“”ജോൺസാ ഞാനിപ്പോ എന്ത് വേണന്നാണ് നീ പറഞ്ഞുവരുന്നേ? “”
“” ദേവേട്ടാ .., ഏട്ടന് അറിയാമല്ലോ അവൻ എന്റെ കുഞ്ഞിനോട് ഇത് രണ്ടാമത്തെ വെട്ടാ….. ഞാൻ ഒരു പോലീസുകാരനായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റണില്ലേട്ടാ, ഇത് പുറത്തറിഞ്ഞ എന്റെ കുഞ്ഞിന്റെ ഭാവി. പക്ഷേങ്കി അങ്ങനവനെ വിടാന്‍ പറ്റോ… “”
അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ചുണ്ടുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു, എങ്കിലും അയാൾ തുടർന്നു.
“” അവനെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ദേവേട്ടൻ എന്നെ ഇതിൽ സഹായിക്കണം, അത് പറയാനാ ഞാൻ വന്നേ. ഒരു കംപ്ലയിന്റ്, ശ്രീഹരിയെ കൊണ്ട് അവന്റെ പേരിൽ, അതിൽ പിന്നെ അതിന്റെ പേരിൽ നിങ്ങക്ക് വരുന്ന പ്രശ്നങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.””
“”ജോൺസാ അവൻ, അവൻ ചെറുതല്ലേ. പോലീസും കോടതിയുമായി, തന്നേമല്ല അവരോടൊക്കെ….””
“”ദേവേട്ടാ നിങ്ങളും ഇങ്ങനെ പറയുകയാണോ. നിങ്ങടെ മോൾക്കാ ഈ ഗതി വന്നത് എങ്കിലോ . അല്ല ഇനി വരില്ലെന്ന് ആര് കണ്ടു.””
“”ജോൺസൺ താൻ എന്താണ് ഈ പറയുന്നേന്നോർമയുണ്ടോ? “”
അത് കേട്ടപ്പോൾ പൊതുവേ ശാന്തനായ ദേവേട്ടനും ദേഷ്യം ഇരച്ചു കയറി.
“”അല്ല …ഞാൻ പറഞ്ഞത് അതല്ല.””
അയാള്‍ തന്‍റെ വായില്‍ നിന്നു വീണ വാക്കുകളെ അപലപിച്ചു. അത് കേട്ടിട്ടാവും ദേവേട്ടൻ ഒന്നടങ്ങിയത് .
“”ജോൺസാ, എനിക്ക് മനസിലാവും നിന്റെ വിഷമം. പക്ഷേ അവൻ,… ശ്രീക്കുട്ടന് അതൊന്നും താങ്ങാനുള്ള ശക്തിയില്ലടോ. അവനെ വീണ്ടും ഞങ്ങൾക്ക്…..””
ദേവേട്ടൻ അവരുടെ നിസഹായവസ്ഥ വെളിപ്പെടുത്തി.
“”ഏതായാലും ശ്രീക്കു നിങ്ങളെയും എന്നെക്കാളുമൊക്കെ ചങ്കൂറ്റമുണ്ട്. അത് ഞാൻ കണ്ടതാ,… അന്നവനെ ചവിട്ടി ഇടുന്നത്. അന്നവൻ ശല്യപ്പെടുത്തിയത് എന്റെ ചക്കരെ അയിരുന്നില്ല,.. അത് നിങ്ങടെ അച്ചൂനെയായിരുന്നു.
അവനെ പറ്റിയുള്ള നിങ്ങടെ ഈ ഭയമൊന്നും അവനറിയണ്ട. അവൻ ആങ്കുട്ടിയാ ദേവേട്ടാ ആങ്കുട്ടി. എനിക്ക് ഇതുപോലെ ഒരെണ്ണം പിറന്നിരുന്നേ ഞാൻ ഇന്ന് ഇവിടെ വന്നു നിങ്ങടെ കാല് പിടിക്കേണ്ടി വരില്ലായിരുന്നു.””
“”താൻ എന്തായി പറഞ്ഞത്? എന്റെ അച്ചു മോളെയും അവൻ…. “”
“”അതൊന്നും എനിക്കറിയില്ല പക്ഷേ ശ്രീയേ ഉണ്ടായിരുന്നുള്ളു അവൾക്കുവേണ്ടി അവനോടു എതിർത്തു നിക്കാൻ.””
അത് കേട്ടപ്പോൾ മഹാദേവന്‍ ഒന്ന് ചുറ്റും നോക്കിയിട്ട് ,
“” എടോ ഈ സംസാരം നമുക്ക് ഇവിടെ വേച്ചു വേണ്ട. ഞാൻ, ഞാനൊന്നാലോചിക്കട്ടേ. പക്ഷേ എനിക്ക്…., ഞാൻ ഉറപ്പ് പറയില്ല. താൻ ഇപ്പൊ പൊക്കോ.””
“”മതി അത്രേം മതി, അവനെ ആ പൊലയാടിമോനേ എനിക്കൊന്ന് ലോക്കപ്പില്‍ കിട്ടിയാമതി. “”
ജോൺസൺ പോലീസ് പിന്നെ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നു ഇറങ്ങി .
“”അച്ചൂ“”
മഹാദേവന്‍ നീട്ടി വിളിച്ചു. ആ വിളികെട്ടു ആര്യേച്ചി അങ്ങോട്ട് ചെന്നു.
“”നീ എന്നോട് എന്തെങ്കിലും പറയാതെ ഒളിക്കുന്നുണ്ടോ മോളേ? സത്യം പറയണം.””
“”ഇല്ല…ഇല്ലച്ചാ””
മഹാ ദേവന്‍റെ ചോദ്യത്തിനു ഇതിപ്പോ എന്താന്നോരു സംശയ ഭാവത്തില്‍ അവൾ മറുപടി പറഞ്ഞു.
“”എന്റെ മോള് അച്ഛനോട് കള്ളം പറരുത്. നിനക്ക് ആ രാവുണ്ണിടെ മകനായി എപ്പോഴെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അതിനാണോ അവന്‍ ഇന്ന് നമ്മുടേ ശ്രീകുട്ടനെ തല്ലിയത്?””
“”അത് അച്ഛാ…അവൻ..“”
“”എന്നിട്ടെന്താ അന്ന് അച്ഛനോട് പറയാഞ്ഞേ?…. എന്താന്ന്?””
ദേവേട്ടന്റെ ആ ചോദ്യത്തിന് ഒരൽപ്പം കാഠിന്യം ഉണ്ടായിരുന്നു.
“”അവൻ എന്നേ ഒന്നും ചെയ്തില്ല, എന്റെ പുറകെ നടന്നു കമന്റടിച്ചൂ… ഞാൻ തിരിച്ചു നല്ലത് പറഞ്ഞപ്പൊ അവൻ പോയി. അത്രേ ഉള്ളു.””
“”വീണ്ടും കള്ളം പറയുന്നു നീ ല്ലേ…. അവനെ പോലെയുള്ള തെമ്മാടികളിൽ നിന്നും എന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ പറ്റാത്ത ഈ ഞാൻ….. ച്ചേ….! ആ ജോൺസൻ പൊലീസങ്ങനെ ശ്രീക്കുട്ടനുള്ള ധൈര്യം ഇല്ലേന്ന് മുഖത്തു നോക്കി ചോദിച്ചപ്പോൾ. ഞാൻ ഇനി എന്തിനാടി നിന്റെ അച്ഛനായി….. എന്നോട് പറയാരുന്നില്ലേ?””
“”അച്ഛാ അതിനന്നോന്നും നടന്നില്ല. അവൻ എന്നേ ഒന്നും ചെയ്തില്ല, അച്ഛൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് എന്റെ വിഷ്ണുവേട്ടൻ എനിക്ക് കാവലായി ഉണ്ടച്ചാ. എനിക്കതുമതി “”
“”എന്ത്..! അപ്പൊ അന്നത്തെ പോലെ വീണ്ടും ശ്രീ….. അപ്പൊ നമ്മൾ ചെയ്ത മരുന്നിനും മന്ത്രത്തിനും ഒന്നിനും ശ്രീകുട്ടനെ രക്ഷിക്കാനായില്ലേ?….. ദേവീ….. നിങ്ങൾ രണ്ടാളും വീണ്ടും ഞങ്ങളെ ചതിക്കുവാരുന്നല്ലേ.! എന്റെ കുഞ്ഞു…. എന്റെ കുഞ്ഞെന്ത് നരകയാധനയാവും അനുഭവിച്ചേ…. “”
അല്പം ഒന്ന് നിര്‍ത്തിയിട്ടു ദേവേട്ടൻ പിന്നേം തുടര്‍ന്നു.
“”ജോൺസൻ പറഞ്ഞപ്പൊ എനിക്കുതോന്നിയിരുന്നു ശ്രീകുട്ടന് അതിനാകില്ലെന്നു, പക്ഷേ ഇതു ഞാൻ പ്രതീക്ഷിച്ചില്ല അച്ചൂ… ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എന്റെ ശ്രീകുട്ടനത് ഈ ഗതി വന്നല്ലോ“”
“”അച്ചാ, അന്നത്തെ പോലെയല്ലച്ചാ, അത് അച്ഛനു പറഞ്ഞങ്ങാനാ മാനിസിലാക്കി തരുകാ, എന്റെ വിഷ്ണുവേട്ടനെ…. എന്റെ ദൈവമേ….. “”
“”എനിക്കെന്താ മനസ്സിലാവാത്തത് നീ പറ. ഓ ഇപ്പൊ നീ വലിയ ഡോക്ടറായല്ലോ ഞങ്ങള് പഴയ അമ്പലവാസികൾ….””
അതു കേട്ടപ്പോള്‍ തന്നെ ആര്യയുടെ മുഖം വിളറി. അവള്‍ ചീറി,
“” എന്റെ വിഷ്ണുവേട്ടനെ പറ്റി അച്ഛനെന്തറിയാം ? അന്നാ കണ്ടതല്ലെന്റെ വിഷ്ണുവേട്ടൻ.””
പിന്നെ ഒരു നീണ്ട നിശബ്ദത. അവള്‍ അല്പനേരത്തെ മൗനത്തിനു ശേഷം വീണ്ടു സംസാരിച്ചു തുടങ്ങി
“”നിങ്ങള്‍ എല്ലാവരും കൂടെ പണ്ട് ശ്രീഹരിയേ ചിരിപ്പിക്കാൻ നോക്കിയപ്പോൾ എല്ലാരും മറന്നു പോയ ഒരാൾകൂടെ ഇവിടെ ഉണ്ടായിരുന്നു, ഈ ഞാൻ . എന്റെ കണ്ണിരാരും കണ്ടില്ല, അവനു പുത്തൻ ഉടുപ്പ് കളിപ്പാട്ടങ്ങള്‍ അങ്ങനെ ഓരോന്നും കണ്ടറിഞ്ഞു വാങ്ങികൊടുത്തപ്പോ വിഷ്ണു ഏട്ടൻ പോയ വേദനയിൽ ഒറ്റപ്പെട്ടുപോയ എന്നേ ആരേലും ശ്രെദ്ധിച്ചോ? അതിലൊന്നും എനിക്കൊരു വിഷമമില്ല പക്ഷേ അമ്മക്ക് പോലും ഞാൻ അന്യയായി. നിങ്ങൾ അവനു കൊടുത്ത സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും എനിക്ക് തന്നിരുന്നെങ്കിൽ അവനെപ്പോലെ എന്നെയും ഒന്നും ചേർത്തു പിടിച്ചെങ്കിൽ എന്നു ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. അതിനിടയിൽ എനിക്ക് എന്റെ ശ്രീയോട് പോലും ദേഷ്യം തോന്നി . അന്നാ അച്ഛൻ അവനെ കോട്ടയത്ത് കൊണ്ടോയെ, അവിടെ വെച്ചാ അവൻ എന്നേ അച്ചൂന്നു ആദ്യായി വിളിക്കണേ. ആ ഒറ്റ വിളിയിൽ അതെന്റെ.., അതെന്റെ വിഷ്ണുവേട്ടനാന്ന് എനിക്ക് ഉറപ്പായിരിന്നു. പക്ഷേ എങ്കിലും അപ്പൊ ഞാനത് അംഗീകരിച്ചില്ല. ഞാൻ അവനോടു മിണ്ടാതായപ്പോൾ, അവനെ വിലക്കിയപ്പോൾ അവൻ വീണ്ടും നിങ്ങടെയെല്ലാം കൈവിട്ടു പോകുന്നത് ഞാനും കണ്ടു. അന്നാണ് അവൻ ബാധ കയറിയപോലെ പരസ്പര ബന്തമില്ലാതെ ഓരോന്ന് വിളിച്ചുപറഞ്ഞതും കാട്ടികൂട്ടിയതും.
പിന്നെ അച്ഛൻ ആ പണിക്കരെ കൊണ്ടുവന്നു, അയാളും പറഞ്ഞു ശ്രീക്ക് കാവലു വിഷ്ണുവേട്ടൻ നിപ്പോണ്ടെന്ന്. അപ്പൊ ഞാൻ കരുതി അത് ശെരിക്കും എന്റെ വിഷ്ണുവേട്ടന്റെ ആത്മവാണെന്നു.