“”ഈശ്വരൻ പ്രതികാരം ചെയ്തു .“”
ഞാന്‍ എന്തോ പറഞ്ഞൊപ്പിച്ചു. അതേ അടിച്ചു നിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഈശ്വരനെയുള്ളു തുണ.
“”ആല്ല കുഞ്ഞേ ഇപ്പൊ ആ നാറിക്ക് ചെറിയ പുരോഗതി ഉണ്ടെന്ന പറയുന്നേ, ശല്യം അവസാനിച്ചു എന്ന് കരുതിയതാ, ആഹ് അനുഭവിക്കാൻ ആളില്ലേ പണത്തിനൊക്കെ എന്താ അര്‍ത്ഥം.”” അയാള്‍ ഒന്ന് നിര്‍ത്തി പിന്നെ തുടര്‍ന്നു “”ഹാ ദൈവം എല്ലാം കാണുന്നുണ്ട് കുഞ്ഞേ എല്ലാം അവന്‍ നോക്കിക്കോളും.””
എന്തെന്നില്ലാത്ത ദേഷ്യത്തോടെ ഞാൻ തിരിച്ചു വീട്ടിലേക്കു വന്നു.
പടിപ്പുര കയറുമ്പോഴാണ് വീടിനു വലതു വശത്തെ പത്തായപ്പുര കാണുന്നത്. ഞാന്‍ ഒളിച്ചു താമസിച്ചു എന്ന് ഭദ്രന്‍ പറഞ്ഞു നടക്കുന്ന സ്ഥലം. എനിക്ക് അങ്ങനെ ഒരു ഓര്‍മയേ ഇല്ല. വാതില്‍ പൂട്ടിയിരിക്കുന്നു ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരി കമ്പി കഷണം എടുത്തു ആ പൂട്ട് കുത്തി തുറന്നു. അകത്തു മാറാല മൂടിയ കൊറേ പാത്രങ്ങളും വിറകു കഷ്ണങ്ങളും മാത്രമായിരുന്നു. ഓട് അടര്‍ന്നു പോയ വഴിയിലൂടെ രാവിലത്തെ വെയില്‍ ഉള്ളിലേക്ക് അടിക്കുന്നുണ്ട്. കഴുക്കോലും ഉത്തരവും ഒക്കെ പോയി അതും തകര്‍ച്ചയുടെ വക്കില്‍ നിന്നഉള്ള ഒരു കെട്ടിടം. ആരും അവിടെ താമസിക്കാ പോട്ട് കയറിട്ട് തന്നെ വര്‍ഷങ്ങളായി. ചുമ്മാ ഓരോ തള്ള് അല്ലാതെന്ത!.
ഞാന്‍ തിരിഞ്ഞു പുറത്തേക്ക് നടന്നു, പക്ഷേ എന്നെ അകത്തിട്ട് ആരോ വാതില്‍ പൂട്ടി യിരിക്കുന്നുനു. ആരാ ഇപ്പൊ എന്നെ ഇതില്‍ പൂട്ടി ഇടാന്‍.
“”ആരാ ആരാ അത്””
പെട്ടെന്ന് മുറികള്‍ ഇരുട്ടാവാന്‍ തുടങ്ങി , ഞാന്‍ പുറത്തോട്ടുള്ള വാതിലുകള്‍ അന്വേഷിച്ചു , ഉള്ളിളി ഭയം ഇരച്ചു കയറി . എനിക്ക് ചുറ്റും ഭൂമി കറങ്ങും പോലെ. എനിക്ക് കാലുകള്‍ നിലത്തു ഉറക്കുന്നില്ല , ഞാന്‍ ഓടി നടക്കാന്‍ തുടങ്ങി അവിടെ അടുക്കി വെച്ചേക്കുന്ന പാത്രങ്ങള്‍ എല്ലാം തട്ടി തെറിപ്പിച്ചു. അത് തെറിച്ചു വീഴുന്ന ശബ്ദം കാതില്‍മുഴങ്ങി, ഒരു മൂലയില്‍ ഉണ്ടായിരുന്ന ചാക്ക് കെട്ടുകളില്‍ പോയി ഞാന്‍ ഇടിച്ചു . അതും തെള്ളി മറിച്ചു മുന്നോട്ട് വീണു, ചാക്ക് കെട്ടിരുന്ന സ്ഥലത്ത് ഒരു ജനല്‍. അതില്‍ ചെറിയ ഒരു കുട്ടിക്ക് കഷ്ടിച്ച് ഇറങ്ങാന്‍ പറ്റുന്ന ഗാപ്പില്‍ കുത്തനെ കമ്പികള്‍. ഞാന്‍ ആ ജനല്‍ പടിയില്‍ പിടിച്ചു എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചു. അച്ഛാ എന്ന് വിളിച്ചു കൊണ്ട് ആ ജനല്‍ വഴി ഊര്‍ന്നിറങ്ങാന്‍ നോക്കുന്ന വിഷ്ണു ഏട്ടനെ ഞാന്‍ കണ്ടു.
അതേ അത് ഈ മുറി തന്നെ. അച്ഛന്‍ ഞങ്ങളെ അന്ന് പൂട്ടി ഇട്ടിരുന്നത് ഇവിടെ ആയിരുന്നു. ഞാന്‍ കണ്ടു, ഞാന്‍ കണ്ടു….. മംഗലത്ത് വീടിനു, എന്‍റെ സ്വൊന്തം തറവാടിനു… തീ പിടിച്ചിരിക്കുന്നു. വീടില്‍ ജനല്‍ പാളികള്‍ക്കുള്ളിലൂടെ അകത്തു തീ പടരുന്നത് കാണാം .പ്രധാന വാതില്‍ വഴി ഒരു തീഗോളം പുറത്തേക്കു വരുന്നു, വരന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആളി കത്തി
ഓടുന്നു. അതെ തീ ഗോളം!
“”അച്ഛാ ….”” വിഷ്ണു വെട്ടാന്‍ നിലവിളിക്കുന്നു.
പുറത്തു ചാടാന്‍ പറ്റാതെ ആ മുറിയില്‍ ചുറ്റും ഓടി നടക്കുന്ന ഞാനും ജനല്‍ വഴി ഇറങ്ങാന്‍ ശ്രെമിക്കുന്ന വിഷ്ണു ഏട്ടനും. ഞാന്‍ അവനിലും ചെറുതയിരുന്നു അവന്‍ ആ ജനല്‍ വഴിയെ ഇറങ്ങുമ്പോള്‍ ആ ജനല്‍ പടിവരെ കഷ്ടിച്ച് നീളമുള്ള ഞാന്‍ അച്ഛാ അച്ഛാന്ന് വിളിച്ചു കരയുകയായിരുന്നു.
അച്ഛനെ ഓടി ചെന്നു കെട്ടി പിടിക്കുന്ന വിഷുന്‍വെട്ടാന്‍.പിന്നെ ഞാന്‍ കണ്ടത് എന്‍റെ കണ്‍ മുന്നില്‍ രണ്ടു തീ ഗോളങ്ങള്‍…. എനിക്ക് ഈ ലോകത്തിലെ എന്തിനേക്കാളും പ്രിയപ്പെട്ട രണ്ടു പേര്‍ എന്‍റെ മുന്നില്‍ വെച്ച് കത്തി അമരുന്ന കാണുമ്പൊള്‍ ഒന്നും ചെയ്യാനാകാതെ നിന്നു കരയുന്ന ഞാന്‍. ഭൂതവും വാര്‍ത്തമാനവും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.
തല പൊട്ടി പൊളിയുന്ന പോലെ, കണ്ണ് നിറഞ്ഞൊഴുകി, ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു, ഞാന്‍ എന്‍റെ അച്ഛനെ മറന്നു വിഷു ഏട്ടനെ മറന്നു…. ഞാന്‍ അപ്പൊഴേക്കും ആദ്യമായി ബോധം കേട്ടിരിന്നിരിക്കണം. ഞാന്‍ വാവിട്ടു കരഞ്ഞു അന്ന് കരഞ്ഞതിന്റെ ബാക്കി പോലെ.
എന്‍റെ കണ്മുന്നില്‍ ഇപ്പോഴും അവര്‍ നിന്നു കത്തുന്നു. ഞാന്‍ ആ ജനല്‍ പാളികളില്‍ പിടിച്ചു ശക്തമായി കുലുക്കി. ആരോ ഒരു ജീപ്പ് ഇരപ്പിക്കുന്ന ശബ്ദം , കുഞ്ഞു ഞാന്‍ അങ്ങോട്ട് നോക്കി. ഗേറ്റിന്റെ പുറത്തു ഒരാള്‍, ആ തീ യുടെ വെളിച്ചത്തില്‍ എനിക്ക് അയാളെ വെക്തമായി കാണാം, മുറുക്കി ചുമപ്പിച്ച വായുമായി നെറ്റിയില്‍ വെട്ടു കൊണ്ട തഴമ്പുള്ള ഒരു മനുഷന്‍ അല്ല രാക്ഷസന്‍, അയാള്‍ ആരെയൊക്കെയോ വണ്ടിയില്‍ വിളിച്ചു കയറ്റുന്നു.
””രാവുണ്ണി!…. “”, ഞാന്‍ അറിയാതെ പറഞ്ഞു .
“”അതേ രാവുണ്ണി””
അവന്‍ അവന്റെ ഗുണ്ടകളുമായി ജീപ്പില്‍ പോകുന്നു.രാവുണ്ണി തന്നെ അച്ചന്‍റെ ഉറ്റ കൂട്ടുകാരന്‍. അവന്‍ കുറച്ച് മുന്‍പും വന്നിരുന്നു അച്ഛനുമായി വഴക്കുണ്ടാക്കിയിരുന്നു. അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, അച്ഛന്‍ അവനെ തല്ലിഓടിച്ചു. അച്ഛന് അവന്‍ വീണ്ടും ആളുകളുമായി വരുമെന്ന് തോന്നിയിരിക്കണം. അതുകൊണ്ടല്ലേ അച്ഛന്‍ എന്നെയും ഏട്ടനേയും ആ പത്തായപ്പുരയില്‍ പൂട്ടി ഇട്ടതു. അതേ എല്ലാം എനിക്കിപ്പോ വെക്തമായി അറിയാം. ഞാന്‍ എന്‍റെ പൊട്ടാന്‍പോകുന്നം തലയ്ക്കു രണ്ടു കയ്യും ചുറ്റി പിടിച്ചു കണ്ണും പൂട്ടി അലറി.
“”ആ……….””
ഞാന്‍ തലയില്‍ നിന്ന് കയ്യെടുത്തു ,പതിയെ കണ്ണു തുറന്നു. അപ്പോഴും ഇരുട്ട് തന്നെ. എനിക്ക് ആ ഓര്‍മകള്‍ സഹിക്കാന്‍ പറ്റുന്നത്തിലും അപ്പുറം ആയിരുന്നു. ഞാന്‍ വീണ്ടും ചുറ്റും നോക്കി ശെരിയാണ് ആ പത്തായപ്പുരയില്‍ ഞാന്‍ താമസിച്ചിട്ടുണ്ട് ഈ കാഴ്ച് ഇതുപോലെ തന്നെ ഒരുപാടു വെട്ടം കണ്ടിട്ടുണ്ട്.
“”പക്ഷെ അത് അത് ഞാന്‍ അല്ല. വേറെ ആരോ.!””
മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക് വരും പോലെ. ഞാന്‍ എന്തോ വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തോണ്ടുകളും ഒക്കെ തെപ്പി മാറ്റി. അവിടെ ഒരു ചറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി താഴെക്കുണ്ട്.
“”നിലവറ…”” ഞാന്‍ പറഞ്ഞു.
ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു, പണ്ട് നെല്ലും മറ്റും സൂക്ഷിക്കാന്‍ പണിതതാകണം. ഈ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ
“”അല്ല അത് ഞാന്‍ അല്ല.””
ഞാന്‍ എന്‍റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രെമിച്ചു. പക്ഷെ എനിക്ക് നല്ല ഓര്‍മ്മയുണ്ട് ഈ ആയുധങ്ങള്‍ , ഞാന്‍ ചെത്തി മിനുക്കിയ മരകുറ്റികള്‍, ഒറ്റ കോൽ പോലെ ഏതോ ചോര പുരണ്ട മരകഷ്ണം,.(ഒറ്റ കോൽ:- കളരിപ്പയറ്റിന്റെ വടക്കൻ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന മാരകമായ തടി ആയുധമാണ് ഒറ്റ കോൾ. രണ്ടടി നീളമുള്ള ഈ വടിക്ക് ആനയുടെ കൊമ്പിന്റെ ആകൃതിയാണ്. പുളിമരത്തിന്റെ ഏറ്റവും കടുപ്പമേറിയ ഭാഗത്തുനിന്നാണ് ഒറ്റ ഉണ്ടാക്കുന്നത്)