എനിക്കും ഇവിടെ വിട്ട് പോണം എന്നില്ല ജ്യേഷ്ഠ.… പക്ഷേ അമ്മ പറയുന്നത് കൊണ്ട്… പ്രശ്നങ്ങളെല്ലാം ശരിയാൽ നമുക്ക് വീണ്ടും ഇങ്ങോട്ട് വരാമല്ലോ…
ഞാൻ പിന്നെ ഒന്നും പറയാൻ ശ്രമിച്ചില്ല…
അടുത്ത ദിവസം നമ്മൾ വീട് വിട്ട് അയൽരാജ്യത്തേക്ക് മാറാൻ തീരുമാനിച്ചു….
പിറ്റേദിവസം വീടിന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു തേജസാർന്ന മധ്യവയസ്കനെയും അയാളുടെ കൂടെ രണ്ട് കിങ്കരമാരെയും കണ്ടു… ഇന്നലെ നടന്നതിന്റെ ബാക്കി ഇപ്പോൾ നടക്കാൻ പോവുകയാണെന്ന് ആദ്യം തോന്നി… എന്നാൽ…
എന്നാൽ മധ്യവയസ്കൻ നമ്മുടെ അടുക്കൽ വന്നു…
അവരെ കണ്ടപ്പോൾ അമ്മ ബഹുമാനത്തോടെ വണങ്ങി….
ഞാനും ചന്ദ്രയും ഒന്നും മനസ്സിലാവാതെ നോക്കി നിന്നു..
അദ്ദേഹം സ്വയം ബോധ്യപ്പെടുത്തി…
എന്റെ പേര് കൃപൻ…വിദർഭ രാജ്യത്തിന്റെ രാജഗുരു…
രാജഗുരു….
ഇപ്പോൾ മെല്ലെ ആ മുഖം ഓർമ വന്നു…പണ്ട് അച്ഛന്റെ കൂടെ കൊട്ടാരത്തിൽ പോയപ്പോൾ അവരെ കണ്ടിരുന്നു…
ഞാനിവിടെ വന്നത് ഒരു രാജ്യത്തിന്റെ മുഴുവൻ അഭ്യർത്ഥനയുമായാണ്….
ഈ രാജ്യത്തിനൊരു രാജാവ് വേണം…
അഗസ്ത്യ….. നീയാണത്…
ഞാനടക്കം എല്ലാവരും ഞെട്ടി….
ഞാൻ…എന്തിനു…
അമ്മ: അങ്ങെന്താണ് പറയുന്നത്? അവനു പ്രായം 18 തികഞ്ഞിട്ടില്ല…
ഗുരു: അറിയാം, വേറെ നിവർത്തിയില്ല…രാജകുടുംബത്തിൽ ആർക്കും ഇളം തലമുറയിൽ പെട്ടവരില്ല…
ഞാൻ: എനിക്ക് രാജാവാകുള്ള യോഗ്യതയോ പക്വതയോ ഇല്ല..
ഗുരു: നീയെന്നെ കാണുന്നതിനേക്കാളുപരി എനിക്ക് നിങ്ങൾ രണ്ടു പേരെയും അറിയാം.. ഒരു രാജാവിന് വേണ്ടത് നീതിബോധമാണ്, അത് നിനക്കുണ്ട്…. പിന്നെ പക്വത.. അത് നീ താനേ കൈവരിച്ചോളും…
ഞാൻ: എനിക്ക് പകരം ചന്ദ്രയെ രാജാ…
അത് പൂർത്തിയാകുന്നതിനു മുൻപേ ചന്ദ്ര…
എനിക്ക് വേണ്ട ജ്യേഷ്ട്ടാ…അങ്ങ് തന്നെ ആയിക്കോളൂ…
ശരിക്കും ജീവിതം വഴിമുട്ടിയ അവസ്ഥ…
________________
വിദർഭ രാജ്യത്തെ മഹാരാജാവായി അവരോധിക്കപ്പെട്ടപ്പോൾ ഞാനറിഞ്ഞില്ല വരാൻ പോവുന്ന മഹാദുരന്തത്തെ കുറിച്ച്…
ഇപ്പോൾ
വിദർഭ എന്ന രാജ്യം അതിന്റെ പഴയ പ്രതാപത്തിന്റെ ഒരു നിഴൽ മാത്രമായിരുന്നു….
ഒരു വർഷം മുൻപ്, അതിന്റെ വയലുകളിൽ ഗോതമ്പ് സമൃദ്ധമായി വിളഞ്ഞുനിന്നിരുന്നു, അങ്ങാടികൾ ജീവിതത്താൽ നിറഞ്ഞിരുന്നു, കുട്ടികളുടെ ചിരി ഓരോ തെരുവിലും മുഴങ്ങിയിരുന്നു. ആ പഴയ സംഭവത്തിലേക്ക്…
മഹാരാജൻ….. ഒരു ഗ്രാമമുഖ്യൻ കാണാൻ കാത്തിരിക്കുന്നു….
വരാൻ പറയു….
കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധനായ വ്യക്തി വന്നു.. കിതച്ചു കൊണ്ടിരുന്നു….
രാജൻ…. നമ്മുടെ രാജ്യം അപകടത്തിലാണ്…
എന്താണെങ്കിലും തെളിച്ചു പറയു….
അത് മഹാ മാ….
പറഞ്ഞു തീരുന്നതിനു മുൻപേ അയാൾ ബോധം കെട്ടു വീണു…
ആരവിടെ…. വേഗം വൈദ്യനെ വിളിക്കു..
കൊട്ടാരം വൈദ്യർ എത്തിയാപ്പോഴേക്കും അയാളുടെ ചില പഴുത്ത വ്രണങ്ങൾ കണ്ടു…
അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തു…
ആരെങ്കിലും ഇയാളെ തൊട്ടോ…
ഇല്ല…പറഞ്ഞു തീരും മുൻപേ അയാൾ വീണു…
