“അവരത്ര കുഴപ്പം പിടിച്ച ആളുകൾ ഒന്നുമല്ലടീ,”
ഫിറോസ് അറിയിച്ചു.
“ഏതായാലും ഒന്നുരണ്ടു മാസത്തേക്ക് നോക്കാം. അന്നേരം അറിയാല്ലോ,’”
“ഒന്ന് രണ്ടു മാസം? പറ്റില്ല… രണ്ടാഴ്ച്ചകഴിഞ്ഞ് ഒന്നുകൂടി പോകണം. സ്ഥലം എപ്പോഴും ഒക്കെയൊന്ന് ചുറ്റിക്കറങ്ങി കാണണം. അവരീ പറയുന്ന പോലെ പണിയൊക്കെ അതിൽ ചെയ്യുന്നുണ്ടോ എന്നൊക്കെ ഒന്ന് നോക്കി നടന്നു കണ്ടാൽ മനസ്സിലാകുമല്ലോ!”
അടുത്ത ആഴ്ച്ച!
ഫിറോസിന്റെ ദേഹത്ത് കുളിര് കോരി!
കുഴപ്പമില്ല!
റെജീനയ്ക്ക് ജോജുവിനെ ഒരിക്കൽ കൂടി കാട്ടിലേക്ക് പറഞ്ഞു വിടണം എന്നല്ലേയുള്ളൂ!
“എന്താ നിങ്ങടെ മേത്ത് ഒരു മണം? ഒരു മാതിരി ജമന്തിപ്പൂവിന്റെ മണം?”
അയാളുടെ നെഞ്ചിലേക്കും ചുമലിലേക്കും മൂക്കടുപ്പിച്ച് പിടിച്ച് ഷാനി ചോദിച്ചു.
“ജമന്തിപ്പൂക്കളോ?”
അയാൾ സംശയിച്ചു.
“വട്ടാണോ?”
****************************************
“നമ്മള് പറഞ്ഞപോലെ നാളെ കഴിഞ്ഞ് എനിക്ക് ഏലീയാസിന്റെ വീട്ടിൽ പോകാൻ പറ്റൂന്ന് തോന്നുന്നില്ല എന്റെ ഷാനി,”
വൈകുന്നേരം, ആരോടോ ഫോണിൽ സംസാരിച്ച് കഴിഞ്ഞ് ഫിറോസ് ഷാനിയോട് പറഞ്ഞു.
“കാര്യം അന്ന് ഹോളിഡേ ആണേലും സംഘടനേടെ മീറ്റിങ് ഉണ്ട്. അതീന്ന് ഒഴിവാക്കാൻ പറ്റുകേല. പ്രത്യേകിച്ചും എന്നെ ജോയിന്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത് കഴിഞ്ഞ്!”
എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ്റ് സെക്രട്ടറിയായി ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു കഴിഞ്ഞ മാസം.
“അയ്യോ അപ്പൊ എന്നാ ചെയ്യും?”
ഷാനി വിഷമത്തോടെ ചോദിച്ചു.
“അടുത്താഴ്ചത്തെക്ക് മാറ്റിവെക്കാം,”
അയാൾ നിരുന്മേഷവാനായി പറഞ്ഞു.
റെജീനയെ ഒന്ന് കാണാനും തക്കം കിട്ടിയാൽ അവളെ ഒന്നനുഭവിക്കാനും സ്വപ്നം കണ്ടിരുന്ന ഫിറോസ് ശരിക്കും ഉദാസീനനായിരുന്നു.
“അടുത്ത ആഴ്ച്ച എന്നുപറഞ്ഞാൽ എപ്പഴാ ഫിറോസ്?”
നിരാശയോടെ ശനി ചോദിച്ചു.
“എല്ലാ ഞായറും നമ്മൾ ഓൾറെഡി ഓരോ പ്രോഗ്രാമിനായി നേരത്തെ ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു….നാളെ കഴിഞ്ഞാണ് കറക്റ്റ് ആപ്റ്റായ ദിവസം!”
“ശരിയാണല്ലോ!”
പെട്ടെന്നോർമ്മിച്ച് ഫിറോസ് പറഞ്ഞു.
ഷാനി ഗൗരവപൂര്ണമായി എന്തോ ആലോചിക്കുന്നത് കണ്ടു.
“എന്താടീ?”
അയാൾ ചോദിച്ചു.
“ഞാൻ ഒന്ന് പോയാലോ?”
അവൾ പെട്ടെന്ന് ചോദിച്ചു.
“നീയോ?”
“അതെ..അധികം ദൂരം ഒന്നുമില്ലല്ലോ..”
“ഇല്ല പക്ഷെ …കാടിന് നടുവിലൂടെ ഒരു അരമണിക്കൂർ നടക്കണം,”
“ആളുകളൊക്കെ നടക്കുന്ന വഴിയല്ലേ? അപ്പൊ പേടിക്കാൻ ഒന്നുമില്ലല്ലോ…ആനയിറങ്ങുന്ന വഴിയൊന്നുമല്ലല്ലോ?”
“ആനേം ചെനേം ഒന്നുമില്ല…വല്ല കാട്ടാടോ മുള്ളൻപന്നിയോ അല്ലേൽ പാമ്പോ ഒക്കെ കണ്ടെന്നെരിക്കും,”
“അത്രേയുള്ളു? സാരമില്ല. ഞാൻ പോട്ടെ?”
“നിനക്ക് ഇഷ്ടമാണേൽ പോ. സ്ഥലോം കാര്യോം ഒക്കെ ഒന്ന് കണ്ടിരിക്കാല്ലോ,”
ശനിയാഴ്ച്ച വെളുപ്പിന് ഫിറോസ് പോയതിന് ഷാനി സ്‌കൂട്ടറിൽ പുറപ്പെട്ടു.
ഫിറോസ് പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മിച്ച് അവൾ മണിയമ്പാറ കഴിഞ്ഞ് തളിക്കോട് എത്തി.
ഫിറോസിന്റെ സുഹൃത്ത് രാമചന്ദ്രനെ മുമ്പ് രണ്ടു തവണ കണ്ടിട്ടുണ്ട്.
ഒരിക്കൽ വീട്ടിൽ വന്നിരുന്നു.
അന്ന് പക്ഷെ അവിടെ അയാളുണ്ടായിരുന്നില്ല.
അയാളുടെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രാമചന്ദ്രനും ഫിറോസ് പങ്കെടുക്കുന്ന മീറ്റിങ്ങിൽ പോയിരിക്കുന്നു.
കൂടെ അയാളുടെ ഭാര്യയും.
ഏതായാലും സ്‌കൂട്ടർ അവരുടെ ഷെഡിൽ കയറ്റി വെച്ച് ഷാനി ഫിറോസ് പറഞ്ഞു കൊടുത്ത വഴിയേ മലമുകളിലേക്ക് കാടിന് നടുവിലൂടെയുള്ള പാതയിലൂടെ നടക്കാൻ തുടങ്ങി.
പ്രതീക്ഷിച്ച മടുപ്പോ ഭയമോ ഉണ്ടായില്ലെന്ന് മാത്രമല്ല, അവൾക്ക് വളരെ ഇഷ്ടമായി കാടിനുനടുവിലൂടെയുള്ള നടപ്പ്.
“വൗ!!”
തണുത്ത കാറ്റ് ഇലച്ചാർത്തിലൂടെ തഴുകി കടന്നുപോയപ്പോൾ കൈകളുയർത്തി അവൾ വിളിച്ചുകൂവി.
പച്ച മതിലിനിടയിലൂടെയുള്ള യാത്ര.
വനസുഗന്ധത്തിന്റെ മദിപ്പിക്കുന്ന കാഴ്ച്ചകൾ.
ഇലപ്പന്തലിലൂടെ തന്നെ നോക്കി ശബ്ദമുണ്ടാക്കുന്ന അസംഖ്യം പക്ഷികൾ, ഉരഗങ്ങൾ…
വനത്തിന്റെ ഭംഗിയിൽ കണ്ണുകൾ നട്ട്, കാതുകൾ കൊടുത്ത് ഹർഷോന്മാദത്തോടെ നടക്കവേ മലമുകളിൽ എത്തിച്ചേർന്നത് അവളറിഞ്ഞില്ല.
