പീ .കെ Like

ജോപ്പൻ ടെയിലർ പെണ്ണുങ്ങളുടെ മാറിന്റെ അളവ് ടേപ്പ് കൊണ്ട് അടുത്ത് വച്ച് പിടിച്ചു, ഷർട്ടിന്റെ സ്റ്റിഫിനു ഉപയോഗിക്കുന്ന കട്ടി തുണി ടൗണിൽ നിന്നും കൊണ്ട് വന്നു അതുവരെ വളവളാ കിടന്ന പഴഞ്ചൻ ബ്ലൗസുകളുടെ സ്ഥാനത്തു നെഞ്ചിൽ മൂന്നു പൈപ്പിംഗ് വച്ച് പിടിപ്പിച്ചു അകത്തു കുറച്ചു കട്ടിത്തുണിയും കയറ്റി മുലകൾ ജയഭാരതി പോലെ അഭിമാനിക്കാവുന്നവ ആക്കി മാറ്റി ചരിത്രം സൃഷ്ടിച്ചു, ചുവപ്പും പുള്ളിയുമുള്ള ചീനവല ബ്ലൗസുകൾ പെണ്ണുങ്ങൾ അഭിമാനത്തോടെ ഇട്ടു നടന്നു.

ഷീലക്കും ശ്രീവിദ്യക്കും ഭാരതിയെക്കാൾ മുല ഉണ്ടെങ്കിലും അവരൊന്നും ജയഭാരതി പോലെ നാടൻ കഥാപാത്രങ്ങൾ അഭിനയിച്ചിരുന്നില്ല. ശാരദ കരച്ചിൽ റോളുകൾ, പണക്കാരി വലിയ കുടുംബത്തിലെ നായിക ഷീല, അധ്വാനിക്കുന്ന ജനവിഭാഗം ഒക്കെ വരുമ്പോൾ ഭാരതി. അങ്ങിനെ ആയിരുന്നു നടിമാരുടെ സെലക്ഷൻ. “എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു ഏനെന്റെ പാടത്തു സ്വപ്നം
വിതച്ചു” എന്ന് പറഞ്ഞു നായകനെ നോക്കി ചേറിൽ നിന്ന് പാടുന്ന റോൾ ഭാരതിക്കും നസീർ അവസാനം കെട്ടുന്നത് വലിയ വീട്ടിലെ ഷീലയെയും ആയിരിക്കും അങ്ങിനെ ആയിരുന്നു അക്കാലത്തെ ഫോർമുല. കൂർത്തു നിൽക്കുന്ന ചുവന്ന ബ്ലൗസിൽ മാത്രമേ ജയഭാരതി ഷീലയ്ക്ക് ഒരു ചലഞ്ച് ആയിരുന്നുള്ളു. നസീറും ഷീലയുമായി പിണങ്ങിയതോടെ ഭാരതിയെ പ്രധാന നായികയായി നസീർ ഉയർത്തി. മറ്റൊരു കാരണം നസീറിനെ വല്ലാതെ വിമർശിച്ചിരുന്ന ഒരു പത്രക്കാരനെ ജയഭാരതിയുടെ ഭർത്താവ് ഗുണ്ടകളെ ഇറക്കി അടിച്ചു പല്ലു കൊഴിച്ചു. അതോടെ നസീറിന് ജയഭാരതിയോട് നന്ദി തോന്നി അവരെ പൊക്കാൻ ആരംഭിച്ചു. ചീനവലയിൽ ഭാരതി ഏക നായിക ആയി മാറി, മാനത്തു കണ്ണി പോലെ കൂർത്തു നിന്ന മുലകൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.

ജോപ്പൻ ടെയ്‌ലറുടെ വരുമാനം കൂടി, അയാൾക്ക് തൊടാൻ പാകത്തിൽ നാട്ടിലെ എല്ലാ പെണ്ണുങ്ങളും നെഞ്ചു വിരിച്ചു കാണിച്ചു കൊടുത്തപ്പോൾ അയാൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ കക്ഷം മുതൽ മുലക്കണ്ണ് വരെയും മുലക്കണ്ണ് മുതൽ നെഞ്ചിന്റെ മദ്ധ്യം വരെയും കൂടുതൽ പ്രീസൈസ് ആയി അളവെടുത്തു, പെണ്ണുങ്ങൾ ബ്ലൗസ് കക്ഷം മാത്രം കഴുകി മുൻവശം സ്റ്റിഫ് തുണി ഉലയാതെ ശ്രധിച്ചു. ജോപ്പൻ കട ഒന്ന് പരിഷ്കരിച്ചു , അകത്തു റാന്തൽ മാറ്റി പെട്രോമാക്സ് ആക്കി, അളവെടുക്കുമ്പോൾ അതിന്റെ വെളിച്ചം പരമാവധി കുറച്ച്‌ വച്ചു. ഭർത്താക്കന്മാർ വലിയ ശ്രദ്ധ കൊടുക്കാതിരുന്ന, വീട്ടിലെ പെണ്ണുങ്ങളുടെ മുലകൾ ജോപ്പൻ ടെയിലറുടെകൈകളുടെ പരിലാളനം അറിഞ്ഞു. ജോപ്പൻ ടെയ്‌ലർ ആകട്ടെ അളവെടുപ്പിലൂടെ പെണ്ണുങ്ങൾക്ക് രോമാഞ്ചം വാരി വിതറി. ജോപ്പന്റെ ഭാര്യ മറിയാമ്മ രണ്ടു പശുവിനെ കൂടി വാങ്ങി,അതിൽ ഒന്ന് എന്റെ അമ്മ പോറ്റി വളർത്തിയതും. പശു മറിയാമ്മ ചേടത്തിയുടെ ആയെങ്കിലും, പാൽ കറക്കണം എങ്കിൽ അമ്മയോ ഞാനോ അവിടെ ചെല്ലണം, അല്ലെകിൽ പാൽപാത്രം ചവിട്ടി തെറിപ്പിക്കും, കറവക്കാരിക്ക് നെഞ്ചിൽ ചവിട്ട് കിട്ടും . മറിയാമ്മ ചേടത്തി പാൽ കറക്കുമ്പോൾ ഞാൻ ചെന്ന് പശുവിന്റെ മുഖം തലോടി കൊമ്പിൽ പിടിച്ചു തടവി, മറിയാമ്മ ചേടത്തി യുടെ രൂപം പറഞ്ഞാൽ അന്ന് കെപിഎസി ലളിത പോലെ ഇരിക്കും , ഞാനാണെങ്കിൽ പെരുവഴി അമ്പലത്തിലെ അശോകനെ പോലെ ഉണ്ടക്കണ്ണും, മെലിഞ്ഞു നീണ്ട ശരീരവും, ഉള്ളു വളഞ്ഞ നെഞ്ചും, ഈ ലോകത്തോട് തന്നെ ദേഷ്യവും ഉള്ള ഒരു പയ്യൻ.

നേരം ഇരുട്ടിയിട്ടും ഞാൻ അങ്ങിനെ പാന്റ് തയ്‌ക്കാൻ വേണ്ടി ഇരിക്കുന്നത് കണ്ടു പൊറുതി മുട്ടി ഒരു ദിവസം ജോപ്പൻ , പെണ്ണുങ്ങളുടെ ബ്ലൗസിന്റ കപ്പ് തയ്ക്കുന്നത് നിർത്തി എന്റെ തുണി എടുത്തു വെട്ടാൻ തുടങ്ങി,പാന്റ് തീരാറായപ്പോഴേക്കും കവലയിലെ കടകളൊക്കെ അടച്ചു, തെരുവ് ലൈറ്റൊക്കെ അണഞ്ഞു , പട്ടികൾ പോലും ഉറങ്ങാൻ തയാറെടുത്തു, പാന്റിന്റെ ബെൽബോട്ടം അടിവശം കൈതയ്യലിന്‌ പകരം ധൃതിയിൽ മെഷീൻ അടിച്ചു
അയാൾ നടുവ് നിവർത്തി എഴുനേറ്റ് പാന്റ് എനിക്ക് നീട്ടി ,”ഇട്ട് നോക്കെടെ ” എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *