“ഇഷ്ടപ്പെട്ടോ എന്റെ വേതുവിന്?”
പുറകിലൂടെ വന്ന് അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റിപ്പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
” ഇത്രയും വലുതാണെന്ന് ഞാൻ കരുതിയില്ല,”
അവൾ എന്റെ കൈകൾക്ക് മുകളിലേക്ക് അവളുടെ കൈകൾ വെച്ചുകൊണ്ട് പറഞ്ഞു.
അതിപ്പോ ആദ്യ രാത്രിയിലും നീ അത് തന്നെ അല്ലെ പറഞ്ഞെ.? “
ഞാൻ അത് ചോദിച്ചപ്പോ അവൾ നനത്താൽ ചിരിച്ചു…
യാത്രയുടെ നേരിയ തളർച്ച അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും, ആ പുതിയ അന്തരീക്ഷം അവളുടെ ഉള്ളിലെ പെണ്ണിനെ വീണ്ടും ഉണർത്തുന്നുണ്ടെന്ന് അവളുടെ ശ്വാസത്തിന്റെ ചൂടിൽ നിന്നും എനിക്ക് മനസ്സിലായി. നഗരത്തിന്റെ വെളിച്ചത്തിലേക്ക് നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സ് അടുത്ത ദിവസങ്ങളിലെ ഓഫീസിലെ കാര്യങ്ങളിലേക്കും, ഒപ്പം ഈ റൂമിൽ വെച്ച് വേദുവുമായി പങ്കിടാൻ പോകുന്ന പുതിയ കാമലീലകളിലേക്കും കാടുകയറാൻ തുടങ്ങിയിരുന്നു.
കല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞ് ഓഫീസിൽ തിരികെ പ്രവേശിച്ച ആദ്യ ദിവസം. എന്റെ ക്യാബിനിലെ കസേരയിലിരുന്ന് ലാപ്‌ടോപ്പ് ഓൺ ചെയ്യുമ്പോൾ മനസ്സിന് നല്ലൊരു ഉന്മേഷം തോന്നിയിരുന്നു.
ലീവിലായിരുന്ന ദിവസങ്ങളിൽ കമ്പനിയിൽ നടന്ന സാമ്പത്തിക ഇടപാടുകളും ഫയലുകളുമെല്ലാം ഞാൻ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. കോടികളുടെ പണമിടപാടുകൾ നടക്കുന്ന ഫിനാൻസ് സെക്ഷൻ ആയതുകൊണ്ട് തന്നെ ഒരു ചെറിയ പിഴവ് പോലും വരാൻ പാടില്ല. ഓരോ ഫയലുകളും കൃത്യമായി പരിശോധിച്ച് എന്റെ ജോലികൾ ക്ലിയർ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.
അതിനിടയിലാണ് അപ്രതീക്ഷിതമായി എന്റെ ടേബിളിലിരുന്ന ലാൻഡ്‌ലൈൻ ഫോൺ ശബ്ദിച്ചത്. ഞാൻ റിസീവർ എടുത്തു ചെവിയോട് ചേർത്തു.
“ഹലോ, ശ്യാം…”
മറുപുറത്തുനിന്നുള്ള ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് തന്നെ കസേരയിൽ നിന്നും എഴുന്നേറ്റുപോയി. അത് സുധേവ് വർമ്മയായിരുന്നു. ബാംഗ്ലൂർ നഗരം വിറയ്ക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ.
“യെസ് സാർ,” ഞാൻ പറഞ്ഞു.
“ശ്യാം, നീ ജോയിൻ ചെയ്തല്ലേ. ഫ്രീ ആണെങ്കിൽ ഇപ്പോൾ എന്റെ ക്യാബിനിലേക്ക് ഒന്ന് വരൂ. നമുക്കൊന്ന് സംസാരിക്കാനുണ്ട്,”
അത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
ഞാൻ കോട്ടിന്റെ ബട്ടൺസ് ഒന്നിട്ട് നേരെയാക്കി വേഗം അയാളുടെ പേഴ്സണൽ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. കനത്ത സെക്യൂരിറ്റിയുള്ള ആ വലിയ റൂമിന്റെ വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി.
അവിടെ, വലിയൊരു ചില്ലു മേശയ്ക്ക് അപ്പുറമുള്ള ആഡംബര കസേരയിൽ കോട്ടും സ്യൂട്ടും ധരിച്ച സുധേവ് വർമ്മ ഇരിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് അറുപത് വയസ്സോളം പ്രായം വരുമെങ്കിലും അയാളുടെ കണ്ണുകളിലെ ആ പഴയ ഗാങ്സ്റ്ററുടെ തിളക്കത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. എന്നെ കണ്ടതും അയാളുടെ ഗൗരവമുള്ള മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു.
“വരൂ ശ്യാം, ഇരിക്കൂ…”
അയാൾ കൈകൊണ്ട് മുന്നിലെ കസേര കാണിച്ചു തന്നു.
ഞാൻ കസേരയിലേക്ക് ഇരുന്നു.
“വിവാഹ ആശംസകൾ ശ്യാം! തിരക്കുകൾ കാരണം എനിക്ക് നിന്റെ കല്യാണത്തിന് വരാൻ പറ്റിയില്ല. അതിൽ ചെറിയൊരു ഖേദമുണ്ട്,”
വർമ്മ തികച്ചും സൗഹൃദത്തോടെ പറഞ്ഞു.
“അയ്യോ സാർ… എന്തിനാണ് ഈ മുഖവുരയൊക്കെ? സാറിന്റെ തിരക്കുകളെപ്പറ്റി എനിക്ക് നന്നായി അറിയാവുന്നതല്ലേ. സാറിന്റെ അനുഗ്രഹം ഉണ്ടല്ലോ, അതുമതി എനിക്ക്,”
ഞാൻ ആദരവോടെ മറുപടി
നൽകി.
അയാൾ ഒന്ന് തലയാട്ടി. തുടർന്ന് സിഗരറ്റ് കേസിൽ നിന്നും ഒരു പ്രീമിയം സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് ചോദിച്ചു:
“താൻ നാളെ ഫ്രീ അല്ലേ ശ്യാം?”
“ചില പെൻഡിങ് വർക്കുകൾ ഉണ്ട് സാർ. ലീവ് കഴിഞ്ഞു വന്നതല്ലേ ഉള്ളൂ…”
ഞാൻ വിനയത്തോടെ പറഞ്ഞു.
“അതൊക്കെ സാരമില്ല, നമ്മുടെ പിള്ളേര് നോക്കിക്കോളും. നാളെ നീ ഒന്നു ചെയ്യ്… തന്റെ ഭാര്യയെയും കൂട്ടി നാളെ വൈകുന്നേരം എന്റെ ഫ്ലാറ്റിലേക്ക് വരൂ. നമ്മളൊരുമിച്ച് ഡിന്നർ കഴിക്കുന്നു,”
സുധേവ് വർമ്മ ഒരു ഓർഡർ പോലെയാണ് അത് പറഞ്ഞത്.
ആ ക്ഷണം കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. വർമ്മയെപ്പോലെ ഒരു വലിയ മനുഷ്യൻ തന്റെ ഫ്ലാറ്റിലേക്ക് ഒരു പുതിയ ദമ്പതികളെ ക്ഷണിക്കുക എന്നത് വലിയൊരു കാര്യമാണ്.
