“”വിഷ്ണുവേട്ടാ എന്റെ കൈ പിടിക്കോ? എനിക്ക് പേടിയാകുന്നു””.
മരണമൊഴി പോലെ അവളത് വിതുമ്പി.
എന്തോ വിഷ്ണു അവന്റെ മറ്റേ കൈ കൊണ്ട് അവളുടെ കൈ പിടിച്ചു. മരണത്തിലേക്ക് കൈ പിടിച്ചു പോകാൻ രണ്ടാളും തയാറായപോലെ.
“”ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു, പക്ഷേ ഇപ്പൊ വിധി….””
അവളുടെ വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാതെ മുറിഞ്ഞു പോയി
“”ആമി….എന്നോട് നീ ക്ഷെമിക്കടീ , എന്തിനാ എന്തിനാ പെണ്ണേ നീ ഇതിനിടയിൽ വന്നത്.””
“”എനിക്ക് വിഷമല്ലാ എനിക്ക് വേണ്ടി നീ വീണ്ടും വന്നല്ലോ അതുമതി, അതുമതി ഈ ഭ്രാന്തി പെണ്ണിന്. എന്റെ ജീവൻ പോകുമ്പോളേ വരൂള്ളെന്നറിയാരുന്നു.””
“”ആമി എനിക്ക് ഭദ്രനെ ഇനിയും എത്ര തടഞ്ഞു നിർത്താൻ കഴിയുമെന്നറി യില്ലടി… “”
“” എനിക്ക് മരിക്കണത്തിൽ ഇനി പേടിയില്ല എന്റെ കൈ പിടിക്കാൻ നീ ഉണ്ടല്ലോ, അതുമതി… എന്നെ അവസാനമായി ഒന്നൂടെ ആമി ഈന്നു വിളിക്കോ കെട്ടു കൊതി തീര്‍ന്നിട്ടില്ല“”
“”നിന്നെ മരിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന് മുൻപേ ഞാൻ…….
ഭാദ്ര………””
വിഷ്ണു അവസാന ശ്രെമമെന്നപോലെ അലറി.
പക്ഷേ ഭദ്രൻ അവളുടെ തല ഭിത്തിയിട് ചേർത്തു വെച്ചു കഴുത്തിൽ കൈ മുറുക്കി. പെട്ടെന്ന് ആ കൈ അൽപ്പം അയച്ചെങ്കിലും വീണ്ടും അത് പൂർവാധികം ശക്തമായി മുറുക്കിക്കൊണ്ടോ ഇരുന്നു. അവളുടെ വലതു കയ്യിൽ വിഷ്ണു കൂട്ടി പിടിച്ച കൈയുടെ ബലം കുറഞ്ഞു കുറഞ്ഞു തളർന്നു വീണു.
“”ആ…… ആ…. “”
ശ്രീഹരി ആകാശം പോട്ടുമാറ് ഉറക്കെ അലറി. മുകളിൽ നിന്നേ വിടുന്നോ അരിച്ചു വന്ന നിലാവെളിച്ചത്തിൽ ആ മുഖം അവൻ കണ്ടു.
“”അരുണിമേച്ചി….””
ഞാൻ ഇപ്പൊ എവിടെ ആണെന്നോ, ഞാൻ എന്താ ഈ ചെയ്യുന്നതെന്നോ എനിക്ക് ബോധമില്ല. പക്ഷേ ഒന്നറിയാം എന്റെ കൈ അരുണിമേച്ചിയുട കഴുത്തിൽ ആണെന്ന്.. ഞാന്‍ എന്‍റെ കൈ അവളുടെ കഴുത്തില്‍ നിന്നെടുക്കാന്‍ നോക്കി. ആരോ അത് അവിടെത്തന്നെ ഞെക്കിപിടിച്ചു വെച്ചേക്കുന്നു. എന്‍റെ സ്വൊന്തം വിരല്‍ പോലും എന്നേ അനുസരിക്കുന്നില്ല. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ എന്‍റെ മനസും ശരീരവും നിന്ന് വിറച്ചു. ഒന്നും ചിന്തിക്കാനോ പ്രവൃത്തിക്കാനോ എനിക്ക് പറ്റുന്നില്ല.
എന്റെ വിരലുകൾക്കിടയിൽ അരുണിമേച്ചി പിടയുന്നു. ഇന്ന് വരേയും ഒരു അനിയന്റെ സ്ഥാനം തന്നു എന്നേ സ്നേഹിച്ച എന്റെ അരുണിമേച്ചിയെ ഞാൻ എന്താ ഇപ്പൊ കാട്ടുന്നെ. എന്റെ തലച്ചോറിലൂടെ കുത്തി ഒഴുകുന്ന പുഴ പോലെ ചോര പായുന്നത് എനിക്ക് കേള്‍ക്കാം. ഇപ്രാവശ്യം എനിക്ക് ജയിച്ചേ പറ്റു എന്റെ ശരീരത്തിന്റെ അധികാരം ഒരു പ്രാന്തിനും ഞാൻ വിട്ടുകൊടുക്കില്ല.
കുറച്ചു നേരത്തെ മല്പിടുത്തത്തിനൊടുവില്‍ എന്നെ കരണ്ടടിച്ചുതൂകി എറിയുന്ന പോലെ പിന്നിലേക്ക് തെറിച്ചു വീണു. അവളുടെ അടുത്തേക്ക് വീണ്ടും വീണ്ടും എണീറ്റ് ചെല്ലാന്‍ എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍ എന്നേ തള്ളിക്കൊണ്ടേ ഇരിക്കുന്നു. അത് പിടിച്ചു നിര്‍ത്തുക എനിക്കസാദ്യമായി തോന്നി. പക്ഷേ അപ്പോഴും ഞാന്‍ ഒരു ചേച്ചിയേ പോലെ കണ്ട അരുണിമേച്ചിയെ ഞാന്‍ കൊല്ലാന്‍ നോക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പൊ എവിടുന്നോ ഒരലർച്ച ഞാൻ കേട്ടു.
“”എന്‍റെ കണ്മുന്നില്‍ നിന്ന്പോ, ഞാന്‍ കണ്ടത്താത്തെടുത്തു പോടീ… എനെറെ മനസ് മാറുന്നതിനു മുന്നേ പോകാന്‍.””
അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഭദ്രന്‍ ശ്രീഹരിയോടു തന്റെ തോല്‍വി സമ്മതിക്കുന്നുണ്ടായിരുന്നു അതാണല്ലോ അവൻ തളർന്നു വീണത്.
ഇന്നേവരെ ശ്രീ അറിഞ്ഞോണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ല . ശ്രീഹരിയുടെ ശക്തിയും അതുതന്നെ ആയിരുന്നു. ഇനിയും ശ്രീ ഇതൊകെ അനുഭവിച്ചാൽ ഒരുപക്ഷെ ശ്രീ ഇല്ലാതാകും എന്ന് ഭദ്രന് തോന്നിട്ടുണ്ടാകം അതാവും അവന്‍ ഒന്ന് തോറ്റു പോയത്.അതാകും അവളെ അപ്പൊ കൊല്ലാതെ വിട്ടത്.
പക്ഷെ അവന്റെ ആ വാക്കുകള്‍ ഭയത്തോടെയാണ് അരുണിമ കേട്ടത് .എല്ലാത്തില്‍നിന്നും തന്നെ സംരക്ഷിക്കും എന്ന് കരുതിയവൻ തന്നെയാണ് ഇപ്പോള്‍ തന്നേ ഇല്ലാതാക്കാന്‍ നോക്കിയത്. എങ്കിലും തന്റെ മരണ വെപ്രാളത്തി നിടയിൽ എപ്പോഴോ വിഷ്ണുവേട്ടന്‍ വന്നു .
വിഷ്ണു ആ കാപാലികൻ അരുണിൽ നിന്ന് തന്നേ രെക്ഷിക്കും എന്ന് ഇതുവരെയും അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു, അന്നത്തെ പോലെ എല്ലാത്തിനും രക്ഷിച്ചു ആമി എന്നൊരു വിളിക്കായ്അവള്‍ കാത്തിരുന്നിരുന്നു. പക്ഷേ ഇനി അങ്ങനൊന്നു ഉണ്ടാകില്ല എന്നറിയുമ്പോൾ……!
സ്വൊന്തം ഏട്ടൻ അവളുടെ ശരീവും മനസും നിഷ്കരുണം വെറും ഒരു പൂ പോലെ ചവിട്ടി അരച്ചപ്പോഴും ഭ്രാന്തി എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ പോലും അവള്‍ ഇത്രയും വേദനിച്ചിട്ടില്ല. പ്രതീക്ഷയറ്റവൾ തളർന്നു വീണു.
ആ ഇരുണ്ട നിലവറയിൽ ഇപ്പൊ രണ്ടു ശരീരങ്ങളും നാല് മനസും തളർന്നു കിടപ്പുണ്ട്. അതിൽ ആരൊക്കെ തിരിച്ചു വരുമെന്ന് അറിയില്ല. ഇനി ഇപ്പൊ എന്റെ ആമിയുടെ കഥ പറയേണ്ട സമയമായി എന്ന് തോന്നുന്നു . ഭ്രാന്തില്ലാത്ത അവളെ ഭ്രാന്തിയാക്കിയ കഥ.
തുടരും….