കാമ കാവടി – 3

“റൊമ്പ അളഹായിറുക്ക്..റാസാത്തി……” കറുമ്പന്‍ അവളുടെ ശരീരത്തിന്റെ നിമ്നോന്നതങ്ങളില്‍ ആര്‍ത്തിയോടെ തടവിക്കൊണ്ട് അടുത്തിരുന്ന ആളോട് പറഞ്ഞു.

“ഉം…ഉം..അണ്ണാച്ചി..ഭാഗ്യവാനെ..മുടിഞ്ഞ കോളാ ഒത്തിരിക്കുന്നത്..എന്നാ ഉരുപ്പടിയാ എന്റെ കര്‍ത്താവേ ഇത്..ആ വൃത്തികെട്ട വിരല് കൊണ്ട് അതിന്റെ മുഖത്ത് തൊടാതെ അണ്ണാച്ചീ..കറുപ്പ് പടരും…ഹഹഹ്ഹ”

അയാളുടെ അടുത്തിരുന്ന ആള്‍ വികാരപരവശയായി പറഞ്ഞു. അത് കേട്ടു തടിയനും മുന്‍പിലെ സീറ്റില്‍ ഇരുന്ന ആളും ഡ്രൈവറും ചിരിച്ചു.

“തനി വെണ്ണക്കട്ടി താന്‍..ഇല്ലെടാ ജോസേ…” തടിയന്‍ അവളുടെ ഭയം നിറഞ്ഞു പിടയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. വായ പൊത്തിപ്പിടിച്ച നിലയില്‍ റീന നിസ്സഹായായി കുതറാന്‍ സകല ശക്തിയും ഉപയോഗിക്കുന്നുണ്ടായിരുന്നു.

തന്നണ്ണാ..തന്നെ…സിനിമാ നടിമാര്‍ മാറി നില്‍ക്കും ഇവളുടെ മുന്‍പില്‍..ഒന്ന് വേഗം വിടെടാ ശിവപ്പാ..ഇതെല്ലാം അഴിച്ച് ഇവളെ വൃത്തിക്കൊന്നു കാണാന്‍ ധൃതിയായി എനിക്ക്….”

“നാന്‍ ഏറ്റു അണ്ണാച്ചി…പക്ഷെ ഇന്ത വണ്ടിക്ക് ഇത്ര സ്പീഡ് താന്‍ ഇറുക്കത്..ഇതുക്ക് മേലെ പോകാത്…” ഡ്രൈവര്‍ ശിവപ്പ വണ്ടിയുടെ കുതിരശക്തി എത്രയുണ്ട് എന്ന് അയാളെ അറിയിച്ചു.

“എന്റെ അണ്ണാച്ചി ഇതുപോലുള്ള പണികള്‍ക്ക് നല്ലൊരു വണ്ടി നിങ്ങള്‍ക്ക് എടുത്തുകൂടെ?..ഈ കാളവണ്ടിയില്‍ എപ്പോള്‍ എത്താനാ അങ്ങ് തേനിയില്‍..” ജോസ് അക്ഷമയോടെ ചോദിച്ചു.

“തമ്പീ..ഉനക്ക് ബിസിനസ് തെരിയാത്..ഇതുമാതിരിയുള്ള ഓപ്പറേഷനുകള്‍ക്ക് പളയ വണ്ടി താന്‍ ബെസ്റ്റ്..പോലീസ് നമുക്ക് പിന്നാടി വന്നാ ഇത് നമുക്ക് കളഞ്ഞിട്ടു രക്ഷപെടാം..വണ്ടി പുതുസ്സായാല്‍ കളയാന്‍ പറ്റുമോ…..” പാണ്ടി എന്തുകൊണ്ട് പഴയ വണ്ടി ഉപയോഗിക്കുന്നു എന്ന് തമിഴും മലയാളവും കലര്‍ത്തി ജോസിനെ പറഞ്ഞു മനസിലാക്കി.

“നിങ്ങള്‍ ആളു ബുദ്ധിമാന്‍ തന്നെ..അവളെ കുറേനേരം ഞാന്‍ പിടിക്കണോ അണ്ണാച്ചി..” റീനയുടെ ജ്വലിക്കുന്ന സൌന്ദര്യത്തിലേക്ക് നോക്കി വെള്ളമിറക്കിക്കൊണ്ട് ജോസ് ചോദിച്ചു.

“ഇപ്പം നാന്‍ പിടിച്ചോളാം..നാന്‍ പിടിച്ച് നാന്‍ അനുഭവിച്ചു കൊതി മാറിയ ശേഷം ഇവള്‍ ഉങ്കള്‍ക്ക്‌..അതുവരെ നീ കവലപ്പെടാത്..ഉനക്കും കൂടിയാ ഈ വെണ്ണക്കട്ടി..ഹിഹിഹി…”

അവരുടെ സംസാരം കേട്ടു റീന പിടഞ്ഞു.

“അടങ്ങി കിടക്കടി രാസാത്തി..നമുക്ക് തേനിയില് പോഹാം…ഇനി അത്‌താന്‍ ഉങ്ക ഊര്…”

റീന നടുങ്ങി. ഇവന്മാര്‍ തന്നെ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടത്തുകയാണ്. അവിടെത്തിയാല്‍ ഇവര്‍ തന്നെ പിച്ചിചീന്തും. മാനം പോയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യമില്ല. ഉടന്‍ എന്തെങ്കിലും ചെയ്യണം. അവളുടെ ബുദ്ധി ഉണര്‍ന്നു. അവള്‍ അയാളെ കണ്ണ് കാണിച്ച് വായില്‍ നിന്നും കൈ മാറ്റാന്‍ പറഞ്ഞു.

“എന്നാടി..എന്ന വിഷയം?”

അവള്‍ വീണ്ടും ആംഗ്യം കാണിച്ചു.

“ആ കൈ ഒന്ന് മാറ്റ് അണ്ണാച്ചി..അവള്‍ക്കെന്തോ പറയാനുണ്ട്…ഗ്ലാസ് ഇട്ടിരിക്കുവല്ലേ..ഇവള് കൂവി വിളിച്ചാലും ശബ്ദം പുറത്ത് പോകില്ല..” ജോസ് അവളെ ആര്‍ത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു.

തടിയന്‍ കരുതലോടെ അവളുടെ ചുണ്ടുകളില്‍ നിന്നും കൈ മെല്ലെ മാറ്റി.

“എന്നെ വിടൂ….പ്ലീസ് എന്നെ വെറുതെ വിടൂ..” റീന കൈകള്‍ കൂപ്പിക്കൊണ്ട് പറഞ്ഞു. അവള്‍ അയാളുടെ മടിയില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു.

“ആഹാ..വിടാം..ഉന്നെ അങ്ങ് തേനിയില്‍ എത്തിയാല്‍ പിന്നെ വിടാം..അതുക്ക് മുന്നാടി എപ്പടി വിടുമെടി രാസാത്തീ..ഉന്നെ എങ്കള്‍ക്ക് സരിക്കും പുടിച്ചാച്ച്…”

അവളുടെ കവിളില്‍ തലോടിക്കൊണ്ട് കാമാര്‍ത്തിയോടെ അയാള്‍ പറഞ്ഞു. റീനയ്ക്ക് തന്റെ കവിളിലൂടെ തേരട്ട ഇഴഞ്ഞാല്‍ പോലും ഇത്ര അറപ്പ് തോന്നില്ലായിരുന്നു. നിലവിളിച്ചാല്‍ അയാള്‍ വീണ്ടും ആ വൃത്തികെട്ട വിരലുകള്‍ കൊണ്ട് തന്റെ ചുണ്ടുകളില്‍ സ്പര്‍ശിക്കും എന്ന് തോന്നിയതിനാല്‍ അവള്‍ കടിച്ചുപിടിച്ചു കിടന്നു. വണ്ടി അതിന്റെ പരമാവധി വേഗതയില്‍ കുതിക്കുകയാണ്. സ്ഥലം ഏതാണെന്ന് അവള്‍ക്കൊരു ഊഹവും ഉണ്ടായിരുന്നില്ല. അവള്‍ക്ക് ആകെ കാണാവുന്നത് വണ്ടിയുടെ മുകള്‍ഭാഗവും ആ ആ തടിയന്റെ വൃത്തികെട്ട മുഖവുമാണ്. ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചു മിനിറ്റ് ദൂരം വണ്ടി പിന്നിട്ടുകഴിഞ്ഞു എന്നവള്‍ക്ക് മനസിലായി. സമയം ഉച്ച കഴിഞ്ഞു മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും എന്നവള്‍ കണക്കുകൂട്ടി. കാരണം രണ്ടര കഴിഞ്ഞപ്പോള്‍ ആണ് അവള്‍ കോളജില്‍ നിന്നും വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങിയത്.

“ചേട്ടാ..പ്ലീസ്..എന്നെ വിട്…” അവള്‍ ഒരിക്കല്‍ക്കൂടി ആ തടിയനോട് അപേക്ഷിച്ചു.

“മുത്തെ..പൊന്നെ..പിണങ്ങല്ലേ…”

അയാള്‍ തന്റെ വൃത്തികെട്ട വിരലുകള്‍ കൊണ്ട് അവളുടെ ചെഞ്ചുണ്ട് പതിയെ ഞെരിച്ചുകൊണ്ട് പാടി. മറ്റുള്ളവര്‍ ഉറക്കെ ചിരിച്ചു. റീന അറപ്പോടെ മുഖം വെട്ടിച്ചു മാറ്റി. അയാളുടെ പാട്ട് മറ്റുള്ളവര്‍ ഏറ്റുപാടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മെല്ലെ കൈ തന്റെ ബാഗില്‍ ഇട്ടു. റോയ് വാങ്ങി നല്‍കിയ മൊബൈല്‍ അതിനുള്ളിലായിരുന്നു.

പാട്ടുപാടിക്കൊണ്ട് കുപ്പിയില്‍ വെള്ളം ചേര്‍ത്ത് കലക്കി വച്ചിരുന്ന മദ്യം തടിയന്‍ കുടിക്കുന്ന സമയത്ത് റീന ഫോണ്‍ ബാഗില്‍ വച്ചുതന്നെ എസ് ഐ വസീമിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അവളുടെ ഫോണില്‍ ആകെ ഒരൊറ്റ നമ്പര്‍ മാത്രമേ ഫീഡ് ചെയ്തിരുന്നുള്ളൂ; അത് വസീമിന്റെ നമ്പര്‍ ആയിരുന്നു. റോയിക്കോ അവളുടെ അപ്പനോ ഫോണുകള്‍ ഉണ്ടായിരുന്നില്ല.

ഈ സമയത്ത് വസീം സ്റ്റേഷനില്‍ത്തന്നെ ആയിരുന്നു. ഭര്‍ത്താവ് മദ്യപിച്ചിട്ടു മര്‍ദ്ദിക്കുന്നു എന്നുള്ള പരാതിയുമായി എത്തിയ ഒരു സ്ത്രീയുടെ പ്രശ്നം പരിഹരിക്കാന്‍ അവരുടെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി സംസാരിക്കുന്ന സമയത്താണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. അദ്ദേഹം ഫോണെടുത്ത് നോക്കി. പരിചയമില്ലാത്ത നമ്പരായതിനാല്‍ എന്തോ പ്രശ്നം വിളിച്ചു പറയാന്‍ ആയിരിക്കും എന്ന് കരുതി ഫോണെടുത്തു.

“ഹലോ..”

അപ്പുറത്ത് നിന്നും ഒരു വണ്ടിയുടെ ഇരമ്പലും കൂട്ടഗാനവും മാത്രമാണ് ചെവിയില്‍ എത്തിയത്.

“ഹലോ..ആരാണിത്…? ഹലോ..” വസീം വീണ്ടും ചോദിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയില്ല.

വണ്ടിയുടെ ഉള്ളില്‍ ഫോണ്‍ പുറത്തേക്ക് എടുക്കാന്‍ സാധിക്കാതെ റീന കുഴയുകയായിരുന്നു. ഫോണ്‍ എടുത്താല്‍ തടിയന്‍ കാണും. കണ്ടാല്‍ അയാളത് പിടിച്ചു വാങ്ങും. അവള്‍ ബാഗില്‍ തന്നെ കൈ വച്ച് ഒരു അവസരത്തിനായി കാത്തു.

മറുഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോള്‍ കോപത്തോടെ വസീം ഫോണ്‍ കട്ട് ചെയ്തു.

“ഷിറ്റ്..ഓരോ നായിന്റെ മോന്മാരുടെ അസുഖം” തന്നെ കബളിപ്പിക്കാനായി ആരോ വിളിച്ചതാകും എന്ന് കരുതി അയാള്‍ പിറുപിറുത്തു. എന്നിട്ട് ആ സ്ത്രീയുടെ ഭര്‍ത്താവിനു നേരെ തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *