അത്രമേൽ സ്നേഹിക്കയാൽ – 1

പ്രേമേട്ടന്റെ കൂടെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആണ് പുള്ളി സോഫ്റ്റ്‌വെയര്‍ ടെക്നോളജിയുടെ കാര്യത്തില്‍ ഒരു സഞ്ചരിക്കുന്ന എന്സൈക്ലോപെഡിയ ആണ് എന്ന് മനസ്സിലായത്. പുള്ളി എന്നെ ശരിക്കും പഠിപ്പിച്ചു. മൂന്ന്‍ മാസം ഞാന്‍ കുറെ കാര്യങ്ങള്‍ പഠിക്കുക ആയിരുന്നു. അപ്പോഴേക്കും എന്റെ സപ്ലി പരീക്ഷയുടെ സമയമായി. പക്ഷെ ഇത്തവണ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്റ് ആയിരുന്നു. പരീക്ഷ എല്ലാം അടിപൊളി ആയി എഴുതി ഞാന്‍ തിരിച്ചു പ്രേമേട്ടന്റെ അടുത്തേക്ക് ചെന്നപ്പോള്‍ പുള്ളി എനിക്ക് ആദ്യത്തെ പ്രൊജക്റ്റ്‌ ശരി ആക്കി വെച്ചിട്ടുണ്ടായിരുന്നു.

ചെന്നൈയില്‍ ഉള്ള ഒരു കമ്പനിയുടെ പ്രൊജക്റ്റ്‌ ആയിരുന്നു. പ്രൊജക്റ്റിന്‍റെ ഭാഗമായി ചെന്നൈയില്‍ കുറച്ചു ദിവസം നില്‍ക്കേണ്ടി വന്നു. പക്ഷെ സംഭവം കൊള്ളാം. പക്ഷെ എന്നെ അമ്പരിപ്പിച്ചത് പ്രൊജക്റ്റ്‌ കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രേമേട്ടന്‍ എന്റെ ശമ്പളം തന്നപ്പോള്‍ ആണ്. ഏകദേശം ഒന്നര ലക്ഷം രൂപയോളം പുള്ളി എന്റെ അകൌണ്ടില്‍ ഇട്ടിരുന്നു. ആ പ്രൊജക്റ്റിന്‍റെ പേയ്മെന്റില്‍ സിംഹഭാഗവും പുള്ളി എനിക്ക് തന്നു. പിന്നെ പുള്ളിയുടെ കൂടെ ഉള്ള ജീവിതം അടിപൊളി ആയിരുന്നു. പ്രൊജക്റ്റ്‌ ആയി പല നഗരങ്ങള്‍ ഒരു മൂന്നാല് മാസം കഴിയുമ്പോള്‍ ഒരു ബള്‍ക്ക് പേയ്മെന്റ്റ്‌. സന്തോഷത്തിന്റെ നാളുകള്‍ വീണ്ടും വന്നു.

ഇതിനിടയില്‍ ആണ് ഞാന്‍ പ്രേമ്ട്ടന്റെ പഴയ കാര്യങ്ങള്‍ അറിയുന്നത്. പുള്ളി ഒരു പെണ്ണിനെ പണ്ട് പ്രേമിച്ചു കല്യാണം കഴിച്ചത് ആണ് എന്നും അവള്‍ മറ്റൊരു ആളുടെ കൂടെ ഒളിച്ചോടി പോയി പിന്നെ അത് ഡൈവോഴ്‌സ് ആയി എന്ന് മറ്റും. ആ ബന്ധത്തില്‍ കുട്ടികള്‍ ഒന്നും ഉണ്ടായില്ല എന്നും. പിന്നെ പുള്ളി നാട്ടില്‍ സെറ്റില്‍ ചെയ്തപ്പോള്‍ അകന്ന ബന്ധത്തില്‍ ഉണ്ടായിരുന്ന, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഒരു പാവം സ്ത്രീയെ വിവാഹം കഴിക്കുക ആയിരുന്നു എന്നും.

ഇത് കൊണ്ടായിരിക്കും പ്രേമെട്ടന്എന്റെ അവസ്ഥ പെട്ടന്ന്‍ മനസ്സിലായത്.എനിക്ക് ഉള്ളില്‍ പുള്ളിയോട് ഒരു എക്സ്ട്രാ ബഹുമാനം എല്ലാം തോന്നി. ഭാര്യ ഒളിച്ചോടി പോയിട്ടും ഒരു കൂസലും ഇല്ലാതെ പുള്ളി അടിപൊളി ആയി ജീവിക്കുന്നിലെ. ചേച്ചി പറഞ്ഞപ്പോലെ കമ്മല്‍ ഇട്ടവളെയും കൊണ്ട്. ഞാനാണെങ്കിൽ ഒരു പെണ്ണ് തേച്ചിട്ട്‌ പോയത് കൊണ്ട് ജീവിതം തന്നെ തുലച്ചു നിൽക്കുന്നു.
കാലം മുന്നോട്ടേക്ക് തന്നെ ഒഴുകി കൊണ്ടിരുന്നു. എന്റെ കോഴ്സ് കഴിഞ്ഞു ഏറ്റവും ആദ്യത്തെ ചാൻസിൽ തന്നെ ഞാൻ പേപ്പർ എല്ലാം എഴുതി എടുത്തിരുന്നു. ഞാൻ പ്രേമെട്ടന്റെ കൂടെ കൂടി ഇപ്പൊൾ ഒരു വർഷം കഴിഞ്ഞിരുന്നു. അന്ന് ഞാൻ എന്നെ ഏൽപ്പിച്ച പ്രോജക്ടിന്റെ അവസാന റിപ്പോർട്ട് ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്ന നേരത്ത് പ്രേമെട്ടൻ കയറി വന്നു. എന്നോടായി പറഞ്ഞു.

“അർജുൻ തനിക്ക് ഇപ്പോൾ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിക്ക്‌ ചേരാന്‍ മാത്രം ഉള്ള എക്സ്പീരിയന്‍സ് ആയി. ഇനി ഒരു റെസ്യൂം ഉണ്ടാക്കു. നാളെ എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട്. അവരുടെ കമ്പനിയില്‍ ഒരു ഒഴിവു ഉണ്ട്. നീ നാളെ റെസ്യൂം ആയി വീട്ടിലേക്ക് വരു.”

“എനിക്ക് ഇപ്പോള്‍ എന്തിനാ വേറെ ജോലി. ഞാന്‍ ഇവിടെ ഹാപ്പിയാണ്.”

“അങ്ങനെ അല്ല അര്‍ജുന്‍. ഞാന്‍ എന്റെ ടെക്നോളജി ഫീല്‍ഡ് ആയി ഉള്ള ടച്ച്‌ പോകാതിരിക്കാന്‍ എന്റെ ലീഷ്യര്‍ ടൈമില്‍ ചെയ്യാന്‍ ഉള്ള പ്രൊജക്റ്റ്‌ മാത്രമേ എടുക്കാറുള്ളൂ. നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ പറഞ്ഞത് കൊണ്ട് നിങ്ങളെ കുറച് കാലം നിര്‍ത്തി എന്നെ ഉള്ളൂ. നിങ്ങള്‍ ഒരു ജോലിക്ക് കയറി അവിടെ ഒരു കരിയര്‍ ഉണ്ടാക്കണം. ഫ്രീലാന്‍സ് കണ്സല്‍ട്ടിംഗ് ഒരിക്കലും ഒരു കരിയര്‍ അല്ല.”

എനിക്ക് പ്രേമേട്ടനെ വിട്ടു പോകുന്നതില്‍ സങ്കടം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ ജോലി സ്ഥിരതയും കരിയര്‍ ഒരു വലിയ കാര്യം തന്നെ ആയിരുന്നു. ഞാന്‍ റെസ്യൂം ഉണ്ടാക്കുന്ന ജോലി തുടങ്ങി.

പിറ്റേ ദിവസം വൈകുന്നേരം നാല് മണി ആയപ്പോള്‍ ഞാന്‍ പ്രേമേട്ടന്റെ വീട്ടിലേക് പോയി. പ്രേമേട്ടന്റെ ഫ്രണ്ട് അപ്പോഴും എത്തിയിട്ടിലായിരുന്നു. ഞാന്‍ അവിടെ ഉമ്മറത്ത് ഉണ്ടായിരുന്ന ഒരു മാസിക മറിച്ചു കൊണ്ടിരുന്നു. സീത ചേച്ചി (പ്രേമേട്ടന്റെ ഭാര്യ) എനിക്ക് കുടിക്കാന്‍ ചായ കൊണ്ടു തന്നു. ഞാന്‍ ചായ കുടിച്ചു കൊണ്ടിരുന്നപോള്‍ ആണ് ഒരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ ടാക്സി അവിടേക്ക് കയറി വന്നത്. കാറിന്റെ ഹോണ്‍ കേട്ടപ്പോള്‍ അകത്ത് നിന്നും പ്രേമേട്ടന്‍ ഇറങ്ങി വന്നു. കാറിന്റെ ഡോര്‍ തുറന്നു ഒരു നീല ജീന്‍സ് പാന്റും നീല ഡെനിം ഷര്‍ട്ടും ധരിച്ചു കൊണ്ട് ഒരു മധ്യവയസ്ക പുറത്തിറങ്ങി. തോള്‍ ഒപ്പം മുടി മുറിച്ചിട്ടുണ്ട്. പരന്ന മുഖം. എനിക്ക് അവരെ കണ്ടപ്പോള്‍ നല്ല മുഖപരിചയം തോന്നി. അവര്‍ കാറില്‍ നിന്നും ഇറങ്ങിയ ഉടനെ ഹായ് പ്രേം എന്ന് പറഞ്ഞു കൊണ്ട് പ്രേമേട്ടനെ കെട്ടിപിടിച്ചു. എന്നിട്ട് പിന്നെ വന്ന്‍ സീത ചേച്ചിയെയും കെട്ടിപിടിച്ചു. അത് കഴിഞ്ഞു എന്നെ നോക്കി.

“അര്‍ജുന്‍ അല്ലെ. ആം ഐ റൈറ്റ്?”

ഞാന്‍ മെല്ലെ അതെ എന്ന്‍ തലയാട്ടി. അവര്‍ എന്നോടായി തുടര്‍ന്നു.

“ഞാന്‍ മാലിനി മേനോന്‍. ഞാന്‍ ഒന്ന്‍ ഫ്രെഷ് ആയി വരട്ടെ.എനിട്ട്‌ നമ്മുക്ക് സംസാരിക്കാം.”

ഞാന്‍ ഒന്നും മിണ്ടാതെ വീണ്ടും തലയാട്ടി. അവര്‍ എല്ലാവരും അകത്തേക്ക് പോയി. മാലിനി മേനോന്‍ നേരെ പ്രേമേട്ടന്റെ അമ്മയെ കാണാന്‍ അവര്‍ കിടക്കുന്ന മുറിയിലേക്ക് ആണ് പോയത്. അത് കഴിഞ്ഞു അവര്‍ ഫ്രഷ്‌ ആകാന്‍ വേണ്ടി മുകളിലേക്ക് പോയി.
ഞാന്‍ വീണ്ടും മാസികയുമായി മല്‍പിടുത്തം തുടര്‍ന്നു. അപ്പോഴേക്കും പുറത്ത് വന്ന പ്രേമെട്ടനുമായി ഞാന്‍ സംസാരം തുടര്‍ന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മാലിനി മേനോന്‍ പുറത്തേക്ക് വന്നു.ഇപ്പോള്‍ അവരുടെ കൂടെ പ്രേമേട്ടന്റെ മക്കളായ അമ്മുവും കണ്ണനും ഉണ്ടായിരുന്നു. അമ്മുവിനേയും കണ്ണനെയും സീത ചേച്ചിയെ ഏല്പിച്ചു മാലിനി മേനോന്‍ പുറത്തേക്ക് വന്നു. അവര്‍ പുറത്ത് വന്നപ്പോള്‍ അവരുടെ കൈയില്‍ ഒരു സീല്‍ പൊട്ടിക്കാത്ത ഐ പാഡ് മിനി ഉണ്ടായിരുന്നു. അത് എന്റെ നേരെ നീട്ടിയിട്ട്‌.

“ഇത് അര്‍ജുന് എന്റെ വക ഒരു ചെറിയ സമ്മാനം.”

“താങ്ക്സ് മാടം.” ഞാന്‍ ആ ഐ പാഡ് വാങ്ങി കൊണ്ട് പറഞ്ഞു.

“എന്നെ മാടം എന്നൊന്നും വിളിക്കണ്ട. കാള്‍ മി മാലിനി. അല്ലെങ്കില്‍ വേണ്ട എന്നെ ചേച്ചി എന്ന് വിളിച്ചു കൊള്ളൂ. ഓഫീസില്‍ എന്നെ കളിയാക്കി എല്ലാവരും ചേച്ചി എന്ന് വിളിക്കും. പക്ഷെ മലയാളികള്‍ വിളിക്കുമ്പോള്‍ അതില്‍ ഒരു സിന്സിയാരിറ്റി ഉണ്ട്. അത് കൊണ്ട് ചേച്ചി എന്ന്‍ വിളിച്ചു കൊള്ളൂ.”

Leave a Reply

Your email address will not be published. Required fields are marked *