ഭായിയുടെ മനസ്സ് എന്തായിരിക്കും അവസ്ഥ ,,
ഹംന…. ആ വിളിയിൽ ഒരുവട്ടം പോലും ഇഷ്ട്ടക്കേട് വന്നിട്ടില്ല കഥ പറയുമ്പോൾ ,,,
പക്ഷെ ഭായിയിലെ പിശാചിന്റെ ഉണർവ് എന്നുള്ള വാക്ക് പറയുമ്പോൾ ആ മുഖത്തു വരുന്ന രൗദ്ര ഭാവം , കൊലയാളി എന്ന് വിളിച്ചു പറയുന്നുവോ ?..
പറ്റുന്നില്ല തിരിച്ചറിയാൻ ഇതിപ്പോ എങ്ങനാ അറിയാ ആരോടാ ചോദിക്കുക ,,,
എന്തോ എന്റെ മനസ്സ് പറയുന്നു അറിഞ്ഞതിലും കൂടുതൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ,,,
ഇനി ഭായിയെ ഈ സെല്ലിൽ കൊണ്ട് വിടില്ലെ ഇവന്മാര് ,,ഇന്ന് രാത്രിയിലും ഭക്ഷണം കിട്ടി കാണില്ലെ ഭായിക്ക് ഉച്ച മുതൽ പട്ടിണി ആണ് ,, തൊണ്ട നനയ്ക്കാനുള്ള ഇത്തിരി വെള്ളം , അയാൾ അതും കൊടുപ്പിക്കില്ല ദുഷ്ടൻ ..
രാഹുൽ ആരോടെന്നില്ലാതെ പിറുപിറുത്തു…..
****** ******* ******** അതെ സമയം നൈറ്റ് ഡ്യുട്ടി പോലീസുക്കാരും അതെ സംശയം ചർച്ച ചെയ്യുക ആയിരുന്നു…,
ഈ സൂപ്രണ്ടിന് ആ ചെറുക്കനോട് മാത്രമെന്ത ഇത്ര പക ,
പല തരത്തിൽ കൊല ചെയ്തവർ ഇവിടെ ഉണ്ടല്ലോ അവരെ ഒന്ന് ശ്രേദ്ധിച്ചു പോലും ഞാൻ കണ്ടിട്ടില്ല ഒരു പോലീസുക്കാരൻ പറഞ്ഞു …
അത് ശരിയാ … ഉച്ചയ്ക്ക് ഭയങ്കര സീനായീന്ന ഒരു തടവ്ക്കാരൻ പറഞ്ഞത് ,
വധ ശിക്ഷയ്ക്ക് വിധിച്ചവരെ ഇടുന്ന ഇരുട്ട് മുറിയിലാണ് ഇപ്പൊ ഇവനെ ഇട്ടിട്ടുള്ളത് ,,,
ഒരു തുള്ളി വെള്ളം കൊടുക്കരുതെന്നാ പറഞ്ഞിട്ടുള്ളത് …
ഇങ്ങനെ തല്ലി പട്ടിണികിട്ടാൽ.. ആ ചെറുക്കൻ ജീവ പര്യന്തം തീർക്കുമെന്ന് എനിക്ക് തോന്നുന്നില്ല ,,
ഈ സൂപ്രണ്ട് ചോദിച്ചു വാങ്ങിയതാണ് പോലും ഈ ജയിലേക്ക് ഉള്ള സ്ഥലം മാറ്റം ,,
നമുക്ക് അറിയാത്ത എന്തോ ഒരു കാര്യം ഉണ്ട് ഇതിൽ ,,
ഒരു കാര്യവും ഇല്ല. കൊന്നവനെയൊക്കെ ഇങ്ങനെ തന്നെയാ ശിക്ഷിക്കേണ്ടത് ,,,
എന്നാ അത് എല്ലാരുടെ കാര്യത്തിലും വേണമല്ലോ , ഒരാളോട് മാത്രം പോരല്ലോ ..
ആ .ഇനി ആ പേരും പറഞ്ഞിട്ട് നമ്മൾ തെറ്റണ്ട ,,
ദെ.. സൂപ്രണ്ട് സാർ വരുന്നു പിന്നെ എല്ലാരും നിശ്ശബ്ദ്ദരായി …!
***************
ഹംന… ഞാനിന്ന് തിരിച്ചറിയുന്നു സ്വയം കിയ്യടങ്ങി എന്നതിലുപരി എന്നെ ഈ തടവറയിലേക്ക് പിന്നിൽ നിന്നും തള്ളിയിടാൻ ആളുണ്ടായിരുന്നു എന്ന് ,,,
നിനക്ക് തന്ന വാക്ക് പാലിക്കാൻ വേണ്ടി മാത്രമാണ് ഞാൻ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് ,,
ഹംന… നിന്റെ മിഴി നിറഞ്ഞോ എന്റെ ഉള്ളം കൈ കണ്ണീര് കൊണ്ട് ചുട്ട്പൊള്ളും പോലെ ,,,
കാണുന്നില്ലെ നീ എന്റെ മിഴി നിറയാതിരിക്കുന്നത് നിന്റെ മടി തട്ട് പൊള്ളാതിരിക്കാനാണ്,,,
ഈ തടവറ തിരഞ്ഞെടുക്കുമ്പോഴും എനിക്ക് തളർച്ചയോ വേദനയോ ഇല്ലായിരുന്നു ,
എല്ലാം കുഴിച്ചു മൂടിയിട്ടല്ലെ ഞാൻ ഇങ്ങോട്ട് വന്നത് ,,
ഇപ്പോഴും എനിക്കതിൽ വേണ്ടായിരുന്നു എന്ന ചിന്ത ഇല്ല…..,,
ഹംന… മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ ആ ഡോക്ക്ട്ടറെ കണ്ടു …
ഡോക്ക്ട്ടർ “വിനോദ്” എന്താ.. ഹംന നീ ഞെട്ടിയത് …
ഡോക്ക്ട്ടർക്ക് എന്നെ മനസ്സിലായിട്ടില്ല എന്റെ രൂപത്തിൽ ,,
ഡോക്ക്ട്ടർ എന്റെടുത്ത് വരുമ്പോയൊക്കെ ഞാൻ കണ്ണടച്ച് കിടന്നു ,,,
ഹംന.. എന്റെ കൂടെ ഉണ്ടായ രാഹുൽ നമ്മുടെ പ്രണയത്തെ കുറിച്ച് ചോദിച്ചു..
വീണ്ടും ഞാനാ നാളുകളിലേക്ക് പോയി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നോവിച്ചും നീ കടന്നു വന്നു എന്റെ ഓരോ വാക്കിലും ,,
അവനും അറിയണം ഹംന.. പരസ്പ്പരം പ്രാണൻ കൈമാറിയ നമ്മളിൽ നിന്റെ പ്രാണൻ ഞാൻ എന്തിന് എടുത്തു എന്ന് ,,
നീ ഇങ്ങനെ മിഴി നിറച്ചു എന്നെ നോക്കല്ലേ ഹംന….
എന്തും ഞാൻ സഹിക്കാം പക്ഷെ ഇതെന്നെ കൊല്ലാതെ കൊല്ലുന്നു ,,
ഇല്ല ഹംന.. രാഹുലും എല്ലാവരും അറിയുന്ന കഥയെ അറിയൂ…
മരണത്തിന്റെ പടി വാതിൽ വരെ ഞാൻ അവനോട് സത്യങ്ങൾ പറയും അവിടുന്ന് അങ്ങോട്ട് സത്യം പറയില്ല ,,,
എന്റെ പെണ്ണല്ലെ നീ ..
ആര് പറഞ്ഞു ഹംന… നീ ഈ മണ്ണിൽ ഇല്ലെന്ന് ,,
ആരും കാണാതെ അറിയാതെ നീ ഇന്നും ഇല്ലെ ഈ ഭൂമിക്ക് മുകളിൽ …..!!
ഇരുട്ടറയിൽ അൻവർ ഹംനയോട് എന്ന പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ,,
പിന്നീട് അൻവർ പറയുന്ന കഥ കേട്ട് നാല് ചുമരുകളും തേങ്ങി കരഞ്ഞു ..
അവന്റെ മനസ്സിലെ രഹസ്യം പോലെ ആ ഇരുട്ടറ ഓരോ വാക്കുകളും വിതുമ്പി കൊണ്ട് ഏറ്റ് വാങ്ങി ,,,
ഇരുളിൽ കിടക്കുമ്പോഴും അൻവറിന്റെ മനസ്സ് നിറയെ വെളിച്ചമായിരുന്നു ..
എന്നാൽ ഈയിടെ ആയി ആ വെളിച്ചം ഇരുട്ടിന്റെ പ്രതികാരമായി മാറുന്നു ,,
ഹംനാ.. നീ എന്നെ വല്ലാത്തൊരു ധർമ്മസങ്കടത്തിൽ ആക്കിയിരിക്കുന്നു.. അൻവർ ചിന്തിച്ചു….
ഭായ്.. ഇവിടെ ഉണ്ടായിരുന്നോ ?..
രണ്ട് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൻവറിനെ കണ്ട സംന്തോഷം മുഴുവനും ഉണ്ടായിരുന്നു രാഹുലിന്റെ ആ ചോദ്യത്തിൽ…
ആ ദുഷ്ട്ടൻ പുറത്തു പോലും ഇറക്കിയില്ലല്ലെ രാഹുൽ ശബ്ദം താഴ്ത്തി പറഞ്ഞു…,,
ദുഷ്ട്ടൻ എന്നൊന്നും വിളിക്കരുത് നീതിമാനായ ഒരു പോലീസ് സൂപ്രണ്ട് ആണ് അത് ,, അൻവർ പറഞ്ഞു..
രാഹുൽ ശ്രേദ്ധിച്ചു അത് പറയുമ്പോൾ ഭായിയുടെ മുഖമാകെ വലിഞ്ഞു മുറുകുന്നത് ,,
ഭായ്.. ഇന്നും ഇരുട്ടറയിൽ തന്നെ ആയിരിക്കുമോ ?….
ഈ ലോകത്ത് എവിടെ താമസിപ്പിച്ചാലും എനിക്ക് ഒരു പോലെയാണ് രാഹുൽഏട്ടാ.. അതിന് ഇരുട്ടും വെളിച്ചവും എന്നെ ബാധിക്കുകയില്ല ,,
പിന്നൊന്നും മിണ്ടാതെ അൻവർ പാറ പൊട്ടിക്കുവാൻ തുടങ്ങി ഓരോ തവണയും ചുറ്റിക ഉയർന്ന് താഴുമ്പോ കരിങ്കല്ലുകൾ ചിന്നി ചിതറി കൊണ്ടിരുന്നു …,,
*************
തിരക്കാർന്ന വരാന്തയിലൂടെ അയാൾ തിടുക്കത്തിൽ നടന്നു..
ഹലോ ചേട്ടാ ഒന്ന് നിൽക്കാമോ ?..
കയ്യിൽ ഒരു ചായ ഫ്ലാസ്ക്കുമായി പ്രായം ചെന്നൊരാൾ തിരിഞ്ഞു നോക്കി….
അഡ്‌വെക്കേറ്റ് റോയിതോമസിന്റെ ഗുമസ്ഥൻ അല്ലെ ?.
അയ്യോ അത് പണ്ട് ആയിരുന്നു ഇപ്പോഴത്തെ ഗുമസ്ഥൻ വേറെയാ.. ആ വൃദ്ധൻ പറഞ്ഞു ഞാനിപ്പോ ഇവിടെ കേസുമായി ബന്ധപ്പെട്ട് വരുന്നവർക്ക് ചായ കൊണ്ട് കൊടുക്കലാണ് ജോലി..
റോയി തോമസിനെ ഒന്ന് കാണാൻ പറ്റുമോ ?.. സാർ അമേരിക്കയിൽ പോയിരിക്കുകയാ സാറിന്റെ ജുനിയേസ് ആണ് ഇപ്പൊ കേസ് എടുക്കുന്നത് ,, അതും പറഞ്ഞുകൊണ്ട് ആ മനുഷ്യൻ ചായഫ്ലാസ്ക്കും കൊണ്ട് നടന്നു പോയി..
ആഗതൻ, വരാന്തയുടെ മൂലയ്ക്ക് ഉള്ള കസേരയിൽ പോയി ഇരുന്നു , സമയവും കുറെ കടന്നു പോയി..
സാർ വക്കീലിനെ കണ്ടോ ?. എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് ആഗതൻ ചിന്തകളിൽ നിന്ന് ഉണർന്നത് ,,