രാത്രിയിലേക്കുള്ള ഭക്ഷണം മേടിച്ചു കൊടുത്ത് എട്ട് മണിയോടെ വീട്ടിലേക്ക് പോവാൻ ഹോസ്പിറ്റലിന് താഴെയെത്തി ബൈക്കിന്റെ അടുത്ത് വന്ന് നിന്ന് ” വീട്ടിൽ പോണോ അതോ ഭാഗ്യലക്ഷ്മിയെ വിളിച്ച് അങ്ങോട്ട് പോണോ, ആ ഒന്ന് വിളിച്ചു നോക്കാം ” എന്ന് മനസ്സിൽ വിചാരിച്ച് ഫോൺ എടുത്ത് ഭാഗ്യലക്ഷ്മിയെ വിളിക്കാൻ തുടങ്ങിയതും അഭിരാമിയുടെ കോൾ വന്നു, കോളെടുത്ത്
ഞാൻ : ആ ഞാൻ കരുതി മറന്നു കാണുമ്മെന്ന്
ഗായത്രി : അങ്ങനെ മറക്കാൻ പറ്റോ
ഞാൻ : ഏ… ഇതാരാ?
ചിരിച്ചു കൊണ്ട്
ഗായത്രി : എന്നെ ഓർമ്മയില്ലേ, ഗായത്രി
ഞാൻ : ആ ആ അഭിരാമി എവിടെപ്പോയ്?
ഗായത്രി : അവളിവിടെ ഉണ്ട്
ഞാൻ : മം.. ഗേറ്റിന്റെ വർക്കൊക്കെ കഴിഞ്ഞോ?
ഗായത്രി : ഓ അതൊക്കെ കഴിഞ്ഞു അജു
ഞാൻ : ആ എന്നാ ശരി
ഗായത്രി : അയ്യോ വെക്കല്ലേ
ഞാൻ : എന്താ?
ഗായത്രി : എനിക്കൊരു ചെറിയ ഹെല്പ് വേണമായിരുന്നു
ഞാൻ : കുപ്പി മേടിക്കാനാവും
ഗായത്രി : ആ അതേ എങ്ങനെ മനസിലായി
ഞാൻ : ഹമ് അറിയാല്ലോ
ഗായത്രി : മം…അജുന് ബുദ്ധിമുട്ടാവില്ലല്ലോ
ഞാൻ : ഓ എന്ത് ബുദ്ധിമുട്ട്, അന്ന് മേടിച്ച അതേ ബ്രാൻഡ് തന്നെയല്ലേ
ഗായത്രി : ആ അത് തന്നെ, ഓർമ്മയുണ്ടല്ലേ അപ്പൊ
” എങ്ങനെ മറക്കാനാടി പൂറിമോളെ ” എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : ഇപ്പൊ വന്നേക്കാം
ഗായത്രി : ഓക്കേ അജു, താങ്ക്സ്
ഞാൻ : മം ശരി
എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ നേരെ ബിവറേജിലേക്ക് വണ്ടി വിട്ടു.
