ഞാനൊന്നും സംസാരിച്ചില്ല. കഴിഞ്ഞ തവണ ഞങ്ങൾ വന്നപ്പോൾ ബൈക്ക് ഒതുക്കിയിടത്ത് കാർ നിർത്തി പതിയെ പിന്നിലെ വഴിയിലൂടെ നടന്ന് മരക്കൊമ്പിലൂടെ പിന്നിലെ മുറ്റത്തിറങ്ങി.മാർജ്ജാര പാദങ്ങളോടെ മുറ്റത്തു കൂടി നടന്നു.വീടിനകത്ത് നിന്നും ടിവിയിൽ വാർത്ത വെച്ചതിന്റെ ശബ്ദവും സംസാരങ്ങളും….
കാർപോർച്ചിൽ രണ്ട് കാറുകൾ, പുറത്ത് അഴിച്ചു വെച്ച ചെരുപ്പുകളുടെ എണ്ണം നോക്കി അകത്ത് മൂന്നു പേരുണ്ടെന്നു വ്യക്തം. അതിലൊരാൾ ഒരു സ്ത്രീയാണ്.
കഴിഞ്ഞ ദിവസം (സ്ത്രീയുടെ കൈകൾ കണ്ട വീപ്പയാണോ എന്നറിയില്ല. മതിലുചാരി മുക്കാൽ ഭാഗം ടാർ ഉള്ളൊരു വീപ്പയുണ്ട്.
സിഗരറ്റിന്റെ രൂക്ഷഗന്ധം.മുറികളിലെവിടെയോ ഒരു ഞെരക്കം. ഞാൻ പതിയെ പിൻവാതിൽ തള്ളി നോക്കി. അത് പതിയെ തുറന്നു. ആ വീടിന്റെ സ്റ്റോർ മുറിയിൽ ഒരാളെ വായിൽ തുണി തിരുകി കൈകൾ പിന്നോട്ടാക്കി കെട്ടിയിരിക്കുന്നു. എന്നെ കണ്ടതും ആ കണ്ണുകളിൽ തിളക്കം കൂടി .എന്റെ കൺകളിൽ ഭയവും. ആ മുഖം കണ്ടതും ഉറക്കെ കരയാൻ വായ തുറന്നു പോയെങ്കിലും ശബ്ദം പുറത്തു വന്നില്ല