അതേയിരുപ്പിൽ വീണ്ടും സമയം കുറേ കടന്നുപോയി……
വനത്തിനുള്ളിലെ തണുപ്പ് അസഹനീയമായിരുന്നു…
അതിനനുസരിച്ച് ഇരുവരുടെയും പുണരലിന്റെ ശക്തി കൂടിക്കൂടി വന്നു……
മഞ്ഞു വീഴ്ച കൂട്ടി തുടങ്ങിയപ്പോൾ അജയ്, ഇരുട്ടിൽ അവളുടെ ഷാൾ തപ്പിയെടുത്ത് ഇരുവരുടെയും തലയ്ക്കു മുകളിലിട്ടു മൂടി…
ശേഷം അവളെയും കൂട്ടിപ്പിടിച്ച്, മരത്തിന്റെ തായ്ത്തടിയിലേക്ക് പുറം ചാരി……
അവർ ധരിച്ചിരുന്ന വസ്ത്രങ്ങളോ, ഷാളോ ആ തണുപ്പിൽ നിന്നും രക്ഷ നേടാൻ പര്യാപ്തമായിരുന്നവ അല്ലായിരുന്നു..
അഭിരാമിയുടെ പല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദം അവൻ കേട്ടു തുടങ്ങി ..
“അമ്മാ… ”
അവനും വിറച്ചു കൊണ്ട് വിളിച്ചു……
അഭിരാമി അവന്റെ നെഞ്ചിലേക്ക് മുഖമൊന്ന് ഉരച്ചതല്ലാതെ സംസാരിച്ചില്ല……
തണുപ്പടിച്ചു മരവിച്ചു തുടങ്ങിയ ഇരുകൈകളും അവളുടെ അരക്കെട്ടിലേക്ക് ഇരുവശങ്ങളിലേക്കുമായി അവൻ ചേർത്തു ..
ശേഷം അവളുടെ സ്വെറ്ററിന്റെയും ടോപ്പിന്റെയും ഇടയിലൂടെ മുകളിലേക്ക് നിരക്കിക്കയറ്റി……
വലതു കൈ അവളുടെ ടോപ്പിനുള്ളിലൂടെയാണ് കയറിയത്……
നഗ്നമായ ഇടുപ്പിൽ അവന്റെ തണുത്ത വിരലുകൾ സ്പർശിച്ചപ്പോൾ അഭിരാമി , കുളിരുകോരി വിറ കൊണ്ടു…
കൈയുടെ മരവിപ്പ് മാറാനെന്ന വണ്ണം അവളുടെ ഇടുപ്പിലും പുറംഭാഗത്തും അവൻ കൈ ഉരച്ചു തുടങ്ങി……
കുറച്ചു സമയം കൊണ്ട് അവന്റെ വിരലുകൾ പൂർവ്വസ്ഥിതിയിലേക്കെത്തി..
അതറിഞ്ഞു കൊണ്ടാകണം, അഭിരാമിയും അവന്റെ ടീ ഷർട്ടിനുള്ളിലേക്ക് തന്റെ കൈകൾ കടത്തി……
അവളുടെ ഇടതു കൈ അവന്റെ പുറത്തും , വലതു കൈ അവന്റെ നെഞ്ചിലുമായി അവൾ തിരുകിക്കയറ്റി……
അജയ് ഒന്നു പിടഞ്ഞു..
തല മൂടിയിരിക്കുന്ന ഷാളിന്റെ മുകളിലേക്ക് മഞ്ഞു പെയ്തു തുടങ്ങി…
“അമ്മാ..”
അവൻ വിളിച്ചു.
“ങ്… ”
തണുത്തുറഞ്ഞ ഒരു മൂളൽ കേട്ടു……
” പേടിയുണ്ടോ… ….?”
” ങ്ങും..”
“പേടിക്കണ്ടാ ട്ടോ… ”
അവളുടെ പുറത്തുകൂടി വലം കൈ തഴുകിക്കൊണ്ട് അവൻ ആശ്വസിപ്പിച്ചു……
അതൊരു കേവല ആശ്വാസവാക്കല്ലായിരുന്നു…
ആ സമയം അഭിരാമിക്കതേകിയ സുരക്ഷിതത്വവും ആശ്രയബോധവും വളരെയധികം വലുതായിരുന്നു……
അച്ഛനുമമ്മയും മരിച്ച സമയത്തു പോലും രാജീവ് തന്നോടിങ്ങനെ പറഞ്ഞിട്ടില്ലായെന്ന് അവളോർത്തു……
ആ സമയമെന്നല്ല, ഒരു സമയത്തും ഒരാശ്വാസവാക്കു പോലും രാജീവിൽ നിന്ന് ഉണ്ടായിട്ടില്ല …
അയാൾക്ക് തന്റെ പണം മാത്രമായിരുന്നു ആവശ്യമെന്ന് ഇതിൽ കൂടുതൽ ഒരു തെളിവും ലഭിക്കാനില്ല…
പക്ഷേ അജയ് … ?
ഈ കൊടും കാട്ടിലേക്കാണെങ്കിലും പ്രാണരക്ഷാർത്ഥം പ്രതിയോഗികളെ നേരിട്ട് തന്നെ വലിച്ചു കൊണ്ടു വരുകയും രക്ഷപ്പെടാൻ സാദ്ധ്യതകൾ, മുന്നിലില്ലെന്നിരിക്കെ ആശ്വാസ വാക്കുകളോതുകയും ചെയ്യുന്നവൻ…
ഭാര്യ എല്ലായ്പ്പോഴും ഭർത്താവിനുള്ളതാണ് …
അവളുടെ മനസ്സിലും ജീവിതത്തിലും ആരെ വെച്ച് തുലാഭാരം തൂക്കിയാലും ഭർത്താവിന്റെ തട്ട് താണിരിക്കേണ്ടതാണ്…
മകന്റെ കടമ അമ്മയെ പരിചരിക്കുക, ശുശ്രൂഷിക്കുക എന്നുള്ളതാണ്…… ആ കാര്യത്തിലും അജയ് ഒരു പടി മുന്നിലാണ്……
ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്തു തന്റേതാക്കാൻ കെൽപ്പുള്ള മകന്റെ മടിയിലാണ് താനിരിക്കുന്നത് എന്ന അഭിമാനത്തിൽ അഭിരാമിയുടെ ഉള്ളിലേക്കും മഞ്ഞു വീണു തുടങ്ങി…
തുലാഭാരത്തട്ടിൽ നിലംപറ്റെയിരിക്കുന്നത് അജയ് ആണ്… ….
ഭർത്താവിനേയും മകനേയും ഒരു തട്ടിൽ തൂക്കി നോക്കുന്നത് യുക്തിസഹമല്ലെങ്കിലും അഭിരാമിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ടു വ്യക്തികൾ തമ്മിലുള്ള തുലനമായി അവളതിനെ കണ്ടു……
അഭിരാമി , അവന്റെ തോളിലേക്ക് മുഖം ചേർത്തു……
നാലഞ്ചു ദിവസത്തെ വളർച്ചയുള്ള അവന്റെ മുഖരോമങ്ങളിൽ കവിളുരുമ്മിയപ്പോൾ അവൾക്കൊരു ഉൾക്കുളിരുണ്ടായി……
അവന്റെ വിയർപ്പിന്റെ ഗന്ധം… !
ഓടി വിയർത്ത വിയർപ്പിന്റെ രൂക്ഷതയ്ക്കും സ്നേഹ സുഗന്ധം വമിക്കുന്നുണ്ടോ എന്നൊരു സംശയം അവൾക്കു തോന്നി……
കഴിഞ്ഞ സായന്തനത്തിന്റെ ഭംഗിയിൽ അവന്റെയും തന്റെയും നിമിഷങ്ങൾ അഭിരാമി ഒരു നൊടി ഓർത്തു……
ടൈറ്റാനിക്ക്… ….!
കൊടുങ്കാട്ടിൽ, ഇരുളിന്റെ വന്യതയിലും അവൾക്കുള്ളാലെ ചിരി വന്നു……
