അർത്ഥം അഭിരാമം – 8അടിപൊളി  

അർത്ഥം അഭിരാമം 8

Ardham Abhiraamam Part 8 | Author : Kabaneenath

[ Previous Parts ] [ www.kambi.pw ]


 

കാറിനുള്ളിൽ നിശബ്ദതയായിരുന്നു…….

പുലർന്നു വരുന്ന നഗരം തിരക്കിനു കോപ്പുകൂട്ടുന്ന കാഴ്ച, വിനയചന്ദ്രൻ ഗ്ലാസ്സിലൂടെ കണ്ടു…….

പട്ടാമ്പി എത്തിയപ്പോൾ വിനയചന്ദ്രൻ പുറത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് സനോജ് കണ്ടു..

“എന്താ മാഷേ……. ? ”

” വല്ല മാടക്കടയും കണ്ടാൽ നീ നിർത്ത്… ഹോട്ടലൊന്നും വേണ്ട, വയറെരിയുന്നുണ്ട്…… ”

വിനയചന്ദ്രൻ പുറത്തേക്ക് ശ്രദ്ധിക്കുന്നതിനിടയിൽ പറഞ്ഞു……

അഞ്ചു മിനിറ്റു കൂടി സനോജ് വണ്ടി ഓടിച്ചു……

പനയോല മേഞ്ഞ ചായ്പ്പു പോലെ ഒരു ലഘു ഭക്ഷണശാല കണ്ടപ്പോൾ അവൻ കാറൊതുക്കി നിർത്തി……

രണ്ടു വടയും കട്ടൻചായയും വിനയചന്ദ്രൻ കഴിച്ചു..

സനോജ് ദോശയും ചായയും കഴിച്ചു……

വിനയചന്ദ്രൻ പ്രഭാത ഭക്ഷണം പതിവില്ലാത്തതാണല്ലോ എന്ന് സനോജ് ഓർത്തു……

മാത്രമല്ല, ഇന്നലെ മുതൽ ഈ നിമിഷം വരെ അയാൾ മദ്യപിച്ചിട്ടില്ല ….

മാഷിനെ പിടിച്ചുലയ്ക്കാൻ മാത്രം എന്താണ് സംഭവിച്ചതെന്ന് അവനൊന്നും മനസ്സിലായില്ല …

ഇന്നലെ ഉച്ചയ്ക്കു ശേഷം ബാങ്കിൽ നിന്ന് പണമെടുത്ത് വന്ന ശേഷം ഒന്നോ രണ്ടോ വാക്കുകളല്ലാതെ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് അവനോർത്തു……

കുറച്ച് പണം തനിക്കും തന്നു…

വിനയചന്ദ്രന്റെ നിർദ്ദേശപ്രകാരം മാറിയെടുത്ത കാറിലായിരുന്നു യാത്ര…

കാർ ഓടിക്കൊണ്ടിരുന്നു…

പെരിന്തൽമണ്ണയിലെത്തി, കോഴിക്കോട് റോഡിന് കാർ നീങ്ങി……

വിനയചന്ദ്രൻ കൈ കൊണ്ടും , ചില അവസരങ്ങളിൽ മാത്രം സംസാരിച്ചും അവന് വഴി പറഞ്ഞു കൊടുത്തു …

അങ്ങാടിപ്പുറം എത്തി..

ക്ഷേത്രത്തിനു സമീപമുള്ള വഴിയിലേക്ക് കാർ കയറി ഓടിത്തുടങ്ങി……

കുറച്ചുദൂരം മുന്നോട്ടോടിയ ശേഷം കാർ നിർത്താൻ വിനയചന്ദ്രൻ ആവശ്യപ്പെട്ടു……

” ഇവിടം വരെയേ , വഴി കൃത്യമായി എനിക്കറിയൂ… ഇനി ആരോടെങ്കിലും ചോദിക്കണം…”

” ഞാൻ ചോദിക്കാം………..”

സനോജ് സീറ്റ് ബൽറ്റ് അഴിക്കാനൊരുങ്ങി……

” വേണ്ടടാ… ”

വിനയചന്ദ്രൻ സീറ്റ് ബൽറ്റ് അഴിച്ചിരുന്നു…

അയാൾ ഡോർ തുറന്ന് അടുത്തു കണ്ട പെട്ടിക്കടയ്ക്കരുകിലേക്ക് നീങ്ങി…

ഈ യാത്രയെക്കുറിച്ച് ഒരു തരത്തിലുള്ള കാര്യവും വിനയചന്ദ്രൻ അവനോട് പറഞ്ഞിരുന്നില്ല.. സനോജ് ചോദിച്ചതുമില്ല.

വിനീത വിധേയനായി അവൻ അയാളെ അനുസരിക്കുക മാത്രം ചെയ്തു…

വഴി ചോദിച്ചറിഞ്ഞ ശേഷം, വിനയചന്ദ്രൻ തിരികെ കാറിൽ വന്നു കയറി..

പിന്നീടയാൾ സീറ്റ് ബൽറ്റ് ധരിച്ചില്ല……

” അന്ന് പൊലീസുകാരോടൊപ്പം വന്നതാ… വഴി മറന്നു………. ”

വിനയചന്ദ്രൻ ഡോറടച്ചു കൊണ്ട് പറഞ്ഞു …

” ആരുടെ വീട്ടിലേക്കാ മാഷേ…… ?”

ഒടുവിൽ ഉദ്വേഗം കൊണ്ട് സനോജിന് ചോദിക്കേണ്ടി വന്നു…

“എന്റെ മകളുടെ അടുത്തേക്കാടാ……”

വിനയചന്ദ്രൻ അവന്റെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത്……

സനോജ് അവിശ്വസനീയതയോടെ അയാളെ നോക്കി…

കുറച്ചു ദിവസങ്ങളായി, മാഷ് തനിക്കു മനസ്സിലാകുന്ന തരത്തിലല്ല, കാര്യങ്ങൾ ചെയ്യുന്നത് എന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു …

” നീ വണ്ടിയെട്……. ”

വല്ലാത്തൊരു പിരിമുറുക്കത്തിൽ തന്നെയാണ് വിനയചന്ദ്രൻ പറഞ്ഞത് ….

അവനാ വാക്കുകൾ അനുസരിച്ചു……

ഇരുവശങ്ങളും പാടങ്ങളുള്ള മൺറോഡിലൂടെ രണ്ടു കിലോമീറ്ററോളം മെയിൻ റോഡിൽ നിന്ന് കയറിയ ശേഷം കാർ ഓടി…

” രാഹുൽ… ”

വിനയചന്ദ്രൻ പിറുപിറുക്കുന്നത് സനോജ് കേട്ടു..

പാടം കഴിഞ്ഞു ചെന്ന് കയറിയത് ഒരു കോളനി പോലെയുള്ള സ്ഥലത്തേക്കായിരുന്നു …

പാടത്തിലേക്ക് ഒഴുകുന്ന കൈത്തോടിനരികിൽ കാവിമുണ്ടും കയ്യില്ലാത്ത വെളുത്ത ബനിയനും  ധരിച്ച് ഒരു ചെറുപ്പക്കാരൻ ഓട്ടോറിക്ഷ കഴുകുന്നുണ്ടായിരുന്നു……

” അവിടെ നിർത്ത്……. ”

വിനയചന്ദ്രൻ പറഞ്ഞു……

ഓട്ടോറിക്ഷക്കരികിൽ സനോജ് കാർ നിർത്തി……

” രാഹുലിന്റെ വീട്…….?”

വിനയചന്ദ്രൻ തല പുറത്തേക്കിട്ട് ചോദിച്ചു……

വെള്ളത്തിൽ നനച്ച തോർത്തു കൊണ്ട് ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് തുടച്ചിരുന്ന യുവാവ് തിരിഞ്ഞു നോക്കി……

ആ സമയം സനോജ് ഓട്ടോറിക്ഷയുടെ പേര് വെറുതെ വായിച്ചു……

“തിരുമാന്ധാംകുന്നിലമ്മ …i ”

” എവിടുന്നാ… ?”

യുവാവ് മറുചോദ്യം എറിഞ്ഞു…

“തൃശ്ശൂർ…… ”

യുവാവും ഒന്ന് അമ്പരന്നതു പോലെ തോന്നി …

അവൻ തുടച്ചു കൊണ്ടിരുന്ന തോർത്ത് , ഫ്രണ്ട് സീറ്റിലേക്കിട്ടിട്ട് തിരിഞ്ഞു……

ഉടുത്തിരുന്ന മുണ്ടിൽ കൈ തുടച്ചിട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു……

” ഇറങ്ങി വാ… ”

വിനയചന്ദ്രൻ ഡോർ തുറന്ന് പുറത്തിറങ്ങി……

സനോജ്, കാർ മുന്നോട്ടെടുത്ത് ഒതുക്കിയിട്ടു…

ചെറുപ്പക്കാരനു പിന്നാലെ വിനയചന്ദ്രൻ നടന്നു തുടങ്ങിയിരുന്നു……

വന്ന വഴിയേ , പത്തു മീറ്റർ പിന്നോട്ടു നടന്ന് , പാടത്തിനെതിർ വശം വലത്തേക്ക് തിരിഞ്ഞു……

റോഡരികിൽ തന്നെ ടാർപ്പായ കെട്ടി ഓട്ടോറിക്ഷ നിർത്തിയിടാൻ കുറച്ച് സ്ഥലം വിനയചന്ദ്രൻ കണ്ടു……

ഒതുക്കു കല്ലുകൾ ഇറങ്ങാനുണ്ടായിരുന്നു …

ഓടിട്ടതും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതുമായ നാലു വീടുകൾ കണ്ടു…

ഓടിട്ട ചെറിയ വീട്ടിലേക്കാണ് യുവാവ് ചെന്നു കയറിയത്……

വിനയചന്ദ്രൻ മുറ്റത്ത് മിഴികളോടിച്ച് നിന്നു…

പിന്നിൽ സനോജിന്റെ കിതപ്പ് അയാൾ കേട്ടു …

ഒരു സ്ത്രീ രൂപം വാതിൽക്കൽ വന്ന് എത്തിനോക്കി പോകുന്നത് വിനയചന്ദ്രൻ കണ്ടു…

ആദ്യം പോയ യുവാവ് രണ്ട് പ്ലാസ്റ്റിക് കസേരകളുമായി പുറത്തേക്ക് വന്നു…….

” അകത്ത് , സ്ഥലക്കുറവാ… ”

അവന്റെ സ്വരത്തിൽ ജാള്യതയുണ്ടായിരുന്നു……

” ഇവിടെ മതി……..”

വിനയചന്ദ്രന്റെ സ്വരത്തിന് മുഴക്കമുണ്ടായിരുന്നു..

യുവാവ് അകത്തേക്ക് തിരികെ കയറിപ്പോയി…

വാതിൽക്കൽ ഒരു പെൺകുട്ടിയുടെ മുഖം കണ്ടതും വിനയചന്ദ്രന്റെ ഹൃദയം നിന്നു വിറച്ചു……….

തന്റെ മകൾ……….!

ശിവരഞ്ജിനി……..!

വിനയചന്ദ്രന്റെ താടിയെല്ലും കവിളുകളും കിടന്ന് വിറയ്ക്കുന്നത് സനോജ് കണ്ടു…

പതിനെട്ടു വർഷക്കാലം തന്റെ സ്വപ്നമായിരുന്നവൾ , ഒരു ദു:സ്വപ്നം കണ്ട് എഴുന്നേറ്റവളെപ്പോലെ തകർന്നു , നിർന്നിമേഷയായി വാതിൽപ്പടിയിൽ നിൽക്കുന്നത് വിനയചന്ദ്രൻ കണ്ടു ….

അയാളുടെ മനസ്സിൽ ഭൂതകാലം ഇരമ്പിയാർത്തു……….

” അച്ഛൻ………..!”.

അവളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ വിടർന്നത് അയാൾ കണ്ടു……

അയാളെത്തന്നെ നോക്കിക്കൊണ്ട് അവൾ പടിക്കെട്ടിൽ നിന്നും താഴേക്ക് കാലെടുത്തു വെച്ചു…

ഒരു നിമിഷം പിച്ചവെയ്ക്കുന്ന പിഞ്ചു പാദങ്ങൾ അയാളുടെ മനക്കണ്ണിൽ തെളിഞ്ഞണഞ്ഞു…

മൂന്നര വർഷക്കാലം കൊണ്ട് തന്റെ മകൾക്കു വന്ന മാറ്റങ്ങൾ, അടിമുടി ആ അച്ഛൻ നൊടിയിടയിൽ അളന്നു…

ഓജസ്സില്ലാത്ത മുഖം… ….

മിഴികൾ മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കു പോലെയായിരുന്നു…

ശിവരഞ്ജിനിയുടെ പ്രേതമാണോ എന്നൊരു സംശയം അയാൾക്കുണ്ടായി.

ബാക്കി , ആലോചിക്കാൻ ത്രാണിയില്ലാത്തവനേപ്പോലെ വിനയചന്ദ്രൻ മിഴികൾ ഇറുക്കിയടച്ചു പോയി…….

Leave a Reply

Your email address will not be published. Required fields are marked *