അത് പറയുമ്പോൾ നിളയുടെ സ്വരത്തിൽ ഒരു ചെറിയ നിരാശ നിഴലിച്ചിരുന്നു. അവൾ ബെഡിൽ നിന്നുമെഴുന്നേറ്റു.
“ഞാൻ താഴേക്കു പോകുവാ “.
എന്നുപറഞ്ഞവൾ അവിടെനിന്നു പോകാൻ തുനിഞ്ഞു. പക്ഷെ കിച്ചു അവളുടെ കയ്യിൽ പിടിച്ചു. അവളെ പോകാൻ അവൻ അനുവദിച്ചിരുന്നില്ല. അവനപ്പോഴും അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല.അവളുടെ മുഖത്തു നോക്കാതെ മറ്റെങ്ങോ നോക്കി അവൻ പറഞ്ഞുതുടങ്ങി.
“നിള,,, ഇത്രയും നാൾ ഞാൻ എന്റെ പാസ്റ്റിനെ കുറിച്ച് ഒന്നും നിനോട് പറഞ്ഞിട്ടില്ല. അതിന് കാരണം എന്റെ സെൽഫിഷ്നെസ്സ് തന്നെ ആണ്. ഞാൻ വീണ്ടും ആ ഓർമകളിലേക്ക് പോയാൽ,,,,,,,,,,, ഒരുപക്ഷെ അതിൽനിന്നും തിരിച്ചുവരാൻ കഴിയില്ല എന്ന് കരുതി.എനിക്ക് പേടിയായിരുന്നു ശെരിക്കും. ആ ഓർമ്മകൾ എനിക്കി നഷ്ട്ടം മാത്രമേ നൽകിയിട്ടുള്ളു. ഐ ഡിഡിന്റ് വാണ്ട് ടു ലൂസ് യു ടൂ. പക്ഷെ എനിക്ക് നിനോട് ഒരുപാട് നന്ദി പറയാനുണ്ട്. എന്റെ എല്ലാം മോശം ടൈമിലും നീ എന്റെയൊയൊപ്പം ഉണ്ടായിരുന്നു. എന്നിൽ നിന്നും ഒന്നും നീ പ്രതീക്ഷിച്ചില്ല. എനിക്കറിയാം നമ്മുടെ മാര്യേജ് കഴിഞ്ഞിട്ട് രണ്ട് വർഷമായി, ഇത്രയും കാലമായി നിന്നോടത് പറയാത്തത് എന്റെ തെറ്റാണ്. ബട്ട് നൗ ഐ വാണ്ട് ടു കറക്റ്റ് മൈ മിസ്റ്റേക്ക്. ലെറ്റ് മി ടെൽ യു എബൌട്ട് മൈ പാസ്ററ്. അത് എപ്പോഴെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ എനിക്ക് എന്നോടുതന്നെ ചിലപ്പോൾ വെറുപ്പ് തോന്നും. “
അത്രെയും പറഞ്ഞുകൊണ്ടവൻ അവളുടെ മുഖത്തേക്ക് നോക്കി. നിള അവന്റെ കയ്യിൽ മുറുകെ പിടിക്കുക മാത്രമാണ് ചെയ്തത്.
” നമുക്ക് ബാൽക്കണിയിലേക്ക് പോയാലോ ” നിളയുടെ ആചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവൻ റൂമിൽനിന്നും ബാൽക്കണിയിലേക്കിറങ്ങി.ഒരുപക്ഷെ ആ മുറിയിൽ അവനും ശ്വാസം മുട്ടുന്നുണ്ടായിരുന്നിരിക്കാം. അവനപ്പോഴും നിളയുടെ കയ്യ് മുറുകെ പിടിച്ചിരുന്നു.
ബാൽക്കണിയിൽ നിന്നും നോക്കിയാൽ മനോഹരമായ പൂന്തോട്ടവും,റോടും അതിനപ്പുറം ദൂരെ മലനിരകളും കാണാമായിരുന്നു. ഏതോരാളിന്റെയും മനസ്സിൽ സമാധാനം നിറക്കുന്ന ആ കാഴ്ച്കൾക്ക് പോലും അവന്റെ വീർപ്പുമുട്ടുന്ന മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.
നിളയുടെ മനസ്സിൽ സന്തോഷവും, ആശങ്കയും നിറഞ്ഞു. കിച്ചു ഒരിക്കലും തന്നോട് പറയാതിരുന്ന അവന്റെ ഭൂതകാലത്തെ കുറിച്ച് പറയുന്നതിൽ അവൾക്ക് സന്തോഷമുണ്ടെങ്കിലും അവ എന്തെല്ലാമാണെന്നോർത്തു അവൾക്ക് ആശങ്കയുമുണ്ടായിരുന്നു.കാരണം വിവാഹത്തിന് ശേഷം ആറ് മാസം. അവന്റെ നില വളരെ പരിതാപകരമായിരുന്നു. സൂയിസൈഡ്ൽ ടെൻഡൻസി പിന്നെ ഡിപ്പ്രെഷൻ. അവനിൽ നിന്നും ഒരുനിമിഷം പോലും ശ്രെദ്ധ മാറ്റാൻ പറ്റാത്ത അവസ്ഥ. ആ ഒരവസ്ഥയിൽനിന്നും ഇപ്പോഴത്തെ പോലെ അവനെ മാറ്റിയെടുക്കാൻ നിള ഒരുപാട് കഷ്ട്ടപെട്ടിരുന്നു. ”
അവിടെയുണ്ടായിരുന്ന സോഫയിൽ അവരിരുന്നു. കിച്ചുവിനഭിമുഖമയായിരുന്നു നിളയിരുന്നിരുന്നത്. ഒരു ദീർഖ നിശ്വാസത്തോടെ അവനവന്റെ ഭൂതകാലത്തെപറ്റി പറഞ്ഞുതുടങ്ങി. സന്തോഷവും,സങ്കടവുമടങ്ങുന്ന ഓർമകളുടെ താളുകൾ അവൻ അവൾക്കുമുന്നിൽ തുറന്നു.
” തറവാട്ടിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.ഇവിടുന്നു ഏകദേശം ഒരു ടു ഹൗർ ഡ്രൈവുണ്ട് തറവാട്ടിൽ പോവാൻ. കാന്തല്ലൂർ എന്നാ ആ നാടിന്റെ പേര്. തറവാടിന്റേത് പാലക്കൽ……… ഒരു പത്തൻപതു ഏക്കറിന്റെ സെന്ററിൽ നിനക്കുന്ന ഒരു വലിയ എട്ടുകെട്ട്.അതായിരുന്നു ഞങ്ങളുടെ തറവാട്. പിന്നെ അവിടെതന്നെ വലിയൊരുകുളം, പിന്നെയൊരു കാവ്. തെങ്ങ്, മാവ്, നെല്ലി അങ്ങനെ ഒരുപാട്. അവിടം കണ്ടുത്തീർക്കാൻ ഒരുദിവസമൊന്നും പോരാ.ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ മേജോറിറ്റിയും അവിടെയാണ് ഞങ്ങൾ ചിലവഴിച്ചത്.
തറവാടിന് ഏകദേശം ഒരു അഞ്ഞൂറ് വർഷത്തെയെങ്കിലും പഴക്കം കാണും. ഞങ്ങളുടേത് ഒരു ജെന്മി കുടുംബമായിരുന്നെന്ന് മുത്തശ്ശൻ പണ്ട് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാർക്കെല്ലാം തറവാട്ടിലുള്ള എല്ലാവരോടും വല്ലാത്തൊരു ബഹുമാനമായിരുന്നു. പിന്നെ കോടിക്കണക്കിനു രൂപയുടെ ആസ്തിയും. നമ്മുടെ ഇപ്പോഴത്തെ ഈ ബിസിനസ് പോലും മുത്തശ്ശന്റെ മുത്തശ്ശന്റെ കാലത്ത് തുടങ്ങിയതാണ്. അത് ഓരോ ജനറേഷൻ നോക്കി നടത്തിയാണ് ഇപ്പോഴത്തെപോലത്തെ ഒരു വലിയ ബിസിനസ് ഗ്രൂപ്പായിട്ട് പാലക്കൽ ഗ്രൂപ്പ് മാറിയത്. അതുകൊണ്ടുതന്നെ തറവാട്ടിലുള്ള എല്ലാവർക്കും വലിയ ഇൻഫ്ലുവെൻസ് ഉണ്ടായിരുന്നു പൊളിറ്റിക്കലായിട്ടുപോലും. പോലീസുകാരും, മന്ത്രിമാരും, മീഡിയ,അങ്ങനെ, അങ്ങനെ ദി ലിസ്റ്റ് ഗോസ് ഓൺ…
