താഹിർ പറഞ്ഞു……
” കേസ്…….?”
രാജീവ് വീണ്ടും ഓർമ്മിപ്പിച്ചു…
” പൊലീസുകാർ കണ കുണാ കുറേ ചോദിച്ചു…… അവിടെ നിന്ന് പെട്ടെന്ന് ഊരാൻ വേണ്ടിയാ ഞാൻ സാറിനെ വിളിച്ചത് … ”
കേസ് വരില്ലെന്നറിഞ്ഞപ്പോൾ രാജീവിന് ആശ്വാസമായി…
” അവരെങ്ങോട്ടാ പോയതെന്ന്…?”
നെൽസണെ സംശയത്തോടെ നോക്കി രാജീവ് ചോദിച്ചു…
” ഒരു വശത്ത് ആന.. പൊലീസും ഫോറസ്റ്റും, അതിനിടയ്ക്ക് ഇങ്ങനെയും… ഒന്നുകിൽ കാട്ടിൽക്കേറിക്കാണും…………”
നിസ്സാരമട്ടിൽ താഹിർ പറഞ്ഞു …
രാജീവിന് ഒരു കോൾ വന്നു… അയാൾ ഫോണുമായി ഇടനാഴിയുടെ അറ്റത്തേക്ക് പോയി..
” എന്നതാ താഹിറേ പ്രശ്നം……… ”
നെൽസൺ ചോദിച്ചു…
“പ്രശ്നം സ്വത്തു കേസാ.. ആളെ എത്തിച്ചു കൊടുത്താൽ മാത്രം മതി.. കുറച്ച് കാശ് തരാമെന്ന് പറഞ്ഞപ്പോൾ ഇറങ്ങിയതാ…”
താഹിർ പറഞ്ഞു……
“നിനക്കറിയാമല്ലോ താഹിറേ, ഞാനിമ്മാതിരി പണിയൊക്കെ നിർത്തിയതാ… അന്ന് നീ മിസ്സിംഗെന്നു പറഞ്ഞു വാട്സാപ്പ് ചെയ്തതു കൊണ്ടാ ഞാൻ പറഞ്ഞതു തന്നെ…… വിഷയമായാൽ ഞാൻ കൈ കഴുകും.. പറഞ്ഞേക്കാം…………”
നെൽസൺ ക്ഷോഭിച്ചു……
” ഇതത്ര സീനൊന്നുമില്ലടേ..”
താഹിർ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
” ഞാൻ എന്റെ കാര്യം പറഞ്ഞു…… ”
അപ്പോഴേക്കും രാജീവ് കോൾ കഴിഞ്ഞു തിരിച്ചെത്തി.
“താഹിറേ… എനിക്കു പോകണം … ”
രാജീവ് പറഞ്ഞു……
പണത്തിന്റെ കാര്യം രാജീവ് സെറ്റിലാക്കിയിരുന്നതിനാൽ താഹിർ ഒന്നും മിണ്ടിയില്ല..
“നിങ്ങളിവിടെ ഉണ്ടാകുമല്ലോ അല്ലേ… ?”
രാജീവ് വീണ്ടും ചോദിച്ചു……
” ഞാൻ തിരിച്ചു പോകും…… ”
നെൽസൺ പെട്ടെന്ന് പറഞ്ഞു……
ശേഷം അവൻ താഹിറിനെ നോക്കി കണ്ണു കാണിച്ചു..
“ആംബുലൻസിന്റെ വാടക കൊടുക്കാനുണ്ട് സാറേ…………”
രാജീവ് താഹിറിനെ ഒന്ന് നോക്കി..
പൊലീസുകാരിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ വേണ്ടി താഹിർ നെൽസണെ വിളിച്ചു വരുത്തുകയായിരുന്നു..
നെൽസനാണ് സുഹൃത്തിന്റെ ആംബുലൻസുമായി വരുന്നതും അവരെ കൊച്ചിയിലെത്തിക്കുന്നതും..
നെൽസന്റെ പണവും കൂടി കൊടുത്ത ശേഷം രാജീവ് സ്ഥലം വിട്ടു..
നെൽസണും തിരികെ പോകാൻ ധൃതി കൂട്ടി…
“ആ പാവങ്ങളെ പിടിച്ചു കൊടുക്കാനാണോടാ നീ കൊട്ടേഷൻ പിടിച്ചത്…… ?”
നെൽസണ് താഹിറിനോട് അമർഷം തോന്നി…
തന്റെ കൂട്ടുകാരന്റെ മാനസാന്തരത്തിനു മുൻപിൽ താഹിർ ഒന്നും മിണ്ടിയില്ല……
***** ******* ****** ******
അജയ് ബാഗിൽ നിന്നും ടോർച്ച് എടുത്ത് നിലത്തടിച്ചു നോക്കി..
വലിയ ഉണക്കമില്ലാത്ത കരിയിലകളായതിനാൽ പാന്റ് നനഞ്ഞു തണുപ്പടിച്ചപ്പോഴാണ് അവർ എഴുന്നേറ്റത്……
തങ്ങൾക്കു ചുറ്റുമല്ലാതെ വെളിച്ചം പുറത്തേക്ക് പോകാതിരിക്കാൻ അജയ് പരമാവധി ശ്രദ്ധിച്ചു.
അതേ മരത്തിന്റെ തന്നെ അത്യാവശ്യം വലിപ്പമുള്ള വേരിന്റെ മുകളിലേക്ക് അജയ് കയറിയിരുന്നു.
അവൻ ഇരിപ്പ് ശരിയാക്കിയതിനു ശേഷം അഭിരാമി അവന്റെ മടിയിൽക്കയറിയിരുന്നു……
തണുപ്പ് കൂടിത്തുടങ്ങിയിരുന്നു..
നേരം ഒന്ന് വെളുത്തിരുന്നെങ്കിൽ… ….!
നേരം പുലരാനായി ഇത്രത്തോളം ആത്മാർത്ഥതയോടെ ഇരുവരും ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല…
“അമ്മാ………. ”
അജയ് പതുക്കെ വിളിച്ചു ..
“ഉം……” അവൾ വിളി കേട്ടു…
വീണ്ടും കുറച്ചു നിമിഷത്തെ നിശബ്ത …
ഇരുവർക്കും കാര്യങ്ങൾ അറിയാമായിരുന്നു… അതുകൊണ്ടു തന്നെ ഒരക്ഷരം ആരും അതിനേക്കുറിച്ച് ഉരിയാടിയില്ല…
കുറച്ചു മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ നേരം പുലരുമെന്നും പുറത്തിറങ്ങി രക്ഷപ്പെടാമെന്നുമുള്ള പ്രത്യാശ അവരുടെയുള്ളിൽ തെളിഞ്ഞു തുടങ്ങിയിരുന്നു…
തണുപ്പ് അസഹനീയമായിത്തുടങ്ങി…
തൊപ്പി മറയ്ക്കാത്ത തലയുടെ ഭാഗങ്ങളും വസ്ത്രം മറയ്ക്കാത്ത ഭാഗങ്ങളും സൂചികൊണ്ട് കുത്തുന്നതു പോലെ ഇരുവർക്കും അനുഭവേദ്യമായിത്തുടങ്ങി…
അഭിരാമി മടിയിലുള്ള ഇരിപ്പ് ഒന്നുകൂടി ശരിയാക്കി ഇരുന്നു കൊണ്ട് അവനെ ശക്തമായി പുണർന്നു…
അവളുടെ സ്വെറ്ററിന്റെ മുകളിലേക്ക് , മാറിലേക്ക് മുഖമണച്ച് അജയ് അമ്മയേയും പുണർന്നു …
ചീവീടുകളുടെയും രാപ്പക്ഷികളുടെയും ചിലപ്പ് മാത്രം നിശബ്ദതയെ ഭജ്ഞിച്ചു കൊണ്ടിരുന്നു…
