ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 16 1

“അങ്കിള്‍ ഇത് അങ്കിളിനു അവകാശപ്പെട്ടതാണ്. ഈ രത്നങ്ങള്‍ എനിക്ക് വേണ്ട.”

എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. അത് തിരികെ കൊടുത്തു ആംഗ്യങ്ങളിലൂടെയും മറ്റും അദ്ദേഹം പറഞ്ഞൊപ്പിച്ചു.
“ഇത് നിന്‍റെ അച്ഛന്‍റെ സ്വത്താണ്. ഇതിന്‍റെ യഥാര്‍ത്ഥ അവകാശി നീയാണ്” എന്ന്.

പിന്നെ മനസ്സില്ലാ മനസ്സോടെ ലക്ഷ്മി അതെല്ലാം പൊതിഞ്ഞെടുത്തു. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ അതില്‍ നിന്നും ഒരു ഡയമണ്ട് എടുത്തു ആ ലോക്കറ്റിനുള്ളില്‍ വച്ച് അടച്ചു ശില്പയുടെ കഴുത്തില്‍ ഇട്ടു കൊടുത്തു.

“ഇതെന്റെ ശില്‍പ മോള്‍ക്കുള്ള സമ്മാനം ആണ്.”

ശില്പയുടെ കണ്ണുകള്‍ വിടര്‍ന്ന കാണണം ആയിരുന്നു.

ഞങ്ങളോട് യാത്ര പറഞ്ഞു ലക്ഷ്മി ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ്‌ ഞാന്‍ അക്കാര്യം ഓര്‍ത്തത്‌. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ശത്രുക്കള്‍ ഏങ്ങാനും. അവരെ ഒറ്റയ്ക്ക് വിടണ്ടാ.

“ലക്ഷ്മി ഒറ്റയ്ക്ക് പോകണ്ടാ. അനി കൂടെ വരും.” ബാബ പറഞ്ഞു.

ഇങ്ങേര്‍ക്ക് മനസ്സു വായിക്കാന്‍ നല്ല കഴിവാണല്ലോ. ഞാന്‍ ഓര്‍ത്തു.

ഞാന്‍ അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങി. ശില്‍പ ഓടി ഞങ്ങള്‍ക്കൊപ്പം വന്നു. എന്‍റെ കാതില്‍ പതിയെ പറഞ്ഞു.

“കൊരങ്ങാ പോണതൊക്കെ കൊള്ളാം. ഓര്‍മ്മകള്‍ വീണ്ടെടുക്കാതെ കുന്തോം പ്രവര്‍ത്തിപ്പിച്ചിട്ടു വന്നാല്‍ എന്‍റെ വിധം മാറും. ങാ…”

“നിന്നെ ഞാനിന്നു…” ഞാന്‍ അവളെ പിടിക്കാന്‍ ആഞ്ഞപ്പോഴേക്കും അവള്‍ ആ മുറ്റത്തു ഓടി. എന്നില്‍ നിന്നും കുറച്ചു ദൂരം മാറി നിന്നിട്ട് എന്നെ നോക്കി വിളിച്ചു പറഞ്ഞു.

“ചുണയുണ്ടെങ്കില്‍ എന്നെ പിടി. കൊരങ്ങന്‍ ഏന്തി വലിഞ്ഞു ഇങ്ങെത്തുംപോഴേക്കും ഞാന്‍ നൂറു വാര കടന്നിരിക്കും.” എന്നിട്ട് അവള്‍ പൊട്ടിച്ചിരിച്ചു.

അവളുടെ മുഖത്ത് പൂര്‍ണ ചന്ദ്രന്‍റെ പ്രഭ വീഴുന്നുണ്ടായിരുന്നു. എന്ത് ഭംഗി ആ ചിരി കാണാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
പെട്ടെന്ന് ആ കവിതാ ശകലം എന്‍റെ മനസ്സില്‍ ഓടി വന്നു.

“ഹസ്സാരോം താരെയാം ചമക്നെ ലഗീ.

സൈകടോം പുരുഷു ഖടെ ഹോ ഗയെ

ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ

ബുധ് ഹസനെ ലഗാ”

(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി

നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു

പൌര്‍ണമിയെ നോക്കി നോക്കി

ബുധന്‍ ചിരിക്കാന്‍ തുടങ്ങി)”

“ശില്പേ. ഞാന്‍ പോയിട്ട് വന്നിട്ട് നിന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇപ്പൊ എനിക്ക് കുറച്ചു നക്ഷത്രം എണ്ണാനുണ്ട്.”

“ങേ?” ശില്‍പ വായും പൊളിച്ചു നിന്നു. ഞാന്‍ ലക്ഷ്മിക്കൊപ്പം കാറില്‍ കയറി.

“അനീ. നീയെന്താ ആലോചിക്കുന്നേ?”

“അത് ലക്ഷ്മീ. ആ എലിഫെന്റാ കെവ്സില്‍ ബുദ്ധന്‍റെ പ്രതിമ വല്ലതും ഉണ്ടോ?”

“ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അതൊക്കെ പൊളിഞ്ഞു കിടക്കുകയായിരിക്കും. ആകെയുള്ളത് നടരാജ പ്രതിമയാണ്. എന്താ?”

“ഹ്മം.. ലക്ഷ്മീ. അപ്പോള്‍ നമ്മള്‍ നിധി കണ്ടെത്തേണ്ടുന്ന സ്ഥലം ഏതാണ്ട് എനിക്ക് പിടി കിട്ടി. ഇനി അത് അവിടെ തന്നെയാണോ എന്ന് പോയി നോക്കിയാല്‍ മതി.”

“എന്‍റെ അനീ. നിനക്ക് വേറെ പണിയൊന്നും ഇല്ലേ. ഈ ഇരിക്കുന്ന ഡയമണ്ട്സിനു തന്നെ കോടികളുടെ വില വരും. ഇതില്‍ ഒരെണ്ണം എങ്കിലും മര്യാദയ്ക്ക് വില്‍ക്കാന്‍ പറ്റുമോയെന്നാ എന്‍റെ പേടി. അവന്മാര്‍ ഏങ്ങാനും അറിഞ്ഞാല്‍ നമ്മളെ വച്ചേക്കില്ല.”

“ഹം.. ലക്ഷ്മീ. നമുക്ക് ACP മേഡത്തിന്‍റെ സഹായം തേടിയാലോ?”

“ങേ.. അത് വേണ്ട. അത് ശരിയാകില്ല.”
“അതെന്തേ?”

“കാര്യം അവള്‍ എന്‍റെ അടുത്ത കൂട്ടുകാരിയൊക്കെ തന്നെയാ. പക്ഷെ അവള്‍ അത്ര നല്ല പുള്ളിയൊന്നും അല്ല.”

“അതെന്താ?”

“ഇവിടുത്തെ ക്രിമിനല്സുമായിട്ടു അവള്‍ക്കു നല്ല ഇടപാടാ.”

“ങ്ങും. എന്നിട്ടാണല്ലേ എനിക്കിട്ടു പണിയാന്‍ അവരെ തന്നെ ഏല്‍പ്പിച്ചത്.”

ലക്ഷ്മി കാര്‍ ഒറ്റ ചവിട്ടിനു നിര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

Leave a Reply

Your email address will not be published. Required fields are marked *