“അതിനെന്താ. ഞാൻ കൊണ്ടാക്കാം. ഡ്രസ്സ് വേണേൽ നാളെ വരുമ്പോൾ കൊണ്ടുവരാനും പ്രശ്നമില്ല.”
ഞാൻ അറിയാതെ പറഞ്ഞുപോയി. ശ്രീദേവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
അപ്പോളേക്കും അവളുടെ അച്ഛൻ വന്നു എന്റെ കൈ പിടിച്ചു എന്നെ നന്ദിയോടെ ഒരു നിമിഷം നോക്കി നിന്ന ശേഷം ശ്രീദേവിനടുത്തേക്ക് പോയി. അദ്ദേഹവും എന്നെ കീഴടക്കി കഴിഞ്ഞിരുന്നു. ശുദ്ധരും നല്ലവരുമായ ഒരു കൂട്ടത്തിൽ ആട്ടിൻതോലണിഞ്ഞ ചെന്നായെ ഞാൻ എന്നിൽ കണ്ടു. ഇനി ഒരിക്കലും അവളെ തെറ്റായി നോക്കുക പോലും ഇല്ലെന്നു തീരുമാനിച്ചു ഞാൻ ശ്രീദേവിനോട് യാത്ര പറഞ്ഞു.
ആര്യയ്ക്ക് കൈ കാണിച്ചു വണ്ടിക്ക് നേരെ നീങ്ങാൻ തുടങ്ങുമ്പോളാണ് ആര്യ പെട്ടെന്ന് ഓടി വന്നു എന്നെ കെട്ടിപിടിക്കുന്നത്. ഔപചാരികതയിൽ നിന്നും വ്യത്യസ്തമായി അവൾ എന്നോട് മാക്സിമം ചേർന്നു അവളുടെ മാറിടം സാധിക്കുന്നത്ര എന്നോട് ചേർത്തമർത്തി എന്റെ ചെവിയിലേക്ക് അവളുടെ ചുണ്ട് കൊണ്ട് വന്നു.
“ഐ ഡോണ്ട് നോ. സംടൈംസ് ഐ ലവ് യൂ!!! പറയാതിരിക്കാൻ പറ്റുന്നില്ലെടാ.”
ഒരു നിമിഷം കൊണ്ടവൾ എന്റെ ചെവിയിൽ ചുംബിച്ചു കീഴ്ച്ചെവി മുഴുവൻ അവളുടെ വായ്ക്കുള്ളിലാക്കി നുണഞ്ഞു പുറത്തെടുത്തു.
ഞാൻ ഞെട്ടിത്തരിച്ചു ചുറ്റും നോക്കി. അവർക് അവളെന്നെ കെട്ടിപിടിച്ചത് മാത്രമേ മനസിലായിട്ടൊള്ളു. അതു അവർ ഒരു സാധാരണ സ്നേഹപ്രകടനം മാത്രമായി കരുതി പുഞ്ചിരിച്ചു നിന്നു.
……….
തിരിച്ചു വീട്ടിലെത്തിയ എന്റെ മനസ്സ് വീണ്ടും പഴയപോലെ ആയിരുന്നു. അവൾ ഇല്ലാതെ ഒന്നിനും പറ്റുന്നില്ല. ലൈറ്റ് പോലും ഇടാതെ ഞാൻ കുറെ നേരം സെറ്റിയിൽ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞു എനിക്ക് അവളുടെ മെസ്സേജ് വന്നു.
“ഞാൻ എത്തി. എന്റെ മോൻ എത്തിയോ. ഞാൻ പോയി കുളിച്ചു വരട്ടെ അപ്പോളേക്കും നീയും ഫ്രഷ് ആയി വാടാ. എന്നിട്ട് നമുക്ക് 🤪… ”
അവൾ പറഞ്ഞ ഐ ലവ് യൂ എന്നതിന് തിരിച്ചു മറുപടി നൽകണം എന്ന ചിന്തയിൽ ഞാൻ കുളിച്ചു ഫ്രഷ് ആയി അവളെ വിളിച്ചു. ബിസി. ഇരുപത്തി രണ്ട് മിനുട്ടിൽ പത്തു കാളുകൾ എല്ലാം ബിസി. ഇനി അവളെ വിളിക്കില്ല എന്ന
വാശിയിൽ നെറ്റ് ഓഫ് ചെയ്തു മൊബൈൽ സൈലന്റ് ആക്കി ഞാൻ കള്ളെടുത്ത് രണ്ട് പെഗ് ഡ്രൈ ആയടിച്ചു. ആ ലഹരി വീണ്ടും അവളെ ഓർമിപ്പിച്ചു. പക്ഷെ ഫോണെടുത്തപ്പോൾ അവളുടെ ഒറ്റ കാൾ വന്നിട്ടില്ല. വീണ്ടും കുപ്പിയെടുത്തു. അഞ്ചാം ഗ്ലാസ് തീർന്നപ്പോൾ ഫോണിന്റെ വെളിച്ചം കണ്ണിൽ പെട്ടു. രണ്ട് വട്ടം റിങ് ചെയ്യുന്നത് ഞാൻ കണ്ടെങ്കിലും മൈൻഡ് ചെയ്തില്ല. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഞാൻ കൈ എത്തിച്ചു ഫോണെടുത്തു അവളെ വിളിച്ചു. വീണ്ടും ബിസി. ആറാമത്തെ പെഗ് പകുതി കുടിച്ചപ്പോൾ അവൾ വിളിച്ചു. ഞാൻ അറ്റൻഡ് ചെയ്തു.
“ഏട്ടൻ വിളിക്കായിരുന്നെടാ”
“ഏട്ടനോ?”
“മം ശ്രീയേട്ടൻ.”
“അപ്പോൾ ഞാൻ ആരാ”
“നീ എന്റെ… അല്ലേടാ.”
എനിക്കത് ദഹിച്ചില്ല. വളരെ പെട്ടന്ന് അവൾ അകലുന്ന പോലെ എനിക്ക് തോന്നി. അപ്പോളേക്കും മദ്യം എന്റെ നാവിനെ അതിന്റെ നിയന്ത്രണത്തിൽ ആക്കിയിരുന്നു. ഞാൻ എന്താണ് പറയുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. അപ്പോൾ അവൾക്കത്രയും മനസിലായിക്കാണില്ല. ഗതികെട്ട അവൾ ചോദിച്ചു.
‘നീ കുടിച്ചോടാ”
“മം’
“കമ്പനി ഉണ്ടെങ്കിലേ കുടിക്കൂ എന്നു പറഞ്ഞിട്ട്?”
“ഞാൻ ഫ്രെണ്ട്സിന്റെ അടുത്താ.”
“പോടാ തെണ്ടീ എന്റടുത്തു നുണ പറയാതെ. ഓക്കേ എന്ന നീ കിടന്നോ ഞാൻ വയ്ക്കാണ്. നാളത്തെ കാര്യം മറക്കണ്ട”
“നീ പോടീ പോയി നിന്റെ മറ്റവന്റെ വാലിൽ തൂങ്ങു. എനിക്കാരും വേണ്ട.”
കഷ്ടകാലത്തിനു ആ സമയം എന്റെ നാവു വളരെ സ്പഷ്ടമായിരുന്നു. അതും പറഞ്ഞു ഫോൺ ഞാൻ ടീപ്പോയിൽ വച്ചു. അവളുടെ ഹലോ ഹലോ എന്ന ശബ്ദം ഫോണിൽ നിന്നും വീട്ടിലെ നിശബ്ദതയിൽ വ്യക്തമായെങ്കിലും ആ സെറ്റിയിൽ എന്റെ കൈകളെയും കാലുകളെയും തലച്ചോറിനെയും മദ്യം കീഴടക്കിയിരുന്നു.
ഞാനവിടെ എത്തുന്നത് പതിനൊന്നരയ്ക്കായിരുന്നു. അവളുടെ ബാഗ് രണ്ടും എടുത്ത് വണ്ടിയിൽ വച്ചിരുന്നു. എത്താറായപ്പോൾ അവളെ വിളിച്ചപ്പോൾ കൈറ്റ് ഹോട്ടലിൽ വരാനാണ് പറഞ്ഞത്. അവിടെ എത്തി അഞ്ചു മിനിറ്റിനകം അവരും ശ്രീദേവിന്റെ വണ്ടിയിൽ വന്നു.
