അജ്ഞാതന്‍റെ കത്ത് – 6

എല്ലാരും കർമ്മനിരതരായി. ദീപയെ കയറ്റിയ കാറിൽ ഞാനും കയറി.വേറെ ഡ്യൂട്ടി കഴിഞ്ഞ രണ്ട് മെയിൽ സ്റ്റാഫും. ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. വലതു വശത്ത് വയറ്റിലാണ് കുത്ത് കിട്ടിയത്.
ദീപയെ ക്യാഷാലിറ്റിയിൽ പ്രവേശിപ്പിച്ചു. ദീപയ്ക്കാപ്പം തന്നെ ഞാൻ നിന്നു. പരിചയമുള്ള ഡോക്ടർ ഇമ്മാനുവലിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.
“സർ ഇത് പോലീസ് കേസാകും.കേസായാലത് ചാനലിനെ ബാധിക്കും.”

എന്റെ സംസാരം കാരണം ഡോക്ടർ കുറച്ചു നേരം ചിന്തിച്ചു എന്നിട്ട് ചോദിച്ചു.

“ഈ പ്രശ്നം എങ്ങനെ സോൾവ് ചെയ്യുമെന്നാണ് വേദ പറയുന്നത്?”

അപ്പോഴേക്കും ഗായത്രിയുടെ കോൾ വന്നു

” ഡോക്ടർ ഒരു നിമിഷം “

അനുമതി വാങ്ങി ഞാൻ കോളെടുത്തു.

“വേദാ. ദീപയ്ക്ക് എങ്ങനെയുണ്ട് “

തെല്ലു ആധിയോടവർ തിരക്കി.
കാര്യങ്ങൾ എല്ലാം വള്ളി പുളളി തെറ്റാതെ ഞാൻ മേഡത്തെ അറിയിച്ചു.

“വേദയുടെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ ചെയ്യൂ. അതൊരിക്കലും ചാനലിനെ ദോഷമായി ബാധിക്കരുത്.”

ഫോൺ കട്ടായി .ഞാൻ ഡോക്ടർ ഇമ്മാനുവലിനോട് കാര്യം പറഞ്ഞു.

” ആ കുട്ടിയോട് വിശദമായി നിങ്ങൾ ചോദിച്ചറിയണം. സത്യാവസ്ഥ അറിയും വരെ ഞാൻ ഒന്നും ചെയ്യില്ല. എങ്കിലും തൽക്കാലം ഞാനീ കേസ്ഫയലിൽ എന്തെഴുതി ചേർക്കണമെന്ന് താൻ പറ. പ്രഥമദൃഷ്ട്യാ ഞാൻ മനസിലാക്കിയത് അത് ഒരു മൂർച്ചയേറിയ ആയുധത്താലുള്ള മുറിവാണ്. ആഴം കുറവാണെങ്കിലും അതിന് നല്ല നീളമുണ്ട്.അതൊരിക്കലും മരണകാരണമാകില്ലായെങ്കിലും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടോ എന്നറിയണം.”

“സാറെന്തെങ്കിലും എഴുതി ചേർക്കൂ.”

ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ദീപയെ തിയേറ്ററിലേക്ക് മാറ്റിയിരുന്നു..
എന്റെ ആധി കണ്ടാവാം ഐസിയുവിന് പുറത്ത് നിൽക്കുന്ന കൂടെ വന്നവർ പറഞ്ഞു.

“പേടിക്കാനൊന്നുമില്ല വൻകുടലിനു പുറത്ത് ചെറിയ ഒരു മുറിവുണ്ട് “

നെഞ്ചിടിപ്പോടെ ഞാനും മറ്റു രണ്ട് പേരും മണിക്കൂറുകൾ അതിനു മുന്നിൽ ചിലവഴിച്ചു.
മനസിൽ എന്തൊക്കെയോ ചിന്തകൾ കടന്നു കയറി ദീപയെ ആക്രമിച്ചതാരാവും. ചുറ്റിനുമിപ്പോൾ മരണ ഗന്ധം മാത്രമാണ് ഭയം തോന്നുന്നുണ്ട് വല്ലാതെ .
ഐസിയു വാതിൽ തുറന്നു ഡോക്ടർ പറഞ്ഞു.

“B+ve ബ്ലഡ് വേണം”

“സർ അവൾക്കെങ്ങനയുണ്ട്?”

” പേടിക്കാനൊന്നുമില്ല. മുറിവ് ആഴത്തിൽ ഇല്ല. കുറച്ച് ബ്ലഡ് പോയിട്ടുണ്ട്. “
ഡോക്ടർ ഇമ്മാനുവൽ പറഞ്ഞു.കൂടെ വന്നവരിൽ ഒരാൾ B+ve ആയതിനാൽ ആയൊരു ബുദ്ധിമുട്ട് പരിഹരിച്ചു.

“ചേച്ചീ ദീപേച്ചിയുടെ വീട്ടിൽ വിവരമറിയിക്കണ്ടെ?”

കൂടെ വന്നവരിൽ ഒരാൾ

” ഉം “

ഞാൻ തലയാട്ടി. പക്ഷേ അവളുടെ വീട്ടിൽ അറിയിക്കുന്നതെങ്ങിനെയെന്ന് എനിക്കും അറിയില്ലായിരുന്നു. അവൾ താമസിക്കുന്നത് പടമുഗളിലാണ് എന്നല്ലാതെ മറ്റൊന്നുംഎനിക്ക് അറിയില്ലായിരുന്നു.

പുലർച്ചെ രണ്ട് മണിക്ക് ദീപയെ കാണാനുള്ള അനുമതി കിട്ടി.ദീപയ്ക്കപ്പോഴും ബോധം വീണിരുന്നില്ല.

ഞാൻ ഫോണെടുത്ത് സാബുവിനെ വിളിക്കാമെന്നോർത്തു. ഈ പ്രശ്നം ലീക്കാവരുതെന്ന് ചാനലിൽ എല്ലാവരോടും പറയാമെന്നോർത്ത് പോക്കറ്റിൽ തപ്പി. അവിടെ അലോഷ്യസിന്റെ ഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫോൺ എന്റെ ഓഫീസ് ടേബിളിനു മുകളിലിരിക്കുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു കൂട്ടത്തിൽ ആ ശിവാനി തന്ന ഫയലും ലോക്കറിന്റെ കീയും.

സാബുവിന്റെ ഫോണിലേക്ക് കൂടെയുള്ളയാളുടെ ഫോണിൽ നിന്ന് കാര്യം വിളിച്ചു പറഞ്ഞു.

“ഹലോ സാബു …. “

“ഹലോ “

” ഞാൻ വേദയാണ്. ദീപയ്ക്കുണ്ടായ അപകടം ഒരുതരത്തിലും ലീക്കാവരുത്.”

” ഇല്ല. വേദ എത്രയും പെട്ടന്നിവിടെ വരാമോ? കുറച്ചു കാര്യങ്ങൾ ഉണ്ട്. സാമുവേൽ സാറിന്റെ ചാർജ്ജിപ്പോൾ വേദയ്ക്കാണ്. ബാക്കി നേരിട്ട് പറയാം.”

6.30 ആയപ്പോൾ സ്റ്റുഡിയോയിലെ വണ്ടി വന്നു.ഞാൻ കൂടെയുള്ളവരോട് യാത്ര പറഞ്ഞിറങ്ങി. സ്റ്റുഡിയോയിൽ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും എന്നെ കാത്തു നിന്ന സാബുവിന്റെ പിന്നാലെ സിസിടിവി മുറിയിലേക്ക്.

” വേദ ഇന്നലെ ഇതിനകത്ത് നമ്മളല്ലാതെ വേറെയൊരാൾ കൂടി ഉണ്ടായിരുന്നു…. “

ഞാൻ നോക്കിയിരിക്കെ സാബു റെക്കോർഡ് ഓൺ ചെയ്തു.
സാബു തുടർന്നു.

“തലേ ദിവസം 10.30 നു ശേഷം ബനിയൻ ക്യാപ് ധരിച്ചാണ് ആ വ്യക്തി അകത്ത് കടന്നത്. കയറി വന്ന ഉടനെ അയാൾ വേദയുടെ ടേബിളിനടുത്ത് കുറച്ചു സമയം നിന്നു.ക്യാപ് താഴ്ത്തിവെച്ചതിനാൽ
മുഖം വ്യക്തമാവുന്നില്ല .
തുടർന്ന് മേഡത്തിന്റെ മുറിയിലേക്ക് കയറി. അവിടെ ഷെൽഫിനു മീതെ കൈയെത്തിച്ച് പരതി നോക്കുന്നു. തിരികെ വന്ന് ചെയറിന്റെ അടിയിൽ എന്തോ കുനിഞ്ഞു നോക്കുന്നു. പിന്നെ കുറച്ചു സമയം ആളെ കാണുന്നില്ല. പിന്നെ പുറത്തിറങ്ങി കാന്റീനിന്റെ ഭാഗത്തേക്ക് പോയി തിരികെ വന്നു.
പിന്നീട് ലേഡീസ് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോകുന്നു. ഞാൻ ഓടിപ്പോവുന്നു കുറച്ചു സമയത്തിനുള്ളിൽ മറ്റുള്ളവരും പിന്നീട് ഞങ്ങൾ ദീപ യെ താങ്ങിയെടുത്ത് പുറത്തു വരുന്നു. പിന്നീട് കുറച്ചു സമയത്തിനു ശേഷം അയാൾ അവിടുന്നു മടങ്ങിവരുന്നു നേരെ എന്റെ ടേബിളിനു മുന്നിൽ കൈ കുത്തി നിൽക്കുന്നു. മേശപ്പുറത്തു നിന്നും ലോക്കറിന്റെ കീ എടുക്കുന്നു ലോക്കർ തുറക്കുന്നു.ലാപ് പുറത്തേക്ക്.
തൂങ്ങിക്കിടക്കുന്ന ഐഡി കാർഡിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

അരവിയാണോ ശത്രു.പിന്നീടയാൾ ഇറങ്ങിപോയ ഉടനെ പാർക്കിംഗിൽ നിന്നും ഒരു ബൈക്ക് ചീറി പാഞ്ഞ് വന്നു അയാളതിൽ കയറി പോയി.

“സാബു ഇത്രയും നേരത്തെ റെക്കോർഡ് ഇവിടുന്ന് മാറ്റണം. അത് സാബുവിന്റെ കൈവശമിരിക്കണതാണ് ഉത്തമം”

സാബുവിന്റെ കൺകളിൽ സംശയം .

“പിന്നെ നമ്മളീ റെക്കോർഡ് കണ്ട വിവരം ഒരിക്കലും ഇവിടെയുള്ളൊരു സ്റ്റാഫു പോലും അറിയരുത്. തൽക്കാലം മേഡത്തോട് ഞാൻ പറയാം”

സാബു തലയാട്ടി സമ്മതിച്ചെങ്കിലും സംശയത്തിന്റെ വിത്തുകൾ മുള പൊട്ടിയത് ഞാൻ തിരിച്ചറിഞ്ഞു.

എന്റെ ടേബിളിനു മുകളിൽ ശേഷിച്ചൊന്നും ഉണ്ടാവില്ലെന്നുറപ്പിച്ചാണ് എത്തിയത്. പക്ഷേ മൊബൈൽ ഫോണും ഫയലും ലോക്കിന്റെ കീയും ഭദ്രം. കീയെടുത്ത് ലോക്കർ തുറന്നു നോക്കി ലാപ് നഷ്ടമായ സ്ഥാനത്ത് നാലായി മടക്കിയ ഒരു വെളുത്ത പേപ്പർ.ഞാനതെടുത്ത് തുറന്നു നോക്കി.

‘നിനക്കൊരു പണി പൂർത്തിയായിട്ടുണ്ട്. കാത്തിരിക്കുക 24 മണിക്കൂറിനുള്ളിൽ അടുത്ത ശവം .നീ അതിബുദ്ധി കാണിക്കുമെന്നറിയാം അതിനാൽ മാത്രം നിന്റെ ചിറകുകളിൽ ഒന്ന് അരിഞ്ഞെടുക്കുന്നു ‘

അപരിചിതമായ കയ്യക്ഷരം. ആരേയാണ് വിശ്വസിക്കേണ്ടത് ആറിയില്ല. ഒറ്റയാൻ പോരാട്ടമാണ് .

ലാപ് മോഷ്ടിച്ചതൊരിക്കലും അരവിന്ദാവില്ല കാരണം അവൻ ചോദിച്ചാൽ തന്നെ ഞാൻ എല്ലാ ഡോക്യുമെൻസും കൊടുത്തേനെ. പിന്നെയാ ബോഡീലാംഗേജ് അതും സാമ്യമില്ല.
ഒരുൾ പ്രേരണയാൽ ഞാൻ അവന്റെ വീട്ടിലേക്ക് വിളിച്ചു. മറുവശത്ത് അവന്റെയച്ഛൻ.

Leave a Reply

Your email address will not be published. Required fields are marked *