അജ്ഞാതന്‍റെ കത്ത് – 6 1

” എവിടെക്കാണ് പോവേണ്ടത്?” കാറിൽ കയറിയപ്പോൾ പ്രശാന്ത് ചോദിച്ചു.

” സ്റ്റുഡിയോയിൽ….. “

ഞാൻ പറഞ്ഞു.

” അരവിന്ദിനെയോ?”

“എന്നെ ഇടപ്പള്ളിയിൽ വിട്ടാൽ. മതി. ടു വീലർ അവിടെയാ.”

അരവിയെ ഇടപ്പള്ളിയിൽ വിട്ട് ഞങ്ങൾ തിരിച്ചു. എന്നെ സ്റ്റുഡിയോയിൽ വിട്ട് പ്രശാന്ത് മടങ്ങി.
രാത്രി സ്റ്റാഫുകൾ നന്നേ കുറവായിരിക്കും ഞാൻ നേരെ വാഷ് റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിലെ പ്രതിഭിംബത്തിന് പ്രായമേറെയായതുപോലെ, കണ്ണുകൾക്കു ചുറ്റു കറുത്തവലയം ഉറക്കമില്ലായ്മ വിളിച്ചു പറഞ്ഞു.
തിരികെ ഗായത്രിയുടെ ഓഫീസ് മുറിയിൽ അവരുണ്ടായിരുന്നില്ല.
എതിരെ വരുന്ന സാബുവിനോട് ചോദിച്ചപ്പോൾ

” മേഡം നേരത്തെ വീട്ടിൽ പോയല്ലോ”
എന്ന മറുപടിയായിരുന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കാന്റീൻ പോയപ്പോൾ കാര്യമായൊന്നുമില്ലായിരുന്നു. ഒരു ഡബിൾ ഓംലറ്റും ഒരു സ്ട്രോംഗ് കട്ടനും കഴിച്ചു.
ഇന്ന് രാത്രി സ്റ്റാഫ് റൂമിൽ തങ്ങാമെന്തായാലും. മനസിലോർത്തു.

സ്റ്റാഫ് റൂമിലെ ചെറിയ സെറ്റിയിൽ ഞാൻ ചാരിക്കിടന്നു. മനസിലപ്പോൾ 2016 ഓഗ്സ്ത് 18ലേക്ക് നീങ്ങി. ഓഗസ്റ്റ് 3നാണ് ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം. മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു കൊക്കയിലേക്ക് മറിഞ്ഞ അവിനാഷിന്റെ പൊടി പോലും കിട്ടിയില്ല. പരസ്പര വിരുദ്ധമായി സംസാരിച്ച അവിനാഷിന്റെ ഭാര്യയെ അവിനാഷിന്റെ മരണത്തിന്റെ മൂന്നാം നാളു മുതൽ കാണാനില്ല.അവിനാഷിന്റെ മരണത്തെപ്പറ്റി പലതും അവൾക്കറിയാമെന്നറിയുന്ന ബോധത്താൽ ശത്രു വക വരുത്തിയതാകാം.അന്നത് വലിയ ഒച്ചപ്പാടുണ്ടാക്കിയ കേസായിരുന്നു.കോയമ്പത്തൂരിൽ നിന്നും ചരക്കുമായി വരുന്ന വഴിക്കായിരുന്നു അപകടം.മറ്റെ ട്രക്ക് ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.

കണ്ണിൽ ഉറക്കം നൃത്തംചവിട്ടിത്തുടങ്ങി.
എന്റെ ഫോൺ റിംഗ് ചെയ്തു.
നമ്പർ നോക്കാതെ ഞാൻ അറ്റന്റ് ചെയ്തു.

“വേദ കുര്യച്ചനും ഒരു പെണ്ണും ഹോട്ടൽ ഹിൽവ്യൂവിനായി പുതുതായി പണിയുന്ന ബിൽഡിംഗിൽ ഉണ്ട്. നീയും കൂടി വരാമോ?”

അരവിയുടെ ശബ്ദം.
ഇല്ലെന്നു പറഞ്ഞില്ല.

” വരാം”

” വേഗം വാ ഞാനിവിടെ ഗ്രൗണ്ടിലുണ്ട്.”

ഞാൻ എഴുന്നേറ്റു .കൂടെ വരാൻ ഒരാളു വേണം. അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ ട്രയിനിംഗിലുള്ള അമൽ എന്ന പയ്യൻ റെഡി. അവന്റെ ബൈക്കിനു പിന്നിൽ ഞങ്ങൾ ആളൊഴിഞ്ഞ ഹിൽവ്യൂ ന്യൂബിൽഡിംഗി എത്തിയപ്പോൾ സമയം 1.17 am. കൂറ്റാക്കൂരിരുട്ടിൽ ഒരൊറ്റ ജീവിയില്ല ഞാൻ ഫോണെടുത്ത് അരവിയുടെ നമ്പർ ഡയൽ ചെയ്തു.നാലു ബെല്ലിനു ശേഷം അവൻ കോൾ എടുത്തു.

“ഹലോ “

ഉറക്കച്ചവടിൽ അവന്റെ ശബ്ദം

“നീയെവിടെ ഞാൻ ഹിൽവ്യൂയുടെ പുതിയതായി പണിയുന്ന ബിൽഡിംഗിനു മുമ്പിലുണ്ട്.”

” ഞാൻ വീട്ടിൽ… നീയെന്തിനാ അവിടെ പോയത്.?”

” നീയല്ലേ വിളിച്ചു ഇവിടെ വരാൻ പറഞ്ഞത്?”

“ഞാനോ? നിനക്കെന്താ വേദാ വട്ടായോ?”

അവന്റെ സ്വരം തീരും മുന്നേ ഇരുളിൽ രണ്ട് കണ്ണുകൾ തെളിഞ്ഞു. അതൊരു കാറിന്റെ ഹെഡ് ലൈയാറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അമലിന്റെ ചെവിയിൽ പറഞ്ഞു.

” അമൽ വണ്ടി തിരിച്ചോ. എവിടെയോ ഒരു ചതിവ് പറ്റി. “

അമൽ വണ്ടിയെടുക്കുമ്പോഴേക്കും കാർ തൊട്ടടുത്തെത്തിയിരുന്നു. ബൈക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അതിൽ നിന്നും കറുത്ത സാരിയിൽ ചുവന്ന ബോഡറുള്ള സാരിയുടുത്ത ഒരു സ്ത്രീ ഇറങ്ങി വരുന്നത്. നെറ്റിയിൽ വലിയ ചുവന്ന പൊട്ട്, കൺമഷി നിറച്ചെഴുതിയ കൺകളിൽ കാന്ത രശ്മി ഒളിച്ചിരുന്നു. കാഴ്ചയിൽ ആറടി ഉയരമുള്ള ആ സ്ത്രീയെ മുമ്പെവിടെയും കണ്ടതായി ഓർക്കുന്നില്ല. ഒരിക്കൽ കണ്ടാൽ മറക്കാൻ കഴിയാത്ത മുഖം. ഒരു മാതിരി സർപ്പ സൗന്ദര്യം തന്നെ.

“വേദാ പരമേശ്വർ !”
ചില്ലുടയുന്ന ശബ്ദം പോലെ.

“ഞാൻ ശിവാനി ഋഷികേഷ്, അങ്കമാലിയിൽ ഷാക്യൂൺ ഫാൻസി നടത്തുന്നു.നിന്നെ ഇവിടെ വിളിച്ചു വരുത്തിയത് ഞാനാണ്. കുറച്ചു ഡോക്യുമെൻസ് നിനക്ക് എത്തിക്കണമെന്ന് തോന്നി.”

ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പേ അവർ കാറിൽ നിന്നും ഒരു മഞ്ഞ ഫയൽ എടുത്തു .
” ഇതിൽ സീനയുടെ കൊലപാതകത്തിലേക്കുള്ള ചില സൂചനകളുണ്ട്. നീയീകേസിലേക്കെത്തിയ കാര്യം ഞാനിന്നാണ് അറിഞ്ഞത്. പകൽ നിന്നെ കുറിച്ചൊരു ന്യൂസ് വന്നിരുന്നു. നിനക്കെതിരെയുള്ള ആക്രമണം നടത്തിയത് കുര്യച്ചന്റെ ആളുകളാണെന്ന്.
എന്തായാലും സൂക്ഷിക്കുക. ഇന്ന് മരിച്ച പെൺകുട്ടിയെ തിരക്കി പോവാതിരിക്കുക.കാരണം അത് നിങ്ങൾക്കുള്ള ഇരയാണ്. അവരിലേക്ക് നിങ്ങളെ എത്തിക്കാൻ വേണ്ടി മാത്രം.
പിന്നെ ഞാനാരാണെന്ന് തിരക്കി വരരുത്. എന്റെ ഈ മുഖം പോലും
ഈ നിമിഷം മറക്കണം .ഒന്നോർക്കുക. ശത്രു വല്ല ഒരിക്കലും എന്നു വെച്ച് മിത്രമാണെന്നും കരുതരുത്.”

Leave a Reply

Your email address will not be published. Required fields are marked *