ശോശന്നയുടെ ഉത്തമഗീതം 10അടിപൊളി 

അതുമല്ലെങ്കിൽ ഇവിടുത്തെ തന്നെ ഏതെങ്കിലും തെറിച്ച പെണ്ണുങ്ങളാകാം. എനിക്ക് അതറിയണ്ട. അറിഞ്ഞിട്ടെന്തിനാണ്? ഏതോ അവളുടെ മുലയും പൂറും കുടിച്ചും മദിച്ചും വന്ന് തളർന്ന് കിടന്നുറങ്ങുന്ന ഇയാളോട് ഇപ്പോൾ തോന്നുന്നത് പുച്ഛമാണ്. ദേഷ്യം പോലുമില്ല. അയാളുടെ അടുത്ത് കിടക്കാന്‍ എനിക്ക് തോന്നിയില്ല.

അന്ന് രാത്രി ഞാൻ സ്വപ്നയുടെ മുറിയിലാണ് കിടന്നത്. പിന്നീടുള്ള കുറെ ദിവസങ്ങളിലും ഞാൻ മോളുടെ മുറിയിൽ തന്നെ ഉറങ്ങി. ആ ദിവസങ്ങളിലെല്ലാം ഞാൻ നെസ്റ്റിൽ പോയിരുന്നു. എന്നും രാവിലെ പോകും. സാറിന് ഭക്ഷണം വയ്ക്കും. വീട് വൃത്തിയാക്കും. തുണികൾ കഴുകിയിടും.

അന്നേരമൊക്കെയും അയാൾ പുസ്തകങ്ങൾ വായിക്കുകയായിരിക്കും. ഇടക്ക് എന്റെ വിശേഷങ്ങള്‍ ചോദിക്കും. ഞാൻ ഒന്നും വിട്ടുപറയാറില്ല. സാർ ആള് ശരിക്കും സംസാരപ്രിയനാണ്. അവിടെ വരുന്ന പാൽക്കാരനോടും പത്രക്കാരനോടും തോട്ടംപണിക്കാരനോടുമെല്ലാം വാതോരാതെ സംസാരിക്കും.

അവരുടെ വിശേഷങ്ങളും അവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വരെ വിശേഷങ്ങളും ചോദിച്ചറിയും. പക്ഷേ നെസ്റ്റ് വിട്ട് അധികം ദൂരെക്ക് എങ്ങോട്ടും പോകാറില്ല. അവിടെ ഇരുന്ന് പുസ്തകങ്ങൾ വായിക്കും അത്ര തന്നെ. ഒരു ദിവസം, തറയിൽ കിടക്കുന്ന പുസ്തകങ്ങൾ അടുക്കിവെക്കുകയായിരുന്ന ഞാൻ ചോദിച്ചു,

“സാറെന്താ ഇവിടുത്തെ സ്ഥലങ്ങളൊന്നും കാണാന്‍ പോകാത്തത്? ഇങ്ങനെ പുസ്തകം വായിക്കാനാണെങ്കിൽ വൈകാശിയിലേക്ക് വരണ്ടായിരുന്നല്ലോ…..ഇവിടെ ഒരുപാട് കാണാനുണ്ട്.”

സോഫയിൽ കിടന്ന് ഏതോ കട്ടിയുള്ള പുസ്തകം വായിക്കുകയായിരുന്ന അയാൾ എഴുന്നേറ്റിരുന്ന് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

“പോകണമെന്ന് വിചാരിച്ചിട്ടാണ് ഞാൻ വന്നത്… പിന്നെന്തോ മടിയായി….കുറച്ച് പേടിയുമുണ്ടെന്ന് കൂട്ടിക്കോ… ഉളള സമയം കൊണ്ട് ഒരുപാടൊക്കെ കാണണം, ചെയ്യണം എന്നൊക്കെ മനസ്സിലുണ്ടായിരുന്നു…. പക്ഷേ പേടി….. വല്ല മലയും കേറുമ്പോ വീണുപോകുമോ എന്നൊരു ഭയം…”

“അതെന്തിനാ അങ്ങനെ പേടിക്കുന്നത്…? “, ഞാൻ ചോദിച്ചു.
” എനിക്ക് വയ്യാത്തതാണ് ശോശന്ന…. തീരെ വയ്യാത്തതാണ്…! ”
” എന്ത് വയ്യായ്ക….?! ”
എന്റെ കയ്യിലിരുന്ന ബുക്ക് നോക്കി അയാൾ പറഞ്ഞു,
” അതേതാ ബുക്ക് എന്ന് നോക്കിയേ”

ഞാന്‍ നോക്കിയപ്പോള്‍ അത് ഇന്നസെന്റിന്റെ ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകമായിരുന്നു. അയാൾ തുടർന്നു,

” ഞാൻ ഇന്നസെന്റിനെ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തെ RCC-യിൽ വച്ച്. ശോശന്ന കേട്ടിട്ടുണ്ടോ റീജണല്‍ ക്യാൻസർ സെന്ററിനെപ്പറ്റി?”

ഉവ്വെന്ന് ഞാൻ തലയാട്ടി. പിന്നീട് അയാൾ ഒന്നും പറഞ്ഞില്ല. ആ കറുത്ത കണ്ണുകളിൽ നേരിയ നനവിന്റെ തിളക്കം. ഒന്നും മിണ്ടാതെ കുറച്ച് നേരം ഇരിന്നപ്പോൾ ഞാൻ ചികിത്സയെ പറ്റി തിരക്കി.

” ചികിത്സയെല്ലാം കഴിഞ്ഞതാണ്. അതുകൊണ്ടൊന്നും ഇനി കാര്യമില്ല. ചികിത്സ മാറി ഡോക്ടർമാർ ഉപദേശം തരാൻ തുടങ്ങിയപ്പോൾ എനിക്ക് പിടികിട്ടി ഇനി അധികകാലമില്ലെന്ന്. ഏതെങ്കിലും ആശുപത്രിയില്‍ മരുന്ന് വിഴുങ്ങിച്ചാവാൻ താത്പര്യമില്ലാത്തതുകൊണ്ട് ഞാൻ എല്ലാം കെട്ടിപ്പെറുക്കി ഇങ്ങോട്ട് പോന്നു.

പഴയ ജീവിതത്തെ മുഴുവൻ പടം പൊഴിച്ചുകളഞ്ഞ് ശോശന്നയുടെ വൈകാശിയിലേക്ക്….! വളരെ random ആയിട്ടാണുട്ടോ ഇങ്ങോട്ട് വന്നത്… പക്ഷേ ഇവിടം എനിക്കിഷ്ടപ്പെട്ടു ” – എന്റെ കണ്ണിലേക്ക് നോക്കി – ” I like it here…! ”

സന്ധ്യയ്ക്ക് കുറുകെ വീശിയ ഒരു കാറ്റ് ഞങ്ങൾക്കിടയിലേക്ക് ഒഴുകിക്കയറി വന്ന് എന്റെ കയ്യിലെ ബുക്കിന്റെ പേജുകൾ മറിച്ചു….

ആ രാത്രി വർക്കിച്ചായൻ സമയത്തിന് എത്തി. ഇന്ന് കൂത്താടാൻ പോയിട്ടില്ല. അത്താഴം കഴിച്ച് കിടക്കാറായപ്പോൾ ഞാൻ മോളുടെ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്നെ വിളിച്ച് മുറിയിലേക്ക് കൊണ്ടുപോയി. മടുപ്പോടെ ഞാൻ കൂടെ ചെന്നു.

“എന്താ അവിടെ കിടക്കുന്നേ…? ഇവിടെ കിടക്ക്…”
എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു.

“ഇന്ന് വേറെ അവളുമാരെയൊന്നും കിട്ടാത്തോണ്ടാണോ?!!” – ഞാൻ ഉച്ചത്തിൽ ചോദിച്ചു.
“കൂത്തിച്ചീ…. കൊണക്കുന്നോ നീ…!!”

Leave a Reply

Your email address will not be published. Required fields are marked *