അനുപല്ലവി – 3

“ദത്താ വേണ്ട…” അച്ഛൻ എതിർക്കാൻ ശ്രമിച്ചെങ്കിലും ദത്തൻ അത് കേൾക്കാതെ തന്റെ വണ്ടിയുടെ അടുത്തേക് നീങ്ങി..

പല്ലവിയും അവൻറെ പുറകെ നീങ്ങി.. പിന്നിലോട്ടു തിരിഞ്ഞു അച്ഛനെ പകയോടെ നോക്കാൻ അവൾ മറന്നില്ല..

അവൾ എന്താണ് മനസ്സിൽ ഉദ്ദേശിച്ചിരിക്കുന്നതെന്നു മനസ്സിലാവാതെ വിശ്വനാഥനും മിഴിച്ചു നോക്കി നിന്നു….
സ്റ്റാർട്ട്‌ ചെയ്ത ബുള്ളെറ്റിനു പുറകിലേക്ക് അവൾ കയറി ഇരുന്നു..രണ്ടു പേരുടെയും ഇടയിലേക്ക് അവളുടെ ഹാൻഡ് ബാഗ് എടുത്തു വെച്ചു… പരമാവധി അവൻറെ ശരീരത്തിൽ എവിടെയും സ്പർശിക്കാതെ ഇരിക്കാൻ അവൾ ശ്രദ്ധിച്ചു…

റോഡിലുള്ള ഗട്ടറുകളിൽ ദത്തൻ വണ്ടി മനഃപൂർവം ചാടിക്കുന്നതാണെന്നു പല്ലവിക്ക് തോന്നി.. ഒരോ ചാട്ടത്തിനും അവൾ അവൻറെ പുറത്തേക്കു അമരുമൊ എന്നു ഭയപ്പെട്ടു…

ഹോസ്പിറ്റലിന്റെ ഗേറ്റിനു പുറത്താണ് ബുള്ളറ്റ് നിർത്തിയതു… ബുള്ളറ്റിൽ നിന്നും ഇറങ്ങി ഒരക്ഷരം പോലും പറയാതെ ഉള്ളിലേക്കു നീങ്ങിയ പല്ലവിയെ ദത്തൻ പുറകിൽ നിന്നും വിളിച്ചു..

“എടീ പല്ലവി “…

അവൾ തിരിഞ്ഞു നോക്കി..

നീ നേരത്തെ വീട്ടിന്നു ചോദിച്ചില്ലേ ഒരാൾ മാത്രം വിചാരിച്ചാൽ കെട്ടാൻ പറ്റുമോ എന്നു…. അടുത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തി മെല്ലെയാണ് ദത്തൻ അത് ചോദിച്ചത്….അവൻറെ കെട്ടൊക്കെ വിട്ടു സ്വബോധത്തിലേക് വന്നിരുന്നു..

അതിന്റെ ബാക്കി എന്നോണം അവൻ തന്നെ തുടർന്നു

“പറ്റും .. നിന്നെ കെട്ടാൻ ഈ ദത്തൻ മാത്രം വിചാരിച്ചാൽ മതി.. ” വെല്ലുവിളിയെന്നോണം ആണ്‌ അവൻ അത് പറഞ്ഞത്

ഒരു കാൽ കൊണ്ട് ബുള്ളറ്റിന്റെ സ്റ്റാൻഡ് തട്ടിയിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി പല്ലവിയുടെ അടുത്തേക് അവൻ എത്തിയിരുന്നു

“എന്റെ ശവത്തിൽ ആയിരിക്കും നീ താലി കെട്ടുന്നത്…” കലിയോടെ പല്ലവി പറഞ്ഞു

അത് കേട്ടിട്ടും ദത്തന് കൂസലൊന്നും ഉണ്ടായിരുന്നില്ല

“ഹ ഹ… നീ എന്തൊക്കെ പറഞ്ഞാലും നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയിരിക്കും…. നീ തന്നെ സമ്മതിക്കും പല്ലവി… നിന്നെകൊണ്ട് സമ്മതിക്കാതിരിക്കാൻ പറ്റില്ല “

“എനിക്ക് ജീവനുണ്ടെങ്കിൽ നിന്റെ ആഗ്രഹം നടക്കില്ല.. ദത്താ…”

അവൾ അവൻറെ അടുത്തേക് നീങ്ങി നിന്നു പിന്നെയും തുടർന്നു
“നീയെന്താ വിചാരിച്ചേ… നിന്നെ ദത്തെട്ടാ എന്നു വിളിച്ചപ്പോ.. നിന്നെ ഇഷ്ടായിട്ടു വിളിച്ചതാണെന്നോ…അല്ലേൽ എന്റെ മനസ്സു മാറിയെന്നോ… എനിക്ക് ശ്രീലകത്തിനു പുറത്തേക് വരാൻ ഒരു വഴി… കാര്യം കാണാൻ പിടിച്ച ഒരു കഴുതയുടെ കാൽ… അത്രേ ഉള്ളു..”

ദത്തൻ പല്ല് ഞെരിക്കുന്ന ഒച്ച പല്ലവി കേട്ടു…

“കഴുവേർട മോളെ… ഇത് റോഡ് ആയി പോയി… അല്ലേൽ കാണിച്ചു താരമായിരുന്നു… “

അവളുടെ മുഖത്തേക് മുഖം അടുപ്പിച്ചു.. ഇത്രയും കൂടെ പറഞ്ഞു…

“പിന്നെ നീ ഇതും കൂടെ മനസ്സിൽ വെച്ചോ.. നിന്നെ കെട്ടാൻ പറ്റിയില്ലേൽ ഞാൻ കെട്ടാൻ പോകുന്നത് നിന്റെ അനിയത്തി നിധിയെ ആയിരിക്കും….അവൾ ഈ കയ്യിൽ പിടയുന്നത് നിന്റെ കണ്ണ് കൊണ്ട് നീ കാണേണ്ടി വരും….”

അവന്റെ കണ്ണുകളിലെ ക്രൗര്യം കൂടിയതായി അവൾക്കു തോന്നി….

അതും പറഞ്ഞു ദത്തൻ തിരിച്ചു ബുള്ളറ്റ് കറക്കി എടുത്തു വന്ന വഴിക് തന്നെ ഓടിച്ചു പോവുന്നത് അവൾ നിർന്നിമേഷ യായി നോക്കി നിന്നു…

ദത്തൻ പല്ലവിയുടെ മനസ്സിൽ കോരിയിട്ടത് ഒരു തീ തന്നെ ആയിരുന്നു…

അമ്മയുടെ തറവാട്ടിൽ നിൽക്കുമ്പോൾ ദത്തന്റെ പെരുമാറ്റം പലപ്പോളും പല്ലവിക് ഇഷ്ടം അല്ലായിരുന്നു ആവശ്യമില്ലാതെയുള്ള തട്ടലും മുട്ടലും.. പലപ്പോളും നിധിയെ അവൻറെ മുന്നിൽ പെടാതെ പൊതിഞ്ഞു കൊണ്ട് നടന്നിട്ടുണ്ട്… നിധിയോടും അവൻറെ പെരുമാറ്റം അങ്ങനെ ആയിരുന്നു… ദത്തൻ എൻജിനീറിങ് പഠിച്ചത് ബാംഗ്ലൂർ നിന്നാണ്.. അതുകൊണ്ട് വീട്ടിൽ വരുമ്പോൾ മാത്രം ശല്യം സഹിച്ചാൽ മതിയാരുന്നു… വന്നാൽ അധികം നിക്കില്ല ഒന്നോ രണ്ടോ ദിവസം മാത്രം…ബാംഗ്ലൂർ കൂട്ട് കെട്ടുകൾ ആണ് ദത്തനെ മാറ്റിയത് എന്നു എല്ലാർക്കും അറിയുന്ന കാര്യം ആണ്‌..

മനസ്സിനുള്ളിലെ പ്രകാശത്തെ കറുത്ത കാർമേഘങ്ങൾ വന്നു മൂടുന്നതും….തന്റെ ശരീരമാകെ കറുത്ത കരിമ്പടം കൊണ്ട് മൂടി അതിനു മുകളിൽ കരി നാഗങ്ങൾ ഇഴയുന്നത് പോലെയും അവൾക്കു തോന്നി…

ശ്രുതി വന്നു തട്ടി വിളിച്ചപ്പോൾ ആണ്‌.. താൻ ഹോസ്പിറ്റലിന്റെ ഗേറ്റിൽ തന്നെ നിക്കുവായിരുന്നു എന്നവൾക് മനസ്സിലായത്… ദത്തൻ പോയ വഴിയിലേക്കു നോക്കി അവൻ പറഞ്ഞ വാക്കിന്റെ ഷോക്കിൽ…

ആരാടീ ആ പോയെ… ബുള്ളറ്റിൽ…
ഓഹ് അതോ എന്റെ ഭാവി വരൻ.. അവൾ പുച്ഛത്തോടെ പറഞ്ഞു

ഡീ ശെരിക്കും..?

അവൾ മറുപടി പറഞ്ഞില്ല അവളുടെ മുഖം കണ്ടപ്പോൾ ശ്രുതിക്കും എന്തോ പന്തി കേടു തോന്നി… അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു… അങ്ങനെ അവളെ കാണാറില്ല

ശ്രുതി ഓർത്തു ഈ ഹോസ്പിറ്റൽ മുഴുവൻ പാറി പറന്നു നടക്കുന്ന ചിത്ര ശലഭം ആണവൾ.. ചിലപ്പോളൊക്കെ കുട്ടികളുടേതു പോലുള്ള കുറുമ്പും കുസൃതിയും….. ഒരിക്കൽ അവളോട്‌ സംസാരിക്കുന്ന രോഗികൾ വരെ രണ്ടാമത് വരുമ്പോൾ അവളെ അന്വേഷിക്കാതെ പോകാറില്ല… എത്രയോ പേര് വീട്ടിൽ നിന്നും പലഹാരം ഒക്കെ ഉണ്ടാക്കി അവൾക്കു കൊണ്ട് കൊടുത്തിരിക്കുന്നു… ശ്രുതി തന്നെ പലപ്പോളും അവളോട്‌ ചോദിച്ചിട്ടുണ്ട് ഇങ്ങനെ ആൾക്കാരെ എങ്ങനാ കയ്യിലെടുക്കുന്നെന്നു…

അതിനവൾ പറഞ്ഞ മറുപടി ശ്രുതി ഓർത്തു…

“തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചാൽ മതീന്ന്… തിരിച്ചു എന്തെങ്കിലും പ്രതീഷിക്കുമ്പോൾ ആണ്‌ സ്നേഹം നഷ്ടപെടുന്നതെന്നു”

പല്ലവിയുടെ കൈ പിടിച്ചു ശ്രുതി മുന്നോട്ട് നടന്നു

പല്ലവിയുടെ മുന്നിൽ തെളിഞ്ഞത് രണ്ടു മുഖങ്ങൾ ആണ്‌ അനിയത്തി നിധിയുടെയും അമ്മയുടെയും… അവരുടെ കണ്ണ് നിറയുന്നത് കാണാൻ അവൾ ഒരുക്കമല്ലായിരുന്നു…അവളുടെ മുന്നിൽ മറ്റൊരു വഴിയും തെളിയുന്നുമുണ്ടായിരുന്നില്ല..

ഹോസ്പിറ്റലിന്റെ ഗേറ്റിൽ നിന്നും എന്ട്രന്സിലേക്കുള്ള പാതയുടെ ഒരു വശത്തു ചുറ്റും തറ കെട്ടിയ ഒരു പൂമരം ഉണ്ടായിരുന്നു.. ഒരു ഗുൽമോഹർ..

ശ്രുതിയുടെ കൂടെ എൻട്രൻസിലേക് നടക്കുമ്പോൾ… താഴെ വീണു കിടന്ന ഒരു പൂ എടുത്തു അവൾ ശ്രുതി യോടായി ചോദിച്ചു

“ശ്രുതി.. ഒരോ ഗുൽമോഹർ പൂവിനും ഒരോ പ്രണയം പറയാൻ ഉണ്ടാവും എന്നു വായിച്ചിട്ടുണ്ട്…..സത്യം ആയിരിക്കുമോ..?”

അതേതെങ്കിലും ക്യാമ്പസിലെ ഗുൽമോഹറി നാവും പല്ലവി… ഇവിടുത്തു പൂക്കൾക്ക് പറയാനുള്ള കഥ ചോരയുടെയും മരുന്നിന്റെതും ആവും…

ശ്രുതിയുടെ ഉത്തരം പെട്ടെന്നായിരുന്നു..
പല്ലവി ഒന്നാലോചിച്ചിട്ടു തുടർന്നു

“അല്ല ശ്രുതി… ഈ പൂക്കൾക്കും പറയാനുള്ളത് പ്രണയം തന്നെയാണ്… ഇവിടെ വരുന്ന ഓരോരുത്തരുടെയും ജീവിതത്തോടുള്ള പ്രണയം….”

ശ്രുതി അത് കേട്ടു ഒന്ന് ചിരിച്ചു… നിന്നോട് ഞാനില്ലേ… സാഹിത്യം പറഞ്ഞു നിന്നാൽ മീര ഡോക്ടറിന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും..

Leave a Reply

Your email address will not be published. Required fields are marked *