വേലുചാമി അല്പം ഭയത്തോടെ എന്നാലും ശ്രദ്ധിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു…. പുഴയോട് ചേർന്നു ഓടിച്ചു ഇപ്പോൾ വണ്ടി ആ കാപ്പി ഫാമും കടന്നു മുന്നോട്ട് പോയിട്ടുണ്ട്.. ആ വണ്ടി ഒരു പാറക്കെട്ടിനു ഇടയിലൂടെ ഈറ്റ കാട്ടിൽ കയറി….
ആരും ശ്രദ്ധിക്കില്ലെന്ന് ഉറപ്പുള്ള ഒരിടത്ത് വണ്ടി ഒളിപ്പിച്ച ശേഷം അവർ പുറത്തേക്ക് ഇറങ്ങി…. ഉണങ്ങിയ ഈറ്റ ചെടികൾ വണ്ടിക്ക് ചുറ്റിലും വച്ചു ഒന്നൂടെ അതിനെ മറച്ചു… കരിയിലകൾ നിറഞ്ഞ കാട്ടിൽ ടയറിന്റെ പാടുകൾ അവശേഷിക്കപ്പെട്ടിട്ടില്ലെങ്കിൽ കൂടി ഒരിക്കൽ കൂടി അതും ഉറപ്പുവരുത്തി അവർ രണ്ടാളും പുഴക്ക് നേരെ നടന്നു…
അവിടെ പുഴയിലേക്ക് നന്നായി പടർന്നു നിൽക്കുന്ന മരക്കൂട്ടങ്ങൾക്ക് ഇടയിലേക്ക് അവർ നൂഴ്ന്നു കയറി… അവിടെ ഒരു ചങ്ങാടം അവർക്കായി കാത്തിരുന്നു കിടപ്പുണ്ടായിരുന്നു….
മാധവനു അതിൽ കയറാൻ സൗകര്യം ഒരുക്കിയ ശേഷം വേലുച്ചാമിയും കയറി…. മറ്റു രണ്ട് പേരും കൂടി കയറിയതോടെ വേലു തുഴയെടുത്തു ആഞ്ഞു തുഴയാൻ തുടങ്ങി… ആ മരത്തിന്റെ വെള്ളത്തിലേക്ക് മുട്ടി കിടക്കുന്ന ചില്ലകൾ ഉയർത്തിപിടിച്ചും കുനിഞ്ഞിരുന്നും ഒക്കെ വേണ്ടി വന്നു ആ കാട് പോലെ പടർന്ന മരത്തിനു ഉള്ളിൽ നിന്നവർക്ക് പുറത്ത് കടക്കാൻ….
പുഴയുടെ ഒഴുക്കിനെതിരെ അല്പം തുഴഞ്ഞ ശേഷം വീതി കുറഞ്ഞ ഭാഗത്തു വച്ചവർ പുഴയെ മുറിച്ചു കടന്നു…. വീണ്ടും അല്പം കൂടി മുന്നോട്ട് തുഴഞ്ഞു കഴിഞ്ഞു പുഴയുടെ ഒരു കൈവഴി പോലെ കണ്ടയിടത്തു ഉള്ളിലേക്ക് കടത്തി ചങ്ങാടം ഒളിപ്പിച്ച ശേഷം അവർ കാട്ടിലേക്ക് ഇറങ്ങി…. ഒരല്പം നടന്നു കാണും… വീണ്ടും ഈറ്റക്കാട്.. ഈറ്റ കാടിന്റെ ac തോൽക്കും കുളിർമയിലൂടെ അല്പം കൂടി നടന്നു കഴിഞ്ഞതും ആർക്കും എത്തിപെടാൻ സാധിക്കാത്ത വിശാലമായ തോട്ടം….
കഞ്ചാവ് തോട്ടം…. പുറമെ നിന്ന് ശ്രദ്ധ പെടാത്ത സ്ഥലത്ത് വിശാലമായ സ്ഥലത്ത് കഞ്ചാവ് ചെടികൾ തഴച്ചു വളരുന്നു…..
അവരെ കണ്ടതും അവിടെ ജോലി ചെയ്തവർ ഒക്കെ ഭവ്യതയോടെ മുഖം കുനിച്ചു സലാം നൽകി… എല്ലാവരും പതിനഞ്ചു വയസിനു താഴെ ഉള്ള കുട്ടികൾ….
അവർക്കിടയിലൂടെ പനയോല മേഞ്ഞ കുടിലിലേക്ക് അവർ ചെന്നു….
“എപ്പടിയിരിക്ക് മുരട്ട്കാളെ ഇന്ത വാരത്തുക്ക് സമാചാരം…..”
“നല്ലാ പോവുത് അണ്ണാ…”
“എങ്കെ അന്ത പയല്???”
“ഇപ്പൊ കൊണ്ട് വരാം സർ…”
അതും പറഞ്ഞു അവിടെയിരുന്ന ആൾ പുറത്തേക്ക് നടന്നു അപ്പുറം നോക്കി വിളിച്ചു…
“ഡേയ് അന്ത പയലേ ഇങ്കെ കൊണ്ട് വാ…”
അല്പം കഴിഞ്ഞു ഒരു ട്രൗസർ മാത്രം ഇട്ട കൈകൾ പുറകിലേക്ക് കെട്ടിയ ഒരു പതിനഞ്ചു കാരനെ അവിടെ കൊണ്ട് വന്നു… അത് കണ്ടതും വേലു ചാമിയുടെ മുഖം ചെറുതായി ഇരുണ്ടു….
മാധവന്റെ കുറുക്കൻ കണ്ണുകൾ അത് വ്യക്തമായി കാണുകയും ചെയ്തു.. അയാൾ വേലുവിനെ നോക്കി ചോദിച്ചു….
“കൊളന്ത, സാധനം പുറത്തു മറിച്ച് കൊടുത്ത്… എവള് തിരുറു ഇരുന്താ താൻ ഇപ്പടി സെയ്യ മുടിയും??? ”
അത് കേട്ട് വേലു ച്ചാമി യുടെ മുഖം ഒന്ന് തെളിഞ്ഞു…. അയാളുടെ തോളിൽ കൈ ഇട്ട് മാധവൻ തുടർന്നു പറഞ്ഞു…
“ചതിക്കു മറുപടി മരണം താൻ… ആനാ ഇവൻ വന്ത് പയ്യൻ താൻ…. എന്ന വേണം… സൊല്ലുങ്കോ””
“അത്… സർ… സർ…”
“എത് ക്ക് ടാ…. വിറയൽ…. സുമ്മാ സൊല്ലുങ്കോ….”
“സിന്ന കോളന്ത താൻ… ഇന്ത വാരം വിട്ടിടാം സർ…”
അത് കേട്ട് നേർത്ത പുഞ്ചിരിയോടെ മാധവൻ തിരിഞ്ഞു അവരോട് പറഞ്ഞു…
“ഡേയ്… അവനെ അഴിച്ചു വിട്…. ഇനി നല്ലാ വേല പാക്കണം തമ്പീ…”
ഒരാൾ ആ പയ്യന്റെ കൈയിലെ കെട്ട് അഴിച്ചു വിട്ടു….. ജീവൻ കിട്ടിയ സന്തോഷത്തിൽ അവൻ മാധവനെ നോക്കി നന്ദിയോടെ..
“ഇത് ലാസ്റ്റ് വാണിങ് താൻ തെരിയുമല്ലോ??? സെല്ല്… പോയ് വേല പാക്ക്…”
ആ പയ്യൻ പോവുമ്പോൾ മാധവൻ വേലുച്ചാമിയോടായി പറഞ്ഞു തുടങ്ങി..
“കൊഞ്ചം പഴയ കഥ സൊല്ലട്ടുമാ….ഒരു തമിഴ് കൊളന്ത… 15, 16വയസ് നിനക്കലാം… സൂയിസൈഡ് ചെയ്യാ ശ്രമിക്കതു…. അന്ത പയ്യനെ പിടിച്ചു കൊണ്ട് വന്ന്.. എന്നാ വേണാലും എല്ലാമേ കൊടുത്തു… വളർത്തി… അനാ ഇപ്പൊ തപ്പു സെയ്തിട്ടേൻ…””
