പിന്നീടുള്ള ദിവസങ്ങളിൽ ആ വിഷയം അവർക്കിടയിൽ ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്നു. ചിലപ്പോൾ രാത്രിയിൽ സുരേഷ് ചോദിക്കും, “നിന്നെ ആരെങ്കിലും അല്പം പച്ചയായി നോക്കിയാൽ നിനക്ക് എന്താ തോന്നുക?”
രേവതി ആദ്യം ഒന്ന് ചിരിച്ചുതള്ളും. “എനിക്ക് അസ്വസ്ഥത തോന്നും സുരേട്ടാ… പക്ഷേ നീ അത് ആസ്വദിക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്.”
അവളുടെ മനസ്സിന്റെ കടുപ്പം പതിയെ മാറാൻ തുടങ്ങി. എങ്കിലും അത് പൂർണ്ണമായി ഉൾക്കൊള്ളാൻ അവൾക്ക് ഇനിയും സമയം വേണ്ടി വന്നു. ഒരു ഭാഗത്ത് ഇത് തെറ്റാണെന്ന ബോധം, മറുഭാഗത്ത് സുരേഷിനോടുള്ള സ്നേഹം കൊണ്ട് അവന്റെ ഈ ചെറിയ രഹസ്യത്തെ മനസ്സിലാക്കാൻ അവൾ ശ്രമിച്ചു.
അങ്ങനെ അവരുടെ ബന്ധത്തിൽ ഒരു പുതിയ താളം വന്നു. അതൊരു അകലമല്ല, മറിച്ച് ഒരു പുതിയ തരം അടുപ്പമായിരുന്നു. സുരേഷിന് തന്റെ രഹസ്യം പങ്കുവെക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസം തോന്നി. പക്ഷേ രേവതിയുടെ ഉള്ളിൽ ഒരു പേടി ബാക്കിയായി—ഇതൊരു വെറും ഭാവനയായി നിൽക്കുമോ അതോ എന്നെങ്കിലും ഇത് യാഥാർത്ഥ്യമാക്കാൻ അവൻ ആവശ്യപ്പെടുമോ? ആ ചിന്തകൾക്കിടയിൽ രേവതി തന്റെ ഭർത്താവിനെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ തുടങ്ങി, ഒപ്പം ആ പുതിയ ഫാന്റസിയുടെ ലോകത്തേക്ക് അവളറിയാതെ അവളുടെ മനസ്സും പിച്ചവെക്കാൻ തുടങ്ങി.
അങ്ങനെ ഇരിക്കെ ഒരു തിങ്കളാഴ്ചയാണ് രേവതിയുടെ ഓഫീസിലേക്ക് ഉണ്ണി എന്ന പുതിയ ജോയിനർ വരുന്നത്. സെൻട്രൽ കേരളത്തിൽ നിന്നുള്ള ഉണ്ണി ഏകദേശം രേവതിയുടെ അതേ പ്രായക്കാരനായിരുന്നു. അധികം സംസാരിക്കാത്ത സ്വഭാവം, നല്ല ഹെൽത്തി ആയ ബോഡി. കൈയ്യിൽ എപ്പോഴും ഒരു കാപ്പി കപ്പും ഇടയ്ക്ക് ഒരു സിഗരറ്റുമായി അയാൾ ഓഫീസിന്റെ ഇടനാഴികളിൽ പതിയെ തന്റെ സാന്നിദ്ധ്യമറിയിച്ചു.
പരിചയപ്പെടുത്തലിനിടയിലാണ് ആരോ മെല്ലെ പറഞ്ഞത്, “ഉണ്ണി വിഡോവറാണ്.”
ആ വാക്ക് കേട്ടതും ആ റൂമിൽ ഒരു നിമിഷം നിശബ്ദത പടർന്നു. ഉണ്ണി തല താഴ്ത്തി ഒന്നും പറയാതെ തന്റെ സീറ്റിലേക്ക് നടന്നു. ആ നിശബ്ദത രേവതിയെ അവനോട് അല്പം കൂടി അടുപ്പിച്ചു. അവന് ഒരുപാട് ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ടാകുമെന്ന് അവൾക്ക് തോന്നി. പതിയെ അവൾ ഉണ്ണിയുടെ കാര്യങ്ങൾ അറിഞ്ഞു. തൃശൂരിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് വന്ന ഉണ്ണി, ലവ് മാര്യേജ് ആയിരുന്നു. ഭാര്യ അനു മരിച്ചതോടെ അയാൾ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു.
ഓഫീസിലെ ആദ്യ ദിവസങ്ങളിൽ രേവതി തന്നെയായിരുന്നു അവന് എല്ലാം പറഞ്ഞു കൊടുത്തത്. ഫയലുകൾ കൈകാര്യം ചെയ്യുന്നതും സിസ്റ്റത്തിലെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതുമെല്ലാം അവൾ ക്ഷമയോടെ അവന് പഠിപ്പിച്ചു കൊടുത്തു.
“ഇത് ഇങ്ങനെ സേവ് ചെയ്താൽ മതി ഉണ്ണി.” രേവതി അവന് കാണിച്ചു കൊടുത്തു.
ഉണ്ണി ശ്രദ്ധയോടെ കേട്ടു. “ഓക്കേ… ഇത്രയും ക്ഷമയോടെ പറഞ്ഞു തരുന്നത് താങ്ക്സ് രേവതി.” അവന്റെ ശബ്ദത്തിലെ വിനയം അവൾക്ക് ഇഷ്ടപ്പെട്ടു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ സംസാരം കാപ്പി ബ്രേക്കുകളിലേക്ക് നീണ്ടു. ഒരു ദിവസം കാന്റീനിൽ ഇരിക്കുമ്പോൾ രേവതി പറഞ്ഞു, “ഉണ്ണി, ഈ മെഷീൻ കോഫി കുടിച്ചിട്ട് ഒരു രസവുമില്ലല്ലോ.”
ഉണ്ണി ചിരിച്ചു. “ശരിയാ, ഇത് കുടിച്ചു കുടിച്ചു മടുത്തു.”
“നീ വന്നേ പിന്നെയാ ഞാനീ മെഷീൻ കോഫി കുടിച്ചു തുടങ്ങിയത്. അല്ലെങ്കിൽ വല്ലാതെ ടെംപ്റ്റഡ് ആയാൽ മാത്രം ഓർഡർ ചെയ്യാറാണ് പതിവ്.” രേവതി പുഞ്ചിരിച്ചു.
“ഡെയ്‌ലി ഓർഡർ ചെയ്യാൻ പറ്റില്ലല്ലോ. എനിക്കാണേൽ ഇത് ഒരുപാട് വേണം. നോക്കാം, എന്തെങ്കിലും വഴി കാണും.” ഉണ്ണി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ഒരു രാത്രി ഡിന്നർ കഴിഞ്ഞ് ബാല്കണിയിൽ ഇരിക്കുമ്പോൾ,
രേവതി: “സുരേട്ടാ, ഓഫീസിൽ ഒരു പുതിയ കൊളീഗ് വന്നു. ഉണ്ണി. നല്ല ആളാ.”
സുരേഷ്: “ഓ… എവിടുന്നാ?”
രേവതി: “തൃശൂരിനടുത്ത്. വിഡോവറാ… ഒറ്റയ്ക്കാ ഇവിടെ.”
