താഹിറും സംഘവും അവരെ കാത്ത് പത്തടി മുന്നിൽ നിൽപ്പുണ്ടായിരുന്നു……
“മുനിച്ചാമീ… ഇത് എന്നുടെ അപ്പാ വിട്ട ആള്… ”
അജയ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
” തമ്പീ………. ”
ഒരു കരച്ചിലോടെ ആ വൃദ്ധൻ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു……
” കടവുൾ താൻ സത്യം…… നിജമാ ഉങ്കളെ കാപ്പാത്തിടും… ”
അയാൾ അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി……
“ആമ്പുളേടാ നീ … ആമ്പുളെ… അമ്മാവുക്ക് നീ മട്ടും പോതും… ”
അയാളവന്റെ ചുമലിൽ രണ്ടടി അടിച്ചു…
” നീ തിരുമ്പി വാ … നാൻ ഇങ്കെ താൻ വെയ്റ്റ് പണ്ണുവേ..”
അജയ് പെട്ടെന്നു തന്നെ അയാളിൽ നിന്ന് മുഖം തിരിച്ചു.
കാര്യങ്ങൾ വ്യക്തമല്ലെങ്കിലും തങ്ങളെ രക്ഷപ്പെടുത്താൻ കഴിയാത്ത നിരാശ അയാളുടെ സ്വരത്തിലുണ്ടെന്ന് അവന് മനസ്സിലായി …
അജയ് അഭിരാമിയെ ചേർത്തുപിടിച്ച് മുന്നോട്ടു നടന്നു……
മുനിച്ചാമി പിന്നിൽ നിന്നും ടോർച്ചടിച്ചുകൊണ്ടിരുന്നു……
വളവു തിരിഞ്ഞതും പ്രകാശം അസ്തമിച്ചു …
നിലാവിന് പ്രഭയില്ലായിരുന്നു..
വണ്ടി റോഡിലായിരുന്നു…
അവർ വരുന്നത് അറിയാതിരിക്കാനാകണം , കാർ റോഡിൽ നിർത്തിയതെന്ന് അവനു തോന്നി…
ഒരു തണുത്ത കാറ്റു വീശി …
റോഡരികിലുള്ള കാറിനരികിൽ ഒരാൾ കൂടി നിൽക്കുന്നത് അവൻ കണ്ടു…
താഹിറിനൊപ്പം നടന്നയാൾ റോഡരികിലേക്ക് മാറി സിബ്ബഴിക്കുന്നത് അജയ് കണ്ടു……
അവർ , അയാളെ കടന്നു മുന്നോട്ടു നീങ്ങി..
അടുത്ത നിമിഷം പുറത്ത് ചവിട്ടേറ്റ് അജയ് റോഡിലേക്ക് കമിഴ്ന്നു…
അഭിരാമി പിടി വിട്ട് പുല്ലിലേക്കു വീണു…
അവന്റെ കയ്യിലിരുന്ന ബാഗ് ഉരുണ്ട് റോഡിലേക്ക് വീണു…
“അജൂട്ടാ… …. ”
അഭിരാമി നിലവിളിച്ചു……
വട്ടവടയുടെ കോടമഞ്ഞ് ദേദിച്ച് ആ നിലവിളി പ്രതിദ്ധ്വനിച്ചു……
” ഒച്ച വെക്കണ്ട പെങ്ങളേ……. ഇവിടെ ആരും ഈ സമയത്ത് വരാൻ പോകുന്നില്ല… ”
ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് താഹിർ പറഞ്ഞു……
അജയ് റോഡിൽ നിന്നും മുട്ടുകുത്തി നിവർന്നതും ഒരു ചവിട്ടു കൂടി പുറത്തു വീണു……
അഭിരാമി ഓടി അവനരികിലേക്ക് നിലവിളിയോടെ ചെന്നു…
പിന്നിൽ വന്നവൻ അജയ്‌യുടെ ബാഗിൽ പിടിച്ച് അവനെ വലിച്ചുയർത്തി……
താഹിർ പുകയൂതിക്കൊണ്ട് അവന്റെ മുന്നിലേക്ക് വന്നു…
” ഞാൻ പറഞ്ഞായിരുന്നു , നിന്റെ അപ്പനോട്…… ചെക്കനെ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കുമെന്ന്…”
അജയ് ക്രുദ്ധനായി അവനെ നോക്കുക മാത്രം ചെയ്തു…
” രാജീവ് സാർ ഒന്നും പറഞ്ഞില്ല…… മൗനം സമ്മതം എന്നല്ലേ… ”
പറഞ്ഞതും താഹിറിന്റെ മുഷ്ടി, അജയ് യുടെ കവിളെല്ലു തകർത്തുപോയി …
തന്റെ വായിൽ ചോരയുടെ ചുവ അവനറിഞ്ഞു…
അജയ് പിന്നോട്ടാഞ്ഞതും, പിന്നിൽ നിന്നവൻ അവനെ താങ്ങി …
അഭിരാമി നിലവിളിയോടെ താഹിറിനെ തളി മാറ്റാൻ ശ്രമിച്ചു …
താഹിർ അവളെ റോഡിലേക്ക് കുടഞ്ഞെറിഞ്ഞു കളഞ്ഞു…
അടുത്ത ഇടിക്ക് താഹിർ ആഞ്ഞതും
വലതു കാൽ ഉയർത്തി അവൻ താഹിറിനെ ചവിട്ടിത്തെറിപ്പിച്ചു……
കാറിനു മീതെയാണ് താഹിർ ചെന്നു വീണത്…
വീഴ്ചയുടെ ആഘാതത്തിൽ കാർ ഒന്ന് കുലുങ്ങി…
” നായിന്റെ മോനേ… …. ”
അലറി വിളിച്ചു കൊണ്ട് താഹിർ പിടഞ്ഞെഴുന്നേറ്റു..
ആ നിമിഷം തന്നെ മാട്ടുപ്പെട്ടി റോഡിൽ സൂര്യനുദിച്ചു…….
വട്ടക്കണ്ണുകളിൽ തീയെരിച്ചു കൊണ്ട് ഒരു വാഹനം പാഞ്ഞു വരുന്നു……
ചോര തുപ്പിക്കൊണ്ട് അജയ് നിവർന്നു…
കാറിന്റെ പ്രകാശത്തിൽ മഞ്ഞളിച്ചു പോയ കണ്ണുകൾ അവൻ വലിച്ചു തുറന്നു…
പിന്നിൽ നിന്നവനെ കുടഞ്ഞെറിഞ്ഞ് അജയ് പ്രതീക്ഷയോടെ റോഡിലേക്ക് നോക്കി…
ശത്രുവോ… ….?
അതോ മിത്രമോ… ?
റോഡിലേക്ക് വീണു കിടന്ന അഭിരാമിയുടെ അരികിലായി കാർ വന്നു നിന്നു… ….
🤫 INTERMISSION🤫