ഞാൻ മറിയ തോമസിനെ വിളിച്ച് നിർദ്ദേശങ്ങൾ കൊടുത്ത ശേഷം കിച്ചനിൽ പോയി കോഫീ ഉണ്ടാക്കി.
ശേഷം പ്രഷോബ് ചേട്ടനെ വിളിച്ചതും ആദ്യ റിംഗിൽ തന്നെ അയാൾ എടുത്തു.
‘വിക്രം, എയർപോർട്ടിൽ ഞാൻ പോയോ ഇല്ലയോ എന്നറിയാന്‍ അല്ലേടാ നി വിളിച്ചത്?’ അയാൾ ഒരു ചിരിയോടെ ചോദിച്ചു. ‘എടാ, പിന്നേ ഞാൻ നിന്‍റെ ഫ്ലാറ്റിന്‍റെ മുന്നിലുണ്ട്, വാതിൽ തുറക്ക്.’
അത് കേട്ടതും എനിക്ക് വെപ്രാളമായി. അഞ്ചന ചേച്ചിയും കൂടെ ഉണ്ടെന്ന് ഞാൻ ഊഹിച്ചു.
പെട്ടന്ന് പോയി സന്തോഷത്തോടെ ഞാൻ വാതിൽ തുറന്നു.
പക്ഷേ പ്രഷോബ് ചേട്ടൻ മാത്രമാണ് പുറത്തു നിന്നിരുന്നത്, അതും ഡ്യൂട്ടിക്ക് പോകാൻ തയ്യാറായ നിലയില്‍. അയാളെ അകത്തു വിളിച്ചിട്ട് അയാൾ വന്നില്ല.
“എടാ എനിക്ക് ടൈമില്ല, അതുകൊണ്ട് ഞാൻ പെട്ടന്ന് പറയാം. ക്ഷീണം കാരണം അഞ്ചന ഉറങ്ങുവ. ഒരുപാട് ജോലി ഉള്ളത് കൊണ്ട് എനിക്ക് ലീവെടുക്കാനും കഴിയില്ല. കൂടാതെ, ഇന്ന് വൈകിട്ട് പുതിയ ക്വാളിറ്റി മാനേജരേ വെൽക്കം ചെയ്യുന്ന പാർട്ടിയുമുണ്ട്. അതുകൊണ്ട് അഞ്ചനയ്ക്ക് വേണ്ടതെല്ലാം നീ വേണം നോക്കി ചെയ്യാൻ.” അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
എന്നെ ഏല്പിച്ച ജോലി കേട്ട് എനിക്ക് സന്തോഷം തോന്നിയെങ്കിലും, ഒരല്‍പ്പം നിരാശയുമുണ്ടായി.
“അത് ചേട്ടാ, ഇന്ന് കുറച്ചു തിരക്കുള്ള ദിവസമ. എനിക്ക് —”
“എന്റെ മോനെ വിക്രം, അതൊന്നും പറഞ്ഞ് നി ഒഴിയാത്ത, നിന്‍റെ സ്വന്തം കമ്പനിയിൽ നീ പറയുന്നതാണ് നിയമം, നീ വിചാരിച്ചാൽ നിനക്ക് എല്ലാം സാധിക്കും. പക്ഷേ എനിക്ക് അങ്ങനെയല്ല, കമ്പനി റൂൾസ് ഫോളോ ചെയ്യണം. അല്ലാതെ തന്നെ എക്സ്ട്രാ ലീവെടുത്തതിന്റെ പേരില്‍ ഞാൻ നോട്ടപ്പുള്ളിയ. സോ നീയെന്നെ ഹെല്പ് ചെയ്തേ പറ്റു. ഒന്നുമില്ലെങ്കിലും അവൾ നിന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേഡാ, അപ്പോ ഹെല്പ് ചെയ്.”
ഒരു നെടുവീര്‍പ്പോടെ ഞാൻ അയാളെ നോക്കി. “9 മണിക്കുള്ള ക്ലയന്‍റ് മീറ്റിംഗ് എനിക്ക് ഒഴിവാക്കാൻ കഴിയില്ല, പക്ഷേ മറ്റുള്ള കാര്യങ്ങൾ ഞാൻ റീസ്കെജുൽ ചെയ്യാം. എന്തായാലും മീറ്റിംഗ് കഴിഞ്ഞ് ചേച്ചിക്ക് വേണ്ടത് ഞാൻ നോക്കി ചെയ്യാം, പോരെ.”
“അത് മതി, വിക്രം.” അയാൾ ചിരിച്ചു. “എന്തായാലും ഫ്ലാറ്റിന്‍റെ ഒരു കീ അവള്‍ക്ക് ഞാൻ കൊടുത്തിട്ടുണ്ട്. ഒരെണ്ണം നിന്‍റെ കൈയിലും ഉണ്ടല്ലോ. നിന്‍റെ ഓഫീസിൽ പോകും മുന്നേ അവള്‍ക്ക് നി ബ്രേക്ക്ഫാസ്റ്റ് വാങ്ങി കൊടുത്തിട്ട് പോ.” അതും പറഞ്ഞ് എന്റെ തോളില്‍ മെല്ലെ തട്ടിയിട്ട് ലിഫ്റ്റ് ഉള്ള ഭാഗത്തേക്ക് അയാൾ നടന്നുപോയി.
അയാളുടെ ബോധമില്ലാത്ത കുടി കാരണവും; ഫ്ലാറ്റിൽ അയാൾ ഒറ്റക്ക് ആയത് കൊണ്ട്, അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരും അറിയുക പോലുമില്ല, അപ്പോൾ സഹായം കിട്ടാതെ അയാൾ ചത്ത് പോകും എന്ന പേടി പ്രഷോബ് ചേട്ടന് എപ്പോഴും ഉണ്ടായിരുന്നു.
അതുകൊണ്ട്, രണ്ട് ദിവസം തുടർച്ചയായി അയാളെ ഞാൻ കണ്ടില്ലെങ്കില്‍, അയാളുടെ കോൾ പോലും വന്നില്ലെങ്കിൽ, പ്രഷോബ് ചേട്ടന്‍റെ ഫ്ലാറ്റ് തുറന്ന് ഞാൻ പരിശോധിക്കണം എന്ന് അയാൾ എന്നെ ഏല്‍പ്പിച്ചിരുന്നു. അതിന് വേണ്ടിയാണ് ഒരു ചാവി അയാൾ എനിക്ക് തന്നിരുന്നത്.
ഫ്ലാറ്റിൽ ഉറങ്ങുന്ന അഞ്ചന ചേച്ചിയെ മനസ്സിൽ വിചാരിച്ചതും ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു.
തൊട്ടടുത്ത് എനിക്ക് പരിചയമുള്ള മലബാര്‍ ഹോട്ടലിൽ നിന്ന് മസാല ദോശയും വാങ്ങി പ്രഷോബ് ചേട്ടന്‍റെ ഫ്ലാറ്റ് ഞാൻ തുറന്നു.
ഫ്ലാറ്റ് തുറന്നപാടെ സിഗരറ്റ്, മദ്യം, പാക്ക് തുടങ്ങിയതിന്‍റെ നാറ്റം എന്റെ മൂക്കിനെ തുളച്ചതും ഞാൻ ഓക്കാനിച്ചു.
വര്‍ഷങ്ങളായി ഇവിടെ വന്നു പോകുന്ന എനിക്ക് പോലും ഇങ്ങനെ ആണെങ്കിൽ ഇന്നു വന്ന അഞ്ചന ചേച്ചി എങ്ങനെ സഹിക്കുന്നു.
വീടിനെ ഈ കോലത്തിൽ ആക്കിയ പ്രഷോബ് ചേട്ടനോടുള്ള ദേഷ്യം പതിന്മടങ്ങ് വര്‍ധിച്ചു.
