അച്ഛൻ ആ ചെറിയ വസ്ത്രം തന്റെ രണ്ട് വിരലുകൾ കൊണ്ട് ഉയർത്തിപ്പിടിച്ചു തിരിച്ചും മറിച്ചും നോക്കി. “ഇതെന്താ സംഗതി? ഇത് ഏത് പിള്ളേരുടെ ട്രൗസറാണ്? ഇത്രയും ചെറിയ ഒരു തുണിക്കഷണം ഇവിടെ എങ്ങനെ വന്നു?” അച്ഛൻ സംശയത്തോടെ ചോദിച്ചു.
അടുക്കളയിൽ നിന്ന് കൈ തുടച്ചുകൊണ്ട് അമ്മയും പറമ്പിലേക്ക് ഇറങ്ങി വന്നു. “എന്താ മനുഷ്യാ അവിടെ ഒരു ബഹളം?” അമ്മ അച്ഛന്റെ അടുത്തേക്ക് ചെന്നു. അച്ഛന്റെ കയ്യിലിരുന്ന ആ ഷോർട്ട്സും ടോപ്പും കണ്ടതും അമ്മയുടെ കണ്ണുകൾ ഒന്ന് വിടർന്നു. “ഇത് പുതിയതാണല്ലോ… നല്ല വിലയുള്ള തുണിയാണെന്ന് തോന്നുന്നു. പക്ഷേ ഇതെന്താ ഇങ്ങനെ വള്ളി പോലെ ഇരിക്കുന്നത്?” അമ്മ അത് വാങ്ങി നോക്കി.
അപ്പോഴേക്കും ശ്വാസം കിട്ടാതെ ഓടി കിതച്ച് അർജുൻ അവർക്ക് മുന്നിലെത്തി. അവന്റെ ദേഹത്തെ വിയർപ്പും വെപ്രാളവും കണ്ടപ്പോൾ തന്നെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് അമ്മയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.
“അത്… അത് അത് അച്ഛാ… അത് അപ്പുറത്തെ വീട്ടിലെ പിള്ളേരുണ്ടല്ലോ, അവരുടെ ഏതോ വസ്ത്രമായിരിക്കും. കാറ്റത്ത് എങ്ങാനും പറന്നു വന്നതാകും. ഞാൻ അത് നോക്കാൻ വന്നതാ…” അർജുൻ വിക്കി വിക്കി പറഞ്ഞു. അമ്മയുടെ കയ്യിൽ നിന്ന് അവൻ അത് ബലമായി പിടിച്ചു വാങ്ങി.
അമ്മ ഒന്നും മിണ്ടിയില്ല. പക്ഷേ അവരുടെ കണ്ണുകൾ പതുക്കെ പ്ലാവിൻ ചുവട്ടിലെ മണ്ണിലേക്ക് നീണ്ടു. അവിടെ കരിയിലകൾക്കിടയിൽ മീരയുടെ വെളുത്തു തുടുത്ത കാൽപ്പാടുകളും, ആവേശം മൂത്തപ്പോൾ അർജുൻ മുട്ടുകുത്തി ഇരുന്നിരുന്ന പാടുകളും വ്യക്തമായി കാണാമായിരുന്നു. അർജുൻ തന്റെ മുണ്ട് ശരിയാക്കി ഉടുക്കുമ്പോൾ അവന്റെ നെഞ്ചിലെ കിതപ്പും ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന കരിയില കഷ്ണങ്ങളും അമ്മയുടെ ശ്രദ്ധയിൽ പെട്ടു.
അമ്മ അർജുന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. ഒരു പ്രത്യേക തരം ചിരി അവരുടെ ചുണ്ടിൽ വിരിഞ്ഞു. “ആയിരിക്കും… കാറ്റത്ത് പറന്നു വന്നതാകാനേ വഴിയുള്ളൂ. അല്ലെങ്കിലും ഇപ്പൊ ഭയങ്കര കാറ്റാണല്ലോ, അല്ലേടാ അർജുനെ?” അമ്മ ആ വാക്ക് ഒന്ന് ഊന്നിപ്പറഞ്ഞു. “ഇന്നലെ തന്നെ അവളുടെ ജെട്ടി ഒരെണ്ണം പറന്ന് പറമ്പിൽ പോയി വീണിരുന്നു.
കുട കാറ്റത്ത് പറന്ന് കുളക്കരയിൽ എത്തി.” അമ്മയുടെ അർഥം വെച്ച് പറഞ്ഞ വാക്കുകൾ കേട്ടിട്ടും ഒന്നും അറിയാത്തവനെ പോലെ അർജുൻ തിരികെ വീട്ടിലേക്ക് പാഞ്ഞു. അർജുൻ ചമ്മിപ്പോയി. അമ്മയ്ക്ക് കാര്യങ്ങൾ ഏതാണ്ട് പിടി കിട്ടി എന്ന് അവൻ ഉറപ്പിച്ചു.
തന്റെ മകനും മരുമകളും പ്ലാവിൻ ചുവട്ടിൽ നടത്തിയ ലീലാവിലാസങ്ങൾ അമ്മ ഊഹിച്ചെടുത്തിരിക്കുന്നു. അർജുൻ ആ തുണിയും ചുരുട്ടിപ്പിടിച്ച് വേഗം വീടിനുള്ളിലേക്ക് നടന്നു. പുറകിൽ നിന്ന് അച്ഛൻ പറയുന്നത് കേട്ടു, “ഈ കാലത്തെ വസ്ത്രങ്ങൾ നോക്കണേ… ഒരു മുറിക്കയ്യൻ പോലുമില്ല ഇതിന്!”
അകത്തെത്തിയ അർജുൻ കണ്ടത് ജനാലയ്ക്കൽ പേടിച്ച് വിറച്ചു നിൽക്കുന്ന മീരയെയാണ്. അവൻ ആ തുണി കട്ടിലിലേക്ക് എറിഞ്ഞു.
അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് അമ്മയോ അച്ഛനോ ഒന്നും ചോദിച്ചില്ലെങ്കിലും, അന്തരീക്ഷത്തിൽ ആ രഹസ്യത്തിന്റെ ഒരു ചൂട് ബാക്കിനിൽപ്പുണ്ടായിരുന്നു. രാത്രി ഭക്ഷണത്തിന്റെ സമയത്താണ് അച്ഛൻ ആ സർപ്രൈസ് പൊട്ടിച്ചത്.
“മീരേ, നിങ്ങൾ ഗോവയ്ക്ക് പോകുന്നതല്ലേ… അവിടെയിടാൻ മോളുടെ അച്ഛൻ ഒരു സമ്മാനം വാങ്ങിയിട്ടുണ്ട്,” എന്ന് പറഞ്ഞ് അച്ഛൻ ഒരു പൊതി അവളുടെ നേരെ നീട്ടി. മീര ആകാംക്ഷയോടെ അത് തുറന്നു നോക്കി. നീല നിറത്തിലുള്ള, അല്പം ഇറുകിയ ഒരു മോഡേൺ ജീൻസ്!
അർജുനും മീരയും പരസ്പരം നോക്കി. തറവാട്ടിലെ യാഥാസ്ഥിതികമായ ചുറ്റുപാടിൽ അച്ഛൻ ഇത്തരമൊരു വസ്ത്രം സമ്മാനമായി നൽകുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. “മോളൊന്ന് ഇതൊന്ന് ഇട്ട് വന്നേ… എങ്ങനെയുണ്ടെന്ന് നോക്കട്ടെ. കുറച്ച് മോഡേൺ ഒക്കെ ആകാം,” അച്ഛൻ പ്രോത്സാഹിപ്പിച്ചു.
മീര അർജുനെ ഒന്ന് തുറിച്ചു നോക്കി.
മീരയുടെ ആ നോട്ടത്തിന് പിന്നിൽ അർജുനോടുള്ള വലിയൊരു പരിഭവമുണ്ടായിരുന്നു. അർജുൻ അവൾക്കായി ഓൺലൈനിൽ ഓർഡർ ചെയ്ത ഓരോ വസ്ത്രവും—ആ വലക്കണ്ണികളുള്ള ഷോർട്ട്‌സും, സ്ട്രാപ്‌ലെസ് ടോപ്പും, വെൽവെറ്റ് സ്ലീപ് വെയറും—ഒന്നിനൊന്ന് ചെറുതും ശരീരത്തിന്റെ നഗ്നത വിളിച്ചോതുന്നവയുമായിരുന്നു. ‘ഇതൊക്കെ എങ്ങനെയെങ്കിലും ഒളിപ്പിച്ചു വെക്കാം’ എന്ന് കരുതിയിരിക്കുമ്പോഴാണ് അച്ഛൻ ഒരു പാവം ജീൻസുമായി വരുന്നത്.
