കുറ്റം പറയാന്‍ പറ്റില്ല. എന്നാലും സാറിന്റെ മുഖത്ത് ഇനി എങ്ങനെ നോക്കും എന്നായിരുന്നു എന്റെ മനസ്സിൽ. ഞാൻ ആ കുലച്ച കുണ്ണ കണ്ടുപോയല്ലോ. സാറിനും എന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. കുറെ നേരത്തേക്ക് സാർ മുറി വിട്ട് വന്നില്ല. അല്പം കഴിഞ്ഞപ്പോൾ പതിയെ അടുക്കളയിൽ പാചകത്തിലായിരുന്ന എന്റെ അടുത്തേക്ക് വന്നു.
“ശോശന്ന… I am really sorry. ഞാൻ പ്രതീക്ഷിച്ചില്ല ആ സമയം ശോശന്ന വരുമെന്ന്. ഒന്നും വിചാരിക്കല്ലേ….”
സാറിന്റെ പരിഭ്രമത്തോടെയുള്ള മാപ്പുപറച്ചിൽ കണ്ടപ്പോൾ എനിക്കെന്തോ ഒരു കുസൃതി തോന്നി. ഞാൻ പറഞ്ഞു,
“അപ്പൊ ഇതാണല്ലേ കാര്യമായി വായിക്കുന്ന പുസ്തകങ്ങൾ…. ഇങ്ങനെ നിർത്താതെ വായിക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതിയത് വല്ല വിശ്വസാഹിത്യവുമായിരിക്കുമെന്നാണ്…. ഇപ്പഴല്ലേ മനസ്സിലായത് മുഴുവന്‍ മറ്റേക്കഥകളാണെന്ന്….!”
ഞാൻ കളിയാക്കി ചിരിച്ചു. ഇത് കേട്ട് സാറും ചിരിച്ചു.
” ഓഹ്…. നമുക്കൊക്കെ ഇതല്ലാതെ വേറെ വഴിയില്ലല്ലോ. ശോശന്നയക്ക് ഒരു കെട്ടിയോനുള്ളതു കൊണ്ട് എല്ലാം ഓക്കെയാണ്… ഇത്തവണത്തെ കഴുത്തിലെ പാട് സ്കാർഫ് കൊണ്ട് മറഞ്ഞിട്ടില്ലാട്ടോ…. ”
സാർ അത് പറഞ്ഞ് കേട്ടപ്പോൾ എന്റെ ഉള്ളില്‍ എന്തോ കൊളുത്തിവലിച്ചു. കറി ഇളക്കുകയായിരുന്ന എന്റെ വലതുവശത്ത് നിൽക്കുന്ന സാറിന് അടികൊണ്ട് ചുവന്ന എന്റെ ഇടംകവിൾ കാണാനില്ലെന്ന് എനിക്കപ്പോള്‍ മനസ്സിലായി.
ഞാൻ പതിയെ സാറിന്റെ നേരേ തിരിഞ്ഞു നിന്നു. കവിളിലെ പാട് കണ്ട സാറിന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു.
“ഇതാണ് ഒരു കെട്ടിയോനുള്ളതു കൊണ്ട് എനിക്ക് കിട്ടുന്ന സുഖം! കഴുത്തിൽ അന്ന് കണ്ട പാടും ഇപ്പോഴത്തെ പാടും സാർ വിചാരിക്കുന്നതുപോലെ കിട്ടിയതല്ല…!”
എന്റെ കണ്ണുകള്‍ നിറയുകയും ശബ്ദമിടറുകയും ചെയ്തു.
“ശോശന്ന…. ഞാൻ……..”
സാർ എന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൈ നീട്ടി എന്റെ കവിളിൽ തൊട്ടു. തണുപ്പ്…! വൈകാശിയിലെ മഞ്ഞിനേക്കാളും തണുപ്പ് ആ വിരലുകള്‍ക്ക്….! പെട്ടെന്ന് എന്തോ ഓർത്തപോലെ സാർ കൈ പിൻവലിച്ചു.
“I am sorry, ശോശന്ന…”
സാർ അടുക്കളക്ക് പുറത്തേക്ക് പോയി. എന്റെ മുന്നില്‍ ലിംഗമുഴിഞ്ഞതിനോ അടി കൊണ്ട പാടുകള്‍ തിരിച്ചറിയാതിരുന്നതിനോ അതോ കവിളിൽ തലോടിയതിനാണോ അപ്പോൾ ക്ഷമ ചോദിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. മൂന്നിനും സാർ എന്നോട് ക്ഷമ ചോദിക്കേണ്ടതില്ല എന്ന് മാത്രം എനിക്കറിയാമായിരുന്നു….
കുറെനേരത്തേക്ക് സാർ എന്റെ അടുത്തേക്ക് വന്നില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പക്ഷേ സാർ എന്നോട് വീട്ടിലെ അവസ്ഥ ചോദിച്ചു. മുൻപെല്ലാം വിശേഷങ്ങള്‍ ചോദിച്ചത് പോലെയല്ല. ഇത്തവണ ഞാൻ എല്ലാം പറഞ്ഞു.
എല്ലാം….. ആരോടെങ്കിലും ഒന്ന് തുറന്ന് സംസാരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഊണുമേശയ്ക്കരികിൽ നിന്ന് മനസ്സ് തുറന്ന് സംസാരിക്കുമ്പോള്‍ ഞാൻ നിയന്ത്രിക്കാനാകാത്തവിധം കരഞ്ഞുപോയി.
തലകുനിച്ച് നിന്ന എന്നെ അന്നേരം സാർ എഴുന്നേറ്റ് വന്ന് മാറോടണച്ചു! അത് ഞാൻ പ്രതീക്ഷിച്ചില്ല! എന്റെ നെഞ്ച് പടപടായെന്ന് മിടിക്കുന്നത് ഞാനറിഞ്ഞു. കരച്ചിൽ ഒരു കിതപ്പിലേക്ക് വഴുതിവീണു.
ഉള്ളില്‍ എവിടെയൊ ഒരു ഭയത്തിന്റെ തിരളൽ…! ആരെങ്കിലും ഇപ്പോൾ വന്ന് കണ്ടാൽ…?! ഇല്ല…. വിട്ടുമാറാൻ തോന്നിയില്ല…. തള്ളിമാറ്റാൻ തോന്നിയില്ല. അങ്ങനെ തന്നെ നിന്നു. ആ നിൽപ്പിൽ അതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം ഞാനറിഞ്ഞു.
എന്റെ ശിരസ്സില്‍ സാറിന്റെ നീളൻ വിരലുകൾ തലോടുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചായ്ച്ച് നിൽക്കുമ്പോൾ വിയർപ്പിന്റെ നേരിയ ഗന്ധം എനിക്ക് കിട്ടുന്നുണ്ട്…. അടിവയറ്റിൽ ഒരു ചെറിയ വിറയൽ അനുഭവപ്പെട്ടോ…?!
“ശോശന്ന…..”
“മ്…”
“സാരമില്ല… എല്ലാം ശരിയാകും…. വിഷമിക്കണ്ട…”
“മ്….”
സാർ പതിയെ വിട്ടുമാറി. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. കരുണ…. പരമമായ കരുണയായിരുന്നു അതിൽ നിറയെ… അതോ സഹതാപമാണോ…? അതുമല്ലെങ്കിൽ….?!
വേറൊന്നും പറയാതെ സാർ ഭക്ഷണം കഴിക്കാനിരുന്നു.
