“അറിയില്ല… നാളെ റൂമിലേക്ക് മാറ്റുകയാണെങ്കിൽ കുറച്ച് ആശ്വാസമാകും… പ്രധാന പ്രശ്നം മാറിനിൽക്കാൻ ആളില്ലാത്തതാണ്… ആ കോട്ടയത്തെ മകന് അവിടെ ബിസിനസ്സൊക്കെയാണ്. അയാൾക്ക് എപ്പോഴും നിൽക്കാൻ പറ്റില്ല… അയാളുടെ ഭാര്യയാണെങ്കിൽ ഒരു പ്രത്യേക സ്വഭാവമാണ്. നമുക്കാർക്കും ഇഷ്ടപ്പെടില്ല,” ചേച്ചിയുടെ ശബ്ദത്തിൽ ഒരുതരം നിസ്സഹായത നിറഞ്ഞു.
“എല്ലാവർക്കും അവരവരുടെ കാര്യമാണല്ലോ വലുത്…” ഞാൻ പതിയെ പറഞ്ഞു.
“എന്തൊക്കെയാണെങ്കിലും സ്വന്തം അമ്മയെ നോക്കണ്ടേ? പക്ഷേ മാഡത്തിന് വലിയ കാര്യമാണ് കേട്ടോ… പൊന്നുപോലെയാണ് അമ്മയെ നോക്കുന്നത്.”
ചേച്ചിയുടെ ശബ്ദത്തിൽ നിറഞ്ഞ ആ സ്നേഹം എന്നെ വീണ്ടും ആകർഷിച്ചു. ഈ ലോകത്ത് അവൾക്ക് ആരും ഇല്ലെന്നും, എൻ്റെ സാന്നിധ്യം അവൾക്ക് ഒരുപക്ഷേ ആശ്വാസമായേക്കാമെന്നും എൻ്റെ ഉള്ളിൽ ഒരു നേർത്ത ചിന്ത ഉണർന്നു.
ഞാൻ: “അത് പോട്ടെ… നാളെ സാരി ഉടുക്കാൻ പറ്റില്ലല്ലോ…”
ചേച്ചി: “നീയത് വിട്ടില്ല…?”
ഞാൻ: “അതുകൊള്ളാം… അങ്ങനെ വിടാൻ പറ്റുമോ… ആഗ്രഹിച്ചു പോയി എന്ത് ചെയ്യാനാ?”
ചേച്ചി: “സാരമില്ല സമയമുണ്ടല്ലോ…”
ഞാൻ : ഈയടുത്ത് എങ്ങാനും ഉണ്ടാകുമോ സമയം
ചേച്ചി : നമുക്ക് നോക്കാം.. എന്തായാലും ഇവിടൊക്കെ തന്നെ ഉണ്ടാകുമല്ലോ…
ഞാൻ : എന്നാ നമ്മൾ ഇനി കാണുക?
ചേച്ചി : അല്ല എന്താ മോന്റെ ഉദ്ദേശം?
ഒരു കുസൃതി രീതിയിൽ ചേച്ചി എന്നോട് ചോദിച്ചു
ആ ചോദ്യം എനിക്ക് ചെറിയൊരു നാണവും ഒക്കെ വന്നു
ഞാൻ : അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശം ഒന്നുമില്ല.. അറിയില്ല ചേച്ചി, എനിക്ക് കാണാൻ ഒകെ തോന്നുന്നു
ചേച്ചി : അതെനിക്ക് അങ്ങനെ ആണ് നിന്നോട് ഒന്ന് സംസാരിക്കണം എന്നൊക്കെ ഉണ്ട്.. കാരണം സമാധാനം കുറയും നിന്നെ വിളിക്കുമ്പോൾ… അല്ലെങ്കിൽ കുറച്ചുനേരത്തേക്ക് റിയാലിറ്റിയിൽ നിന്നും മാറിനിൽക്കാമല്ലോ
ഇതുപോലുള്ള വാക്കുകൾ എനിക്ക് എന്തോ ഉള്ളിൽ ഒരു ഒരു സന്തോഷം പോലെ നൽകുന്നു
അധികനേരം ആ ഫോൺകോൾ നീണ്ടു പോയില്ല.. കുറച്ചുനേരം പിന്നീട് വിശേഷങ്ങളും ഒക്കെ പറഞ്ഞു ഞങ്ങൾ ഫോൺ വെച്ചു
പിറ്റേന്ന് രാവിലെ പതിവുപോലെ ഓഫീസിലെത്തി. സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി. ഒരുതരം മടുപ്പ്. ചേച്ചിയെ കാണാൻ കഴിയാത്തതിലുള്ള നിരാശ മനസ്സിലുണ്ടായിരുന്നു. എങ്ങനെ ഒക്കെയോ ഉച്ചയാക്കി.
ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞപ്പോൾ വെറുതെയിരുന്ന് ചേച്ചിയെ വിളിച്ചുനോക്കി. “പിന്നെ വിളിക്കാം” എന്ന് പറഞ്ഞ് ചേച്ചി ഫോൺ വെച്ചു. ‘ശ്ശോ, വിളിക്കേണ്ടായിരുന്നു’ എന്ന് തോന്നിപ്പോയി.
അപ്പോഴാണ് എന്റെ കൂട്ടുകാരൻ അരുണിന്റെ കാൾ വന്നത്.
അരുൺ (സുഹൃത്ത്): “ഡാ, വൈകീട്ട് എന്താ പരിപാടി?”
ഞാൻ: “പ്രത്യേകിച്ച് ഒന്നുമില്ലെടാ, എന്താ?”
അരുൺ: “മനു വന്നിട്ടുണ്ട്… നിന്നെയും വിളിക്കാൻ പറഞ്ഞു അവൻ. നമുക്ക് ഒന്നിച്ച് കൂടാം.”
ഞാൻ: “അവൻ മെസ്സേജ് അയച്ചിരുന്നു, എത്തണമെന്ന് പറഞ്ഞിരുന്നു. എപ്പോഴാ പരിപാടി?”
അരുൺ: “എന്റെ വീട്ടിൽ കൂടാം. നീ അവനെ പിക്കപ്പ് ചെയ്ത് ഒരു ഏഴുമണിയാകുമ്പോൾ വീട്ടിലേക്ക് വാ.”
ഞാൻ: “ആടാ, ഞാൻ വിളിക്കാം നിന്നെ.”
ഒരു വൃത്തികെട്ട ദിവസമായിരിക്കും എന്ന് കരുതിയ ആ ദിവസം, ഒറ്റ ഫോൺ കോൾ കൊണ്ട് മാറിമറിഞ്ഞോ!
അങ്ങനെ കൃത്യം 5:30 ആയപ്പോൾ തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി. നേരെ വീട്ടിൽ ചെന്ന് കുളിച്ച് ഫ്രഷായി. വീട്ടിൽ നിന്ന് കാറെടുത്ത് മനുവിനെ വിളിക്കാൻ അവന്റെ വീട്ടിലേക്ക് പോയി.
എന്റെ വീട്ടിൽ നിന്ന് ഏഴ്-എട്ട് കിലോമീറ്റർ അപ്പുറത്താണ് അവന്റെ വീട്.
അവന്റെ വീട്ടിലെത്തിയതും, കുറെ നാളുകൾക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ കെട്ടിപ്പിടുത്തങ്ങളും ചിരികളുമൊക്കെയായി ഞങ്ങൾ നിന്നു.
അവൻ അകത്തേക്ക് പോയി. അപ്പോഴേക്കും അവന്റെ അമ്മ വന്ന് വിശേഷങ്ങളൊക്കെ ചോദിച്ചു. മകൻ വന്നതിലുള്ള സന്തോഷം ആ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു.
അങ്ങനെ ഞങ്ങൾ അരുണിന്റെ വീട്ടിലെത്തി.
