കിവികളുടെ നാട്ടിലൊരു പ്രണയകാലം 12

അങ്ങനെ പ്രഥമപടിയായി ഒരു ചെറിയ ഡേറ്റിംഗ് പോലെ അവരുമായി ആന്റി റസ്റ്റോറന്റിലും കഫേകളിലുമൊക്കെയായി കൂടിക്കാഴ്ചകൾ നടത്തി. എന്നാൽ നിർഭാഗ്യവശാൽ അവരിലാർക്കും ആന്റിയോട് മാനസികമായി ഒരു ആത്മബന്ധം സൃഷ്ടിക്കുവാനോ വ്യക്തിത്വം കൊണ്ട് അവരെ ആകർഷിക്കാനോ കഴിഞ്ഞില്ല. ഒരു സ്ത്രീയ്ക്കുണ്ടാവുന്ന ആഗ്രഹങ്ങളൊന്നും ആന്റിയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാൽ കളവാകും. എന്നാൽ കേവലം ശരീരം കൊണ്ടുമാത്രം തന്നെ തൃപ്തിപ്പെടുന്ന പുരുഷനെയായിരുന്നില്ല അവർക്ക് വേണ്ടിയിരുന്നത്. സൗമ്യതയോടെ… കളങ്കമില്ലാത്ത സ്നേഹത്തോടെ.. തന്നിലെ പെണ്ണിനെ മനസ്സിലാക്കുന്ന ഒരാളെയായിരുന്നു അവർക്ക് എന്നും വേണ്ടിയിരുന്നത്. ആന്റിയുടെ അഭിപ്രായത്തിൽ ഡേറ്റിങിനിരുന്ന പലരും അവരെ കണ്ടത് ഒരു വര്‍ഷമായി ആണൊരുത്തന്റെ ചൂടറിയാത്ത.. അതിനായി കഴപ്പുമൂത്ത് ഏതവനും കാലകത്തി കൊടുക്കാന്‍ മുട്ടിനില്‍ക്കുന്ന ‘ഹോണി’യായ ഒരു പെണ്ണായിട്ടായിരുന്നു. അവരുടെ മാദകസൗന്ദര്യം കണ്ട് ആ പൊട്ടന്മാർ അങ്ങനെ തെറ്റിദ്ധരിച്ചു എന്നുവേണം പറയാൻ. അതുകൊണ്ട് ആ രീതിയില്‍ അപ്പറോച്ച് ചെയ്തതോടെ ആന്റി അവരെയൊക്കെ ഒന്നോ രണ്ടോ കൂടിക്കാഴ്ചകൾ കൊണ്ടുതന്നെ ഒഴിവാക്കി സലാം പറഞ്ഞ് വിട്ടു.

ആ ആലോചനകളൊക്കെ പാഴായപ്പോൾ ഇടയ്ക്കിടയ്ക്ക് പബ്ബിലും പാർട്ടികളിലും പോവാനും മലയാളിയല്ലെങ്കിലും വേണ്ടില്ല, എന്തിന് ഇന്ത്യക്കാരന്‍ പോലും വേണ്ട.., മനസ്സിനിഷ്ടപ്പെട്ട ആരെയെങ്കിലും കണ്ടെത്തി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ഞാനവരെ നിർബന്ധിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ ആന്റി എന്നോടു പറയും… ‘അങ്ങനെയൊരാളിന്റെ ആവശ്യം ഇപ്പൊ എനിക്ക് എന്തിനാടാ? എന്റെ മനസ്സിലെ സങ്കടവും ദേഷ്യവും സന്തോഷവുമൊക്കെ പറയാതെ തന്നെ അറിയുന്ന.. എന്നേക്കാളും എന്നെ അറിയുന്ന നീയുള്ളപ്പൊ എന്റെ ജീവിതത്തിൽ എനിക്കെന്തിനാടാ വേറൊരു പുരുഷൻ?’ ഒരുപക്ഷേ അങ്ങനെയൊരാളെ ആന്റിയുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് എന്നോടുള്ള ചതിയായോ അങ്കിളിന്റെ ഓർമ്മകളെ നിന്ദിക്കുന്നതായോ ഒക്കെ ആന്റിയ്ക്ക് തോന്നിയിരിക്കാം. എല്ലാം മറക്കാനുള്ള സമയമായെന്ന് അറിയാമായിരുന്നെങ്കിലും അതിന് ആ പാവത്തിന് സാധിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

ആന്റിയുടെ മനസ്സ് എങ്ങനെയെങ്കിലും മാറ്റണമെന്ന ഗൂഢലക്ഷ്യത്തോടെ ഞാൻ ആന്റിയെ സെക്സിയായ വസ്ത്രങ്ങൾ ധരിക്കുവാൻ പ്രേരിപ്പിച്ചു. അതൊക്കെയിടുന്നതാണ് ആന്റിയ്ക്ക് എറ്റവും ചേര്‍ച്ചയെന്നും ധരിപ്പിച്ചു. ഒരു മേമ്പൊടിയ്ക്ക് ബിസിനസ്സിലേക്ക് കൂടുതൽ ആളുകളെ ആകര്‍ഷിക്കണമെങ്കിൽ നമ്മുടെ വസ്ത്രധാരണവും അവരുടെ രീതിയ്ക്ക് ചേർന്നതാവണെമെന്ന് വച്ചുകാച്ചി. എന്നാൽ അതൊന്നും വേണ്ടിയിരുന്നില്ല എന്നതായിരുന്നു സത്യം. ആന്റിയുടെ ആരേയും കൊതിപ്പിക്കുന്ന അംഗലാവണ്യം കൊണ്ടു മാത്രം അവരു പോലുമറിയാതെ അവർ ധാരാളം പുരുഷന്മാരെ ആകർഷിച്ചിരുന്നു.

ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. ആന്റിയെ പുറത്തു പോയിവരാൻ ഞാൻ നിർബന്ധിക്കുമ്പോഴൊക്കെ ഈ പ്രായത്തിൽ ഞാനല്ല നീയല്ലേ പുറത്തു പോയി ജീവിതം ആഘോഷിക്കേണ്ടത് എന്നുംപറഞ്ഞ് വിഷയം മാറ്റും. എട്ടു വർഷമായി ഓക്ലാന്‍ഡില്‍ ജീവിച്ചിട്ടും ഇവിടുത്തെ സാമൂഹ്യരീതിയുമായി ഞാൻ കാര്യമായി ഇഴുകി ചേരുന്നില്ല എന്നവർ എപ്പോഴും പരാതി പറയും. എല്ലാ വീക്കെൻഡ്സിലും ഞാൻ കൂട്ടുകാരുമായി പുറത്തുപോവാനും ഓക്ലാന്‍ഡ് എന്ന മഹാനഗരത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുവാനും അവരെന്നെ പ്രോത്സാഹിപ്പിക്കും. എന്നാൽ അവരോടൊപ്പം ഞങ്ങളുടെ വീട്ടിൽ കൊച്ചുകൊച്ചു പിണക്കങ്ങളും കളിചിരിയുമായി കഴിയുന്നതായിരുന്നു എന്റെ സ്വർഗ്ഗം. അവർക്കും അതറിയാമായിരുന്നു.

ഇനിയുള്ള ഞങ്ങളുടെ ജീവിതകഥ മൂന്നാമതൊരാൾ പറഞ്ഞ് നിങ്ങൾ വായിക്കുന്നതാണ് എനിക്കിഷ്ടം. അതാവുമ്പോൾ ആന്റിയുടെയും വികാരവിചാരങ്ങളിലൂടെ നിങ്ങള്‍ക്ക് കടന്നുപോകാൻ കഴിഞ്ഞേക്കും. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഞാൻ, ജിനു മാത്യു സൈനിംഗ് ഓഫ്.

Leave a Reply

Your email address will not be published. Required fields are marked *