ഇടവേളയിലെ മധുരം – 1 2

അതിനെന്താ. എനിക്ക് അമ്മേന്നുവിളിക്കാനാണിഷ്ടം. ഞാൻ ചിരിച്ചു. അവരുടെ മുഖം വിടർന്നു. നിയ്യ് അമ്മേന്നു വിളിച്ചോടാ. പിന്നെ തിരിഞ്ഞ് ഇതാണ് അമ്മു. നിന്റെ അമ്മുവേടത്തി. മുറി കാട്ടിക്കൊടുക്കൂ അമ്മൂ.

ഏടത്തി ചിരിച്ചു. നീ വാ ഭരതാ. ഞാൻ ബാഗും പുറത്തേറ്റി ഏടത്തിയുടെ പിന്നാലെ നടന്നു. ഒരൊറ്റമുണ്ടും ബ്ലൗസും തോർത്തും മാത്രം. ആ തുളുമ്പുന്ന തടിച്ച ചന്തികളിൽ വേണ്ടെന്ന് വിചാരിച്ചിട്ടും നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ചോര തിളയ്ക്കുന്ന പ്രായമായിരുന്നു. ചന്തികളുടെ നടുവിൽ തെളിഞ്ഞുകണ്ട മുഴപ്പ്. അടിയിലെന്തോ ഉടുത്തിട്ടുണ്ട്. ചേച്ചിയാണ്. സ്വയം ശാസിച്ചു കണ്ണുകൾ പിൻവലിച്ചു.

മരത്തിന്റെ വളഞ്ഞ കോണി കയറി ഞങ്ങൾ രണ്ടാമത്തെ നിലയിലെത്തി. എനിക്ക് അറ്റത്തുള്ള മുറി തുറന്നു തന്നു. വിശാലമായ മെത്തവിരിച്ച കട്ടിലും അഴിയിട്ട ജനാലകളും. തങ്കവും ഭർത്താവും വരുമ്പോൾ ഇവിടെയാണ്. ചേച്ചി പറഞ്ഞു.

രണ്ടു പെൺമക്കളാണെന്ന് വല്ല്യച്ഛൻ പറഞ്ഞതോർത്തു.

തങ്കം ചേച്ചിയാണല്ലേ. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി ചോദിച്ചു. ആ മുഖമിത്തിരി മങ്ങി. അല്ല അനിയത്തിയാണ്. ആ പിന്നേ വരാന്തേടെ അറ്റത്താണ് കുളിമുറി. ഞാൻ താഴേക്ക് പോവാണ്. നിയ്യ് വേഷം മാറിയിട്ടു വരൂ.

എനിക്കൊന്നും പിടികിട്ടിയില്ല. പിന്നെ പോയി കുളിച്ചു, വേഷം മാറി. താഴെ ചെന്നു.

നിയ്യെന്തെങ്കിലും കഴിച്ചോ? അമ്മ ചോദിച്ചു. സമയം പത്തരയായി. രാവിലെ കുടിച്ച ചായ മാത്രം വയറ്റിൽ. ചെറിയ ഉരുൾപൊട്ടലുകൾ തുടങ്ങിയിരുന്നു. എടീ അമ്മൂ… ഇവനെന്തെങ്കിലും കൊടുക്കടീ. അമ്മ പറമ്പിലേക്കിറങ്ങി.

വാടാ. ചേച്ചി എന്റെ കയ്യിൽ കൈ കോർത്ത് അടുക്കളയിലേക്ക് കൊണ്ടുപോയി. ഇരുണ്ട ചുവരുകളുള്ള അടുക്കള. അടുപ്പുകൾ. സ്റ്റൗവ്. വശത്തൊരു ചെറിയ മേശയും ബെഞ്ചും. ഇവിടെയിരിക്ക്. ഊണുമേശയിൽ എനിക്ക് നിന്നെ കാണാൻ കഴിയില്ല. തോർത്തെടുത്ത് വാതിൽപ്പൊളിയിലിട്ടു. ചേച്ചി അടുപ്പു കത്തിച്ചു ദോശക്കല്ലു കേറ്റി. നല്ല മൊരിഞ്ഞ ദോശകൾ ചൂടോടെ ചുട്ടെടുത്ത് ഓരോന്നായി വിളമ്പി. തേങ്ങാച്ചമ്മന്തിയും പപ്പടം കാച്ചിയ എണ്ണയൊഴിച്ച പൊടിയും കൂട്ടി അഞ്ചു ദോശ വിഴുങ്ങി. ചേച്ചിയുടെ ചലനങ്ങൾ ഞാനൊരു കള്ളനെപ്പോലെ ഒളികണ്ണിട്ടു നോക്കി. ഒറ്റയാനായിരുന്നു. പെണ്ണ് എന്ന വസ്തു അജ്ഞാതമായ, നിഗൂഢമായ എന്തോ ആയിരുന്നു. ഇവിടെ എന്റെ കയ്യെത്തും ദൂരത്ത് തുടിക്കുന്ന സുന്ദരിയായ കൊഴുത്ത അമ്മുവേടത്തി. കുനിഞ്ഞപ്പോൾ ആ ബ്ലൗസിനുള്ളിൽ നിന്നും തള്ളി വരുന്ന സ്വർണ്ണ നിറമുള്ള കൊഴുത്തുരുണ്ട മുലകൾ. ആ അഴകുള്ള അമർന്ന വയർ. താഴ്ത്തിയുടുത്ത മുണ്ടിന്റെ മോളിൽ അടിവയർ ഇത്തിരി തള്ളി, ആ ആഴമുള്ള പൊക്കിൾച്ചുഴി. തിരിയുമ്പോൾ താറു പൊതിഞ്ഞ കൊഴുത്തുരുണ്ട ചന്തികൾ. ഉള്ളിൽ കുറ്റബോധം തോന്നി. എന്നാലും ചെറുപ്പത്തിന്റെ തിളപ്പിൽ അതെല്ലാം മറന്നു.

അമ്മുവേടത്തീ. ഞാൻ വിളിച്ചു. എന്താടാ മോനേ? നിയ്യ് കഴിക്കടാ. ഇവിടെ എല്ലാരും ഇത്രേം കഴിക്കാറില്ലെടാ. നീ വന്നപ്പോൾ ഒരു ജീവൻ വന്നെടാ. ഏടത്തി എന്റെയടുത്തിരുന്നു. ചായ പകർന്നു. ഇടയ്ക്ക് എന്റെ മേൽക്കൈയ്യിൽ വിരലുകളമർത്തി. നിന്നെപ്പോലെ ആരും ഇവിടെ വരാറില്ല. നിന്നെ ഞാൻ വിടില്ല മോനേ. ഏടത്തി ചിരിച്ചു.
ഞാൻ മുണ്ടും മാടിക്കുത്തി നടക്കാനിറങ്ങി. ഏടത്തി കൂടെ വന്നു. കറുത്ത കരയുള്ള സെറ്റുമുണ്ടും കറുത്ത ബ്ലൗസും. സുന്ദരിയായ ഏടത്തിയുടെ കൂടെ നടക്കാൻ എന്തു രസമായിരുന്നു. അമ്പലത്തിലെത്തി. നട അടച്ചിരുന്നു. വിശാലമായ ആൽമരം. ആൽത്തറയിലാരുമില്ല.ഇവിടെ ഇരിക്കാം . ഏടത്തി പറഞ്ഞു. വഴി നീളെ തോരാതെ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് വഴിയിൽ കണ്ട അറിയാവുന്നവർക്ക് എന്നെ പരിചയപ്പെടുത്തി.

വാസുദേവൻ വല്ല്യച്ഛൻ അമ്മാവനോട് വഴക്കിട്ടപ്പോൾ എല്ലാവർക്കും വിഷമമായി. ഏതോ ചില്ലറ പ്രശ്നമായിരുന്നത്രേ. ഞാനന്ന് കൊച്ചു കുട്ടിയാണ്. അതിനു ശേഷം നിന്റെ കുടുംബത്തിലെ ആരും ഇവിടെ വന്നിട്ടില്ല. ഞങ്ങൾ ആരെയും കണ്ടിട്ടുമില്ല. ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *