‘ മതി മതി… അമ്മ ഓരോന്ന് പറഞ്ഞ് എന്റെ ഏട്ടന്‍റെ നല്ല സ്വഭാവം മാറ്റാൻ നോക്കണ്ട…., മൊബൈൽ ഇങ്ങ് തന്നെ.’
അമ്മയുടെ കൈയിൽ നിന്നും നെഷിധ മൊബൈൽ പറിച്ചെടുത്തു കൊണ്ട് ചിരിച്ചു.
‘അമ്മ പറയുന്നതൊന്നും എന്റെ ഏട്ടന്‍ കേള്‍ക്കരുതെ. അമ്മയ്ക്ക് ഇപ്പോ കുശുമ്പും പരദൂഷണവും ഇച്ചിരി കൂടുതല—’ അതും പറഞ്ഞ് അവൾ അമ്മയെ ഇട കണ്ണിലൂടെ നോക്കി.
‘ ഡീ…..! നിന്നെ ഞാൻ….. ങ്ഹാ.’ അമ്മ ചിരിച്ചുകൊണ്ട് കൈ ഓങ്ങിയതും അവൾ ഓടി ദൂരെ പോയി നിന്നിട്ട് ചിരിച്ചു. അതുകണ്ട് ഞാനും ചിരിച്ചു.
അന്നേരം രാകേഷ് നെഷിധയ്ക്ക് പിന്നില്‍ വന്നു നിന്നിട്ട് ചോദിച്ചു, ’നാളെ ഏട്ടന്‍ ഞങ്ങടെ അക്കൌണ്ടിൽ കുറച്ച് പണം ഇട്ടു തരാമോ?’ സങ്കടം അഭിനയിച്ചു കൊണ്ട് അവന്‍ തുടർന്നു, ‘ഈ പിശുക്കി അമ്മ തന്ന പണം ഒന്നിനും തികയില്ല, രണ്ട് ദിവസത്തില്‍ ഞങ്ങൾ തെണ്ടി തിരിയും, സംശയമില്ല.’
‘എന്നെയും മറക്കല്ലേ, ഏട്ടാ….’ നെഷിധയും വിളിച്ചുകൂവി.
‘ശരി, ഞാൻ അയച്ചുതരാം.’ ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു.
‘അയ്യോ, ഇങ്ങനെ വിളിച്ചു കൂവല്ലെ കുട്ടികളെ! എന്റെ ചെവി പൊട്ടുന്നു. ഫോൺ ഇല്ലാതെ തന്നെ നിങ്ങൾ രണ്ടിന്‍റെയും ഒച്ച വിക്രം കേട്ടിട്ടുണ്ടാവും.” അമ്മ പറഞ്ഞു. “എന്നാലും അയ്യായിരം രൂപ വീതം തന്നിട്ടും തികയുന്നില്ലെന്ന് പറയുന്നത് കുറച്ച് കൂടിപ്പോയി’ അമ്മ കുറ്റപ്പെടുത്തി.
കുറെ നേരം അവർ മൂന്ന് പേരോടും ഞാൻ മാറിമാറി സംസാരിച്ച്. അവസാനം അടുക്കളയില്‍ എന്തോ ചെയ്യാനുണ്ടെന്നും പറഞ്ഞ് അമ്മ പോയി.
അനിയനും ബൈ പറഞ്ഞ് അവന്റെ പാട്ടിന് പോയി.
അവർ പോയതും ഉടനെ നെഷിധ ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു, ‘ഏട്ടാ, അടുത്ത മാസം അമ്മയുടെ പിറന്നാള്‍ വരുവല്ലെ, അമ്മ അറിയാതെ അമ്മയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ വേണ്ടിയ ഞാനും രാകേഷും കാശ് ചോദിച്ചത്. എന്ത് വാങ്ങാൻ എന്നൊന്നും തീരുമാനിച്ചില്ല, പക്ഷേ ടൂറിന് പോകുന്നത് കൊണ്ട് ഒരുപാട് സ്ഥലത്ത് കേറി ഞങ്ങൾക്ക് എന്തെങ്കിലും നല്ലത് സെലക്റ്റ് ചെയ്യാൻ കഴിയും’
‘അത് കൊള്ളാം. കാശ് എത്ര വേണമെന്ന് പറഞ്ഞ മതി, ഞാൻ ട്രാന്‍സ്ഫർ ചെയ്യാം.’ പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
നെഷിധ രാകേഷുമായി ആലോചിച്ച ശേഷം പറയാമെന്ന് സമ്മതിച്ചു.
‘എന്ന ശരി, മോളെ. നാളെ വിളിക്കാം. ഇനി ഞാനൊന്ന് കുളിക്കട്ടെ.’
‘ശരി ഏട്ടാ, ഗുഡ് നൈറ്റ്. ഉമ്മ.’ നെഷിധ ഫോൺ സ്ക്രീനില്‍ ഉമ്മ വച്ചു.
ചിരിച്ചുകൊണ്ട് ഞാനും ഉമ്മ കൊടുത്ത ശേഷം കോൾ കട്ടാക്കി.
ബാത്റൂമിൽ കേറി കുളിക്കാൻ തുടങ്ങിയതും എന്റെ ഫോൺ തുടരെത്തുടരെ റിംഗ് ആവുന്ന ശബ്ദം കേട്ടിട്ട് ഞാൻ വേഗം കുളിച്ചിറങ്ങി.
പുറത്തിറങ്ങിയതും എന്റെ ബെഡ്ഡിൽ കിടന്ന് പിന്നെയും കരയുന്ന മൊബൈലിനെ എടുത്തു നോക്കി.
ആരെന്ന് കണ്ടതും എന്റെ മനസ്സ് തുള്ളിച്ചാടി.
അഞ്ചന ചേച്ചിയുടെ വാട്സ്ആപ് കോൾ ആയിരുന്നു. പക്ഷെ എടുക്കും മുന്നെ കട്ടായി. അവളുടെ തന്നെ 3 വോയ്സ് മെസേജും ഉണ്ടായിരുന്നു.
ആദ്യം ഡ്രസിട്ട ശേഷം ചേച്ചിയുടെ വോയ്സ് മെസേജ് ഞാൻ പ്ലേ ചെയ്തു.
അവളിപ്പോള്‍ ട്രിവാന്‍ഡ്രം എയർപോർട്ടിൽ എത്തി കഴിഞ്ഞു എന്നായിരുന്നു ആദ്യത്തെ മെസേജ്.
പിന്നേ പ്രഷോബ് ചേട്ടന് മെസേജും കോളും ചെയ്തിട്ട് ഇതുവരെ മറുപടി ലഭിച്ചില്ല എന്ന് രണ്ടാമത്തെ മെസേജ്.
രാവിലെ അവളെ പിക് ചെയ്യാൻ പ്രഷോബ് ചേട്ടൻ ഉറപ്പായിട്ടും വരുമോ എന്ന ചോദ്യമായിരുന്നു മൂന്നാമത്തെ മെസേജിൽ.
ഉടനെ ചേച്ചിക്ക് ഞാൻ വീഡിയോ കോൾ ചെയ്തു. പക്ഷേ അത് കട്ട് ആക്കിയിട്ടുണ്ട് അവൾ ഓഡിയോ കോളാണ് ചെയ്തത്.
‘വിക്രം, എന്റെ ഹെഡ് സെറ്റ് ചീത്തയായി. അതാ ഓഡിയോ ചെയ്തത്.’ ചേച്ചി കാരണം പറഞ്ഞു. ‘പിന്നേ ചേട്ടൻ എന്താ എന്നെ വിളിക്കാത്തെ? റിപ്ലൈ മെസേജും വന്നില്ല!’ അവള്‍ വിഷമിച്ചു.
