കാമ കാവടി – 3

“നോ താങ്ക്സ്…” റോയ് അത് നിരസിച്ചു.

“എങ്കില്‍ ടൈം വേസ്റ്റ്‌ ചെയ്യണ്ട..എന്താ എന്നെ കാണാന്‍ വന്നതിന്റെ കാരണം?” മദ്യം സിപ് ചെയ്തുകൊണ്ട് രാജീവ് ചോദിച്ചു.

“മിസ്റ്റര്‍ രാജീവ്..ഇഫ്‌ യു ഡോണ്ട് മൈന്‍ഡ്…ഞങ്ങള്‍ക്ക് താങ്കളോട് മാത്രമായി ഒന്ന് സംസാരിക്കണമായിരുന്നു….” റോയ് ഷാഫിയെ നോക്കി. അവന്റെ മുഖത്ത് കോപം ഇരച്ചു കയറുന്നത് അവര്‍ ശ്രദ്ധിച്ചു.

“എന്നോട് പറയുന്ന എന്തും ഇവനും കേള്‍ക്കാം..ഹി ഈസ് മൈ ക്ലോസ് ഫ്രണ്ട്…” രാജീവ് റോയിയുടെ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞു. റോയ് ശിവനെ നോക്കി. അവന്‍ പറഞ്ഞോളൂ എന്ന് കണ്ണ് കാണിച്ചു.

“മിസ്റ്റര്‍ രാജീവ്..ഞങ്ങള്‍ പറയാന്‍ പോകുന്നത് ഒരു പക്ഷെ താങ്കള്‍ക്ക് അനിഷ്ടം തോന്നാന്‍ ഇടയുള്ള കാര്യമാണ്..അതുകൊണ്ട് അഡ്വാന്‍സ് ആയി ക്ഷമ ചോദിക്കുകയാണ്..” റോയി ക്ഷമാപണത്തോടെയും കരുതലോടെയും തുടങ്ങി.

“ഇരുന്നു മണമണാ പറയാതെ കാര്യം പറഞ്ഞിട്ട് പോടാ….” ഷാഫി കോപത്തോടെ പറഞ്ഞു. റോയ് അവനെ ഒന്ന് നോക്കിയിട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി. ശിവന്‍ മുഷ്ടി ചുരുട്ടുന്നത് റോയ് ഇടങ്കണ്ണിലൂടെ കണ്ടു.

“മിസ്റ്റര്‍ രാജീവ്..ഒരു കാര്യം അപേക്ഷിക്കാനാണ് ഞങ്ങള്‍ വന്നത്..റീന എന്റെ സഹോദരിയാണ്…താങ്കള്‍ക്ക് അവളെ ഇഷ്ടമാണ് എന്ന് ഞാനറിഞ്ഞു..പക്ഷെ അവള്‍ പഠിക്കുന്ന കുട്ടിയാണ്..പഠനത്തിനിടെ ഇതുപോലെയുള്ള കാര്യങ്ങള്‍ അവളുടെ ഭാവിയെത്തന്നെ ബാധിക്കും..അതുകൊണ്ട് താങ്കള്‍ ദയവു ചെയ്ത് അവളെ വെറുതെ വിടണം…മാത്രമല്ല ഇതിന്റെ ആവശ്യം താങ്കള്‍ക്കുണ്ടോ? ഇത്ര നല്ല നിലയില്‍ ജീവിക്കുന്ന താങ്കള്‍ക്ക് അവളെക്കാള്‍ സുന്ദരികളായ ഏതു പെണ്ണിനേയും കിട്ടില്ലേ…” റോയ് സൌമ്യമായി പറഞ്ഞിട്ട് അവന്റെ പ്രതികരണത്തിനായി നോക്കി.

“ഭ..പോക്രിത്തരം പറയുന്നോടാ..ആരാടാ ഈ ചെറ്റത്തരം നിന്നോട് പറഞ്ഞത്?” ഷാഫി മദ്യഗ്ലാസ് ശക്തമായി താഴെ വച്ചുകൊണ്ട് ചോദിച്ചു.

“ഞാന്‍ പറഞ്ഞില്ലേ മിസ്റ്റര്‍..എന്റെ സഹോദരിയാണ് അവള്‍..അവള്‍ തന്നെയാണ് എന്നോട് പറഞ്ഞത്..ഞങ്ങള്‍ നേരില്‍ കണ്ട കാര്യവുമാണ്..പിന്നെ എനിക്ക് മിസ്റ്റര്‍ രാജീവിന്റെ മറുപടിയാണ്‌ വേണ്ടത്..” റോയ് സ്വരം അല്പം കടുപ്പിച്ചു.

“എന്താ നിന്റെ പേര്?” ചോദ്യം രാജീവിന്റെ വക ആയിരുന്നു.

“റോയ്..”

“മോനെ റോയി..നീ പറഞ്ഞത് ശരിയാണ്. എനിക്ക് നിന്റെ പെങ്ങളെ ഇഷ്ടമാണ്. നീ ഒരു കാര്യം ചെയ്യ്‌..എനിക്ക് അവളെ അങ്ങ് കെട്ടിച്ചു താ..പൊന്നുപോലെ ഞാന്‍ നോക്കിക്കോളാം..” രാജീവ് അവന്റെ കണ്ണിലേക്ക് നോക്കി അലസമായി പറഞ്ഞു. ഷാഫി ഉറക്കെ ചിരിച്ചു.

“അതെ..അത് ചെയ്തു കൊടുക്കാന്‍ നിനക്ക് പറ്റുമെങ്കില്‍ ചെയ്യ്‌..അപ്പോപ്പിന്നെ അവളുടെ പുറകെ നടക്കേണ്ട കാര്യം വരില്ലല്ലോ..” അവന്‍ ചിരിക്കിടെ പറഞ്ഞു.

ശിവന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി. റോയ് അവന്റെ കൈയില്‍ പിടിച്ചു.

“മിസ്റ്റര്‍ രാജീവ്…ഞങ്ങള്‍ വളരെ സാധാരണക്കാരായ മനുഷ്യരാണ്. തീരെ ചെറിയ ലോകമാണ് ഞങ്ങളുടേത്..ഞങ്ങളെ ഉപദ്രവിക്കാതെ വിട്ടുകൂടെ..” റോയ് സംയമനം പാലിച്ചു ചോദിച്ചു.

“ഞാന്‍ നിന്നെയോ നിന്റെ വീട്ടുകാരെയോ ഉപദ്രവിച്ചോ? ഇല്ലല്ലോ.. പക്ഷെ എനിക്ക് നിന്റെ പെങ്ങളെ ഇഷ്ടമാണ്….ഒരാളോട് തോന്നുന്ന ഇഷ്ടം എങ്ങനെയാടാ ഉപദ്രവമാകുന്നത്? പക്ഷെ എനിക്ക് അവളോടുള്ള ഇഷ്ടം മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല..ആര്‍ക്കും…കാരണം അവളെ ഞാന്‍ എന്റെ ജീവനേക്കാള്‍ ഏറെ മോഹിക്കുന്നു..കേട്ടോടാ..എന്റെ ജീവനേക്കാള്‍ ഏറെ….അവളില്ലാതെ എനിക്ക് പറ്റില്ലടാ നായെ……”

അവസാനം അവന്‍ പറഞ്ഞത് എഴുന്നേറ്റ് നിന്നാണ്. അത് ഒരു അലര്‍ച്ച ആയിരുന്നു. കൈയീലിരുന്ന മദ്യഗ്ലാസ് അവന്‍ എറിഞ്ഞുടച്ചു. റോയിയും ശിവനും ഞെട്ടിപ്പോയി അവന്റെ ഭാവമാറ്റം കണ്ട്.

“മതിയയല്ലോ..ഇനി തടി കേടാക്കാതെ പോകാന്‍ നോക്ക്..പെങ്ങളോട് പറ ജാഡ മാറ്റി ഇവനെ ഇഷ്ടപ്പെട്ടോളാന്‍..ഇല്ലെങ്കില്‍ ഇഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് അറിയാം…” ഷാഫി മസിലുരുട്ടി അവരെ നോക്കി ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.

“വാടാ റോയ്..നമുക്ക് പോകാം….” ശിവന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“മിസ്റ്റര്‍ രാജീവ്..താങ്കള്‍ ഒന്നുകൂടി ചിന്തിക്കൂ..എന്റെ പെങ്ങളെ വെറുതെ വിട്ടുകൂടെ?” അത് പറയുമ്പോള്‍ റോയിയുടെ കണ്ഠം ഇടറിയിരുന്നു.

“ഗെറ്റ് ഔട്ട്‌…ഇനി നീ ഇതും പറഞ്ഞെന്റെ മുന്‍പില്‍ വന്നാല്‍, രണ്ടുകാലില്‍ തിരികെ പോകില്ല..നിന്റെ പെങ്ങള്‍ എന്റെ സ്വന്തമാകുന്നില്ല എങ്കില്‍, അവള്‍ ഒരാളുടെയും സ്വന്തമാകാന്‍ പോകുന്നില്ല..ഓര്‍ത്തോ….”

രാജീവ് പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. ഇനി അവനോടു സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തിരിച്ചറിഞ്ഞ റോയ് അവര്‍ ഇരുവരെയും ഇരുത്തിയൊന്ന് നോക്കിയിട്ട് ശിവനെയും കൂട്ടി പുറത്തിറങ്ങി.

റോയിയാണ് തിരികെ സൈക്കിള്‍ ചവിട്ടിയത്. ഇരുവരുടെയും രക്തം തിളയ്ക്കുന്നുണ്ടായിരുന്നു. രാജീവിന്റെ പെരുമാറ്റം ഗതികേട് കൊണ്ട് മാത്രം സഹിക്കേണ്ടി വന്നതിന്റെ അസ്വസ്ഥത അവരുടെ മനസ് കലുഷിതമാക്കിയിരുന്നു. രണ്ടുപേരും ഒരക്ഷരം പോലും പരസ്പരം ഉരിയാടാതെ സൈക്കിളില്‍ നീങ്ങി.. നഗരത്തില്‍ നിന്നും നാട്ടുവഴിയിലേക്ക് സൈക്കിള്‍ തിരിഞ്ഞു. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെ അവര്‍ പൊയ്ക്കൊണ്ടിരുന്നു. റോഡില്‍ അവിടവിടെ മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളൂ. ഒരു തോടിനു കുറുകെയുള്ള ചെറിയ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ റോയ് സൈക്കിള്‍ നിര്‍ത്തി. ഇരുവരും ഇറങ്ങി അതിന്റെ കൈവരിയില്‍ ഇരുന്നു. പാടത്ത് നിന്നും തണുത്ത കാറ്റ് വീശിയടിച്ചു. അല്പം അകലെയുള്ള വീട്ടില്‍ നിന്നും ഏതോ ടിവി സീരിയലിലെ നായികയുടെ അലര്‍ച്ച അവര്‍ കേട്ടു.

“ഞാന്‍ കരുതിയത് പോലെ തന്നെ സംഭവിച്ചു…അവന്‍ പിന്മാറില്ല…അങ്ങനെ മാറുന്നവന്‍ അല്ല അവന്‍…എനിക്കാകെ ഭയം തോന്നുന്നെടാ…നമ്മളിനി എന്ത് ചെയ്യും?” റോയ് ആശങ്കയോടെ സുഹൃത്തിനെ നോക്കി ചോദിച്ചു.

“അതെ..അതാണ്‌ നമ്മുടെ മുന്‍പിലുള്ള ചോദ്യം..ഇനി എന്ത് ചെയ്യും?” ശിവനും അതിനുത്തരം ഉണ്ടായിരുന്നില്ല.

“അവന്റെ കൂടെയുള്ളവനെ നിനക്ക് അറിയില്ലേ..ഷാഫി..കൊട്ടേഷന്‍ നേതാവാണ്‌…” റോയ് ചോദിച്ചു.

“അറിയാം..” ശിവന്‍ പറഞ്ഞു.

“പരമേശ്വരന്‍ മുതലാളിയെ കണ്ടു സംസാരിച്ചാല്‍ വല്ല ഗുണവും ഉണ്ടാകുമോ?” റോയിയുടെ ചോദ്യത്തില്‍ സംശയം നിഴലിച്ചിരുന്നു.

“എനിക്ക് തോന്നുന്നില്ല..ദൈവം ഇറങ്ങി വന്നു പറഞ്ഞാലും അവന്‍ മനസ് മാറ്റാന്‍ ഇടയില്ല..നായിന്റെ മോന് ഭ്രാന്തായിരിക്കുകയാണ്..അവനാ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചത് കണ്ടില്ലേ…”

“അതെ..അവളെ ലഭിക്കില്ല എന്നുള്ള ചിന്ത പോലും അവന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല…സൌന്ദര്യം കൊണ്ടുള്ള ഒരു ശാപം ഇതാണ്…..” റോയ് എഴുന്നേറ്റ് അസ്വസ്ഥതയോടെ നടന്നുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *