അർത്ഥം അഭിരാമം – 1അടിപൊളി  

“അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?”

വിനയചന്ദ്രൻ ചോദിച്ചു …

അഭിരാമി നിശബ്ദയായി …

“നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ….”

” എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ….” ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു …

” നമ്മുടെ വക്കീലെങ്ങനെ …? ”

വിനയചന്ദ്രൻ ചോദിച്ചു …

” അഡ്വക്കറ്റ് രാജശേഖരൻ … ”

അഭിരാമി പറഞ്ഞു …

” അതല്ല … ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?…”

“അച്ഛന്റെ സുഹൃത്തായിരുന്നു ..”

“ഉം … ”

” എനിക്കൊന്നു കാണാൻ പറ്റുമോ ?”

” അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം ..”

“നീ ഒന്ന് വിളിച്ചു നോക്ക് … ”

അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു …

” നാലു മണി ….” മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.

“നീ അജയ് നെ വിളിക്ക് … ”

” ക്ലാസ്സിലാകും അവൻ … ”

” വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ …”

“ഉം … ” മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ് ഫോൺ എടുത്തില്ല..

“രാജീവിന്റെ ബന്ധങ്ങളും കണക്ഷൻസുമൊക്കെ കുറേ നിനക്കറിയാവുന്നതല്ലേ …”

വിനയചന്ദ്രൻ ചോദിച്ചു.

” കുറച്ചൊക്കെ … “

” നിന്നോട് പ്രതിപത്തിയുള്ള ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ …?”

“അതിലാരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത് … ”

” അപ്പോൾ നമ്മൾ ഒറ്റയ്ക്കു തന്നെ ….”

“ഉം … ”

” നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഇതിവിടെ വെച്ചു നിർത്താം ട്ടോ …”

“എനിക്ക് വിശ്വാസക്കുറവില്ല .. പക്ഷേ വിനയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല … ”

” അഭീ …. ” പറഞ്ഞുകൊണ്ട് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.

കുപ്പിയിലെ പകുതിയോളം കഴിച്ചിട്ടും വിനയേട്ടന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല …

അയാൾ തുടർന്നു …

“ജീവിതത്തിൽ പരാജയം തുടർക്കഥയായി അനുഭവിച്ചവനാ ഞാൻ … ആദ്യം നീ നഷ്ടപ്പെട്ടു. പിന്നെ ഭാര്യയെന്നു കരുതിയവൾ , പിന്നെ ജോലി, പിന്നെ മകളും … ”

അയാൾ മദ്യത്തിനു മീതെ തണുത്ത വെള്ളം പകർത്തി.

“ഓരോന്ന് ഓരോന്ന് നഷ്ടപ്പെട്ടപ്പോഴും ഞാൻ ആരോടും പറഞ്ഞില്ല … കരഞ്ഞിട്ടില്ല, എന്നു പറഞ്ഞാൽ അത് നുണയാകും … ഞാനിന്നിട്ടും ജീവനോടെ അപമാനം മാത്രം സഹിച്ച് കഴിയുന്നില്ലേ ….”

അവൾ സശ്രദ്ധം കേട്ടിരുന്നു …

” രാജീവ് നിന്നെ പിരിഞ്ഞു പോയപ്പോൾ അമ്മാവനോട് രണ്ടെണ്ണം പറയണമെന്നും എനിക്കുണ്ടായിരുന്നു .. അതും നടന്നില്ല..”

അയാൾ മദ്യം ചുണ്ടോടു ചേർത്തു …

സാവകാശം അയാളത് കഴിച്ചിറക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു …

ഗ്ലാസ്സ് തിരികെ ടീപോയിൽ വെച്ച ശേഷം അയാൾ തുടർന്നു …

” എങ്ങോട്ട് മാറി നിൽക്കണം എന്നത് നിനക്കു വിട്ടു തരുന്നു … നീ ഞാൻ പറയുന്നത് അനുസരിക്കുക … അവനെ പൂട്ടാനുള്ള വഴി ഞാൻ തെളിച്ചോളാം…”

ഉള്ളിൽ പ്രത്യാശയുടെ തിരിതെളിഞ്ഞുവെങ്കിലും വിനയേട്ടന്റെ മനസ്സിലുള്ളത് വ്യക്തമായി അറിയാത്തതിനാൽ ഒരു സംശയത്തിന്റെ നിഴൽ അവളിൽ മറഞ്ഞു നിന്നു ..

അപ്പോൾ അഭിരാമിയുടെ ഫോൺ ബല്ലടിച്ചു ..

അജയ് ആയിരുന്നു ലൈനിൽ …

” എന്താ അമ്മേ ….?” അജയ് യുടെ സ്വരം അവൾ കേട്ടു.

” നതിംഗ് അജൂ … പക്ഷേ എനിക്ക് നിന്നെ കാണണമെടാ ….”

” രണ്ടോ മൂന്നോ വീക്ക്സ് … അത് കഴിഞ്ഞാൽ ഞാൻ വരില്ലേ അമ്മേ …?”

“അത് വരെ പറ്റില്ല. നീ പറ്റുമെങ്കിൽ ഇന്നു തന്നെ ഫ്ലൈറ്റ് നോക്കണം … ”

” ഇന്നോ ….?”

“അതേ… നാളെ ഒരു സ്ഥലം വരെ പോകാനുണ്ട് … ”

” ടൂറാണോ…?” ചിരിയോടെ അജയ് ചോദിച്ചു …

” ടൂറിനാണെങ്കിലേ നീ വരുകയുള്ളോ …?”

“അതല്ല … ”

” നീ ഇന്ന് തന്നെ വരണം … ”

” കോളേജിലും ഹോസ്റ്റലിലും ഞാൻ എന്തു പറയും …?”

“അത് ഞാൻ വിളിച്ചു പറഞ്ഞോളാം…”

” എന്നാൽ ഞാൻ നോക്കട്ടെ അമ്മാ… ”

” നോക്കിയാൽ പോരാ…”

“ഉം ..” പറഞ്ഞിട്ട് അജയ് ഫോൺ വെച്ചു.

” അവൻ വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നു … ” വിനയചന്ദ്രൻ പറഞ്ഞു.

” വിചാരിച്ചത് പോലെയല്ലാന്ന് ചെന്നപ്പോഴാ മനസ്സിലായതെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞിരുന്നു … ” അഭിരാമി പറഞ്ഞു …

അജയ് ബാംഗ്ലൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ് … ആരും നിർബന്ധിച്ചിട്ടല്ല, അവന്റെ ഇഷ്ടപ്രകാരം നേഴ്സിംഗ് കോഴ്സിനു ചേർന്നതാണവൻ.

” അതായിരിക്കും അത്ര സന്തോഷം … ” വിനയചന്ദ്രൻ പറഞ്ഞു.

ഹാളിൽ അമ്മിണിയമ്മയുടെ തല കണ്ടു..

” ഭക്ഷണം കഴിച്ചാലോ വിനയേട്ടാ …?”

“കഞ്ഞിയായോ …?” വിനയചന്ദ്രൻ കസേരയിൽ നിന്നും നിവർന്നു …

” എന്താ കഞ്ഞി മതി എന്ന് പറഞ്ഞത് …?”

അഭിരാമി ചോദിച്ചു …

” കുറേയായി കഞ്ഞി കുടിച്ചിട്ട് … മാത്രമല്ല, കഞ്ഞി മാത്രമേ ഇപ്പോൾ തൊണ്ടയിലൂടെ ഇറങ്ങൂ…”

ചെറിയ ചിരിയോടെ വിനയചന്ദ്രൻ പറഞ്ഞു …

ഭക്ഷണ ശേഷം ഹാളിലെ സെറ്റിയിൽ കിടന്ന് വിനയചന്ദ്രൻ മയങ്ങി .

ആ സമയം കൊണ്ട് അഭിരാമി അജയ് യുടെ കോളേജിലേക്കും ഹോസ്റ്റലിലേക്കും വിളിച്ച് കാര്യം പറഞ്ഞു..

ആ സമയത്തൊക്കെ അവളുടെ ഫോണിലേക്ക് ഒരു പരിചിതമല്ലാത്ത നമ്പറിൽ നിന്ന് കോൾ വരുന്നുണ്ടായിരുന്നു ..

അഭിരാമി കോൾ കട്ടാക്കിയ ശേഷം വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നു …

“ഹലോ….” അഭിരാമി ഫോൺ ചെവിയോട് ചേർത്തു.

” അഭി ചേച്ചിയല്ലേ .. …..?” മറുവശത്തു നിന്ന് ചോദ്യം വന്നു.

” അതേ … ആരാണ് …?” പരിചിതമായ ആ സ്വരം മനസ്സിൽ പരതിക്കൊണ്ട് അവൾ ചോദിച്ചു….

” ഞാൻ ട്രീസയാണ് … ”

ഒരു നിമിഷം അഭിരാമി ഓർമ്മയിൽ പരതി …

” ങ്ഹാ… പറയൂ …..”

” ആളെ മനസ്സിലായില്ല , അല്ലേ…?”

“ശരിക്കങ്ങോട്ട് ….” അഭിരാമി വീണ്ടും ഓർമ്മയിൽ പരതി …

” അഭി ചേച്ചി ഒന്ന് കൂടി ആലോചിക്ക് … ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ട്ടോ …”

അപ്പുറത്ത് ഫോൺ കട്ടായി …

ഫോൺ മേശപ്പുറത്തേക്ക് വെച്ചിട്ട് അഭിരാമി ആലോചനയോടെ കസേരയിലേക്കിരുന്നു …

ട്രീസ …!.

അടുത്ത നിമിഷം അവൾക്ക് ആളെ ഓർമ്മ വന്നു …

അച്ഛന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നപ്പോൾ കളക്ട്റേറ്റിൽ വെച്ച് പരിചയപ്പെട്ട ഒരു പെൺകുട്ടി …

ഭർത്താവിന്റെ അപകടവുമായി വന്നതായിരുന്നു അവളും ..

ഇപ്പോൾ കുറേയായി വിളികളൊന്നുമില്ലായിരുന്നു..

മറ്റൊരു കല്യാണം വീട്ടുകാർ ശരിയാക്കുന്നുണ്ട് എന്നും, കല്യാണത്തിന് വിളിക്കാമെന്നും പറഞ്ഞു പോയതാണ് …

പിന്നെ ആ വിളി ഇപ്പോഴാണ് ഉണ്ടായത് …

അതിസുന്ദരിയായിരുന്നു ട്രീസ … അംഗോപാംഗങ്ങളെല്ലാം കൃത്യമായ അളവിൽ ചേർത്തു സൃഷ്ടിച്ച സുന്ദരി .. ആയിടയ്ക്ക് തന്നെ സ്ഥിരമായി വിളിക്കാറുള്ള കാര്യം അഭിരാമി ഓർത്തു. അച്ഛനുമമ്മയും മരിച്ച ശേഷം അവളുടെ വിളികൾ ഏകാന്തതയിൽ ഒരാശ്വാസമായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *