നാലാം സെമസ്ററില്‍ ഞങ്ങളുടെ ഫോണ്‍ സംഭാഷണവും ലൈബ്രറിയിലെ ഉമ്മ വെപ്പും നിര്‍ബാധം തുടര്‍ന്നു. മൂന്നാം സെമസ്റര്‍ മുതല്‍ ഓരോ ബ്രാഞ്ചിനും വേറെ വേറെ വിഷയങ്ങള്‍ ആയത് കൊണ്ട് ഒരുമിച്ചുള്ള പഠിത്തം നടന്നില്ല, പക്ഷെ ഉമ്മ വെപ്പുമാത്രം നിര്‍ബാധം നടന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾ ലൈബ്രറിയിൽ ഇരിക്കുമ്പോൾ ഞാൻ ഒരു പുസ്തകത്തിനു കൈ നീട്ടിയപ്പോൾ എന്റെ കൈയുടെ മുട്ട് ലെച്ചുവിന്റെ ഉയർന്ന മാറിടത്തിന്മേൽ അമർന്നു. വീട്ടിലെ കുഷ്യൻ തലയണയിൽ കൈമുട്ട് വെച്ച ഒരു ഫീൽ. എന്റെ കൈമുട്ട് എവിടെ ആണ് തട്ടിയത് എന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ ലെച്ചുവിനോട് സോറി പറഞ്ഞു. ലെച്ചു ഒരു ഭാവബേധവും കാണിക്കാതെ എന്റെ കൈയിനെ അവളുടെ കൈകളിൽ കോർത്തു പിടിച്ചിരുന്നു. അത് കഴിഞ്ഞു ഞാന്‍ അത്യാവശ്യം ലെച്ചുവിന്റെ മുലയെല്ലാം തപ്പി നോക്കുമായിരുന്നു. അവള്‍ക്കും അതില്‍ യാതൊരുവിധ എതിര്‍പ്പും ഇല്ലായിരുന്നു.
മൂന്നാം വര്ഷം അഞ്ചാം സെമസ്ററില്‍ ഞങ്ങളുടെ ബന്ധത്തിന്റെ കണ്ണികള്‍ അകന്നു മാറാന്‍ തുടങ്ങിയിരുന്നു. വെളുത്തതെല്ലാം പാല്‍ എന്ന് വിചാരിച്ചിരുന്ന എനിക്ക് ആ സൂചനകളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഞാന്‍ എന്നെക്കാളും മേലെ ലെച്ചുവിനെ എന്റെ ജീവിതത്തില്‍ പ്രതിഷ്ടിച്ചു. ആദ്യമൊക്കെ രാത്രിയില്‍ ഞാന്‍ ഫോണ്‍ ചെയുമ്പോള്‍ ലെച്ചുവിന്റെ ഫോണ്‍ ബിസി ആകുമായിരുന്നു. അരമുക്കാല്‍ മണികൂര്‍ നേരം കഴിഞ്ഞേ എനിക്ക് പിന്നെ അവളെ ഫോണില്‍ കിട്ടുമായിരുന്നുള്ളൂ. ചോദിച്ചാല്‍ എന്തെങ്കിലും കസിന്റെയോ ആന്റിയുടെയോ പേര് പറയും. സംശയരോഗി അല്ലാത്ത ഞാന്‍ അവള്‍ പറഞ്ഞ നുണകള്‍ എല്ലാം വിശ്വസിച്ചു.
ആറാം സെമസ്റര്‍ ആയപ്പോഴേക്കും രാത്രിയില്‍ ഉള്ള അവളുടെ ഫോണ്‍ വിളികളുടെ ദൈര്‍ഘ്യം കൂടി കൂടി വരികയായിരുന്നു. ഞാന്‍ വിളിച്ചാലും സമയം വൈകി എന്ന് പറഞ്ഞു അധികം സംസാരിക്കാതെ വെക്കുമായിരുന്നു. വീട്ടില്‍ സംശയം ഉണ്ട് എന്ന്‍ പറഞ്ഞു അവള്‍ ലൈബ്രറിയിലേക്കുള്ള വരവും നിര്‍ത്തി. കോളേജില്‍ ലൈബ്രറിയില്‍ അല്ലാതെ പുറത്ത് നിന്നും കാണാന്‍ ശ്രമിക്കരുത് എന്ന്‍ ലെച്ചുവിന്റെ അപേക്ഷ ഉള്ളത് കാരണം ഞാന്‍ വേറെ എവിടെ നിന്നും അവളെ കാണാന്‍ ഒട്ടും ശ്രമിച്ചതും ഇല്ല. എല്ലാം അറിയുന്ന എന്റെ റൂം മേറ്റ് മനോജ് എന്റെ മനസ്സിലേക്ക് കുറച്ചു ബുദ്ധി ഉപദേശിച്ചു തരാന്‍ ശ്രമിച്ചെങ്കിലും ലെച്ചുവും ആയുള്ള പ്രേമത്തില്‍ മുങ്ങിയ ഞാന്‍ അതിനെയെല്ലാം പാടെ നിരാകരിച്ചു.
ഒരു ദിവസം കോളേജ് ഗ്രൌണ്ടിന്റെ അവിടെ വെച്ചു ഞാന്‍ ലെച്ചുവിനോട് സംസാരിക്കാന്‍ ശ്രമിച്ചു. അവള്‍ പേടിയോടെ അന്ന് എന്നോട് ഫോണ്‍ വിളിക്കാം എന്ന് പറഞ്ഞു കൊണ്ടോടി. അന്ന്‍ രാത്രി പത്തു മണിക്ക് അതിനു മുന്‍പുള്ള ദിവസങ്ങളില്‍ എല്ലാം ബിസി ആയിരുന്ന ലെച്ചുവിന്റെ ഫോണ്‍ മണി അടിച്ചു.എന്റെ ഫോണ്‍ കാത്തിരുന്ന പോലെ തന്നെ അത് ആദ്യത്തെ മണി അടിക്കുവാന്‍ തുടങ്ങുന്നതിന്റെ മുന്‍പേ തന്നെ എടുത്തു.
ഞാന്‍ ഹലോ എന്ന് പറയുന്നതിന് മുന്പ് തന്നെ ലെച്ചു സംസാരിക്കാന്‍ ആരംഭിച്ചു.
“അജു നീ എന്തു പണിയാണ് ഈ കാട്ടിയെ. അച്ഛനും അമ്മയ്ക്കും ഇപ്പോഴേ ഡൌട്ട് ഉണ്ട്. അവര്‍ അറിഞ്ഞാല്‍ എന്റെ പഠിത്തം നിര്‍ത്തി കെട്ടിച്ചു വിടും. അച്ഛന്‍ അത്രയും സ്ട്രിക്ക്ട്ട് ആണ് എന്ന്‍ നിനക്ക് അറിയില്ലേ. പിന്നെ എന്തിനാ ഈ ബുദ്ധിമോശം കാണിച്ചത്.”
“ലെച്ചു നീ ഇത്രയും ദിവസം എന്നോട് സംസാരിക്കാതേ ഇരുന്നത് കാരണം എനിക്ക് എന്തോ തോന്നി.” എന്റെ വിക്കിവിക്കിയുള്ള മറുപടി കേട്ടു ലെച്ചു പിന്നെ ഒന്നും പറഞ്ഞില്ല. അന്ന്‍ വളരെ കാലത്തിനു ശേഷം ഞാനും ലെച്ചുവും ആയി വളരെ നേരം സംസാരിച്ചു. ലെച്ചുവും ആയുള്ള ദീര്‍ഘനേരത്തെ സംസാരം എന്റെ എല്ലാ ടെന്‍ഷനും സ്ട്രെസ്സും ദൂരെ എറിഞ്ഞു. ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കിയ എന്റെ റൂം മേറ്റ് മനോജിനെ പുച്ചത്തോടെ ഒരു നോട്ടം നോക്കി ഞാന്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.
അന്നത്തെ ദിവസം കഴിഞ്ഞു പിന്നെ ഞാനും ലെച്ചുവും തമ്മിലുള്ള ബന്ധം തഥൈവ.അവളുടെ ഫോണുകള്‍ രാത്രി കാലങ്ങളില്‍ ബിസി ആയി കൊണ്ടേ ഇരുന്നു. ഇടക്ക് ഒരു ദിവസം അവള്‍ എന്നോട് സംസാരിക്കുമായിരുന്നു. ആ ഒരു ദിവസത്തിന്റെ ഊര്‍ജത്തില്‍ ഞാന്‍ ഭയങ്കര ഹാപ്പി ആയിരുന്നു.
ആറാം സെമസ്ററും അവസാനിച്ചു. ഞാന്‍ നാട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ ആണ് അറിയുന്നത് അളിയന് അമേരിക്കയില്‍ ദീര്‍ഘകാലം നില്‍ക്കാനുള്ള പ്രൊജക്റ്റ് ശരിയായി. അത് കൊണ്ട് ചേച്ചിയും അളിയനും കൂടി അങ്ങോട്ടേക്ക് പോകുകയാണ് എന്ന്. സന്തോഷത്തിന്റെ നാളുകള്‍ ആയിരുന്നു പിന്നീട് അങ്ങോട്ട്. ലെച്ചുവുമായി ഉള്ള ഫോണ്‍ വിളികള്‍ മുറക്ക് നടക്കുന്നുണ്ടായിരുന്നു. ചേച്ചിയും അളിയനും കൂടി ബാംഗ്ലൂരിലേക്ക് തിരിച്ചു പോയപ്പോള്‍ പിന്നെ വീട്ടില്‍ നില്ക്കാന്‍ തോന്നിയില്ല. കോളേജ് തുറക്കാന്‍ ഇനി രണ്ടു ദിവസം കൂടി സമയമുണ്ട്. സാധാരണ കോളേജ് തുറക്കുന്ന അന്ന്‍ രാവിലെ ആണ് ഞാന്‍ വീട്ടില്‍ നിന്നും കോളേജിലേക്ക് പുറപ്പെടാറ്. ചേച്ചി പോയത് കൊണ്ട് എനിക്ക് വീട്ടില്‍ നില്ക്കാന്‍ മൂഡ് ഇല്ലായിരുന്നു.
ടൌണില്‍ ട്രെയിന്‍ ഇറങ്ങി, കോളേജിന്‍റെ അവിടെക്കുള്ള ബസ് കാത്തു നില്‍കുമ്പോള്‍ ആണ് തൊട്ടു മുന്നില്‍ ഉള്ള തിയറ്ററില്‍ നിന്നും ഒരു പരിചിത മുഖം വരുന്നത് കണ്ടത്. അവളുടെ കൂടെ ഇറങ്ങി വരുന്ന ആളിനെ കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം അമ്പരന്നു. ഞങ്ങളുടെ കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും സര്‍വോപരി അലമ്പനും ആയ വിപിന്‍റെ കൂടെ ആണ് അവള്‍ തിയറ്ററില്‍ നിന്നും പുറത്ത് വരുന്നത് കണ്ടത്. ആളില്ലാത്ത തിയറ്ററില്‍ നിന്നും വിപിന്‍റെ കൂടെ ലെച്ചു പുറത്ത് വരുന്നത് കണ്ടത് എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആയിരുന്നു.
അന്ന്‍ രാത്രി സ്ഥിരം സമയത്ത് ഞാന്‍ അവളെ ഫോണ്‍ ചെയ്തു.പതിവ് പോലെ നമ്പര്‍ ബിസി. സാധാരണ മിണ്ടാതെ എന്റെ കാര്യം നോക്കി പോകുന്ന ഞാന്‍ അന്ന് പകല്‍ കണ്ട കാഴ്ചയുടെ അസ്വസ്ഥത കാരണം പിന്നെയും വിളിച്ചു. ഒരു ഫോണ്‍ മുഴുവന്‍ രിങ്ങും കഴിഞ്ഞു നില്‍ക്കുമ്പോള്‍ അടുത്തത് എന്നാ നിലക്ക് തുടര്‍ന്നു വിളിച്ചുകൊണ്ടേ ഇരുന്നു. പത്ത് മിനുറ്റ് കൊണ്ട് ഒരമ്പത് മിസ്സ്ഡ് കാള്‍ ആയപ്പോള്‍ അവള്‍ എന്റെ കാള്‍ എടുത്തു.
“എന്താ അജു ഇങ്ങനെ….”
“നീയും മെക്കിലെ വിപിയും തമ്മിലെന്താ?” അവളെ മുഴുവന്‍ ആക്കാന്‍ സമ്മതിക്കാതെ ഞാന്‍ ചോദിച്ചു. ഇന്നലെ നിങ്ങള്‍ തിയറ്ററിനു ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു.”
“എടാ നിന്നക്കറിയില്ലേ വിപി ഞങ്ങളുടെ ഫാമിലി ഫ്രണ്ടിന്‍റെ മകന്‍ ആണ്. ഇന്നലെ ടൌണില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അപ്പോള്‍ ഒരു സിനിമ കാണാന്‍ കയറി. എന്റെ ഫാമിലിയും കൂടെ ഉണ്ടായിരുന്നു.”