‘ചേച്ചി പേടിക്കാതെ, പ്രഷോബ് ചേട്ടൻ തീർച്ചയായും വരും.’ അങ്ങനെ ഞാൻ പറഞ്ഞെങ്കിലും എന്റെ മനസ്സിലും ചേച്ചിയുടെ അതെ സംശയം ഉണ്ടായിരുന്നു.
‘അദ്ദേഹം കുടിച്ചിട്ടുണ്ടോ, വിക്രം?’
‘ലേശം…’
‘ലേശം പോലും! എന്തിനാ വിക്രം എന്നോട് നുണ പറയുന്നേ, അദ്ദേഹം കുടിക്കാന്‍ തുടങ്ങിയാല്‍ ഒന്നര കുപ്പിയെങ്കിലും തീരാതെ മതിയാകില്ലെന്ന് എനിക്കുമറിയാം’ ശബ്ദം താഴ്ത്തിയാണ് അഞ്ചന ചേച്ചി അത്രയും പറഞ്ഞത്.
ചേച്ചിക്ക് എങ്ങനെ മറുപടി കൊടുക്കണം എന്നറിയാതെ കുറച്ചുനേരം ഞാൻ വെറുതെ ഇരുന്നിട്ട് അവസാനം പറഞ്ഞു,
‘ചേച്ചി ഇവിടെ എത്തുമ്പോള്‍ ചേട്ടൻ എയർപോർട്ടിൽ ഉണ്ടാവുമെന്ന് എന്നോട് ഉറപ്പിച്ചു പറഞ്ഞതാ. ചേച്ചി വിഷമിക്കേണ്ട, ചേട്ടൻ വരും.’ ഞാൻ ഉറപ്പ് കൊടുത്തു.
‘നാളെ കണ്ടറിയാം!’ ചേച്ചി നീരസപ്പെട്ടു, ‘പിന്നെ ആദ്യമായി വരുന്നത് കൊണ്ട് ഒരു ചെറിയ പേടിയും.’
‘പേടിക്കാൻ ഒന്നുമില്ലടി. എയർപോർട്ടിൽ ഒരുപാട് സ്റ്റാഫ്സ് ഉള്ളതല്ലെ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരോട് ചോദിച്ചാൽ മതി’
‘ശെരിടാ, ഞാൻ ചോദിക്കാം. പിന്നെ നാളെ ആദ്യമായി നമ്മൾ മീറ്റ് ചെയ്യാൻ പോകുന്നു, ലേ?’
അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ഉന്മേഷം തോന്നി.
‘എന്ന ബൈ ഡാ, വിക്രം. ഞാൻ വെക്കട്ടെ.’
‘ശരി.’
അവസാനം ഞങ്ങൾ കട്ടാക്കി.
കുറെ നേരം അഞ്ചനയെ ഞാൻ വിചാരിച്ച് കിടന്നു. നാളെ അവളെ നേരിട്ട് കാണാന്‍ കഴിയും എന്ന ചിന്ത എന്നെ വളരെയധികം സന്തോഷിപ്പിച്ചു.
അവളുടെ മുഖത്ത് എപ്പോഴും കാണുന്ന പുഞ്ചിരി എന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ചേച്ചിയുടെ ശബ്ദം എന്റെ കാതില്‍ കേട്ട് കൊണ്ടിരുന്നു.
ഏതു ഡ്രസ്സായിരിക്കും അവൾ ഇട്ടിരിക്കുന്നത്? ഞാൻ ആലോചിച്ചു.
ഞാൻ വീഡിയോ കോൾ ചെയ്തിട്ടുള്ളപ്പോഴെല്ലാം ടീ ഷര്‍ട്ട്, അല്ലെങ്കില്‍ ഏതെങ്കിലും ടൈപ്പ് നൈറ്റ് ഡ്രസ്സിലായിരിക്കും അവളെ ഞാൻ കണ്ടിട്ടുള്ളത്. മറ്റൊരു ഡ്രസ്സിലും അഞ്ചന ചേച്ചിയെ ഞാൻ കണ്ടിട്ടില്ല.
പ്രഷോബ് ചേട്ടന്‍റെ പക്കല്‍ അവരുടെ കല്യാണ ആല്‍ബം, വെഡ്ഡിങ് സി.ഡി പോയിട്ട് ഒരൊറ്റ ഫോട്ടോ പോലുമില്ല എന്നത് എന്നെ വളരെയേറെ അല്‍ഭുതപ്പെടുത്തിയിരുന്നു.
എന്റെ അനുജത്തിയുടെ മൊബൈലില്‍ അവർ ഒരുമിച്ച് എടുത്ത ഫോട്ടോസ് ഉണ്ടാവണം, പക്ഷേ ചേച്ചിയുടെ ഫോട്ടോ ഞാൻ ചോദിക്കുന്നത് മോശമാണ്.
അവളെ എനിക്ക് പരിചയപ്പെടുത്തി തരാൻ ഒഴികെ മറ്റൊരു സാഹചര്യങ്ങളിലും പ്രഷോബ് ചേട്ടൻ വീഡിയോ കോൾ ചെയ്യുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ഓഡിയോ കോൾ ചെയ്യുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ള, അതും 5 മിനിറ്റിലധികം നീളില്ല.
എന്തൊരു മനുഷ്യനാണ് ഇയാൾ. എനിക്ക് ശെരിക്കും വെറുപ്പു തോന്നി.
സത്യത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു കാര്യം ഉണ്ടായിരുന്നു : അവളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ താല്പര്യമില്ലാതിരുന്ന അയാളുടെ ഇപ്പോഴത്തെ മനമാറ്റം, അതാണ് എനിക്ക് മനസ്സിലാവാത്തത്.
ഒരിക്കലും അവളെ ഇങ്ങോട്ട് കൊണ്ടുവരില്ലെന്ന് പറഞ്ഞ വ്യക്തിയായിരുന്നു അയാള്‍.
ഉം, എന്തെങ്കിലും ആവട്ടെ.
അന്നേരം ഒരു വാട്സാപ് കോൾ വന്നു. നെഷിധ ആയിരുന്നു.
എടുത്തതും അവളുടെ ആകാംഷ നിറഞ്ഞ ശബ്ദം പറഞ്ഞു,
‘ഏട്ടാ, പറയാൻ മറന്നു, കുറച്ച് മീനച്ചാർ അഞ്ചന ചേച്ചിയുടെ കൈയിൽ കൊടുത്തു വിട്ടിട്ടുണ്ട്’
അതു കേട്ടതും എനിക്ക് വായിൽ വെള്ളമൂറി. അവളുടെ സ്വരത്തില്‍ ആകാംഷ നിറഞ്ഞിരുന്നതിന്‍റെ കാരണം എനിക്ക് അറിയാമായിരുന്നു.
‘മോളാണോ മീനച്ചാർ തയാറാക്കിയത്?’ ഞാൻ ചോദിച്ചു.
‘ഞാൻ തന്നെ, കഴിച്ചു നോക്കീട്ട് എങ്ങനെ ഉണ്ടായിരുന്നെന്ന് പറയണേ ഏട്ടാ’ അവൾ സന്തോഷത്തോടെ ചിരിച്ചു.
‘താങ്ക്സ് മോളെ, നി എന്ത് ഉണ്ടാക്കിയാലും അത് നന്നായിരിക്കും എന്നറിയാം, എന്തായാലും ഞാൻ കഴിച്ചിട്ട് പറയാം’
