കാമ കാവടി – 3 Like

“നിന്റെ ആങ്ങള എന്നെ കാണാന്‍ വന്നിരുന്നു..ഇന്നലെ…” വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ അവന്‍ പറഞ്ഞു. അവള്‍ ഗൌനിക്കാതെ നിന്നപ്പോള്‍ അവന്‍ വികാരഭരിതനായി.

“റീന..നിനക്കറിയില്ല…എനിക്ക് നീയില്ലാതെ പറ്റില്ല..ഞാ..ഞാന്‍ നിന്നെ എന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു…. എനിക്ക് ഭ്രാന്ത്‌ പിടിക്കുകയാണ് റീന..നിനക്കെന്നെ ഇഷ്ടപ്പെട്ടുകൂടെ..എന്ത് വേണേലും ഞാന്‍ നിനക്ക് തരാം..എന്തും….പ്ലീസ്” അവന്‍ കെഞ്ചി.

“എന്തും ചെയ്യാമെങ്കില്‍ എന്നെ ഒന്ന് ഒഴിവാക്കി താ..അതുമതി..അല്ലേടി..” അവള്‍ കൂട്ടുകാരികളെ നോക്കി പറഞ്ഞു. അവര്‍ ചിരിച്ചു. തന്നെ അവഹേളിക്കുന്നു എന്ന് കണ്ട രാജീവ് കുപിതനായി. അവന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറി.

“കളിയാക്കുന്നോടി? വേണേല്‍ നിന്നെ ഇപ്പോള്‍ പൊക്കിക്കൊണ്ട് പോകാന്‍ എനിക്ക് പറ്റും..കാണണോടീ?” അവന്‍ രൌദ്രഭാവത്തോടെ അവളുടെ കൈയില്‍ കടന്നു പിടിച്ചു.

“ഛീ..വിടെടാ..”

റീന കുതറാന്‍ ശ്രമിച്ചു. പക്ഷെ കരുത്തനായ അവന്റെ പിടി വിടുവിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല.

അപ്പോള്‍ ഒരു ബുള്ളറ്റ് ബൈക്ക് സാവധാനം അവിടെത്തി ബ്രേക്കിട്ടു. അതിന്റെ സാരഥി സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ്‌ വസീം ആയിരുന്നു. ഒരു ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചിരുന്ന വസീം, തന്റെ കറുത്ത കണ്ണടയും ഹെല്‍മറ്റും മാറ്റിയ ശേഷം ബൈക്കില്‍ നിന്നും ഇറങ്ങി.ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന ഷാഫി തങ്ങള്‍ക്ക് നേരെ വരുന്ന എസ് ഐ വസീമിനെ കണ്ടപ്പോള്‍ ഞെട്ടി.

“ടാ..വേഗം വണ്ടീല്‍ കേറടാ…”

അവന്‍ വണ്ടിയുടെ കതക് തുറന്നുകൊണ്ട് ഉറക്കെ രാജീവിനോട്‌ പറഞ്ഞു. അപകടം മണത്ത രാജീവ്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. എസ് ഐ വസീം അവന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. മിന്നല്‍ പോലെ വണ്ടിയിലേക്ക് രാജീവ് കയറിയതും അത് മുന്‍പോട്ടു കുതിച്ചതും ഒരുമിച്ചായിരുന്നു. വസീം ഒരു പുഞ്ചിരിയോടെ ആ പോക്ക് നോക്കിയ ശേഷം റീനയുടെ സമീപമെത്തി.

“കുട്ടി പേടിക്കണ്ട…ഞാന്‍ ഇവിടുത്തെ സബ് ഇന്‍സ്പെക്ടര്‍ ആണ്..നാളെ സ്റ്റേഷനില്‍ എത്തി അവനെതിരെ ഒരു പരാതി തരണം..ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം…”

അവളോട്‌ അത്രയും പറഞ്ഞിട്ട് വസീം വേഗം ബൈക്കില്‍ കയറി ഹെല്‍മറ്റും ഗ്ലാസും ധരിച്ചു. ബൈക്ക് വെടിയുണ്ട പോലെ മുന്‍പോട്ടു കുതിച്ചു.

എന്താണ് സംഭവിച്ചതെന്ന് അറിയാതെ കണ്ണുമിഴിച്ചു നില്‍ക്കുകയായിരുന്നു റീനയും കൂട്ടുകാരികളും. രാജീവ് പിടിച്ച ഭാഗത്ത് അവളുടെ കൈ തിണിര്‍ത്തിരുന്നു. പക്ഷെ ബൈക്കില്‍ വന്ന മനുഷ്യനെ കണ്ട് അവന്‍ കടന്നു കളഞ്ഞതും അയാള്‍ എന്തോ പറഞ്ഞിട്ട് പോയതുമെല്ലാം ഒരു സ്വപ്നമാണോ എന്നവള്‍ ശങ്കിച്ചു.

“നീ എന്താടി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്നത്? ആ വന്നത് ഇവിടുത്തെ എസ് ഐ ആണ്….” അവളുടെ ഒരു കൂട്ടുകാരി പറഞ്ഞു.

“അദ്ദേഹം പറഞ്ഞത് നീ കേട്ടോടി?” മറ്റേ കൂട്ടുകാരി ചോദിച്ചു.

“എന്താണ് നടന്നത് എന്നുപോലും എനിക്കറിയില്ല..എന്താ അദ്ദേഹം പറഞ്ഞത്?” റീന കൈ തടവിക്കൊണ്ട് ഞെട്ടല്‍ മാറാതെ ചോദിച്ചു.

“നാളെ നീ സ്റ്റേഷനില്‍ ചെന്ന് ഒരു പരാതി എഴുതി കൊടുക്കണമെന്ന്..ബാക്കി കാര്യം അദ്ദേഹം നോക്കിക്കോളാം എന്ന്…”

“ആണോ..ഹാവൂ ദൈവമേ രക്ഷപെട്ടു…പോലീസിനെ എന്തായാലും അവന്‍ പേടിക്കുമല്ലോ..ആ എസ് ഐ അവനെ പിടിച്ചു നല്ല രണ്ടിടി കൊടുത്തെങ്കില്‍…” റീന ഉത്സാഹത്തോടെ പറഞ്ഞു.

“അങ്ങേരുടെ കൈയില്‍ കിട്ടിയാല്‍ അവനത് ഉറപ്പായും കിട്ടും…”

ബസ് വരുന്നത് കണ്ടപ്പോള്‍ അവര്‍ ഷെഡ്‌ഡില്‍ നിന്നും പുറത്തിറങ്ങി.

ഈ സമയത്ത് സ്കോര്‍പിയോ കുതിച്ചു പായുകയായിരുന്നു. രാജീവിന്റെയും ഷാഫിയുടെയും മുഖങ്ങള്‍ വലിഞ്ഞു മുറുകി അവരുടെ കോപവും ഭീതിയും സ്പഷ്ടമായിരുന്നു.

“ആ പന്ന നായിന്റെ മോന്‍ എങ്ങനെ അവിടെത്തി?” പല്ല് ഞെരിച്ചുകൊണ്ട് രാജീവ് ചോദിച്ചു.

“ഒരു ഊഹവുമില്ല..ഞാനും അയാള്‍ ഇങ്ങടുത്തു വന്നപ്പഴാ കണ്ടത്..നീ വേഗം കേറി ഇല്ലായിരുന്നു എങ്കില്‍ അടി ഉറപ്പായിരുന്നു..അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവളുമാരുടെ മുന്‍പില്‍ ആകെ നാണം കെട്ടുപോയേനെ..”

Leave a Reply

Your email address will not be published. Required fields are marked *