ജീവൻറ ജീവനായ പ്രണയം – 3

 

ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല .. വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ ആര് ചോദിച്ചാലും.

 

അനുവിന്റെ ആ വാക്കിൽ മനസ്സിൽ എന്തോ ഒന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് ഉമ്മച്ചിക്ക് മനസിലായി…

 

മോൻക്ക് ശരി എന്താന്ന് തോന്നിയത് ചെയ്യ് .. സത്യം പാലിക്കാൻ റൂഹ് ഉള്ളടത്തോളം കാലം ശ്രമിക്കണം… ഉമ്മച്ചി ദുആ ചെയ്ത് കൊണ്ടിരിക്കും ന്റെ മക്കൾക്ക് ,,,

 

അൻവറിനെ കെട്ടി പിടിചിട്ട് കരഞ്ഞു കൊണ്ട് തുരു തുരെ ഉമ്മ വെച്ചു ഉമ്മച്ചി…

 

അൻവർ ഹംനയെ എടുത്ത് കാറിൽ കിടത്തി കാറിന്റെ ലൈറ്റ് ഓഫ് ചെയ്ത് റോഡിലേക്ക് ഇറക്കി..

 

പള്ളി പറമ്പിന്റെ പിന്നിലെ റോഡിൽ കാർ പെട്ടന്നാരും കാണാത്ത രീതിയിൽ നിർത്തിയിട്ടു..

 

ഹംനയെ എടുത്ത് കൊണ്ട് ആ ഇടവഴിയിൽ കൂടി പള്ളി കാട്ടിൽ കയറി .. നിലാവ് അൻവറിന് വെളിച്ചം വീശി കൂടെ നടന്നു കാടിന് ഒരറ്റത്തായി കുഴിച്ചു വെച്ച രണ്ട് മൂന്ന് കബറുകളിൽ ഒന്നിൽ മുട്ട് കുത്തി ഇരുന്ന് അൻവർ ഹംനയെ നെഞ്ചോട് ചേർത്ത്‌ പൊട്ടി കരഞ്ഞു…

യാഥാർഥ്യത്തെ ഉൾകൊണ്ട് അൻവർ ഹംനയെ ആറടി മണ്ണോട് ചേർത്ത് കിടത്തി..

 

അപ്പോഴാണ് അൻവറിന്റെ ഫോൺ നിർത്താതെ ബെൽ അടിച്ചത്.. അൻവർ വേഗം ഫോൺ എടുത്ത് നോക്കി..

 

കൈ അറിയാതെ വിറച്ചു പോയി ഹംനയുടെ ഉമ്മാന്റെ ഫോൺ

 

ഉമ്മാ…

 

മോനെ എന്റെ മോൾക്ക് എന്താ സംഭവിച്ചേ ?..

 

ആ ചോദ്യം അൻവർ പ്രതീക്ഷിച്ചില്ല…

 

ഒത്തിരി നേരമായി ഞാൻ മോനെ വിളിക്കുന്നു.. ഇപ്പോഴ കിട്ടിയത്.

 

എനിക്ക് അറിയണം നിന്നെ കാണാൻ വേണ്ടി കാത്തിരുന്ന ന്റെ മോൾക്ക് ഇവിടെ എന്താ സംഭവിച്ചത് ?..

 

ഉമ്മ പോലീസിൽ വിളിച്ച്‌ പറയ് .. ഹംനയെ കാണാൻ ഇല്ലെന്ന്.. എന്നെ വിളിച്ചത് ഉമ്മ ആരോടും പറയരുത് ,,

 

ഇവിടെ എല്ലാം വാരി വലിച്ചിട്ടിട്ടുണ്ട് മോനെ ചോരയും കാണുന്നുണ്ട്… ഞാനിവിടെ ഒറ്റയ്ക്ക് ഉള്ളത് , എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയില്ല …. ന്താ ന്റെ മോൾക്ക് ?..

 

ഉമ്മാ.. എല്ലാം നാളെ അറിയും എന്താണ് എന്ന് …

 

അന്നേരം എന്നെ ശപിക്കരുത് ഒന്ന് മാത്രം ഉമ്മയോട് പറയുന്നു . ഉമ്മാന്റെ മോൾക്ക് നൽകിയ സത്യം ഞാൻ പാലിക്കും .. ഈ ചങ്കിൽ റൂഹ് ഉള്ളിടത്തോളം കാലം…..,,

 

ഉമ്മ നിശബ്ദമായി തേങ്ങുന്നത് കേട്ടപ്പോൾ അൻവർ ഫോൺ കട്ടാക്കി..,,

 

ഓരോ തവണ ഹംനയുടെ മേൽ മണ്ണ് വാരി ഇടുമ്പോഴും തന്റെ സ്വപ്നം ജീവിതം ആഗ്രഹങ്ങൾ പ്രണയം എല്ലാം അതോടൊപ്പം കുഴിച്ചു മൂടി അൻവർ.,,

പള്ളിക്കാട്ടിൽ വീണു കിടക്കുന്ന കരിയിലകൾ അൻവർ ഹംനയുടെ കബറും പുറത്തിട്ടു…,,

പെട്ടന്ന് നിലാവ് മേഘത്തിൽ ഒളിച്ചു അപ്രതീക്ഷിതമായ പേമാരി എല്ലാ കബറുകളെയും നനയിച്ചു ..

 

പുലരാൻ ആവും വരെ ഹംനയുടെ കബറരികിൽ അൻവർ കാണാതെ പഠിച്ച ഖുർആൻ ഓതി ഇരുന്നു…

 

പിന്നീട് ആരെയും കണ്ണിൽ പ്പെടാതെ പള്ളിക്കാട്ടിൽ നിന്നും പുറത്തിറങ്ങി…

 

മനസ്സിൽ കണക്കു കൂട്ടിയപോലെ ഒരു കീഴടങ്ങലിനായി കാർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു അൻവർ ,,..

 

അനു….

 

ശബ്ദം ഉയർത്തിയുള്ള വിളി കേട്ട്. അനു ഞെട്ടി വിറച്ചു പിന്നിലേക്ക് നോക്കി …. ഹംനയുടെ ശബ്ദം കേട്ട് അൻവർ നീറുന്ന ഓർമ്മകളിൽ നിന്നും ഉണർന്നു ….,

 

ഹംന നീ എന്നെ വിളിച്ചോ എനിക്ക് തോന്നിയതാണോ ?..

 

ഹംന .നീ എന്നെ വിട്ട് പോയിട്ട് വർഷം മൂന്ന് കഴിയുന്നു,,, ഇപ്പോഴും പച്ചയായി മങ്ങൽ ഏൽക്കാതെ നിൽക്കുന്നു ഓർമ്മകൾ

 

വെറുതെ ആഗ്രഹിച്ചു പോവുന്നു ഞാൻ. … ഹംനാ ഇതൊക്കെയും വെറും ദുസ്വപ്നം ആയിരുന്നെങ്കിൽ എന്ന് ,,

 

യാദാർത്ഥ്യം ദൈവത്തിന്റെ തൂലികയിലെ കഥാപാത്രങ്ങൾ ആയി നമ്മൾ ജീവിക്കുകയല്ലെ അതിൽ നീ മരണമെന്ന സത്യത്തെയും പുൽകി വേർ പിരിഞ്ഞു നിൽക്കുന്ന രണ്ട് ഇണകളായി നമ്മൾ ,,

ആലോചിക്കും തോറും അൻവറിന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു ,,

ഹംന നിന്നോട് ഉള്ള വാക്ക് ഞാൻ പാലിച്ചപ്പോ നിന്റെ ഉമ്മാക്ക് കൊടുത്ത വാക്ക് എനിക്കിന്ന് പാലിക്കാൻ പറ്റാതെ ആയി പോയി ,

ഡോക്ടർ നമ്മളെ കുറിച്ച് അന്വേഷിക്കുന്നു ,,

നീ പറഞ്ഞത് പോലെ പട്ടാപകൽ നടുറോഡിൽ കുത്തി കൊന്നാലും ആരും ചോദിക്കാൻ ധൈര്യപ്പെടാത്ത പൊളിറ്റിക്കൽ ടീം ……

അത് കൊണ്ടാണല്ലോ കുറ്റം ഏറ്റ് എടുത്ത എന്നെ തൂകി കൊല്ലാൻ അവർ ലക്ഷങ്ങൾ വാരി എറിയുന്നത് ,,,

 

നീ മനഃപൂർവം പറയാത്ത ഒന്നും കൂടി ഞാൻ അറിഞ്ഞു ഹംന ആ ക്രൂരപിശാചുക്കൾ നിങ്ങൾ ഉള്ള ഫ്ളാറ്റിലെ താമസക്കാർ ആണെന്ന് ,,

 

നീ കരുതിയ പോലെ ആരും രക്ഷപ്പെട്ടില്ല മുത്തെ. നിന്റെ ഉമ്മ.. കൂടെ പിറപ്പ്.. ഒന്നും ..

 

അതിനും കാരണം ലോകത്തിന് മുന്നിൽ വില്ലനായ ഞാൻ തന്നെയാണ് …,,

 

ഇല്ല ഹംനാ.. ഹോസ്പ്പിറ്റലിൽ നിന്നും അന്ന് ഞാൻ എവിടെയാ പോയതെന്ന് ചോദിച്ചട്ടും കൊല്ലാതെ കൊന്നിട്ടും ഞാൻ ഒരക്ഷരം മിണ്ടിയില്ല ….

 

ഹംനാ..ഇനിയും എത്ര നാൾ ഇങ്ങനെ …..

 

****** ********* ********** വർഷങ്ങൾക്ക് ശേഷം..

 

കുഞ്ഞോളെ … എഴുന്നേൽക്ക് കുട്ടിയെ എന്തൊരു ഉറക്കമാണ് ഇത് ,,

 

മതിവരാത്ത ഉറക്കിൽ നിന്നും വിളിച്ചതിന്റെ ആലസ്യത്തോടെ കുഞ്ഞോൾ കണ്ണ് തുറന്നു.

 

ഉമ്മ പോവാട്ടോ വേഗം എണീറ്റെ . ഉമ്മ ചായയും ഉപ്പമാവും ഉണ്ടാക്കിയിട്ടുണ്ട് മോളും ഇത്തയും അത് തിന്നണേ ..

 

അതും പറഞ്ഞു കൊണ്ടുമ്മ കോലായിലേക്ക് ഇറങ്ങി

 

കുഞ്ഞാറ്റെ ഉമ്മ പോയി വരാട്ടാ , മക്കള് ഭക്ഷണം എടുത്ത് തിന്നണെ കുഞ്ഞാറ്റയിൽ നിന്ന് മറുപടി ഉണ്ടാവില്ലെന്ന് അറിഞ്ഞു കൊണ്ട് ഉമ്മ നടന്നു.. വയൽ പച്ചപ്പ് വാടി ഉണങ്ങിയ വരമ്പിലൂടെ ആ ഉമ്മ ഒരു നേർത്ത രൂപമായി അകലേക്ക് പോയി.

കുഞ്ഞാറ്റ നിലത്തിരുന്ന് കൊണ്ട് കലണ്ടറിൽ ജൂൺ 3 എന്നതിൽ ചുവന്ന പേന കൊണ്ട് വട്ടം വരച്ചു ..

പിന്നീട് അടുത്തുള്ള ബുക്ക് എടുത്തു കൊണ്ട് കുറിച്ചു,,

ദീദി..

(ഹംനയെ അങ്ങനെയാ

ണ് അനുജത്തികൾ വിളിക്കാറുള്ളത്)

ഉമ്മ ദീദിയെ പൂർണ്ണമായും മറന്നു പോയിരിക്കുന്നു . ഇന്നേക്ക് ദീദി ഞങ്ങളെ വിട്ട് പോയിട്ട് വർഷം 5 തികയുന്നു ,,,,

 

ദീദിയെ… ഒരുപാട് വട്ടം ഞാൻ കാണാമറയത്തുള്ള ദീദിയോട് ചോദിച്ചിട്ടുണ്ട്

 

എന്തിനാ എന്റെ പാവം ദീദി ആ തെമ്മാടിയെ പ്രണയിച്ചതെന്ന് വിശ്വസിച്ചതെന്ന്..

 

ദീദി പോയപ്പോൾ എല്ലാം ഞങ്ങൾക്ക് നഷ്ടമായി ഉമ്മയ്ക്ക് അറിയാം ദീദിയുടെ മരണത്തിന് കാരണക്കാരൻ ആ അൻവർ ആണെന്ന്..

 

എന്നിട്ട് ഒന്ന് സാക്ഷി പറയാൻ പോലും ഉമ്മ കോടതിയിൽ പോയില്ല …

 

നമ്മുടെ ഇത്താത്തയും അളിയൻക്കയും ഒക്കെ എത്ര നിർബന്ധിചെന്ന് അറിയാമോ ..,

Leave a Reply

Your email address will not be published. Required fields are marked *