തെ അൽപ്പം വെളിവാക്കുകയും ചെയ്തു. പെട്ടന്ന് പുറത്തു നിന്ന് ആരൊക്കെയോ നടന്നടുക്കുന്ന ശബ്ദവും സംസാരവും ഡെന്നീസ് കേൾക്കാൻ തുടങ്ങി. വാഹിദ് ആവുമോ എന്ന സന്ദേഹത്തോടെ ഡെന്നീസ് എഴുന്നേറ്റ് വാതിൽക്കലേക്ക് ചെന്നു നോക്കി. അപ്പോഴേക്കും ഇരുട്ടിൽ നിന്ന് ഒരു സംഘം ആളുകൾ മുറ്റത്തെ അരണ്ട വെളിച്ചത്തിലേക്ക് കടന്നു വന്നു. അവരുടെ ഇടയിൽ പൂർണ്ണ നഗ്നരായ രണ്ട് സ്ത്രീകളുടെ ശരീരത്തിന്റെ വെളുപ്പ് ആ ഇരുട്ടിലും തെളിഞ്ഞു വ്യക്തമാവുന്നു. ഡെന്നീസിന്റെ തുടയിടുക്കിൽ ഒരു അനക്കമുണ്ടായി.
