കാമ കാവടി – 3

“ഇനി എന്ത് ചെയ്യും?” ശിവന്‍ ആലോചനയോടെ ചോദിച്ചു.

“ഒരു പിടിയുമില്ല..നീ പറഞ്ഞത് പോലെ അവന്റെ തന്തയെ കണ്ടിട്ട് ഗുണം ഉണ്ടെന്നു തോന്നുന്നില്ല. അയാള്‍ ഒന്നാം നമ്പര്‍ കോഴിയാണ്…മകന്റെ ഇത്തരം പ്രവൃത്തികള്‍ അയാള്‍ ഒരു തമാശയായി മാത്രമേ കാണൂ…നമുക്ക് പോലീസില്‍ പറഞ്ഞാലോ?”

“പോലീസില്‍ പറയാന്‍ മാത്രം ഒന്നും നടന്നിട്ടില്ലല്ലോ..മാത്രമല്ല, പോലീസ് വിളിച്ചൊന്നു വിരട്ടിയാല്‍ പേടിച്ചു മാറുന്ന ആളും അല്ലല്ലോ അവന്‍..അവന്റെ അമ്മാവന്‍ എസ് പി അല്ലെ..പിന്നെ എസ് ഐയെ അവന്‍ പേടിക്കുമോ?” ശിവന്റെ സംശയം അതായിരുന്നു.

“ശരി തന്നെ..എന്നാലും നമുക്ക് വേറെ വഴി ഇല്ലല്ലോ…ഒന്ന് ശ്രമിച്ചു നോക്കാം…എസ് ഐയെ കാര്യങ്ങള്‍ സ്പഷ്ടമായി ബോധ്യപ്പെടുത്താന്‍ പറ്റിയാല്‍ പുള്ളി എന്തെങ്കിലും ചെയ്തേക്കും…” റോയ് പ്രതീക്ഷയോടെ ശിവനെ നോക്കി.

“വസീം സാറ് ആള് നല്ലവനാണ്. ന്യായത്തിന്റെ ഭാഗത്ത് മാത്രമേ പുള്ളി നില്‍ക്കൂ..പക്ഷെ ഇവിടെ ഇവന്റെ സ്വാധീനവും പണവും ഒരു പ്രശ്നമാണ്..ഒപ്പം അവന്റെ അമ്മാവന്‍ എസ് പിയും…”

“അതെ…എന്നാലും നമുക്ക് സാറിനെ ഒന്ന് കണ്ടു നോക്കാം..എന്താ..”

“ആയിക്കോട്ടെ..നാളെ രാവിലെ തന്നെ പോയി കാണാം..”

“എന്നാല്‍ വാ പോകാം…”

ഇരുവരും സൈക്കിളില്‍ കയറി ഇരുളിലൂടെ മുന്‍പോട്ടു നീങ്ങി.

അടുത്ത ദിവസം രാവിലെ ഒമ്പത് മണിയോടെ അവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി.

“എസ് ഐ സാറുണ്ടോ?” പാറാവ്‌ നിന്ന പോലീസുകാരനോട്‌ റോയ് തിരക്കി.

“ഉണ്ട്…”

അവര്‍ ഉള്ളിലേക്ക് കയറി.

“എന്താ?”

അവിടെ എഴുതിക്കൊണ്ടിരുന്ന പോലീസുകാരന്‍ ചോദിച്ചു. അയാള്‍ മേശപ്പുറത്ത് മൂന്നാല് ഉഴുന്നുവട വച്ചിട്ടുണ്ടായിരുന്നു. അത് ഓരോന്നായി തിന്നുകൊണ്ടാണ്‌ എഴുത്ത്.

“എസ് ഐ സാറിനെ കാണാന്‍ വന്നതാ….” ശിവന്‍ പറഞ്ഞു.

“പരാതി കൊടുക്കാനാണോ?” വട ചവച്ചുകൊണ്ടാണ് ചോദ്യം.

“അങ്ങനെ എഴുതി കൊടുക്കാന്‍ ഒന്നുമില്ല..ഒന്ന് സംസാരിക്കണം..” റോയ് പറഞ്ഞു.

അയാള്‍ അവരെ ഇരുത്തിയൊന്ന് നോക്കി. പിന്നെ ഒരു വട കൂടി എടുത്ത് മൊത്തമായി വായില്‍ തിരുകിയിട്ട് എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.

“എടാ ഇയാളാണ് വട വേലായുധന്‍..എത്ര വട തിന്നാലും ഇയാള്‍ക്ക് തികയത്തില്ല..” ശിവന്‍ ശബ്ദം അടക്കി റോയിയുടെ ചെവിയില്‍ പറഞ്ഞു. മനസ് സംഘര്‍ഷഭരിതമായിരുന്നിട്ടും അതുകേട്ടപ്പോള്‍ റോയിയുടെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു. അയാള്‍ തിരികെ വരുന്നത് കണ്ടപ്പോള്‍ അവര്‍ ഗൌരവഭാവത്തില്‍ നിന്നു.

“ങാ ചെല്ലാന്‍ പറഞ്ഞു..” അയാള്‍ അവരെ നോക്കാതെ പറഞ്ഞു.

ഇരുവരും എസ് ഐയുടെ മുറിയുടെ മുന്‍പിലെത്തി നിന്നു.

“മെ ഐ കമിന്‍ സര്‍..” റോയ് ചോദിച്ചു.

“കമിന്‍..” ഉള്ളില്‍ നിന്നും അനുമതി ലഭിച്ചു. ഇരുവരും ഭവ്യതയോടെ ഉള്ളില്‍ കയറി.

“യെസ്..”

എസ് ഐ മുഹമ്മദ്‌ വസീം സുസ്മേര വദനനായി അവരെ നോക്കി ചോദിച്ചു. നല്ല ആരോഗ്യവാനായ യുവാവായിരുന്നു വസീം. ഭംഗിയായി വെട്ടിയ മുടിയും മീശയും. തീക്ഷ്ണങ്ങളായ കണ്ണുകള്‍. സദാ ഒരു പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകള്‍.

“സര്‍..ഒരു പരാതി പറയാന്‍ വന്നതാണ്‌..” റോയ് പറഞ്ഞു.

“ഇരിക്ക്…”

ഇരുവരും ഇരുന്നു. എസ് ഐ ചോദ്യഭാവത്തില്‍ അവരെ നോക്കി.

റോയ് സ്വയം പരിചയപ്പെടുത്തിയ ശേഷം കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. എസ് ഐ എല്ലാം ശ്രദ്ധയോടെ കേട്ടു. അദ്ദേഹം ആലോചനയോടെ കസേരയിലേക്ക് ചാരിയിരുന്നു. ശിവനും റോയിയും അദ്ദേഹത്തിന്റെ മറുപടിക്കായി ആകാംക്ഷയോടെ കാത്തു. അല്‍പസമയത്തെ ആലോചനയ്ക്ക് ശേഷം എസ് ഐ മൌനം ഭജ്ഞിച്ചു.

“ഇതില്‍ പൊലീസിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. ഒന്ന്, ഈ പറയുന്ന രാജീവിനെ വിളിച്ച് ഒന്ന് താക്കീത് ചെയ്യുക; രണ്ട്, അവനെതിരെ സ്ത്രീകളെ ശല്യപ്പെടുത്തിയതിനു കേസ് ചാര്‍ജ്ജ് ചെയ്യുക; മൂന്നാമത്തേത് പിടിച്ചൊന്ന് കൈകാര്യം ചെയ്യുക…പക്ഷെ ഇതിലേതു ചെയ്താലും അതുകൊണ്ട് ഗുണമുണ്ടാകും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?” എസ് ഐ അവരെ നോക്കി ചോദിച്ചു.

ശിവനും റോയിയും പരസ്പരം നോക്കി.

“സര്‍..ഞാന്‍ പറഞ്ഞല്ലോ..രാജീവ് സ്ത്രീ വിഷയത്തില്‍ ഒരു മാനിയാക്ക് ആണ്..അതുകൊണ്ട് എന്റെ പെങ്ങളെ അവനു കിട്ടിയില്ല എങ്കില്‍ അവളെ അപകടപ്പെടുത്താന്‍ അവന്‍ ഉറപ്പായി ശ്രമിക്കും…ഞങ്ങള്‍ക്ക് അവനെ പേടിച്ച് നാടുവിട്ടു പോകാന്‍ മാര്‍ഗ്ഗമൊന്നുമില്ല സര്‍..” റോയ് തങ്ങളുടെ നിസ്സഹായാവസ്ഥ എസ് ഐയെ അറിയിച്ചു.

“റോയ്..പോലീസിനു ചില പരിമിതികളുണ്ട്..കുറ്റം ചെയ്താല്‍ മാത്രമേ ഞങ്ങള്‍ക്ക് ഇടപെടാന്‍ പറ്റൂ..അഡ്വാന്‍സായി കുറ്റം ചെയ്യും എന്ന് പറഞ്ഞ് ആരെയും തുറുങ്കില്‍ ഇടാന്‍ ഇപ്പോള്‍ വകുപ്പില്ല..ഗുണ്ടാ നിയമം വച്ച് പൊക്കണമെങ്കില്‍ അവന്റെ പേരില്‍ ഒന്ന് രണ്ട് അടിപിടിക്കേസോ കുത്തുകേസോ മറ്റോ വേണം..അതിലും പ്രശ്നങ്ങള്‍ ഉണ്ട്..കൂടാതെ അവന്റെ സ്വഭാവം നിങ്ങള്‍ പറഞ്ഞത് പോലെയാണെങ്കില്‍ പോലീസില്‍ പരാതി കിട്ടി എന്ന് കേട്ടാല്‍ അതവനെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മാത്രമേ ഇടയാക്കൂ…മനസിലാകുന്നുണ്ടോ?”

എസ് ഐ ഇരുവരെയും നോക്കി ചോദിച്ചു. ശിവനും റോയിയും തലയാട്ടി.

“ഇതിപ്പോള്‍ പൂവാലശല്യം മാത്രമാണ്..അവന്‍ ഒരു സാദാ പൂവാലനല്ല ഒരു എക്സന്റ്രിക്ക് ആണ് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞു..അപ്പോള്‍ വളരെ സൂക്ഷിച്ചു വേണം ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത്..നിങ്ങള്‍ എനിക്ക് പരാതി നല്‍കി എന്ന് പുറത്തറിയണ്ട..അവനെപ്പോലെ ഉള്ളവര്‍ക്ക് എവിടെയും ആളുകളെ വിലയ്ക്കെടുക്കാന്‍ പറ്റും..എന്ന് പറഞ്ഞാല്‍ എന്റെ താഴെ ജോലി ചെയ്യുന്ന പോലീസുകാരെ പോലും അവനു സ്വാധീനിക്കാന്‍ പറ്റും എന്നര്‍ത്ഥം..അതുകൊണ്ട് ഞാന്‍ ഒരു മാര്‍ഗ്ഗം പറയാം…”

എസ് ഐ ഒന്ന് നിര്‍ത്തി ഇരുവരെയും നോക്കിയിട്ട് തുടര്‍ന്നു

“കോളജ് വിടുന്ന സമയത്ത് ഞാന്‍ മഫ്തിയില്‍ അതുവഴി ഒന്ന് ചുറ്റാം…എനിക്ക് നിങ്ങളുടെ സഹോദരിയുടെ ഫോട്ടോ ഉണ്ടെങ്കില്‍ ഒന്ന് കാണിക്കണം..ആളെ തിരിച്ചറിയാന്‍ ആണ്..അവരെ ശല്യപ്പെടുത്തുന്നതായി ഞാന്‍ നേരില്‍ കണ്ടാല്‍ അവനെ താക്കീത് ചെയ്യാന്‍ എളുപ്പമാണ്. നിങ്ങള്‍ പറഞ്ഞിട്ടാണ് ഞാന്‍ ഇതില്‍ ഇടപെട്ടത് എന്നവന്‍ അറിയുകയുമില്ല…എന്ത് പറയുന്നു?”

റോയിയുടെയും ശിവന്റെയും മുഖങ്ങള്‍ വിടര്‍ന്നു.

“അത് മതി സര്‍..താങ്കള്‍ ഇക്കാര്യത്തില്‍ ഞങ്ങളോട് കാണിക്കുന്ന ഈ സഹകരണത്തിനു ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും….” അത് പറഞ്ഞപ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“ഇറ്റ്‌ ഇസ് മൈ ഡ്യൂട്ടി…സ്വാതന്ത്ര്യത്തോടെ ആളുകള്‍ ജീവിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്…” എസ് ഐ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *