“അയ്യോ, എന്റെ വായിൽ പെട്ടന്ന് അങ്ങനെ വന്നു പോയത! സോറി ഡീ. ഇനി എന്റെ പൂച്ച കുട്ടിയെ അങ്ങനെ വിളിക്കില്ല. പ്രോമിസ്.” അവളുടെ നെഞ്ചില്‍ കൈ വച്ച് ഞാൻ സത്യം ചെയ്തു. പക്ഷേ കൈ വച്ച സ്ഥലം എങ്ങനെയോ മാറിപ്പോയി.
ഉടനെ അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു, “അവിടെ തൊട്ടാണോ എല്ലാവരും സത്യം ചെയ്യുന്നത്, ഏഹ്?”
“ഹൃദയം അവിടെയല്ലേ ഉള്ളത്..?” നിഷ്കളങ്കനായി ഞാൻ ചോദിച്ചതും അവള്‍ പിന്നെയും ചിരിച്ചു.
എന്നിട്ട് എന്റെ കൈ പിടിച്ചു ശരിയായ സ്ഥലത്ത് വച്ചു.
“എന്റെ നിപ്പിളിൽ അല്ല, ദാ ഇവിടെയാണ് ഹൃദയം.” അവള്‍ വാത്സല്യത്തോടെ പറഞ്ഞു. “ശരി ഇരിക്ക്, നമുക്ക് കഴിക്കാം.”
അങ്ങനെ ഞങ്ങൾ കഴിച്ചിട്ട് എണീറ്റു. ഞാൻ ബെഡ്ഡെടുത്ത് ഹാളിലിട്ടിട്ട് കിടന്നതും, അവളും എന്റെ ഒരു കൈയിൽ തല വച്ച് അങ്ങോട്ട് നോക്കി കിടന്നു. എന്നിട്ട് എന്റെ ഇടതു കൈ എടുത്ത് അവള്‍ക്ക് മുകളിലുമിട്ടു. ഞാനും അവളെ അണച്ച് പിടിച്ചു കൊണ്ട് കിടന്നു.
ഒരുപാട് നേരം ഞങ്ങൾ ഒന്നുംതന്നെ സംസാരിച്ചില്ല. ഒരു ശോകമായ അന്തരീക്ഷം ഞങ്ങൾക്ക് ചുറ്റും ഉണ്ടായത് പോലത്തെ ഒരു തോന്നല്‍ എനിക്കുണ്ടായി. ചിലപ്പോ എന്റെ മനസ്സിലെ വിഷമിപ്പിക്കുന്ന ചിന്തകൾ കാരണം ആയിരിക്കാം. അവളുടെ മനസ്സും ഒന്ന് കലങ്ങി ഇരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.
“എഡി പൂച്ച കുട്ടി..?”
ഞാൻ വിളിച്ചതും എന്റെ കൈയിൽ പതിയെ നുള്ളീട്ട് അവള്‍ വിളികേട്ടു.
“ഒരു കാര്യം ചോദിച്ചാൽ മറുപടി തരുമോ..?” ഞാൻ അല്‍പ്പം മടിച്ചു കൊണ്ടാണ് ചോദിച്ചത്.
“ഊം, ചോദിക്ക്.”
“പിണങ്ങരുത്…!”
“എപ്പോഴും ഇങ്ങനത്തെ നിന്റെ മുഖവുര എന്നെ ഭയപ്പെടുത്തിയിട്ടാണുള്ളത്. ഇപ്പോഴും അതിന് മാറ്റം ഉണ്ടാവില്ല എന്ന് തോന്നുന്നു ഡാ..” അവള്‍ ചെറുതായി വിറച്ചു കൊണ്ടാണ് പറഞ്ഞത്.
എനിക്ക് നല്ലതുപോലെ സങ്കടം വന്നു. എനിക്ക് അടക്കാനും കഴിഞ്ഞില്ല. അവസാനം ഉള്ളില്‍ നിന്നുയർന്ന തേങ്ങലിനെ എങ്ങനെയോ ഒന്ന് ചുമച്ച് ഒതുക്കി.
എന്നിട്ട് മിണ്ടാതെ കിടന്നു.
“എന്തേ, ചോദിക്കുന്നില്ല..!?” കുറെ കഴിഞ്ഞ് എന്റെ കൈയിൽ തടവി കൊണ്ടവൾ ചോദിച്ചു.
“വേണ്ടടി… എനിക്കൊന്നും ചോദിക്കാനില്ല.”
ഉടനെ അവള്‍ക്ക് വിഷമമായി.
“ഞാൻ പിണങ്ങില്ല, മോനു.. എന്നെ വെറുതെ ഇങ്ങനെ ടെൻഷൻ ആക്കാതെ കാര്യം പറയ്, പ്ലീസ്.” അവള്‍ കേണു.
പെട്ടന്ന് എന്റെ മനസ്സിനെ ദൃഢമാക്കി കൊണ്ട് ഞാൻ ചോദിച്ചു, “എന്നെങ്കിലും ഒരു ദിവസം… അത് എത്ര തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും…… പ്രഷോബ് ചേട്ടനെ വേണ്ടെന്ന് വയ്ക്കുകയാണെങ്കിൽ എന്നെ നി ഭർത്താവായി സ്വീകരിക്കുമോ?”
അവളുടെ മറുപടിക്ക് വേണ്ടി ഒരുപാട് നേരം ഞാൻ കാത്തിരുന്നു. പക്ഷേ അവള്‍ മറുപടി തന്നില്ല.
ഓരോ സെക്കന്‍ഡ് കഴിയുന്തോറും ഉള്ളിലെ ദുഃഖം വര്‍ധിച്ചു കൊണ്ടിരുന്നു. ആ ദുഃഖം വേദനയായും, ആ വേദന നിരാശയായും മാറി. അവസാനം ആ നിരാശ എന്റെ കണ്ണുനീരായി എന്റെ കണ്ണില്‍ നിറഞ്ഞതും കണ്ണുകളെ ഞാൻ ഇറുക്കി അടച്ചു.
“അഞ്ചന..?” ഉയർന്നു വന്ന ചെറിയൊരു തേങ്ങലിനെ അടിച്ചമർത്തി കൊണ്ട് ഞാൻ വിളിച്ചു.
പക്ഷേ അപ്പോഴും അവൾ അനങ്ങാതെ കിടന്നു.
“എഡി പൂച്ച കുട്ടി…?!” ഞാൻ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു.
“എനിക്ക് ഉറക്കം വരുന്നടാ.., തണുക്കുന്നുമുണ്ട്. ആ ബ്ലാങ്കറ്റ് എടുത്ത് മൂടി തരുമോ..?” അവള്‍ കരച്ചിലിനെ അടക്കി പിടിച്ചു കൊണ്ട് സംസാരിച്ചത് ഞാൻ മനസ്സിലാക്കി.
ഇനിയും എന്തെങ്കിലും പറഞ്ഞ് അവളെ കരയിക്കാൻ മനസ്സ് വരാത്തത് കൊണ്ട് ഞാൻ ബ്ലാങ്കറ്റ് എടുത്ത് അവള്‍ക്ക് മാത്രമായി മൂടി കൊടുത്തിട്ട് അവളില്‍ നിന്ന് നീങ്ങി മലര്‍ന്നു കിടന്നു.
കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവത്തെ ഞാൻ ഓര്‍ത്തു നോക്കി. അഞ്ചന മാത്രം ആ സമയം എന്റെ ഫ്ലാറ്റിന്‍റെ വാതിലിനെ തുറക്കാന്‍ ശ്രമിച്ചില്ലായിരുന്നു വെങ്കിൽ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു..?!
അതെല്ലാം ഓര്‍ത്ത് ഞാൻ നടുങ്ങി. ഇനിയും അതുപോലെ സംഭവിക്കുമോ എന്ന ഭയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അവൾ എന്നെ ഒഴിവാക്കി എന്ന് തോന്നിയത് കൊണ്ടാണോ ആ സമയം എനിക്കങ്ങനെ സംഭവിച്ചത്..? എനിക്കൊന്നും മനസ്സിലായില്ല.
അവളെ ഒരു ദിവസം പോലും എനിക്ക് കാണാതിരിക്കാൻ കഴിയില്ല. ഒരു ദിവസം പോലും അവളോട് സംസാരിച്ചില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന പേടിയും എനിക്കുണ്ടായിരുന്നു.
“വിക്രം…?” അഞ്ചന പെട്ടന്ന് ഇങ്ങോട്ട് തിരിഞ്ഞ് കിടന്നിട്ട് വിഷമത്തോടെ വിളിച്ചു.
“എന്തേ…?” എന്റെ വിഷമത്തെ മറച്ച് കൊണ്ട് ഞാനും വിളി കേട്ടു.
“നിന്റെ ശരീരത്തിന്‍റെ ചൂടും പേറി നിന്റെ നെഞ്ചില്‍ ഞാൻ കിടന്നോട്ടേ..?” ബ്ലാങ്കറ്റിന്റെ ഒരറ്റം ഉയർത്തി കൊണ്ട് അവള്‍ കെഞ്ചി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ചുണ്ടുകള്‍ വിതുമ്പി കൊണ്ടിരുന്നു.. ശരീരം വിറയ്ക്കുകയായിരുന്നു.
ഒന്നും മിണ്ടാതെ ഞാൻ ആ ബ്ലാങ്കറ്റിനുള്ളിൽ നുഴഞ്ഞു കേറി മലര്‍ന്നു കിടന്നതും, അവളെന്റെ മുകളില്‍ കിടന്നു. ശേഷം ബ്ലാങ്കറ്റ് കൊണ്ട് ഞങ്ങളെ കഴുത്ത് വരെ അവള്‍ പുതപ്പിച്ചു.
“നമ്മുടെ ശരീരം തമ്മില്‍ നേരിട്ട് സ്പര്‍ശിക്കുന്നില്ല കണ്ണാ…” അവള്‍ കരയും പോലെ പറഞ്ഞു. “ഈ ഡ്രസ് നമുക്ക് വേണ്ടടാ. ഇതൊക്കെ ഊരി കള.. പ്ലീസ്..”
ഉടനെ കിടന്നുകൊണ്ട് തന്നെ ഞങ്ങളുടെ ഡ്രസ്സിനെ എല്ലാം ഊരിയെടുത്ത് ബ്ലാങ്കറ്റിന്റെ പുറത്തേക്ക് ഞാൻ കളഞ്ഞു.
അവളുടെ മുഖത്തെ എന്റെ ഇടനെഞ്ചില്‍ ആണ് വച്ചു കിടന്നത്. ദുഃഖവും വേദനയും കാരണം എന്റെ ഹൃദയത്തിന്‍റെ താളം തെറ്റിയ ശബ്ദം തീർച്ചയായും അവള്‍ക്ക് കേട്ടും അനുഭവപ്പെട്ടും കാണണം.
എന്റെ വേദനയും ദുഃഖവും മനസ്സിലാക്കിയ പോലെ അവള്‍ എന്റെ ഇടനെഞ്ചിൽ മുത്തി, എന്റെ ഹൃദയത്തെ ശാന്തമാക്കാൻ എന്നപോലെ.
പക്ഷേ എന്റെ ദുഃഖം കൂടുകയാണ് ചെയ്തത്. എന്റെ ഹൃദയം എന്റെ നെഞ്ചിനെ ഇടിച്ചു പൊളിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
എന്റെ ഹൃദയം മുന്‍പത്തേക്കാൾ വേഗത്തിൽ ഇടിക്കാൻ തുടങ്ങിയതും അഞ്ചന എന്റെ നെഞ്ചില്‍ മുഖം അമർത്തി കരയാന്‍ തുടങ്ങി.
“എന്റെ ചക്കര എന്തിനാ കരയുന്നത്…?” മുടിയില്‍ തഴുകി കൊണ്ട് ഞാൻ ചോദിച്ചതും അവള്‍ മുകളിലോട്ട് നീങ്ങി എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കരഞ്ഞു.
“ഞാൻ പറയുന്നത് അനുസരിക്ക്, വിക്രം. എനിക്ക് വേണ്ടി നിന്റെ ജീവിതത്തെ നി നശിപ്പിക്കരുത്. എപ്പോഴൊക്കെ വേണമെങ്കിലും എന്റെ ശരീരത്തെ മാത്രമേ നിനക്ക് തരാന്‍ കഴിയൂ.. എന്റെ മനസ്സും ഹൃദയവും നിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കും… നിന്നെ മാത്രം ഞാൻ എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കും. പക്ഷേ അയാളെ ഒഴിവാക്കാൻ എനിക്ക് കഴിയില്ലഡാ. നമ്മുടെ ഒരുമിച്ചുള്ള ഒരു ജീവിതവും നമുക്ക് സാധ്യമല്ല.” അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.